Sunday, December 30, 2012
Friday, December 14, 2012
Saturday, November 17, 2012
സത്യം അന്വേഷിച്ച് സത്യമംഗലത്തിലൂടെ .... (മൂന്നാം ഭാഗം)
സത്യമംഗലത്ത് പിന്നെ കണ്ടതെല്ലാം കാഴ്ചകളുടെ പൂരമായിരുന്നു. ഞാൻ പലയിടത്തും തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയുടേയും നേർചിത്രങ്ങൾ കണ്ടു. പാടത്തും പറന്പത്തും കുഴിയിൽ ഇല വെട്ടിയിട്ട് ആഹാരം കഴിക്കുന്ന കാഴ്ചകളും നേരിൽ കാണാൻ കഴിഞ്ഞു. എല്ലാം ആശ്ചര്യത്തോടെ ഞാൻ നോക്കുകയായിരുന്നു. ഇതിനേക്കാൾ മനുഷ്യനെ ഭീകരമായ കണക്കാക്കുന്ന ബീഹാറിലും ഝാർഖണ്ഡിലുമൊക്കെ ഞാൻ ചുറ്റിക്കറങ്ങിയിട്ടുണ്ട്. എങ്കിലും ഇത് കണ്ട് നിൽക്കാൻ എനിക്ക് സത്യം പറഞ്ഞാൽ ധൈര്യമില്ലായിരുന്നു. ഇതൊക്കെയാണെങ്കിലും വിദ്യാഭ്യാസത്തിലും മറ്റും സത്യമംഗലവും പരിസര പ്രദേശങ്ങളും വളരെ മുൻപന്തിയിലാണ്. മൂന്ന് മണിക്കൂർ യാത്രചെയ്താൽ കോയന്പത്തൂരിലെത്താമെന്നതും മറ്റൊരു കാര്യമാണ്.
സത്യമംഗലത്ത് നിന്ന് ഒരു മണിക്കൂർ ഈറോട് റൂട്ടിൽ യാത്രചെയ്താൽ ഗോബിച്ചെട്ടിപാളയം എന്ന നഗരമായി. ഗോബി എന്നാണ് സ്ഥലത്തെ ചുരുക്കി വിളിക്കുന്നത്. സിനിമ ഷൂട്ടിംഗിന് പറ്റിയ സ്ഥലമായതുകൊണ്ടുതന്നെ ചിന്നകോടന്പാക്കമെന്നും ഗോബി അറിയപ്പെടുന്നു. ഗോബിയിൽ പിന്നെയും 38 കിമി സഞ്ചരിച്ചാൽ ഈറോട് നഗരത്തിലെത്താം. അതിനിടയിൽ കവന്തപാടി എന്നൊരു ചെറിയ പഞ്ചായത്തുണ്ട്. അവിടെ ഞാനും എന്റെ സുഹൃത്തും കൂടി ഒരു സർക്കാർ സ്കൂളിൽ പോയി.
എന്റെ സുഹൃത്ത് എന്നെ അവിടേക്ക് കൊണ്ടുപോകാനൊരു കാരണമുണ്ടായിരുന്നു. ആ സ്കൂളിലെ പ്രവേശന രീതി അല്പം വ്യത്യസ്തമായിരുന്നു. നാട്ടിലെ പല പ്രമുഖരും അവിടെ പഠിച്ചവരായതുകൊണ്ടുതന്നെ ഒരു ദിവസമെങ്കിലും ആ സ്കൂളിൽ തങ്ങളുടെ കുട്ടികളെ പഠിപ്പിക്കാൻ മാതാപിതാക്കൾ തിരക്ക് കൂട്ടുന്നത് പതിവാണ്. പക്ഷേ ഞാൻ നേരത്തെ സൂചിപ്പിച്ച പ്രവേശന കടന്പ കടക്കണം. പ്രവേശനത്തിന് പരീക്ഷയോ മറ്റൊ ഒന്നുമില്ല. കുട്ടി തന്റെ വലത്തെ കൈ തല മുകളിലൂടെ ഇടത്തെ ചെവിയുടെ അറ്റത്ത് പിടിക്കണം. അത്രതന്നെ! ഈ കടന്പ കടന്നുകിട്ടിയാൽ അവിടെ പ്രവേശനം ഉറപ്പ്. ഇങ്ങനെ വ്യത്യസ്തമായ പല കാഴ്ചകളും സത്തി സമ്മാനിച്ചു.
ട്രെയിനിലൂടെ സഞ്ചരിക്കുന്പോൾ കോയന്പത്തൂരിനും ജോളാർപ്പേട്ടയ്ക്കുമിടയിൽ മിക്ക കൃഷിയിടങ്ങളിലും വലിയ ബിംബങ്ങൾ ഉണ്ടാക്കി വെച്ചിരിക്കുന്നത് കാണാൻ കഴിയും. ഇതോക്കെ എന്താണെന്ന് അറിയാൻ എനിക്ക് പലപ്പോഴും കൗതുകം തോന്നിയിട്ടുണ്ട്. പക്ഷേ അറിയാൻ കഴിഞ്ഞത് സത്തിയിലുള്ള ദിവസങ്ങളിലാണ്. ഇവിടുത്തെ പ്റധാന കൃഷിയാണ് പുകയിലയും ചെറിയ ഉള്ളിയും. അതിന് പുറമേ കരിന്പും മറ്റ് എല്ലാ കൃഷിയും ഈറോട് ജില്ലയിൽ സമൃദ്ധമാണ്. ഓരോ വ്യക്തിയുടെയും തോട്ടത്തിൽ നമുക്ക് ഈ രൂപങ്ങൾ കാണാൻ കഴിയും. മിക്കതിനും ദൈവ സ്വഭാവം ഉണ്ടെന്ന് പറയാനാവില്ല. ഉദാഹരണത്തിന് ശ്രീകൃഷ്ണന്റെയും പരമശിവന്റെയുമൊക്കെ രൂപമാകണമെന്നില്ലെന്നർത്ഥം. എന്നാൽ ദൈവ രൂപമാണ് ചോദിച്ചാൽ ആണ്. ചിലതിൽ രൗദ്രഭാവമാണുള്ളത്. ആ കുടുംബത്തിന്റെ കുടുംബ ദൈവങ്ങളായിട്ടാണ് അവരെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് മനസിലാക്കാൻ കഴിഞ്ഞത്.
ഇവിടെയെല്ലാം മാസപൂജകളും മറ്റും നടക്കാറുണ്ട്. വിളവെടുപ്പ് തുടങ്ങുന്നതിന് മുൻപ് വലിയ പൂജകളാണ് നടക്കുന്നത്. അത്തരം മാസപൂജകളിലും അയിത്തം നല്ലപോലെ കാത്തുസൂക്ഷിക്കുന്നുണ്ടെന്നതാണ് എന്നെ വല്ലാതെ വേദനിപ്പിച്ച കാര്യം.
ഞാൻ ഇതിനിടിയിൽ ബനാരി അമ്മൻ ക്ഷേത്രവും സന്ദർശിച്ചു. വളരെ പ്രസിദ്ധമായ ക്ഷേത്രമാണ് ബനാരി അമ്മൻ കോവിൽ. സത്യമംഗലത്ത് നിന്നും ബാംഗ്ലൂരിലേക്കുള്ള കാട്ടിലൂടെയുള്ള വഴിയിൽ ഇരുപത് കിലോ മീറ്റർ സഞ്ചരിച്ചാൽ അവിടെയെത്താം. വീരപ്പൻ സ്ഥിരമായി എത്തുമായിരുന്ന ക്ഷേത്രമാണ് ഈ കോവിൽ. തിരുപതിയിൽ താമസിക്കുന്പോൾ എത്രയോ തവണ ഞാൻ ഗോവിന്ദ ഗോവിന്ദ എന്നുവിളിച്ചുകൊണ്ട് തിരുമലയിൽ പോയി ശീ വെങ്കിടേശ്വര ഭഗവാന് മുന്നിൽ മുടി എടുത്തിട്ടുണ്ട്. അവിടെനിന്നും മദ്രാസിലേക്കുള്ള വഴിയിൽ 70 കി.മി സഞ്ചരിച്ചാൽ എത്താനാകുന്ന സുബ്രഹ്മണ്യന്റെ പുണ്യ സ്ഥലമായ തിരുത്തണിയിലും ഹരോ ഹര എന്ന് വിളിച്ചുകൊണ്ടു മുടി എടുത്തിട്ടുണ്ട്. എന്നാൽ ഒരു ദേവിയുടെ ക്ഷേത്രത്തിലും മുടി എടുക്കുന്ന സന്പ്രദായമുണ്ടെന്ന് മനസിലയത് ബനാരിയിൽ പോയപ്പോഴാണ്. അങ്ങനെ ഞാൻ മുടിയെടുത്തു. പാലഭിഷേകമാണ് പ്രധാന വഴിപാട്. അവിടുത്തെ പൂമെതി വലിയ ചടങ്ങാണെന്ന് കേട്ടറിഞ്ഞു. പൂമെതി എന്നുവച്ചാൽ പൂവിൽ ചവിട്ടുകയെന്നാണ്. എന്നുവച്ചാൽ തീകുണ്ഡത്തിൽ ചവിട്ടി നടക്കുന്ന ഒരു ആചാരം. ഉത്സവത്തിനാണ് ഇത് നടത്തുകയെന്നും കേട്ടറിഞ്ഞു.
അങ്ങനെ പല കാഴ്ചകളും സമ്മാനിച്ച സത്യമംഗലം സത്യത്തിൽ വിസ്മയത്തിന്റെ ലോകമാണ്. അറിയാൻ ശ്രമിക്കുക. നാം അറിയാത്ത ഇന്ത്യയെ.
(അവസാനിച്ചു)
Friday, November 16, 2012
Suu Kyi to visit Alma mater
Published on 16th Nov in Kerala Kaumudi Online
സൂ ചി ഇന്ന് കലാലയ മുറ്റത്ത്
വി. എസ്. സനകൻ
Posted on: Friday, 16 November 2012
ന്യൂഡൽഹി: മ്യാൻമറിലെ ജനാധിപത്യ പ്രക്ഷോഭ നേതാവ് ആങ് സാൻ സൂ ചി തനിക്ക് രാഷ്ട്രീയ ബോധം പകർന്ന കലാലയത്തിൽ ഇന്ന് എത്തും. ലജ്പത് നഗറിലെ ലേഡീ ശ്രീറാം കോളേജിൽ രാവിലെ ഒൻപതിന് എത്തുന്ന സൂ ചിക്ക് മറക്കാനാകാത്ത രണ്ടു മണിക്കൂർ സമ്മാനിക്കുകയാണ് സംഘാടകരുടെ ലക്ഷ്യം.
സ്വാതന്ത്ര്യത്തിന്റെ സന്ദേശം നൽകാനാണ് ഒരുക്കങ്ങളിലും സംഘാടകർ ശ്രദ്ധിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി രംഗോലിയും പച്ചയും ചിത്രശലഭങ്ങളും മറ്റും സ്ഥാനം പിടിച്ചിട്ടുണ്ട്. കോളേജിലെ 2000 വിദ്യാർത്ഥികളും തങ്ങളുടെ വിശ്വപ്രസിദ്ധയായ മുൻഗാമിയെ കാണാൻ എത്തും.
1960ൽ ഇന്ത്യയിലെ ബർമ്മീസ് അംബാസഡറായിരുന്ന അമ്മ ഖിൻകീക്കൊപ്പം എത്തിയ സൂചി 1962 മുതൽ 1965 വരെയാണ് ലേഡീ ശ്രീറാമിൽ പഠിച്ചിത്. രാഷ്ട്രമീമാംസയായിരുന്നു വിഷയം. ബി.എ (ഓണേഴ്സ്) ബിരുദം നേടിയ അവർ പിന്നീട് ഉപരിപഠനത്തിന് വിദേശത്തേക്ക് പോവുകയായിരുന്നു.
നേർത്ത ശബ്ദത്തിൽ സംസാരിച്ചിരുന്ന സൂ ചിയുടെ മുഖം അദ്ധ്യാപികയായ പ്രൊഫ. നിർമ്മൽ ഖന്ന ഇന്നലെയെന്നോണം ഓർക്കുന്നു. അന്ന് 12 വിദ്യാർത്ഥികൾ മാത്രമുണ്ടായിരുന്ന ക്ളാസിൽ കണ്ണുകളിൽ പ്രകാശവുമായി നീളമുള്ള പാവാട ധരിച്ചു വന്നിരുന്ന കുട്ടിയാണ് സൂ ചി. ബർമ്മീസ് അംബാസഡറുടെ മകളാണ് സൂ ചിയെന്ന് പിന്നീടാണ് അറിഞ്ഞതെന്ന് ഖന്ന പറയുന്നു. ഒരു ജനതയുടെ നേതാവായി വളർന്ന സൂ ചിയെ കാണാൻ ഖന്ന വീൽ ചെയറിൽ എത്തും.
കോളേജിലെ സുഹൃത്തായ മാളവിക ഖലോക്കറും എത്തുമെന്ന് പരിപാടിയുടെ മീഡിയ കോ-ഓർഡിനേറ്റർ ഡോ. കനിക ഖണ്ടേൽവാൾ "കേരളകൗമുദി" യോട് പറഞ്ഞു.
എല്ലാവർഷവും ജൂൺ 19 ലേഡീ ശ്രീറാം കോളേജിന് പ്രത്യേക ദിനമാണ്. സൂ ചിയുടെ പിറന്നാളായ അന്ന് ഇവിടെ ആഘോഷമാണ്. സൂ ചി വീട്ടുതടങ്കലിൽ നിന്ന് മോചിതയായി ദിവസം പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു.
രാഷ്ട്രമീമാംസ വിഭാഗത്തിലെ കുട്ടികളും ആഹ്ളാദത്തിലാണ്. സൂ ചി ഇവിടെ പഠിച്ചെന്ന കാരണം കൊണ്ടു മാത്രമാണ് ഇവിടെ എത്തിയതെന്ന് കൊൽക്കത്തയിൽ നിന്നുള്ള വിദ്യാർത്ഥിനി പൂജ ഭാട്ടിയ പറയുന്നു. രാഷ്ട്രമീമാസാ വിഭാഗത്തിന്റെ ഒന്നാംനിലയിലെ 9, 9എ എന്നീ ക്ളാസ് മുറികൾ സൂ ചി സന്ദർശിക്കുമെന്ന് വിശ്വാസത്തിലാണ് പൂജ.
ഇവിടെയും മലയാളി മണം
കോളേജിൽ സൂചിയെ സ്വീകരിക്കുന്നത് മലയാളിയായ പ്രിൻസിപ്പാൽ ഡോ. മീനാക്ഷി ഗോപിനാഥ് ആണ്. കേരള മുൻ മുഖ്യമന്ത്രി പട്ടം താണുപിള്ളയുടെ ചെറുമകളാണ് ഡോ. മീനാക്ഷി. സൂ ചിക്കായി ഒരുക്കുന്ന കലാവിരുന്നിലെ ശാസ്ത്രീയ നൃതത്തിന് നേതൃത്വം നൽകുന്നതും മലയാളിയായ നർത്തകി ഗീതാചന്ദ്രനാണ്.
സൂ ചി ഇന്ന് കലാലയ മുറ്റത്ത്
വി. എസ്. സനകൻ
Posted on: Friday, 16 November 2012
ന്യൂഡൽഹി: മ്യാൻമറിലെ ജനാധിപത്യ പ്രക്ഷോഭ നേതാവ് ആങ് സാൻ സൂ ചി തനിക്ക് രാഷ്ട്രീയ ബോധം പകർന്ന കലാലയത്തിൽ ഇന്ന് എത്തും. ലജ്പത് നഗറിലെ ലേഡീ ശ്രീറാം കോളേജിൽ രാവിലെ ഒൻപതിന് എത്തുന്ന സൂ ചിക്ക് മറക്കാനാകാത്ത രണ്ടു മണിക്കൂർ സമ്മാനിക്കുകയാണ് സംഘാടകരുടെ ലക്ഷ്യം.
സ്വാതന്ത്ര്യത്തിന്റെ സന്ദേശം നൽകാനാണ് ഒരുക്കങ്ങളിലും സംഘാടകർ ശ്രദ്ധിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി രംഗോലിയും പച്ചയും ചിത്രശലഭങ്ങളും മറ്റും സ്ഥാനം പിടിച്ചിട്ടുണ്ട്. കോളേജിലെ 2000 വിദ്യാർത്ഥികളും തങ്ങളുടെ വിശ്വപ്രസിദ്ധയായ മുൻഗാമിയെ കാണാൻ എത്തും.
1960ൽ ഇന്ത്യയിലെ ബർമ്മീസ് അംബാസഡറായിരുന്ന അമ്മ ഖിൻകീക്കൊപ്പം എത്തിയ സൂചി 1962 മുതൽ 1965 വരെയാണ് ലേഡീ ശ്രീറാമിൽ പഠിച്ചിത്. രാഷ്ട്രമീമാംസയായിരുന്നു വിഷയം. ബി.എ (ഓണേഴ്സ്) ബിരുദം നേടിയ അവർ പിന്നീട് ഉപരിപഠനത്തിന് വിദേശത്തേക്ക് പോവുകയായിരുന്നു.
നേർത്ത ശബ്ദത്തിൽ സംസാരിച്ചിരുന്ന സൂ ചിയുടെ മുഖം അദ്ധ്യാപികയായ പ്രൊഫ. നിർമ്മൽ ഖന്ന ഇന്നലെയെന്നോണം ഓർക്കുന്നു. അന്ന് 12 വിദ്യാർത്ഥികൾ മാത്രമുണ്ടായിരുന്ന ക്ളാസിൽ കണ്ണുകളിൽ പ്രകാശവുമായി നീളമുള്ള പാവാട ധരിച്ചു വന്നിരുന്ന കുട്ടിയാണ് സൂ ചി. ബർമ്മീസ് അംബാസഡറുടെ മകളാണ് സൂ ചിയെന്ന് പിന്നീടാണ് അറിഞ്ഞതെന്ന് ഖന്ന പറയുന്നു. ഒരു ജനതയുടെ നേതാവായി വളർന്ന സൂ ചിയെ കാണാൻ ഖന്ന വീൽ ചെയറിൽ എത്തും.
കോളേജിലെ സുഹൃത്തായ മാളവിക ഖലോക്കറും എത്തുമെന്ന് പരിപാടിയുടെ മീഡിയ കോ-ഓർഡിനേറ്റർ ഡോ. കനിക ഖണ്ടേൽവാൾ "കേരളകൗമുദി" യോട് പറഞ്ഞു.
എല്ലാവർഷവും ജൂൺ 19 ലേഡീ ശ്രീറാം കോളേജിന് പ്രത്യേക ദിനമാണ്. സൂ ചിയുടെ പിറന്നാളായ അന്ന് ഇവിടെ ആഘോഷമാണ്. സൂ ചി വീട്ടുതടങ്കലിൽ നിന്ന് മോചിതയായി ദിവസം പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു.
രാഷ്ട്രമീമാംസ വിഭാഗത്തിലെ കുട്ടികളും ആഹ്ളാദത്തിലാണ്. സൂ ചി ഇവിടെ പഠിച്ചെന്ന കാരണം കൊണ്ടു മാത്രമാണ് ഇവിടെ എത്തിയതെന്ന് കൊൽക്കത്തയിൽ നിന്നുള്ള വിദ്യാർത്ഥിനി പൂജ ഭാട്ടിയ പറയുന്നു. രാഷ്ട്രമീമാസാ വിഭാഗത്തിന്റെ ഒന്നാംനിലയിലെ 9, 9എ എന്നീ ക്ളാസ് മുറികൾ സൂ ചി സന്ദർശിക്കുമെന്ന് വിശ്വാസത്തിലാണ് പൂജ.
ഇവിടെയും മലയാളി മണം
കോളേജിൽ സൂചിയെ സ്വീകരിക്കുന്നത് മലയാളിയായ പ്രിൻസിപ്പാൽ ഡോ. മീനാക്ഷി ഗോപിനാഥ് ആണ്. കേരള മുൻ മുഖ്യമന്ത്രി പട്ടം താണുപിള്ളയുടെ ചെറുമകളാണ് ഡോ. മീനാക്ഷി. സൂ ചിക്കായി ഒരുക്കുന്ന കലാവിരുന്നിലെ ശാസ്ത്രീയ നൃതത്തിന് നേതൃത്വം നൽകുന്നതും മലയാളിയായ നർത്തകി ഗീതാചന്ദ്രനാണ്.
Tuesday, October 30, 2012
Saturday, October 13, 2012
സത്യം അന്വേഷിച്ച് സത്യമംഗലത്തിലൂടെ -2
അവകാശങ്ങള്‍ക്കു വേണ്ടി കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ മുന്നിലൂടെ ഐതീഹാസികമായ് നടന്ന ചാത്തൻ മാസ്റ്ററുടെ കഥ ഞാന്‍ കേട്ടിട്ടുണ്ട്. പുലയനാണെന്ന കാരണത്താല്‍ കരയില്‍ പ്രസംഗം നിരോധിച്ചപ്പോള്‍ കായലിന്റെ നടുക്ക് വള്ളത്തില്‍ കയറി നിന്ന് പ്രസംഗിച്ച കെ.പി. വള്ളോന്‍ എം.എല്‍.സി യുടെ കഥ എന്റെ അച്ഛന്‍ വൃന്ദാവനം വേണുഗോപാലന്‍ സംശോധനം ചെയ്ത വള്ളോന്‍ സ്മരണിക എന്ന പുസ്തകത്തില്‍ നിന്ന് വായിച്ചതായും ഓർക്കുന്നു. നായന്‍മാര്‍ കുളിക്കുന്ന കുളത്തില്‍ ഹരിജനങ്ങളെ നിര്‍ബന്ധപൂര്‍വ്വം തള്ളിയിട്ട് അയിത്തത്തിനെതിരെ പ്രതിഷേധിച്ച ആറാട്ടുപുഴ വേലായുധ പണിക്കരുടെ കഥയും കേട്ടിട്ടുണ്ട്. അങ്ങനെ പല കഥകളും എന്റെ മനസിലേക്ക് തള്ളികയറി.
ആറാം ക്ലാസ് വരെ ഞാന്‍ ആന്ധ്രയിലാണ് പഠിച്ചത്. അവിടുത്തെ പാഠപുസ്തകത്തില്‍ ആദ്യ പേജില്‍ രേഖപ്പെടുത്തിയിട്ടുള്ള ഒരു വാചകമുണ്ട്. ''''''''അംഠറാണിത്തനം ഒക ശാപമു''''''''- Untouchability is a Sin. അവിടെ ഞാന്‍ പ്രതികരിച്ചില്ലെങ്കില്‍ ഞാന്‍ പഠിച്ചതിനോട് പോലും നീതികാണിച്ചിട്ടില്ലെന്നതാണ് സത്യം. സത്യത്തില്‍ പ്രതികരിക്കണമെന്ന് വിചാരിച്ചെങ്കിലും എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു. പക്ഷേ ആദ്യം പ്രതികരിക്കേണ്ടത് എന്റെ സുഹൃത്തിനോടാണെന്ന് തീരുമാനിച്ചു. അവന്‍ ഇതൊന്നും അറിഞ്ഞില്ലെന്ന ഭാവം മുഖത്ത് പ്രകടിപ്പിച്ചപ്പോള്‍ എനിക്ക് അതിലേറെ ദേഷ്യം തോന്നി. ഞാന്‍ അവനോട് അവിടെ കണ്ടതിന്റെയൊക്കെ അര്‍ത്ഥം എന്താണെന്ന് ചോദിച്ചു. എന്നെ നന്നായി അറിയാവുന്നതുകൊണ്ടായിരിക്കണം പെട്ടെന്ന് ചായ കുടിച്ച് പോകാമെന്ന് അവന്‍ പറഞ്ഞു. പറ്റില്ലെന്ന് പറഞ്ഞ് ഞാന്‍ എഴുനേറ്റു. പിന്നെ നടന്നതെല്ലാം എന്റെതായ രീതിയില്‍ ശരിയെന്ന് തോന്നിയ പ്രതിഷേധങ്ങളായിരുന്നു.
ഞാന്‍ പുറത്ത് മരത്തില്‍ തൂക്കിയിരിക്കുന്ന ഒരു ഗ്ലാസെടുത്ത് എന്റെ ചായ അതിലേക്ക് പകര്‍ന്നു. ചായകടക്കാരന്‍ എന്തൊക്കയോ മുറുമുറുത്തുകൊണ്ട് എന്നിലേക്ക് അടുത്തു. അടികിട്ടുമെന്ന് ഞാന്‍ ഭയന്നെങ്കിലും ഗൗണ്ടറുടെ മകനുള്ളതുകൊണ്ട് അങ്ങിനെയൊന്നും സംഭവിക്കില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു. രണ്ടു ഗ്ലാസുകളിലുമായി ഞാന്‍ ചായ കുടിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ എങ്ങനെ ഇത് ചെയ്യാനാകുവെന്ന് ഞാന്‍ ചോദിച്ചു. യഥാര്‍ത്ഥില്‍ ചോദിക്കുകയായിരുന്നില്ല ചെയ്യേണ്ടിയിരുന്നത്. പെരുമാറുകയായിരുന്നു വേണ്ടിയിരുന്നത്. ഇതിന് അയാൾ കോടതി കയറേണ്ടിവരുമെന്ന് ഞാന്‍ മുന്നറിയിപ്പ് നല്‍കി. ഇതെല്ലാം കണ്ടുകൊണ്ട് മാറിനില്‍ക്കുകയായിരുന്ന ആ സാധു മനുഷ്യന്റെ അടുത്തേക്ക് ഞാൻ ചെന്നു. ഇതിലൊന്നും വിഷമമില്ലേയെന്ന് ചോദിച്ചു. അദ്ദേഹത്തിന് അതില്‍ വിഷമമില്ലന്നാണ് അയാളുടെ മുഖഭാവം പറഞ്ഞത്. അതോ ഭയന്നിട്ടോ.
എന്തിന്റെ പേരിലാണ് അദ്ദേഹത്തെ മാറ്റി നിറുത്തിയതെന്ന് ഞാന്‍ കടക്കാരനോട് ചോദിച്ചു. താഴ്ന്ന ജാതിക്കാരനെന്ന് നിങ്ങളുടെ വിചാരം കാരണമാണെങ്കില്‍ നിങ്ങളുടെതെല്ലാം അശുദ്ധമായികഴിഞ്ഞെന്ന് ഞാന്‍ പറഞ്ഞു. കാരണം ഞാന്‍ നിങ്ങള്‍ മാറ്റിനിറുത്തിയിരിക്കുന്ന ആളിനെക്കാള്‍ താഴ്ന്ന ജാതിയില്‍പ്പെട്ടതാണെന്ന് പ്രഖ്യാപ്പിച്ചു. എന്നെ കടക്കാരന്‍ എന്തൊക്കയോ തെറി വിളിക്കുന്നുണ്ടായിരുന്നു. കൂട്ടുകാരന്‍ കാണിച്ചതാകട്ടെ എങ്ങനെയെങ്കിലും സ്ഥലം വിടാനാണ്. ഒടുവില്‍ അവിടെ സംസാരിച്ച് നിന്നിട്ട് കാര്യമില്ലെന്ന് മനസിലായപ്പോള്‍ ഞാന്‍ ഗ്ലാസ് കടയിലേക്കെറിഞ്ഞിട്ട് പുറത്തിറങ്ങി. പുറത്ത് നിന്ന പാവം മനുഷ്യനോട് ഇതെല്ലാം ഉടന്‍ മാറുമെന്ന് പറഞ്ഞ് മടങ്ങി.
വീട്ടിലെത്തിയപ്പോഴാണ് യഥാര്‍ത്ഥ പ്രശ്‌നം ഉയര്‍ന്നത്. അവന്റെ അച്ഛന്‍ ഉമ്മറത്തുത്തന്നെയുണ്ടായിരുന്നു. അദ്ദേഹം കുറേ വഴക്കുപറഞ്ഞു. ഞാനും തിരിച്ച് പറഞ്ഞു. ഒടുവില്‍ പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലായപ്പോള്‍ വിട്ടുകൊടുത്തു. അവരുടെ വീട്ടിലും ഇതാണ് പിന്തുടരുന്നത് എന്നതിനാള്‍ പറഞ്ഞിട്ട് കാര്യവുമില്ല.
സത്യമംഗലത്തെ അമ്പലങ്ങളില്ലും മറ്റും ഞാന്‍ കണ്ടത് ഇതിനേക്കാള്‍ ഭീകരമായ കാഴ്ചയായിരുന്നു. ഞാന്‍ കണ്ടതും കേട്ടതും എല്ലാം ചൂണ്ടിക്കാട്ടി അന്നത്തെ മുഖ്യമന്ത്രി ജയലളിതയ്ക്ക് ഞാന്‍ കത്തെഴുതി. ഒരു ഫലവും ഉണ്ടചായില്ലെന്നാണറിവ്. ഇന്നും അതൊക്കെ തുടരുന്നുണ്ടോ ആവോ. എനിക്ക് അറിയില്ല. എന്നാല്‍ ഒരിക്കല്‍ കൂടി സത്യമംഗലത്തേക്ക് ഒരു യാത്ര പോകാന്‍ എന്റെ മനസ് വെമ്പല്‍ കൊള്ളുന്നു. അവരുടെ വിമോചനത്തിനായി.
(തുടരും)
സത്യം അന്വേഷിച്ച് സത്യമംഗലത്തിലൂടെ ....
വർഷങ്ങൾക്ക് മുൻപാണ് സംഭവമെങ്കിലും ഇപ്പോഴും അവിടെ അത് തുടരുന്നു. 2002 ലാണ് സത്യമംഗലമെന്ന പ്റസിദ്ധവും കുപ്റസിദ്ധവുമായ സ്ഥലം ഞാൻ സന്ദർശിക്കുന്നത്; എന്റെ കൂട്ടുകാരനുമൊത്ത്. കൂട്ടുകാരൻ സ്ഥലത്തെ പ്റമാണിയായ ഗൗണ്ടറുടെ മകനാണ്. സത്യം പറഞ്ഞാൽ 2000 മാണ്ട് ബാംഗ്ലൂരിൽ താമസിക്കുമ്പോഴാണ് ഞാൻ ആദ്യമായി സത്യമംഗലമെന്ന നാടിനെ കുറിച്ച് അറിയുന്നത്. അതുകൊണ്ടാണ് കുപ്റസിദ്ധമെന്ന് പറഞ്ഞത്. കന്നടയുടെ സൂപ്പർ താരവും സിനിമാ രാജാവുമായ രാജ്കുമാറിനെ അക്കാലത്താണ് ചന്ദന കള്ളക്കടത്തുകാരനായ വീരപ്പൻ തട്ടികൊണ്ടുപോകുന്നത്. 108 ദിവസത്തിന് ശേഷമാണ് വീരപ്പൻ രാജ്കുമാറിനെ വിട്ടയ്ക്കുന്നത്. ആ ഭീകര നാളുകളിൽ ഞാൻ ബാംഗ്‌ളൂരിലുണ്ട്.
എന്നാൽ വീരപ്പനെക്കുറിച്ച് കൂടുതൽ അറിയുന്നത് എന്റെ സത്യമംഗലത്തേക്കുള്ള സത്യാന്വേഷണയാത്റയിലാണ്. അവിടുത്തുകാർക്ക് വീരപ്പൻ പ്റിയങ്കരനാണ്, സ്നേഹസമ്പനനാണ്. അദ്ദേഹം സ്ഥിരമായി തൊഴാനും പൂവ്‌മെതിക്കാനും (തീയിൽ കൂടി നടക്കുന്ന ആചാരം) വരുന്ന ബന്നാരി അമ്മൻ ക്ഷേത്റവും ഞാൻ സന്ദർശിച്ചു.
പറയാൻ വന്നത് ഈ കഥയല്ല. കാട്ടുകള്ളനെ പുകഴ്ത്താനല്ല ഇത് എഴുതുന്നതും. അവിടെ ഞാൻ കണ്ട ഞെട്ടിക്കുന്ന ഒരു ആചാരം പങ്കുവെയ്ക്കാനാണ്. തമിഴ്നാടിലെ ഈറോഡിൽ നിന്നും 35 കിലോമീറ്റർ സഞ്ചരിച്ചാൽ ഗോബിച്ചെട്ടിപ്പാളയമെന്ന നഗരമായി. അവിടെനിന്നും 25 കിലോമീറ്റർ സഞ്ചരിച്ചാൽ സത്തിയെന്ന സത്യമംഗലമാകും. അതിനിടയിലാണ് കാശിപാളയം. പ്റധാനമായും ഉള്ളിയും പുകയിലയുമാണ് ഇവിടത്തെ കൃഷി. എന്റെ കൂട്ടുകാരന് അവിടെ നൂറു ഏക്കറിൽ കൂടുതലുണ്ടെന്നാണ് എന്റെ വിശ്വാസം. വലിയ വീടും കാറും മറ്റ് സൗകര്യങ്ങളുമൊക്കെയുണ്ട്. എങ്കിലും കഴിച്ചത് പുറത്തുകളയണമെങ്കിൽ പറമ്പിൽ തന്നെ പോകണം. മറ പറ്റി ഇരുന്ന് കാര്യം സാധിക്കണം. ഇപ്പോഴെങ്കിലും ആ അവസ്ഥ മാറിക്കാണുമെന്ന് വിശ്വസിക്കുന്നു.
അവന്റെ വീട്ടിലാകട്ടെ രാവിലെ മുതൽ പണിക്കാരുടെ ബഹളമാണ്. ഇതൊക്കെയാണെങ്കിലും അവിടെ കമ്മ്യൂണിസം വേണ്ടത്റ ക്ലച്ച് പിടിച്ചിട്ടില്ലെന്ന് തോന്നുന്നു. പണിക്കാർ വീടിൽ നിന്ന് വളരെ മാറിയാണ് നിൽക്കുന്നത്. ആ കാഴ്ച്ചയിൽ വലിയ കൗതുകമൊന്നും തോന്നിയില്ലെങ്കിലും പിന്നീട് അവിടെ കണ്ടതെല്ലാം ഞെട്ടിക്കുന്നതായിരുന്നു. രാവിലെ ഓടാൻ പോകുന്ന ഒരു പരിപാടിയുണ്ടായിരുന്നു അവിടെ.അതിനായി ഞാനും സുഹൃത്തും രാവിലെ ഇറങ്ങി. ചെറിയ റോഡിന്റെ ഇരുവശവും കൃഷി. അതിനിടയിലൂടെയുള്ള രാവിലത്തെ ഓട്ടം ഒരിക്കലും മറക്കാനാകില്ല.
ഓട്ടം കഴിഞ്ഞ് ഞങ്ങൾ ഒരു കടയിൽ ചായകുടിക്കാൻ കയറി. ചായക്കടയിലേക്ക് കയറിചെല്ലുന്നത് കണ്ട കടക്കാരൻ തൊഴുകൈയ്യോടെ പുറത്തിറങ്ങിവരുന്നത് കണ്ടപ്പോൾ ഞാൻ വിചാരിച്ചത് അത് നാട്ടിലെ ആചാരമായിരിക്കുമെന്നാണ്. പിന്നീടാണ് മനസ്സിലായത് ഗൗണ്ടറുടെ മകനോടുള്ള ബഹുമാനാർത്ഥമായിരുന്നെന്ന്. രണ്ട് ചായ ചോദിച്ചപ്പോൾ അയാൾ വളരെ ശ്റദ്ധയോടെ ഗ്ലാസ് കഴുകുന്നത് ഞാൻ ശ്റദ്ധിച്ചു. അതും ഗൗണ്ടർ പയ്യനോടുള്ള ബഹുമാനത്തോടെ. ഞങ്ങൾക്ക് ചായ തരുന്നതിനിടയിൽ ഒരു കർഷകൻ കടയിലേക്ക് വരുന്നത് കണ്ടു. കടയിലേക്ക് അടുക്കുന്ന അയാൾക്ക് കടക്കാരൻ കൈ കൊണ്ട് ഒരു സിഗ്‌നൽ നൽകി. അയാൾ കടയിലേക്ക് അടുക്കാതെ മരത്തിൽ ഒരു കമ്പിയിൽ തൂക്കിയിട്ടിരുന്ന മൂന്ന് ഗ്ലാസിൽ ഒന്നെടുത്ത് അടുത്തുള്ള കഴുൽകിണറിൽ നിന്ന് കഴുകി മാറി നിന്നു. ഞാൻ സ്തംഭിച്ചുനിന്നുപോയി.
എന്റെ അച്ഛന്റെ അൻപതാം വയസ്സിലാണ് ഞാൻ ജനിച്ചത്. അദ്ദേഹമെഴുതിയ ഒരു പുസ്തകത്തിൽ ഒരു ‘റൗക്ക’ ഇട്ടത്തിന്റെ നിർവൃതിയുടെ കഥ വിവരിക്കുന്നുണ്ട്. അതായത് എന്റെ അച്ഛന്റെ അമ്മയുടെ കുഞ്ഞമ്മ ഒരിക്കൽ ഒരു റൗക്ക വാങ്ങി. റൗക്ക എന്നാൽ ബ്റേസിയർ. അന്ന് പിന്നാക്കക്കാർ മാറ് മറയ്ക്കാൻ പാടില്ലായിരുന്നു. റൗക്ക ഇടുവാനുള്ള അവരുടെ ആഗ്റഹം സഫലമാക്കാൻ റൗക്കയുമായി കൊല്ലം കൂനമ്പായികുളത്തുള്ള അവരുടെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ അകലെയുള്ള തട്ടാമലയിൽ (തിരുവനന്തപുരത്തേക്കുള്ള പാതയിൽ) പോയി ഇട്ട് നിർവൃതി അടഞ്ഞ കഥ ഹൃദയാവർജ്ജകമായ ഭാഷയിൽ അച്ഛനെഴുതിയിട്ടുള്ളത് ഞാൻ വായിച്ചിട്ടുണ്ട്. നമ്പ്യാതിരിമാർ പാടത്ത് കൂടെ നടന്നുപോകുമ്പോൾ താഴ്ന്ന ജാതിക്കാർ മാറിനിൽക്കാൻ വേണ്ടി ഹോയ് ഹോയ് വിളിച്ചിരുന്ന കാലത്തെക്കുറിച്ചും അച്ഛനിൽ നിന്നും ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ 21-ാം നൂറ്റാണ്ടിൽ ഞാൻ കണ്ട കാഴ്ച്ച ഭീകരമായിരുന്നു. ഞാൻ പ്റതികരിക്കാൻ തീരുമാനിച്ചു.
അതെക്കുറിച്ച് അടുത്ത ലക്കം.
Saturday, October 6, 2012
Tuesday, October 2, 2012
Sunday, August 5, 2012
മരണമില്ലാത്ത ശ്രീകണ്ഠൻ ചേട്ടൻ

ദുഖിതരോടൊത്തു ഖേദിക്കും
മർദ്ദിതരോടൊത്തു സമരം ചെയ്യും
വിജയികളൊടൊത്തു മരിക്കും.
കേരള രാഷ്ട്രീയത്തിലെ സിംഹഗർജ്ജനമായിരുന്ന എൻ. ശ്രീകണ്ഠൻനായരുടെ (ശ്രീകണ്ഠൻ ചേട്ടൻ) വരികളാണ് ഇവ. പുന്നപ്ര വയലാർ ഗൂഡാലോചന കേസ്സിൽ കോഴികോട് ജയിലിൽ കിടക്കുന്പോഴാണ് ചേട്ടന്റെ അമ്മ ജാനകിയമ്മ മരിക്കുന്നത്. എന്നാൽ അവസാനമായി ആ അമ്മയെ കാണാൻ പോലും സർ സി.പിയുടെ പൊലീസ് ശ്രീകണ്ഠൻ ചേട്ടനെ അനുവദിച്ചില്ല. ആ ദുഖത്തിൽ എഴുത്തിയ 'എന്റെ അമ്മ' വിലാപകാവ്യത്തിലെ വരികളാണ് മേൽ സൂചിപ്പിച്ചിരിക്കുന്നത്. അത് ആ അമ്മയ്ക്ക് നൽകിയ പ്രതിജ്ഞാണ്. തന്റെ ശിഷ്ടകാലം എങ്ങനെ ജീവിക്കുമെന്നതിന്റെ പ്രതിജ്ഞ. ആ പ്രതിജ്ഞ അണുവിടവ്യതിചലിക്കാതെ 1983 ജൂലായ 20ന് ചേട്ടൻ ഈ ലോകത്തോട് വിടപറയും വരെ പാലിച്ചു.
1915 ജൂലായ് 15 നായിരുന്നു ശ്രീകണ്ഠന്റെ ജനനം. അച്ഛൻ നീലകണ്ഠപിള്ള മൂന്ന് ഭാഷകളിൽ എം.എ പരിക്ഷ പാസ്സായ പണ്‌ഡിതനായിരുന്നു. അദ്ദേഹം സംസ്കൃത കോളേജിന്റെ പ്രിൻസിപ്പലായിരുന്നു. അദ്ദേഹം മറ്റൊരു വിവാഹം കഴിച്ച് തിരുവനന്തപുരത്തായിരുന്നു താമസം.
ചേട്ടന്റെ അമ്മയ്ക്ക് രണ്ട് ആഗ്രഹങ്ങളെയുണ്ടായിരുന്നുള്ളു. ഒന്ന് മകൻ ഒരു എം.എ കാരനാകണം. രണ്ട് എന്നും മകൻ അടുത്തുണ്ടാകണം. അതിൽ അദ്യത്തത് സാധിച്ചുകൊടുക്കാൻ ശ്രീകണ്ഠൻചേട്ടന് സാധിച്ചു. 1935ൽ മഹാരാജാസ് കോളജിൽ (ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ്) നിന്ന് ഉയർന്ന മാർക്കോടെ ഇംഗ്ളീഷ് സാഹിത്യത്തിൽ എം.എ പാസ്സായി. എന്നാൽ രണ്ടാമത്തേത് ഒരിക്കലും പാലിക്കാൻ കഴിഞ്ഞില്ല. ആ അമ്മയുടെ മരണക്കിടക്കയിലുള്ളപ്പോഴും നാടിന്റെ സ്വാതന്ത്യത്തിന് വേണ്ടി തൊഴിലാളികൾക്ക് അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്ത ചേട്ടൻ ജയിലിലായിരുന്നു . പക്ഷേ ഒരിക്കലും ആ അമ്മയ്ക്ക് ദുഖമുണ്ടായിരുന്നില്ല. കാരണം തിരുവിതാംകൂറിലെ ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങൾക്ക് ആ മകൻ എല്ലാമായിരുന്നു.
കൊന്പൻ മീശ, മുറുക്കിചുവപ്പിച്ച ചുണ്ടുകൾ, കലങ്ങിയ കണ്ണുകൾ, നല്ല പൊക്കം, ഒത്ത തടി, ഉച്ചത്തിലുള്ള സംഭാഷണം, കാറിന്റെ മുൻ സീറ്റിലുള്ള യാത്ര. അദ്യം കണ്ടാൽ ആരും ഒന്ന് വിറയ്ക്കും. അതായിരുന്നു ശ്രീകണ്ഠൻ ചേട്ടൻ. പക്ഷേ ചേട്ടൻ മനസ് അതായിരുന്നില്ല. അദ്ദേഹം ഒരു വികാരജീവിയായിരുന്നു.
സ്റ്റേറ്റ് കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ചേട്ടൻ കേരളത്തിലെ അതികായനായ ടേഡ് യൂണിയൻ നേതാവായിരുന്നു. കമ്മ്യൂണസത്തിൽ വേണ്ടത്ര വിപ്ലവവീര്യമില്ലന്ന വാദവുമായാണ് ശ്രീകണ്ഠൻചേട്ടൻ റവല്യൂഷ്ണറി സോഷ്യലിസം എന്ന പദസമുച്ഛയം കണ്ടെത്തിയതും, ആർ.എസ്.പി എന്ന പ്രസ്ഥാനത്തിന് രൂപം കൊടുത്തതും.
1952ൽ സെക്രട്ടേറിയറ്റിന് മുന്നിൽ ചേട്ടൻ നടത്തിയ നിരാഹാര സത്യാഗ്രഹം പ്രസിദ്ധമാണ്. ചേട്ടന് പിന്തുണയുമായി അമ്മമാർ ഹജൂർകച്ചേരിക്ക് മുന്നിലേക്ക് ഒഴുകിയത് ചരിത്രത്തിന്റെ ഭാഗമാണ്.
1952ലാണ് ചേട്ടൻ ആദ്യമായി ലോക്സഭാംഗമാകുന്നത്. കൊല്ലം-മാവേലിക്കര ദ്വയാംഗമണ്ഡലത്തിൽ നിന്നായിരുന്നു ആ വിജയം. എന്നാൽ 1957 ലെ പൊതു തിരഞ്ഞെടുപ്പിൽ സദ്യസ്യതിലകൻ ടി.കെ. വേലുപിള്ളയുടെ പുത്രൻ വി.പി. നായർ ചേട്ടനെ പരാജയപ്പെടുത്തി. തുടർന്ന് 1962, 67,71, 77 വർഷങ്ങളിൽ നടന്ന പൊതുതിരഞ്ഞെടുപ്പുകളിൽ ശ്രീകണ്ഠൻ ചേട്ടൻ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു കൊല്ലത്തെ പാർലമെന്റിൽ പ്രതിനിധീകരിച്ചു. കൊല്ലം അറിയപ്പെട്ടത് ശ്രീകണ്ഠൻ ചേട്ടനിലൂടെയായിരുന്നു.
1980 ലെ തിരഞ്ഞെടുപ്പിൽ ബി.കെ. നായരോട് ശ്രീകണ്ഠൻചേട്ടൻ പരാജയപ്പെട്ടു. ആ പരാജയത്തിന് കാരണം സ്വന്തം വള്ളത്തിലെ സഹയാത്രികർ തന്നെയായിരുന്നുവെന്നതാണ് ചേട്ടനെ വിഷമിച്ചതും.
ശ്രീകണ്ഠൻനായരെന്ന എഴുത്തുകാരൻ
രാഷ്ട്രീയത്തിലെത്തിയിലായിരുന്നുവെങ്കിൽ മലയാള സാഹിത്യ ലോകത്തിന് ശ്രീകണ്ഠൻനായർക്ക് വലിയ സംഭാവനകൾ നൽകാൻ ഉണ്ടായിരുന്നു. 1946ലാണ് ചേട്ടന്റെ അദ്യ പുസ്തകം പുറത്തുവരുന്നത്. പ്രകാശനം ചെയുന്നതിന് മുൻപേ അത് തിരുവിതാംകൂറിൽ നിരോധിക്കപ്പെട്ടു. അതാണ് 'വഞ്ചിക്കപ്പെട്ട വേണാട്', സർ. സി.പി.യുടെ നയങ്ങൾക്കെതിരെ നിശിതമായി ചേട്ടൻ അതിൽ വിമർശിച്ചിട്ടുണ്ട്.
രണ്ടാമതേത് 'ഐക്യകേരളം' എന്ന ലഘുഗ്രന്ഥമാണ്. പിന്നെ പ്രകാശനം ചെയ്യപ്പെട്ടതാണ് 'എന്റെ അമ്മ'. എന്റെഅമ്മയുടെ ഇംഗ്ളീഷ് തർജ്ജിമയും ചേട്ടൻ തന്നെ നിർവഹിച്ചിട്ടുണ്ട്- 'My mother' എന്ന പേരിൽ അത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുമുണ്ട്. നാലമത്തെ പുസ്തകമാണ് 'ഇതുതന്നെ മാർക്സിസം', 1967ൽ എം.പിയായിരിക്കെയാണ് പ്രശസ്ത പത്രപ്രവർത്തകനായ എം.ശിവറാമിന്റെ 'Road to Delhi' എന്ന ഇംഗ്ലീഷ് പുസ്തകം മലയാളത്തിലേക്ക് തർജ്ജിമ ചെയ്യുന്നത്. രണ്ട് മാസം ഏഴുതിതീർത്ത ആ പുസ്തകം 'ചലോദില്ലി' എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടു. സാഹിത്യ ശകലങ്ങൾ എന്നൊരു പുസ്തകവും ചേട്ടൻ രചിച്ചിട്ടുണ്ട്.
ചേട്ടന്റെ ആത്മകഥ അഥവാ കേരള രാഷ്ട്രീയ ചരിത്രമെന്ന് വിശേഷിപ്പിക്കാവുന്നതാണ് മൂന്ന് വാല്യങ്ങളിലായി പുറത്തിറങ്ങിയ കഴിഞ്ഞകാല ചിത്രങ്ങൾ. 1980 ന് ശേഷമാണ് ചേട്ടൻ തകഴിയുടെ പ്രസിദ്ധമായ 'കയർ' ഇംഗ്ളീഷിലേക്ക് തർജ്ജിമ ചെയ്യാൻ ആരംഭിച്ചത്. 1984ൽ അത് പൂർത്തിയാക്കി. എന്നാൽ അദ്ദേഹം ഇഹലോകവാസം വെടിഞ്ഞ് ശേഷമാണ് അത് ഇംഗ്ളീഷിലേക്ക് 'Coir' എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടത്.
ഇംഗ്ളീഷും മലയാളവും ഒരു പോലെ കൈകാര്യം ചെയ്യാൻ കഴിഞ്ഞിരുന്നതാണ് ശ്രീകണ്ഠൻചേട്ടന്റെ പ്രത്യേകത. 1973ൽ മഹാകവി കുമാരനാശാൻ ജന്മശതാബ്ദി കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു ചേട്ടൻ. അന്ന് പുറത്തിറക്കിയ ആശാൻ ജന്മശതാബ്ദി സ്മാരക സുവനീറിൽ ചേട്ടൻ ഇംഗ്ളീഷിൽ The Grand Trio എന്ന തലക്കെട്ടിൽ ഒരു ലേഖനമെഴുതിയിട്ടുണ്ട്. മഹാകവികളായ ഉള്ളൂർ, ആശാൻ, വള്ളത്തോൾ എന്നിവരെക്കുറിച്ചുള്ള സമഗ്രമായ പഠനമാണ് ആ ലേഖനം.
ഒന്നുകിൽ തകഴിയുടെ രണ്ട് പല്ല്, അല്ലെങ്കിൽ അവതാരിക
'എന്റെ ആത്മകഥയ്ക്കൊരു ആമുഖം' എന്ന തലക്കെട്ടിൽ ശ്രീകണ്ഠൻ ചേട്ടൻ ഒരിക്കൽ എഴുതിയ ലേഖനത്തിൽ രസാവഹമായ ഒരു കഥ വിവരിക്കുന്നുണ്ട്. 1947ൽ ചേട്ടൻ എന്റെ അമ്മ പ്രസിദ്ധീകരിക്കാൻ പദ്ധതിയിട്ടപ്പോൾ, അതിന് ഒരു അവതാരിക്കയ്ക്കായി പ്രിയ സുഹൃത്തായ തകഴിയോട് എഴുതാൻ ആവശ്യപ്പെട്ടു. എഴുതാമെന്നേറ്റ തകഴി ആഴ്ച്ചകൾ കഴിഞ്ഞിട്ടും അവതാരിക എത്തിക്കാതെതായപ്പോൾ. ഒരു ദിവസം രാവിലെ സർ. സി.പിയെ വെട്ടിയ കെ.സി.എസ്.മണിയെ തകഴിയുടെ വീട്ടിലേക്കയച്ചു. ഒന്നുകിൽ അവതാരിക അല്ലങ്കിൽ അവന്റെ മുൻനിരയിലെ രണ്ട് പല്ല്, അതായിരുന്നു ശ്രീകണ്ഠൻചേട്ടന്റെ കൽപ്പന.
മണി അവിടെയെത്തുന്പോൾ തകഴി ഏതോ വക്കീളിന്റെ ചായസൽക്കാരത്തിൽ പങ്കെടുക്കാൻ പുറപ്പെടുകയായിരുന്നു. മണി കാര്യം പറഞ്ഞു. തമഴി പിന്നീട് വരാൻ പറഞഞു. മണിസ്വാമിയുണ്ടോ വിടുന്നു. തകഴിയെ തടഞ്ഞുവച്ചു. കാപ്പിവാങ്ങി നൽകാമെന്ന് പറഞ്ഞ് തകഴി മണിസ്വാമിയെ സ്വാധീനിക്കാൻ ശ്രമിച്ചു. ഭീകരനായ മണിസ്വാമി അതിലൊന്നും വീണില്ല. ഒടുവിൽ ഒരു ചായപീടികയിൽ കയറി അവിടെയിരുന്ന് തകഴി എഴുത്ത് തുടങ്ങി. ശ്രീകണ്ഠന്റെ അമ്മ എന്ന തലക്കെട്ടോടെ 14 പേജുള്ള അവതാരികയാണ് ആ ചായപീടികയിൽ പിറന്നത്. ഹൃദയഭേദകമാണ് തകഴി അവതാരികയിലെ വാക്കുകൾ. ശ്രീകണ്ഠന്റെ അമ്മ എന്ന തലക്കെട്ടും നൽകി. രാഷ്ട്രീയവേവ് പിടിപ്പെട്ട നടന്ന തകഴിയെ രാഷ്ട്രീയമല്ല തന്റെ വഴിയെന്നും അതിൽ കൈക്കടത്തുരുതെന്നും പറഞ്ഞത് ശ്രീകണ്ഠൻ ചേട്ടനായിരുന്നു. അതുകൊണ്ടുതന്നെ മലയാളത്തിന് ചെമ്മീനും തൊട്ടിയുടെ മകനും കയറും അനേകം സാഹിത്യകൃതികളും ലഭിച്ചുവെന്നതാണ് സത്യം.
ഇതൊക്കെയാണെങ്കിലും കേരളം കണ്ട രാഷ്ട്രീയ ഇഹിതാസമായിരുന്ന ശ്രീകണ്ഠൻചേട്ടന് ഉചിതമായ സ്മാരകം പണിയുവാൻ തന്റെ ഇഷ്ടൻമാർ മറന്നുവെന്നതാണ് സത്യം. ഇനിയെങ്കിലും ചേട്ടന്റെ സ്മരണ നിലനിൽക്കുമാറ് ഒരു സ്മാരകം ഉയരുമെന്ന് പ്രത്യാശയോടെ.
Wednesday, May 2, 2012
Saturday, March 17, 2012
Saturday, February 25, 2012
Friday, February 24, 2012
Subscribe to:
Posts (Atom)