Published on 16th Nov in Kerala Kaumudi Online
സൂ ചി ഇന്ന് കലാലയ മുറ്റത്ത്
Posted on: Friday, 16 November 2012
ന്യൂഡൽഹി: മ്യാൻമറിലെ ജനാധിപത്യ പ്രക്ഷോഭ നേതാവ് ആങ് സാൻ സൂ ചി തനിക്ക് രാഷ്ട്രീയ ബോധം പകർന്ന കലാലയത്തിൽ ഇന്ന് എത്തും. ലജ്പത് നഗറിലെ ലേഡീ ശ്രീറാം കോളേജിൽ രാവിലെ ഒൻപതിന് എത്തുന്ന സൂ ചിക്ക് മറക്കാനാകാത്ത രണ്ടു മണിക്കൂർ സമ്മാനിക്കുകയാണ് സംഘാടകരുടെ ലക്ഷ്യം.
സ്വാതന്ത്ര്യത്തിന്റെ സന്ദേശം നൽകാനാണ് ഒരുക്കങ്ങളിലും സംഘാടകർ ശ്രദ്ധിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി രംഗോലിയും പച്ചയും ചിത്രശലഭങ്ങളും മറ്റും സ്ഥാനം പിടിച്ചിട്ടുണ്ട്. കോളേജിലെ 2000 വിദ്യാർത്ഥികളും തങ്ങളുടെ വിശ്വപ്രസിദ്ധയായ മുൻഗാമിയെ കാണാൻ എത്തും.
1960ൽ ഇന്ത്യയിലെ ബർമ്മീസ് അംബാസഡറായിരുന്ന അമ്മ ഖിൻകീക്കൊപ്പം എത്തിയ സൂചി 1962 മുതൽ 1965 വരെയാണ് ലേഡീ ശ്രീറാമിൽ പഠിച്ചിത്. രാഷ്ട്രമീമാംസയായിരുന്നു വിഷയം. ബി.എ (ഓണേഴ്സ്) ബിരുദം നേടിയ അവർ പിന്നീട് ഉപരിപഠനത്തിന് വിദേശത്തേക്ക് പോവുകയായിരുന്നു.
നേർത്ത ശബ്ദത്തിൽ സംസാരിച്ചിരുന്ന സൂ ചിയുടെ മുഖം അദ്ധ്യാപികയായ പ്രൊഫ. നിർമ്മൽ ഖന്ന ഇന്നലെയെന്നോണം ഓർക്കുന്നു. അന്ന് 12 വിദ്യാർത്ഥികൾ മാത്രമുണ്ടായിരുന്ന ക്ളാസിൽ കണ്ണുകളിൽ പ്രകാശവുമായി നീളമുള്ള പാവാട ധരിച്ചു വന്നിരുന്ന കുട്ടിയാണ് സൂ ചി. ബർമ്മീസ് അംബാസഡറുടെ മകളാണ് സൂ ചിയെന്ന് പിന്നീടാണ് അറിഞ്ഞതെന്ന് ഖന്ന പറയുന്നു. ഒരു ജനതയുടെ നേതാവായി വളർന്ന സൂ ചിയെ കാണാൻ ഖന്ന വീൽ ചെയറിൽ എത്തും.
കോളേജിലെ സുഹൃത്തായ മാളവിക ഖലോക്കറും എത്തുമെന്ന് പരിപാടിയുടെ മീഡിയ കോ-ഓർഡിനേറ്റർ ഡോ. കനിക ഖണ്ടേൽവാൾ "കേരളകൗമുദി" യോട് പറഞ്ഞു.
എല്ലാവർഷവും ജൂൺ 19 ലേഡീ ശ്രീറാം കോളേജിന് പ്രത്യേക ദിനമാണ്. സൂ ചിയുടെ പിറന്നാളായ അന്ന് ഇവിടെ ആഘോഷമാണ്. സൂ ചി വീട്ടുതടങ്കലിൽ നിന്ന് മോചിതയായി ദിവസം പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു.
രാഷ്ട്രമീമാംസ വിഭാഗത്തിലെ കുട്ടികളും ആഹ്ളാദത്തിലാണ്. സൂ ചി ഇവിടെ പഠിച്ചെന്ന കാരണം കൊണ്ടു മാത്രമാണ് ഇവിടെ എത്തിയതെന്ന് കൊൽക്കത്തയിൽ നിന്നുള്ള വിദ്യാർത്ഥിനി പൂജ ഭാട്ടിയ പറയുന്നു. രാഷ്ട്രമീമാസാ വിഭാഗത്തിന്റെ ഒന്നാംനിലയിലെ 9, 9എ എന്നീ ക്ളാസ് മുറികൾ സൂ ചി സന്ദർശിക്കുമെന്ന് വിശ്വാസത്തിലാണ് പൂജ.
ഇവിടെയും മലയാളി മണം
കോളേജിൽ സൂചിയെ സ്വീകരിക്കുന്നത് മലയാളിയായ പ്രിൻസിപ്പാൽ ഡോ. മീനാക്ഷി ഗോപിനാഥ് ആണ്. കേരള മുൻ മുഖ്യമന്ത്രി പട്ടം താണുപിള്ളയുടെ ചെറുമകളാണ് ഡോ. മീനാക്ഷി. സൂ ചിക്കായി ഒരുക്കുന്ന കലാവിരുന്നിലെ ശാസ്ത്രീയ നൃതത്തിന് നേതൃത്വം നൽകുന്നതും മലയാളിയായ നർത്തകി ഗീതാചന്ദ്രനാണ്.
സൂ ചി ഇന്ന് കലാലയ മുറ്റത്ത്
Posted on: Friday, 16 November 2012
ന്യൂഡൽഹി: മ്യാൻമറിലെ ജനാധിപത്യ പ്രക്ഷോഭ നേതാവ് ആങ് സാൻ സൂ ചി തനിക്ക് രാഷ്ട്രീയ ബോധം പകർന്ന കലാലയത്തിൽ ഇന്ന് എത്തും. ലജ്പത് നഗറിലെ ലേഡീ ശ്രീറാം കോളേജിൽ രാവിലെ ഒൻപതിന് എത്തുന്ന സൂ ചിക്ക് മറക്കാനാകാത്ത രണ്ടു മണിക്കൂർ സമ്മാനിക്കുകയാണ് സംഘാടകരുടെ ലക്ഷ്യം.
സ്വാതന്ത്ര്യത്തിന്റെ സന്ദേശം നൽകാനാണ് ഒരുക്കങ്ങളിലും സംഘാടകർ ശ്രദ്ധിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി രംഗോലിയും പച്ചയും ചിത്രശലഭങ്ങളും മറ്റും സ്ഥാനം പിടിച്ചിട്ടുണ്ട്. കോളേജിലെ 2000 വിദ്യാർത്ഥികളും തങ്ങളുടെ വിശ്വപ്രസിദ്ധയായ മുൻഗാമിയെ കാണാൻ എത്തും.
1960ൽ ഇന്ത്യയിലെ ബർമ്മീസ് അംബാസഡറായിരുന്ന അമ്മ ഖിൻകീക്കൊപ്പം എത്തിയ സൂചി 1962 മുതൽ 1965 വരെയാണ് ലേഡീ ശ്രീറാമിൽ പഠിച്ചിത്. രാഷ്ട്രമീമാംസയായിരുന്നു വിഷയം. ബി.എ (ഓണേഴ്സ്) ബിരുദം നേടിയ അവർ പിന്നീട് ഉപരിപഠനത്തിന് വിദേശത്തേക്ക് പോവുകയായിരുന്നു.
നേർത്ത ശബ്ദത്തിൽ സംസാരിച്ചിരുന്ന സൂ ചിയുടെ മുഖം അദ്ധ്യാപികയായ പ്രൊഫ. നിർമ്മൽ ഖന്ന ഇന്നലെയെന്നോണം ഓർക്കുന്നു. അന്ന് 12 വിദ്യാർത്ഥികൾ മാത്രമുണ്ടായിരുന്ന ക്ളാസിൽ കണ്ണുകളിൽ പ്രകാശവുമായി നീളമുള്ള പാവാട ധരിച്ചു വന്നിരുന്ന കുട്ടിയാണ് സൂ ചി. ബർമ്മീസ് അംബാസഡറുടെ മകളാണ് സൂ ചിയെന്ന് പിന്നീടാണ് അറിഞ്ഞതെന്ന് ഖന്ന പറയുന്നു. ഒരു ജനതയുടെ നേതാവായി വളർന്ന സൂ ചിയെ കാണാൻ ഖന്ന വീൽ ചെയറിൽ എത്തും.
കോളേജിലെ സുഹൃത്തായ മാളവിക ഖലോക്കറും എത്തുമെന്ന് പരിപാടിയുടെ മീഡിയ കോ-ഓർഡിനേറ്റർ ഡോ. കനിക ഖണ്ടേൽവാൾ "കേരളകൗമുദി" യോട് പറഞ്ഞു.
എല്ലാവർഷവും ജൂൺ 19 ലേഡീ ശ്രീറാം കോളേജിന് പ്രത്യേക ദിനമാണ്. സൂ ചിയുടെ പിറന്നാളായ അന്ന് ഇവിടെ ആഘോഷമാണ്. സൂ ചി വീട്ടുതടങ്കലിൽ നിന്ന് മോചിതയായി ദിവസം പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു.
രാഷ്ട്രമീമാംസ വിഭാഗത്തിലെ കുട്ടികളും ആഹ്ളാദത്തിലാണ്. സൂ ചി ഇവിടെ പഠിച്ചെന്ന കാരണം കൊണ്ടു മാത്രമാണ് ഇവിടെ എത്തിയതെന്ന് കൊൽക്കത്തയിൽ നിന്നുള്ള വിദ്യാർത്ഥിനി പൂജ ഭാട്ടിയ പറയുന്നു. രാഷ്ട്രമീമാസാ വിഭാഗത്തിന്റെ ഒന്നാംനിലയിലെ 9, 9എ എന്നീ ക്ളാസ് മുറികൾ സൂ ചി സന്ദർശിക്കുമെന്ന് വിശ്വാസത്തിലാണ് പൂജ.
ഇവിടെയും മലയാളി മണം
കോളേജിൽ സൂചിയെ സ്വീകരിക്കുന്നത് മലയാളിയായ പ്രിൻസിപ്പാൽ ഡോ. മീനാക്ഷി ഗോപിനാഥ് ആണ്. കേരള മുൻ മുഖ്യമന്ത്രി പട്ടം താണുപിള്ളയുടെ ചെറുമകളാണ് ഡോ. മീനാക്ഷി. സൂ ചിക്കായി ഒരുക്കുന്ന കലാവിരുന്നിലെ ശാസ്ത്രീയ നൃതത്തിന് നേതൃത്വം നൽകുന്നതും മലയാളിയായ നർത്തകി ഗീതാചന്ദ്രനാണ്.
No comments:
Post a Comment