Appeared in the edit page on 30th October 2014
അശോകാ റോഡിന്റെയും സഫ്ദർജംഗ് റോഡിന്റെയും ഒന്നാം നമ്പർ വസതികൾ ഒരു കോമ്പൗണ്ടിൽ ഒത്തുചേരുന്നതാണ് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഔദ്യോഗിക വസതി. സഫ്ദർജംഗ് റോഡിലെ ഒന്നാം നമ്പറിൽ അവർ താമസിക്കുകയും അതിന്റെ മറ്രൊരു അറ്റത്തുള്ള അശോകാ റോഡിലെ ഒന്നാം നമ്പർ വസതി ക്യാമ്പ് ഓഫീസായി പ്രവർത്തിക്കുകയുമായിരുന്നു. ഇവിടെ വച്ചാണ് മുപ്പത് വർഷം മുൻപ് 1984 ഒക്‌ടോബർ 31ന് രാവിലെ, പതിവുപോലെ വീട്ടിൽ നിന്ന് ക്യാമ്പ് ഓഫീസിലേക്ക് നടക്കവേ സ്വന്തം സുരക്ഷാ ഭടന്മാരായ ബിയാന്ത് സിംഗും സത്‌വന്ത് സിംഗും ഇന്ദിരയ്‌ക്ക് നേരെ മുപ്പത് റൗണ്ട് വെടിയുതിർത്തത്. ഇന്ന് മുപ്പത് വർഷം പിന്നിടുമ്പോൾ രാജ്യം ഭരിക്കുന്നത് അവരുടെ എതിർപക്ഷത്ത് നിലയുറപ്പിച്ചവരാണ്. പ്രധാനമന്ത്രിയുടെ റേസ് കോഴ്സ് റോഡിലെ ഏഴാം നമ്പർ ഔദ്യോഗിക വസതിയുടെ തൊട്ടുചേർന്നാണ് ഇന്ദിരഗാന്ധി സ്മാരകമായി നിലകൊള്ളുന്ന ഈ വസതി. ഇന്ത്യ കണ്ട ഏറ്റവും ശക്തയായ പ്രധാനമന്ത്രിയെ ആരാധിക്കുന്ന പ്രധാനമന്ത്രിയാണ് ഇന്ന് രാജ്യത്തെ നയിക്കുന്നത്. പ്രധാനമന്ത്രിയുടെ വസതിക്ക് ഏറ്റവും അടുത്തുള്ള രാഷ്ട്രീയ സമാരകമാണ് ഇന്ദിരയുടെതെങ്കിലും ആ പാരമ്പര്യത്തെ ചരിത്ര താളുകളിൽ നിന്ന് മായ്‌ക്കാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രിയായ സർദാർ വല്ലഭായി പട്ടേലിന്റെ മൂല്യങ്ങളെ ഉയർത്തിപിടിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയതലത്തിലേക്ക് രംഗപ്രവേശം ചെയ്തത്. ഇന്ദിരയുടെ ചരമദിനവും പട്ടേലിന്റെ ജന്മദിനവും ഒരേദിവസമായത് യാദൃശ്ചികം മാത്രം. ഇന്ദിരയുടെ രക്ഷസാക്ഷിത്വദിനം ദേശീയ പുനരർപ്പണ ദിനമായിട്ടാണ് ഇതുവരെ ആചരിച്ചുവരുന്നത്. എന്നാൽ ഇന്ദിരയെ മാറ്റി പട്ടേലിനെ പ്രതിഷ്ഠിക്കുകയാണ് നാളെ. പുനരർപ്പണ ദിനത്തെക്കാൾ പ്രാധാന്യത്തോടെ കേന്ദ്ര സർക്കാർ നാളെ പട്ടേലിന്റെ ജന്മദിനത്തെ ദേശീയ അഖണ്ഡതാദിനമായി ആചരിക്കാൻ തീരുമാനിച്ചിരിക്കുന്നു. നെഹ്‌റു ഗാന്ധി കുടുംബത്തിന്റെ പാരമ്പര്യത്തെ ചരിത്രത്തിൽ നിന്ന് തുടച്ചുമാറ്റാൻ ശ്രമിക്കുമ്പോഴും മോദി അനുകരിക്കാൻ ശ്രമിക്കുന്നത് ഇന്ദിരയുടെ ഭരണരീതികളെയാണെന്നതാണ് ശ്രദ്ധേയം.
ഇന്ദിര നെഹ്‌റുവിൽ നിന്നും പിന്തുടർന്ന സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളെ മോദി എതിർക്കുമ്പോഴും ഇന്ദിരയുടെ ഏകാധിപത്യ രീതികളോട് മോദിക്ക് പ്രിയമാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഗുജറാത്ത് കലാപത്തിന്റെ പിടിച്ചുനിറുത്താൻ ഇന്ദിരയുടെ മരണത്തിന് ശേഷം പൊട്ടിപ്പുറപ്പെട്ട സിഖ് കലാപത്തെയാണ് പലപ്പോഴും ബി.ജെ.പി കൂട്ടുപിടിക്കുന്നത്. കലാപം എന്ന വാക്ക് തന്നെ തന്റെ തലയിൽ നിന്ന് വച്ചൊഴിയാൻ കൂടിയാണ് മോദി ഇന്ദിരയുടെ ദിനത്തെ വിസ്മരിക്കുന്നതെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഇതൊക്കെയാണെങ്കിലും 1969 ജൂലായ് 20ന് 14 ബാങ്കുകളെ ദേശാസാൽക്കരിക്കുകയും 1970 സെപ്തംബർ മൂന്നിന് നാട്ടുരാജാക്കന്മാർക്കും രാജവംശത്തിനും നൽകി വന്ന പ്രിവി പേഴ്സ് നിറുത്തലാക്കുകയും ഒക്കെ ചെയ്തത് ഇന്ദിരയുടെ ഭരണത്തിലെ പൊൻതൂവലുകളാണ്. ബംഗ്ളാദേശിനെ വിമോചിപ്പിക്കാനുള്ള 1971 ഇന്ത്യാ പാക് യുദ്ധവും 1974ലെ ആണവ പരീക്ഷണത്തിലൂടെയും ഇന്ദിര, തന്റെ കരുത്ത് ലോകത്തെ അറിയിച്ചു. രണ്ട് പിളർപ്പുകൾ പിന്നിട്ടിട്ടും തന്നെ ചോദ്യം ചെയ്യാൻ ആരുമില്ലെന്ന് അവർ പാർട്ടിയിലും തെളിയിച്ചു. അത് മരണം വരെ അവർക്ക് തുടരാനായി. അവരുടെ ഏകാധിപത്യ രീതികളെ പിന്തുടരുമ്പോഴും ഭരണരംഗത്തെ ഇന്ദിരയുടെ നേട്ടങ്ങളാണ് മോദിക്ക് വെല്ലുവിളിയുർത്തുന്നതെന്ന കാര്യത്തിൽ സംശയമില്ല.
തുടക്കവും ഒടുക്കവും ഇവിടെ നിന്ന്
ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്രവും സുപ്രധാനമായ ഭാഗം തുടങ്ങുന്നത് സഫ്ദർജംഗ് റോഡിലെ ഒന്നാം നമ്പർ വസതിയിൽ നിന്നാണ്. 1964ൽ പണ്ഡിറ്റ് ജവഹർലാൽ നെഹ‌്‌റുവിന്റെ മരണശേഷമാണ് ഇന്ദിര ഇവിടേക്ക് താമസം മാറ്റുന്നത്. അതുവരെ നെഹ്‌റുവിന്റെ ഔദ്യോഗിക വസതിയായിരുന്ന തീൻമൂർത്തി ഭവനിലാണ് (ഇതും സ്മാരകമാണ്) ഇന്ദിരയും താമസിച്ചിരുന്നത്. തീൻമൂർത്തി ഭവനിൽ നിന്ന് അര കി.മീ സഞ്ചരിച്ചാൽ ഇന്ദിരയുടെ വസതിയിലെത്താം.
നെഹ്‌റുവിന്റെ മരണത്തെ തുടർന്ന് ലാൽ ബഹദൂർ ശാസ്ത്രിയുടെ നേതൃത്വത്തിൽ അധികാരമേറ്ര മന്ത്രിസഭയിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായി എത്തിയ ഇന്ദിര 66 മുതൽ 77 വരെയും 80 മുതൽ 84 വരെ വീണ്ടും പ്രധാനമന്ത്രിയായി രാജ്യത്തെ നയിച്ചു. ഇതിനിടെ പാർട്ടി രണ്ട് പിളർപ്പുകൾക്ക് സാക്ഷിയായതിനൊപ്പം രാജ്യം അടിയന്തരാവസ്ഥയുടെ കറുത്ത അദ്ധ്യായവും പിന്നിട്ടു. "77ൽ അവർ തോൽവി നേരിട്ടു. ജയിലിലുമായി. "78ൽ കർണാടകയിലെ ചിക്കമംഗ്ലൂറിൽ നിന്ന് വീണ്ടും ലോക്‌സഭാംഗമായി. മകൻ രാജീവും സഞ്ജയും വിവാഹിതരാവുകയും ചെറുമക്കളുണ്ടാവുകയും ചെയ്യുന്നു. 1980ൽ മകൻ സഞ്ജയ് ഗാന്ധി കൊല്ലപ്പെടുന്നു. തുടർന്ന് രാജീവിന്റെ രാഷ്ട്രീയ പ്രവേശനത്തിന് വേദിയൊരുങ്ങുന്നു. അതിന് മുന്നോടിയായി ഇന്ത്യൻ എയർലൈൻസിൽ പൈലറ്റായിരുന്ന രാജീവ് ജോലിയിൽ നിന്ന് രാജിവയ്‌ക്കുന്നു. എല്ലാത്തിനും ഈ വസതി സാക്ഷി.
ഒടുവിൽ ഒക്‌ടോബർ 31ന്, ബുധനാഴ്ച രാവിലെ മുൻകൂട്ടി നിശ്ചിയിച്ചിരുന്ന പരിപാടിക്ക് 15 മിനിറ്റ് വൈകി 9.15 അക്ബർ റോഡിലെ വസതിയിലേക്ക് നടക്കുമ്പോഴാണ് വെടിയേറ്റ് വീഴുന്നത്. ഇന്ദിരാ ഗാന്ധിയുടെ മരണം എയിംസ് ആശുപത്രി സ്ഥിരീകരിക്കുന്നത് ഉച്ചയ്‌ക്ക് 2.20നാണ്. ഇന്ദിരയുടെ മരണത്തിൽ രാജ്യം ഞെട്ടിതരിച്ചു ഇരിക്കുമ്പോൾ തന്നെ അതേ ദിവസം രാത്രി മകൻ രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 12 ദിവസത്തെ ദുഖാചരണത്തിനിടയിൽ നവംബർ മൂന്നിന്, ശനിയാഴ്ച ഇന്ദിരാഗാന്ധിയുടെ സംസ്‌കാര ചടങ്ങുകൾ നടന്നു. ഇന്ദിരയുടെ ഒരു യുഗാന്ത്യത്തിനും രാജീവ് ഗാന്ധിയുടെ തുടക്കത്തിനും സഫ്ദർജംഗ് റോഡ് ഒന്ന് സാക്ഷിയായി. 1985 മേയിൽ റേസ് കോഴ്സ് റോഡിലെ അഞ്ചാം നമ്പർ വസതിയിലേക്ക് മാറും വരെ രാജീവ് ഈ വീട്ടിലിരുന്നാണ് രാജ്യത്തെ നയിച്ചത്.
മ്യൂസിയമാക്കിയിരിക്കുന്ന ഈ വസതിയിൽ ഇന്ദിരാഗാന്ധി ഉപയോഗിച്ചിരുന്ന ഭാഗങ്ങൾക്ക് പുറമേ രാജീവും കുടുംബവും താമസിച്ചിരുന്ന ഭാഗം രാജീവിന്റെ വസ്തുക്കൾ കൊണ്ട് സമ്പന്നമാണ്. അദ്ദേഹം ഉപയോഗിച്ചിരുന്ന ടോഷിബായുടെ ടി 5200 കംപ്യൂട്ടറും വയർലെസ് സെല്ലുകളും ടൂൽ ബോക്സും മറ്റൊരു പ്രധാനമന്ത്രിയുടെ ഓർമ്മകളിലേക്ക് നമ്മേ സഞ്ചരിപ്പിക്കും.
ഒക്‌ടോബർ 31ന് നിശ്ചയിച്ചിരുന്ന പരിപാടികൾ (ഇതിൽ ഒരു പരിപാടിയും നടന്നില്ല)
രാവിലെ 9 മുതൽ പത്ത് വരെ - ഐയർലാൻഡ് സംവിധായകനായ ഷിയമസ് സ്മിത്തിന്റെ പ്രധാനമന്ത്രിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ചിത്രീകരണം - അക്ബർ റോഡ് ഒന്നിൽ
11 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ - ഡോക്യുമെന്ററിയുടെ ചിത്രീകരണം - സൗത്ത് ബ്ളോക്കിൽ
4 മണിക്ക് - ബ്രട്ടീഷ് പാർലമെന്റിന്റെ ഫാദർ ഒഫ് ദ ഹൗസായ ജെയിംസ് കള്ളഹൻ, മിസിസ് കള്ളഹൻ എന്നിവരുമായി കൂടിക്കാഴ്ച
4.30 - ടി.എൻ. കൗളുമായി കൂടിക്കാഴ്ച
4.45- നാഗാലാൻഡ് മുഖ്യമന്ത്രി എസ്.സി. ജമീറും നാല് മന്ത്രിമാരും സന്ദർശിക്കുന്നു.
5.15- മിസാറാമിലെ നേതാവ് ലാൽദെംഗ സന്ദർശിക്കുന്നു
5.45 - ജയ്‌പൂർ മഹാരാജാവ് സവായ് ഭവാനി സിംഗുമായി കൂടിക്കാഴ്ച
6.00- ഡി.ഐ.ബി
6.15 - ഹൈദരാബാദിൽ നിന്നുള്ള വി.എ. സാഹ്‌നെയുമായി കൂടിക്കാഴ്ച, തുടർന്ന് വസതിയിലേക്ക്
7.25 - സഫ്ദർജംഗ് റോഡിലെ വസതിയിൽ നിന്ന് ഇറങ്ങും.
7.45- വിദേശ സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി മടങ്ങിയെത്തും. അദ്ദേഹത്തെ സ്വീകരിക്കാൻ ഡൽഹി വിമാനത്താവളത്തിൽ
8.30- വസതിയിൽ വച്ച് ആൻ രാജകുമാരിയുമായി അത്താഴവിരുന്ന്.
സ്മാരകം ആഗ്രഹിക്കാത്ത പട്ടേൽ
രാജ്യം നാളെ സർദാർ പട്ടേലിന്റെ ജന്മദിനം ദേശീയ അഖണ്ഡതാ ദിനമായി ആചരിക്കുകയാണ്. നർമ്മദാ ഡാമിന് മുന്നിൽ 3000 കോടി രൂപ ചെലവിൽ പട്ടേലിന്റെ 186 മീറ്റർ ഉയരമുള്ള പ്രതിമയുടെ നിർമ്മാണ പ്രവർത്തനം നാളെ തുടങ്ങും. ഇതൊക്കെയാണെങ്കിലും തന്റെ പേരിൽ ഒരു സ്‌മാരകവും പട്ടേൽ ആഗ്രഹിച്ചിരുന്നില്ലെന്നാണ് ചരിത്രം പറയുന്നത്.
തന്റെ സമാധി സ്ഥലമോ ഒന്നും നിർമ്മിക്കാൻ പാടില്ലെന്നും പട്ടേൽ നിർദ്ദേശിച്ചിരുന്നു. 1950 ഡിസംബർ 15ന് പട്ടേലിന്റെ അന്ത്യകർമ്മങ്ങൾ നടത്തിയത് സോണാപ്പൂരിലെ പൊതു ശ്മശാനത്തിലാണ്. സ്വന്തമായി അദ്ദേഹത്തിന് ഭൂമി പോലുമുണ്ടായിരുന്നില്ലെന്നതാണ് മറ്റൊരു കാര്യം.
അശോകാ റോഡിന്റെയും സഫ്ദർജംഗ് റോഡിന്റെയും ഒന്നാം നമ്പർ വസതികൾ ഒരു കോമ്പൗണ്ടിൽ ഒത്തുചേരുന്നതാണ് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഔദ്യോഗിക വസതി. സഫ്ദർജംഗ് റോഡിലെ ഒന്നാം നമ്പറിൽ അവർ താമസിക്കുകയും അതിന്റെ മറ്രൊരു അറ്റത്തുള്ള അശോകാ റോഡിലെ ഒന്നാം നമ്പർ വസതി ക്യാമ്പ് ഓഫീസായി പ്രവർത്തിക്കുകയുമായിരുന്നു. ഇവിടെ വച്ചാണ് മുപ്പത് വർഷം മുൻപ് 1984 ഒക്‌ടോബർ 31ന് രാവിലെ, പതിവുപോലെ വീട്ടിൽ നിന്ന് ക്യാമ്പ് ഓഫീസിലേക്ക് നടക്കവേ സ്വന്തം സുരക്ഷാ ഭടന്മാരായ ബിയാന്ത് സിംഗും സത്‌വന്ത് സിംഗും ഇന്ദിരയ്‌ക്ക് നേരെ മുപ്പത് റൗണ്ട് വെടിയുതിർത്തത്. ഇന്ന് മുപ്പത് വർഷം പിന്നിടുമ്പോൾ രാജ്യം ഭരിക്കുന്നത് അവരുടെ എതിർപക്ഷത്ത് നിലയുറപ്പിച്ചവരാണ്. പ്രധാനമന്ത്രിയുടെ റേസ് കോഴ്സ് റോഡിലെ ഏഴാം നമ്പർ ഔദ്യോഗിക വസതിയുടെ തൊട്ടുചേർന്നാണ് ഇന്ദിരഗാന്ധി സ്മാരകമായി നിലകൊള്ളുന്ന ഈ വസതി. ഇന്ത്യ കണ്ട ഏറ്റവും ശക്തയായ പ്രധാനമന്ത്രിയെ ആരാധിക്കുന്ന പ്രധാനമന്ത്രിയാണ് ഇന്ന് രാജ്യത്തെ നയിക്കുന്നത്. പ്രധാനമന്ത്രിയുടെ വസതിക്ക് ഏറ്റവും അടുത്തുള്ള രാഷ്ട്രീയ സമാരകമാണ് ഇന്ദിരയുടെതെങ്കിലും ആ പാരമ്പര്യത്തെ ചരിത്ര താളുകളിൽ നിന്ന് മായ്‌ക്കാനുള്ള ശ്രമത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രിയായ സർദാർ വല്ലഭായി പട്ടേലിന്റെ മൂല്യങ്ങളെ ഉയർത്തിപിടിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയതലത്തിലേക്ക് രംഗപ്രവേശം ചെയ്തത്. ഇന്ദിരയുടെ ചരമദിനവും പട്ടേലിന്റെ ജന്മദിനവും ഒരേദിവസമായത് യാദൃശ്ചികം മാത്രം. ഇന്ദിരയുടെ രക്ഷസാക്ഷിത്വദിനം ദേശീയ പുനരർപ്പണ ദിനമായിട്ടാണ് ഇതുവരെ ആചരിച്ചുവരുന്നത്. എന്നാൽ ഇന്ദിരയെ മാറ്റി പട്ടേലിനെ പ്രതിഷ്ഠിക്കുകയാണ് നാളെ. പുനരർപ്പണ ദിനത്തെക്കാൾ പ്രാധാന്യത്തോടെ കേന്ദ്ര സർക്കാർ നാളെ പട്ടേലിന്റെ ജന്മദിനത്തെ ദേശീയ അഖണ്ഡതാദിനമായി ആചരിക്കാൻ തീരുമാനിച്ചിരിക്കുന്നു. നെഹ്‌റു ഗാന്ധി കുടുംബത്തിന്റെ പാരമ്പര്യത്തെ ചരിത്രത്തിൽ നിന്ന് തുടച്ചുമാറ്റാൻ ശ്രമിക്കുമ്പോഴും മോദി അനുകരിക്കാൻ ശ്രമിക്കുന്നത് ഇന്ദിരയുടെ ഭരണരീതികളെയാണെന്നതാണ് ശ്രദ്ധേയം.
ഇന്ദിര നെഹ്‌റുവിൽ നിന്നും പിന്തുടർന്ന സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളെ മോദി എതിർക്കുമ്പോഴും ഇന്ദിരയുടെ ഏകാധിപത്യ രീതികളോട് മോദിക്ക് പ്രിയമാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഗുജറാത്ത് കലാപത്തിന്റെ പിടിച്ചുനിറുത്താൻ ഇന്ദിരയുടെ മരണത്തിന് ശേഷം പൊട്ടിപ്പുറപ്പെട്ട സിഖ് കലാപത്തെയാണ് പലപ്പോഴും ബി.ജെ.പി കൂട്ടുപിടിക്കുന്നത്. കലാപം എന്ന വാക്ക് തന്നെ തന്റെ തലയിൽ നിന്ന് വച്ചൊഴിയാൻ കൂടിയാണ് മോദി ഇന്ദിരയുടെ ദിനത്തെ വിസ്മരിക്കുന്നതെന്നും നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ഇതൊക്കെയാണെങ്കിലും 1969 ജൂലായ് 20ന് 14 ബാങ്കുകളെ ദേശാസാൽക്കരിക്കുകയും 1970 സെപ്തംബർ മൂന്നിന് നാട്ടുരാജാക്കന്മാർക്കും രാജവംശത്തിനും നൽകി വന്ന പ്രിവി പേഴ്സ് നിറുത്തലാക്കുകയും ഒക്കെ ചെയ്തത് ഇന്ദിരയുടെ ഭരണത്തിലെ പൊൻതൂവലുകളാണ്. ബംഗ്ളാദേശിനെ വിമോചിപ്പിക്കാനുള്ള 1971 ഇന്ത്യാ പാക് യുദ്ധവും 1974ലെ ആണവ പരീക്ഷണത്തിലൂടെയും ഇന്ദിര, തന്റെ കരുത്ത് ലോകത്തെ അറിയിച്ചു. രണ്ട് പിളർപ്പുകൾ പിന്നിട്ടിട്ടും തന്നെ ചോദ്യം ചെയ്യാൻ ആരുമില്ലെന്ന് അവർ പാർട്ടിയിലും തെളിയിച്ചു. അത് മരണം വരെ അവർക്ക് തുടരാനായി. അവരുടെ ഏകാധിപത്യ രീതികളെ പിന്തുടരുമ്പോഴും ഭരണരംഗത്തെ ഇന്ദിരയുടെ നേട്ടങ്ങളാണ് മോദിക്ക് വെല്ലുവിളിയുർത്തുന്നതെന്ന കാര്യത്തിൽ സംശയമില്ല.
തുടക്കവും ഒടുക്കവും ഇവിടെ നിന്ന്
ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്രവും സുപ്രധാനമായ ഭാഗം തുടങ്ങുന്നത് സഫ്ദർജംഗ് റോഡിലെ ഒന്നാം നമ്പർ വസതിയിൽ നിന്നാണ്. 1964ൽ പണ്ഡിറ്റ് ജവഹർലാൽ നെഹ‌്‌റുവിന്റെ മരണശേഷമാണ് ഇന്ദിര ഇവിടേക്ക് താമസം മാറ്റുന്നത്. അതുവരെ നെഹ്‌റുവിന്റെ ഔദ്യോഗിക വസതിയായിരുന്ന തീൻമൂർത്തി ഭവനിലാണ് (ഇതും സ്മാരകമാണ്) ഇന്ദിരയും താമസിച്ചിരുന്നത്. തീൻമൂർത്തി ഭവനിൽ നിന്ന് അര കി.മീ സഞ്ചരിച്ചാൽ ഇന്ദിരയുടെ വസതിയിലെത്താം.
നെഹ്‌റുവിന്റെ മരണത്തെ തുടർന്ന് ലാൽ ബഹദൂർ ശാസ്ത്രിയുടെ നേതൃത്വത്തിൽ അധികാരമേറ്ര മന്ത്രിസഭയിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായി എത്തിയ ഇന്ദിര 66 മുതൽ 77 വരെയും 80 മുതൽ 84 വരെ വീണ്ടും പ്രധാനമന്ത്രിയായി രാജ്യത്തെ നയിച്ചു. ഇതിനിടെ പാർട്ടി രണ്ട് പിളർപ്പുകൾക്ക് സാക്ഷിയായതിനൊപ്പം രാജ്യം അടിയന്തരാവസ്ഥയുടെ കറുത്ത അദ്ധ്യായവും പിന്നിട്ടു. "77ൽ അവർ തോൽവി നേരിട്ടു. ജയിലിലുമായി. "78ൽ കർണാടകയിലെ ചിക്കമംഗ്ലൂറിൽ നിന്ന് വീണ്ടും ലോക്‌സഭാംഗമായി. മകൻ രാജീവും സഞ്ജയും വിവാഹിതരാവുകയും ചെറുമക്കളുണ്ടാവുകയും ചെയ്യുന്നു. 1980ൽ മകൻ സഞ്ജയ് ഗാന്ധി കൊല്ലപ്പെടുന്നു. തുടർന്ന് രാജീവിന്റെ രാഷ്ട്രീയ പ്രവേശനത്തിന് വേദിയൊരുങ്ങുന്നു. അതിന് മുന്നോടിയായി ഇന്ത്യൻ എയർലൈൻസിൽ പൈലറ്റായിരുന്ന രാജീവ് ജോലിയിൽ നിന്ന് രാജിവയ്‌ക്കുന്നു. എല്ലാത്തിനും ഈ വസതി സാക്ഷി.
ഒടുവിൽ ഒക്‌ടോബർ 31ന്, ബുധനാഴ്ച രാവിലെ മുൻകൂട്ടി നിശ്ചിയിച്ചിരുന്ന പരിപാടിക്ക് 15 മിനിറ്റ് വൈകി 9.15 അക്ബർ റോഡിലെ വസതിയിലേക്ക് നടക്കുമ്പോഴാണ് വെടിയേറ്റ് വീഴുന്നത്. ഇന്ദിരാ ഗാന്ധിയുടെ മരണം എയിംസ് ആശുപത്രി സ്ഥിരീകരിക്കുന്നത് ഉച്ചയ്‌ക്ക് 2.20നാണ്. ഇന്ദിരയുടെ മരണത്തിൽ രാജ്യം ഞെട്ടിതരിച്ചു ഇരിക്കുമ്പോൾ തന്നെ അതേ ദിവസം രാത്രി മകൻ രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 12 ദിവസത്തെ ദുഖാചരണത്തിനിടയിൽ നവംബർ മൂന്നിന്, ശനിയാഴ്ച ഇന്ദിരാഗാന്ധിയുടെ സംസ്‌കാര ചടങ്ങുകൾ നടന്നു. ഇന്ദിരയുടെ ഒരു യുഗാന്ത്യത്തിനും രാജീവ് ഗാന്ധിയുടെ തുടക്കത്തിനും സഫ്ദർജംഗ് റോഡ് ഒന്ന് സാക്ഷിയായി. 1985 മേയിൽ റേസ് കോഴ്സ് റോഡിലെ അഞ്ചാം നമ്പർ വസതിയിലേക്ക് മാറും വരെ രാജീവ് ഈ വീട്ടിലിരുന്നാണ് രാജ്യത്തെ നയിച്ചത്.
മ്യൂസിയമാക്കിയിരിക്കുന്ന ഈ വസതിയിൽ ഇന്ദിരാഗാന്ധി ഉപയോഗിച്ചിരുന്ന ഭാഗങ്ങൾക്ക് പുറമേ രാജീവും കുടുംബവും താമസിച്ചിരുന്ന ഭാഗം രാജീവിന്റെ വസ്തുക്കൾ കൊണ്ട് സമ്പന്നമാണ്. അദ്ദേഹം ഉപയോഗിച്ചിരുന്ന ടോഷിബായുടെ ടി 5200 കംപ്യൂട്ടറും വയർലെസ് സെല്ലുകളും ടൂൽ ബോക്സും മറ്റൊരു പ്രധാനമന്ത്രിയുടെ ഓർമ്മകളിലേക്ക് നമ്മേ സഞ്ചരിപ്പിക്കും.
ഒക്‌ടോബർ 31ന് നിശ്ചയിച്ചിരുന്ന പരിപാടികൾ (ഇതിൽ ഒരു പരിപാടിയും നടന്നില്ല)
രാവിലെ 9 മുതൽ പത്ത് വരെ - ഐയർലാൻഡ് സംവിധായകനായ ഷിയമസ് സ്മിത്തിന്റെ പ്രധാനമന്ത്രിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ ചിത്രീകരണം - അക്ബർ റോഡ് ഒന്നിൽ
11 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ - ഡോക്യുമെന്ററിയുടെ ചിത്രീകരണം - സൗത്ത് ബ്ളോക്കിൽ
4 മണിക്ക് - ബ്രട്ടീഷ് പാർലമെന്റിന്റെ ഫാദർ ഒഫ് ദ ഹൗസായ ജെയിംസ് കള്ളഹൻ, മിസിസ് കള്ളഹൻ എന്നിവരുമായി കൂടിക്കാഴ്ച
4.30 - ടി.എൻ. കൗളുമായി കൂടിക്കാഴ്ച
4.45- നാഗാലാൻഡ് മുഖ്യമന്ത്രി എസ്.സി. ജമീറും നാല് മന്ത്രിമാരും സന്ദർശിക്കുന്നു.
5.15- മിസാറാമിലെ നേതാവ് ലാൽദെംഗ സന്ദർശിക്കുന്നു
5.45 - ജയ്‌പൂർ മഹാരാജാവ് സവായ് ഭവാനി സിംഗുമായി കൂടിക്കാഴ്ച
6.00- ഡി.ഐ.ബി
6.15 - ഹൈദരാബാദിൽ നിന്നുള്ള വി.എ. സാഹ്‌നെയുമായി കൂടിക്കാഴ്ച, തുടർന്ന് വസതിയിലേക്ക്
7.25 - സഫ്ദർജംഗ് റോഡിലെ വസതിയിൽ നിന്ന് ഇറങ്ങും.
7.45- വിദേശ സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി മടങ്ങിയെത്തും. അദ്ദേഹത്തെ സ്വീകരിക്കാൻ ഡൽഹി വിമാനത്താവളത്തിൽ
8.30- വസതിയിൽ വച്ച് ആൻ രാജകുമാരിയുമായി അത്താഴവിരുന്ന്.
സ്മാരകം ആഗ്രഹിക്കാത്ത പട്ടേൽ
രാജ്യം നാളെ സർദാർ പട്ടേലിന്റെ ജന്മദിനം ദേശീയ അഖണ്ഡതാ ദിനമായി ആചരിക്കുകയാണ്. നർമ്മദാ ഡാമിന് മുന്നിൽ 3000 കോടി രൂപ ചെലവിൽ പട്ടേലിന്റെ 186 മീറ്റർ ഉയരമുള്ള പ്രതിമയുടെ നിർമ്മാണ പ്രവർത്തനം നാളെ തുടങ്ങും. ഇതൊക്കെയാണെങ്കിലും തന്റെ പേരിൽ ഒരു സ്‌മാരകവും പട്ടേൽ ആഗ്രഹിച്ചിരുന്നില്ലെന്നാണ് ചരിത്രം പറയുന്നത്.
തന്റെ സമാധി സ്ഥലമോ ഒന്നും നിർമ്മിക്കാൻ പാടില്ലെന്നും പട്ടേൽ നിർദ്ദേശിച്ചിരുന്നു. 1950 ഡിസംബർ 15ന് പട്ടേലിന്റെ അന്ത്യകർമ്മങ്ങൾ നടത്തിയത് സോണാപ്പൂരിലെ പൊതു ശ്മശാനത്തിലാണ്. സ്വന്തമായി അദ്ദേഹത്തിന് ഭൂമി പോലുമുണ്ടായിരുന്നില്ലെന്നതാണ് മറ്റൊരു കാര്യം.