Appeared on 21st Monday 2014
പ്ളാസ്റ്റിക് ദേശീയ പതാക വേണ്ട; ഉപയോഗിച്ചാൽ ജയിൽ ശിക്ഷ
Posted on: Sunday, 20 July 2014
കേന്ദ്രത്തിന്റെ കർശന നിർദ്ദേശം
ന്യൂഡൽഹി:പ്ളാസ്റ്റിക്ക് നിർമ്മിത ദേശീയ പതാകകൾ പൂർണമായി നിരോധിക്കാനും അത്തരം പതാകകൾ വിൽക്കുന്നവരെ പിടികൂടാനും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.
ഇത്തരം പതാകകൾ ഉപയോഗിക്കുകയും പിന്നീട് അലക്ഷ്യമായി ഉപേക്ഷിക്കുകയും ചെയ്യുന്നവരെയും പിടികൂടും. ദേശീയ പതാകയെ അവഹേളിച്ചെന്ന് തെളിഞ്ഞാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ കിട്ടും.
പ്ളാസ്റ്റികിന് പകരം പേപ്പർ നിർമ്മിത ദേശീയ പതാക പ്രചരിപ്പിക്കാൻ സംസ്ഥാന സർക്കാരുകൾ പത്രങ്ങളിൽ പരസ്യം നൽകണമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ പബ്ളിക് സെക്‌ഷൻ ഡയറക്‌ടർ ശ്യാമളാ മോഹൻ എല്ലാ ചീഫ് സെക്രട്ടറിമാർക്കും വിവിധ മന്ത്രാലയങ്ങൾക്കും നൽകിയ നിർദ്ദേശത്തശ്ചൽ പറയുന്നു.
2002ലെ ഫ്ലാഗ് കോഡും 1971ലെ പ്രിവെൻഷൻ ഒഫ് ഇൻസൾട്ട് ടു നാഷണൽ ഹോണർ ആക്ടും പ്രകാരമുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
സ്വാതന്ത്ര്യ ദിനാഘോഷത്തിന് ശേഷം പ്ളാസ്റ്റിക്ക് നിർമ്മിത പതാക പലരും ഉപേക്ഷിക്കുന്നതായും അത് ചവറ് കൂമ്പാരങ്ങളിൽ എത്തുന്നതായും ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
പേപ്പർ പതാകയാണ് ജനങ്ങൾ ഉപയോഗിക്കുന്നതെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും ചടങ്ങുകൾക്ക് ശേഷം ഇത് അലക്ഷ്യമായി ഉപേക്ഷിക്കുന്നത് തടയണമെന്നും നിർദ്ദേശമുണ്ട്. അതുപോലെ
ദേശീയ ചിഹ്നമായ അശോക സ്തംഭം ഉപയോഗിക്കുമ്പോൾ അതിന് തൊട്ടുതാഴെയുള്ള സത്യമേവ ജയതേ എന്ന ആപ്തവാക്യം ഒഴിവാക്കരുതെന്നും കർശന നിർദ്ദേശമുണ്ട്.
ശിക്ഷ
1971ലെ നിയമപ്രകാരം ദേശീയ പതാക കത്തിക്കുകയോ നശിപ്പിക്കുകയോ ചവിട്ടുകയോ അവഹേളിക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവും പിഴയും വിധിക്കാം.
പ്ളാസ്റ്റിക് ദേശീയ പതാക വേണ്ട; ഉപയോഗിച്ചാൽ ജയിൽ ശിക്ഷ
Posted on: Sunday, 20 July 2014
കേന്ദ്രത്തിന്റെ കർശന നിർദ്ദേശം
ന്യൂഡൽഹി:പ്ളാസ്റ്റിക്ക് നിർമ്മിത ദേശീയ പതാകകൾ പൂർണമായി നിരോധിക്കാനും അത്തരം പതാകകൾ വിൽക്കുന്നവരെ പിടികൂടാനും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.
ഇത്തരം പതാകകൾ ഉപയോഗിക്കുകയും പിന്നീട് അലക്ഷ്യമായി ഉപേക്ഷിക്കുകയും ചെയ്യുന്നവരെയും പിടികൂടും. ദേശീയ പതാകയെ അവഹേളിച്ചെന്ന് തെളിഞ്ഞാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ കിട്ടും.
പ്ളാസ്റ്റികിന് പകരം പേപ്പർ നിർമ്മിത ദേശീയ പതാക പ്രചരിപ്പിക്കാൻ സംസ്ഥാന സർക്കാരുകൾ പത്രങ്ങളിൽ പരസ്യം നൽകണമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ പബ്ളിക് സെക്‌ഷൻ ഡയറക്‌ടർ ശ്യാമളാ മോഹൻ എല്ലാ ചീഫ് സെക്രട്ടറിമാർക്കും വിവിധ മന്ത്രാലയങ്ങൾക്കും നൽകിയ നിർദ്ദേശത്തശ്ചൽ പറയുന്നു.
2002ലെ ഫ്ലാഗ് കോഡും 1971ലെ പ്രിവെൻഷൻ ഒഫ് ഇൻസൾട്ട് ടു നാഷണൽ ഹോണർ ആക്ടും പ്രകാരമുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
സ്വാതന്ത്ര്യ ദിനാഘോഷത്തിന് ശേഷം പ്ളാസ്റ്റിക്ക് നിർമ്മിത പതാക പലരും ഉപേക്ഷിക്കുന്നതായും അത് ചവറ് കൂമ്പാരങ്ങളിൽ എത്തുന്നതായും ആഭ്യന്തരമന്ത്രാലയത്തിന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.
പേപ്പർ പതാകയാണ് ജനങ്ങൾ ഉപയോഗിക്കുന്നതെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്നും ചടങ്ങുകൾക്ക് ശേഷം ഇത് അലക്ഷ്യമായി ഉപേക്ഷിക്കുന്നത് തടയണമെന്നും നിർദ്ദേശമുണ്ട്. അതുപോലെ
ദേശീയ ചിഹ്നമായ അശോക സ്തംഭം ഉപയോഗിക്കുമ്പോൾ അതിന് തൊട്ടുതാഴെയുള്ള സത്യമേവ ജയതേ എന്ന ആപ്തവാക്യം ഒഴിവാക്കരുതെന്നും കർശന നിർദ്ദേശമുണ്ട്.
ശിക്ഷ
1971ലെ നിയമപ്രകാരം ദേശീയ പതാക കത്തിക്കുകയോ നശിപ്പിക്കുകയോ ചവിട്ടുകയോ അവഹേളിക്കുകയോ ചെയ്താൽ മൂന്ന് വർഷം വരെ തടവും പിഴയും വിധിക്കാം.