Powered By Blogger

Friday, March 28, 2014

Mamatha Magic

Appeared in Flash on 28th March 2014.


ന്യൂഡൽഹി: ചുവപ്പാണ് മമതയുടെ ഏറ്റവും വലിയ ശത്രു. കോൺഗ്രസുകാരിയായിരുന്ന മമതയ്‌ക്ക് ആ ശത്രുതയുണ്ടാകാമെന്നതിൽ അതിശോക്തിയില്ല. എന്നാൽ ചുവപ്പ് കണ്ടാൽ മമതയ്‌ക്ക് അരിശം കൂടും. അത്ര മാത്രം വെറുപ്പാണ് മമതയ്‌ക്ക് ചുവപ്പ്. നഗരം മുഴുവൻ പച്ചയാക്കണമെന്നാണ് മമതയുടെ ആഗ്രഹം. കാറുകൾക്ക് മുകളിലെ ചുവന്ന ലൈറ്റ് പോലും മമത പച്ചയാക്കി. പല കെട്ടിടങ്ങളുടെ പെയിന്റ്  മാറ്റിയടിച്ചു. ഒടുവിൽ കൊൽക്കത്തയിലെ റൈട്ടേഴ്സ് ബിൽഡിംഗും പച്ചയാക്കുമെന്ന് ജനങ്ങൾ ഭയന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് സ്ഥിതി ചെയ്യുന്ന 250 വർഷത്തോളം പഴക്കമുള്ള ചുവപ്പ് നിറം ഈ കെട്ടിടത്തിലിരുന്നുകൊണ്ടാണ് ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയെ ഭരിച്ചത്. 34 വർഷക്കാലം ചുവപ്പ് തന്നെ ഭരണം നടത്തുകയും ചെയ്തു. അവരെ പിടിച്ചിറക്കി 2011ൽ മമത ആ കെട്ടിടത്തിൽ കാലു വച്ചത് ഒരു സുപ്രഭാതം കൊണ്ടായിരുന്നില്ല. നിശ്ചയദാർഢ്യം കൊണ്ടു മാത്രമായിരുന്നു. അതും ഒരു ചെറിയ രാഷ്ട്രീയ കക്ഷിയുണ്ടാക്കി കൊണ്ട് ജനങ്ങളുടെ വിശ്വാസം കൈയിലെടുത്തുകൊണ്ടുമായിരുന്നു. അതുകൊണ്ട് തന്നെ ബംഗാളികൾക്ക് അവർക്ക് സ്വന്തം ദീദിയാണ്.

കഴിഞ്ഞ ലോക്‌‌സഭാ തിര‌ഞ്ഞെടുപ്പിലാണ് ആദ്യമായി ഇടുതപക്ഷത്തിന് ബംഗാളികൾ ഷോക്ക് ട്രീറ്റ്മെന്റ് നൽകിയത്.  അന്ന് ഇടതുപാർട്ടികൾ തിരിച്ചറിഞ്ഞിരുന്നു അവരുടെ കൈയ്യിൽ നിന്ന് താമസിയാതെ ഭരണം പോകുമെന്ന്. ആ തിരഞ്ഞെടുപ്പിൽ 42 ലോക്‌സഭാ സീറ്റിൽ 19സീറ്റും മമതയാണ് നേടിയത്. കോൺഗ്രസും മമതയുമായി സഖ്യമുണ്ടായിരുന്നു. അതിനാൽ കോൺഗ്രസിനും കിട്ടി ആറ് സീറ്റ്. മമതയ്‌ക്കൊപ്പം മത്സരിച്ച എസ്.യു.സി.ഐയും നേടി ഒരു സീറ്റ്. മുൻപെങ്ങുമില്ലാത്ത വിധത്തിൽ ഡാർജീലിംഗിൽ ബി.ജെ.പിയും വിജയിച്ച് ഒരു സീറ്റ് ഉറപ്പിച്ചു. എന്നാൽ ഇടതുപക്ഷം 15 സീറ്റിൽ ഒതുങ്ങി. സി.പി.എം ഒൻപതും സി.പി.ഐ മൂന്നും ഫോർവേഡ് ബ്ളോക്ക് രണ്ടും ആർ.എസ്.പി ഒന്നും സീറ്റുകൾ നേടി. അപ്പോഴെ സി.പി.എമ്മിന് മനസിലായിരുന്നു  വരാനിരിക്കുന്ന കാലം വളരെ മോഷമാണെന്ന്. വീണ്ടും ആ മണ്ണ് ചുവപ്പണിയിക്കാൻ കുറേ കാലമെടുക്കുമെന്ന് അവർ തിരിച്ചറിഞ്ഞു.

വിചാരിച്ചത് പോലെ തന്നെ സംഭവിച്ചു. 34 വർഷത്തിന് ശേഷം 2011ൽ സി.പി.എമ്മിനെ ബംഗാളികൾ വലിച്ച് താഴെയിറക്കി.

ഇന്ന് വീണ്ടും ലോക്‌സഭാ തിര‌ഞ്ഞെടുപ്പിന്റെ പടിവാതിക്കൽ നിൽക്കുന്പോൾ സി.പി.എമ്മിന് ബംഗാളിൽ വലിയ പ്രതീക്ഷകളൊന്നുമില്ല. കാരണം മൂന്ന് വർഷത്തെ മമതയുടെ ഭരണത്തിനെതിരെ ജനവികാരം ഇതുവരെ രൂപപ്പെട്ടിട്ടില്ല. മമതയ്‌ക്ക് അത് തുണയാകും. മാത്രമല്ല, സി.പി.എമ്മിന്റെ ദേശീയ തലത്തിലെ സ്വപ്നങ്ങൾ തകർക്കാൻ അതുമതി മമതയ്‌ക്ക്.

മമത പണ്ട് അങ്ങനെയായിരുന്നു. ദേശീയ താത്പര്യങ്ങളെക്കാൾ സി.പി.എമ്മിന് കൊട്ടു കൊടുക്കുകയാണ് അവരുടെ ലക്ഷ്യം. തിരഞ്ഞെടുപ്പിന് മുൻപ് മൂന്നാം മുന്നണി കെട്ടിപ്പെടുക്കാൻ ഇടതു പാർട്ടികൾ ശ്രമം നടത്തിയപ്പോൾ, മമത അതിനെ തകർത്തു. ആ മുന്നണിയുടെ ഭാഗമായ മുലായം, ജയലളിത, മായാവതി അങ്ങനെ ആരെ വേണമെങ്കിൽ പ്രധാനമന്ത്രി പദത്തിലേക്ക്  പിന്തുണയ്‌ക്കാൻ അവർ തയ്യാറാണെന്ന് പ്രഖ്യാപിച്ചു. ഇതോടെ സി.പി.എമ്മിനെക്കാൾ അവർക്ക് വേണ്ടത് തൃണമൂലിന്റെ കൈയായി. കാരണം. ഇടതിനെക്കാൾ കൂടുതൽ സീറ്റ് നേടുക മമതയായിരിക്കുമെന്ന് വ്യക്തമാണെന്ന് അവർ ഉറപ്പുണ്ട്.

ഇത്തവണ ഇടതുപാർട്ടികൾ ഒഴിച്ച് ആരും മുന്നണിയായിട്ടല്ല മത്സരിക്കുന്നത്. കോൺഗ്രസുമായി വേർപ്പിരിഞ്ഞ മമത ഒറ്റയ്‌ക്കാണ് മത്സരിക്കുന്നത്. എസ്.യു.സി.ഐയും മമതയുടെ കൂട് വിട്ട് ഒറ്റയ്‌ക്ക് ജനവിധി തേടുകയാണ്. കോൺഗ്രസും ബി.ജെ.പിയും ഒറ്റയ്‌ക്ക് ഒറ്റയ്‌ക്ക്.എന്നാൽ ഇവർ എല്ലാവരും തോൽപ്പിക്കാൻ ശ്രമിക്കുന്നത മമതയെയും.

 മമത മാജിക്ക്

1997ൽ കോൺഗ്രസിനോട് വിടപറഞ്ഞ് തൃണമൂൽ കോൺഗ്രസ് രൂപീകരിച്ച മമത 2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായുണ്ടാക്കിയ സഖ്യത്തിന്റെ അടിസ്ഥാനത്തിൽ 60 സീറ്റുകളാണ് നേടിയത്. 2006ൽ ഇത് 30 ആയി താഴ്ന്നു. എന്നാൽ 2011ലെ തിരഞ്ഞെടുപ്പിൽ മമത തെളിയിച്ചു. ബംഗാളികൾക്ക് ചുവപ്പിനോട് വിടപറയാനാകുമെന്ന്. 294 അംഗ നിയമസഭയിൽ തൃണമൂൽ കോൺഗ്രസ് - കോൺഗ്രസ് -എസ്.യു.സി.ഐ സഖ്യം 227 സീറ്റും നേടി ഇടതുപക്ഷത്തിന്റെ ഉറക്കം കെടുത്തി. അതിൽ 184 സീറ്റും മമതയുടെ തൃണമൂലിന്റെ സ്വന്തമായിരുന്നു. ആര് കൂടിയില്ലെങ്കിൽ ഭരിക്കാൻ കഴിയുന്ന ഭൂരിപക്ഷം. നിലവിൽ തൃണമൂലിന്റെ അംഗ സഖ്യം 187 ആണ്. ഇതിന് മുൻപ് 2010ൽ കൊൽക്കത്ത മുൻസിപ്പൽ തിരഞ്ഞെടുപ്പിലും മമത കരുത്ത് തെളിയിച്ചിരുന്നു. 141 സീറ്റിൽ 97 ഉം മമത സ്വന്തമാക്കിയിരുന്നു. മറ്റ് മുൻസിപ്പാലിറ്റികളും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും അവർ കീഴടക്കുകയും ചെയ്തു.

 തൃണമൂലിലെ താരസംഗമം
ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സിനിമാ കായിക താരങ്ങളെ രംഗത്തിറക്കിയിരിക്കുന്ന പാർട്ടിയും തൃണമൂലാണ്. സിനിമാ താരങ്ങളായ മൂൺ മൂൺ സെൻ, സന്ധ്യാ റോയ്, ശതാബ്ദി റോയ്, തപസ് പോൾ, ദീപക് അധികാരി എന്ന ദേവ് എന്നിവർക്ക് പുറമേ ഫുട്ബോൾ താരങ്ങളായ പ്രസൂൻ ബാനർജിയും ബൈച്ചുംഗ് ബൂട്ടിയയും മമതയുടെ സംഭാവനയാണ്. എന്നാൽ രാഷ്ട്രീയം രാഷ്ട്രീയമായി കാണുന്നവരാണ് ബംഗാളികൾ. അതിനാൽ ഇവരെയൊക്കെ സ്വീകരിക്കുമോയെന്ന വ്യക്തമല്ല.

 ചുവപ്പിന്റെ തുടക്കം

കോൺഗ്രസിന്റെ സ്വന്തമായിരുന്ന ബംഗാളിൽ ഇടതുപക്ഷം വേറുറപ്പിക്കുന്നത് 1953ലാണ്. അന്ന് കൊൽക്കത്തയിലെ ട്രാമുകളുടെ നിരക്കിൽ ഒരു പൈസ വർദ്ധിപ്പിച്ചപ്പോഴാണ് കമ്മ്യൂണിസ്റ്റ് പാർട്ടി അത് ഏറ്റെടുത്തത്. 1957ലെ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് അധികാരത്തിൽ വന്നപ്പോൾ ബംഗാളിൽ 46 സീറ്റുകൾ നേടി. അന്ന് കോൺഗ്രസിന്റെ അംഗസഖ്യ 152 ആയിരുന്നു. പിന്നെ പടിപടിയായി വളർന്നു. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നതിന് പിന്നാലെ  ഇവിടുത്തെ കോൺഗ്രസും പിളർന്നു. അങ്ങനെ 1967ൽ രൂപീകരിച്ച ഐക്യ മുന്നണിയിൽ സി.പി.എമ്മും ഭാഗമായി. 1977ലാണ് സി.പി.എമ്മിന്റെ നേതൃത്വത്തിൽ സർക്കാർ വരുന്നത്. ജ്യോതി ബസു മുഖ്യമന്ത്രിയായി. 80ൽ സി.പി.ഐയും സി.പി.എമ്മും ഫോർവേഡ് ബ്ളോക്കും ആർ.എസ്.പിയമായി ചേർന്നുണ്ടാക്കിയിരുന്ന മുന്നണിയിലേക്ക് വന്നു. ആ മുന്നണി 2011വരെ അവിടെ ഭരിച്ചു.

 ഇടതിന്റെ ശക്തി ക്ഷയം
ഇടതുപാർട്ടികൾ ബംഗാളിൽ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അവരുടെ പാർട്ടി പ്രവർത്തനങ്ങൾ പോലും മുന്നോട്ടുകൊണ്ടു പോകാനാകുന്നില്ലെന്നതാണ്. പണ്ട് അവർ ചെയ്തിരുന്നതാണ് ഇപ്പോൾ മമത ചെയ്യുന്നത്. ലോക്കൽ,ജില്ലാ കമ്മിറ്റികൾ പോലും കൂടാൻ കഴിയുന്നില്ല. എന്തിന് ഈ അടുത്ത നടന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ അവരുടെ പാർട്ടി വോട്ടുകൾ ബൂത്തുകളിലെത്തിക്കാൻ പോലും കഴിഞ്ഞില്ലെന്ന് പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. 19 ശതമാനം സ്ഷഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക പോലും നൽകാനായില്ല. ജനകീയ സമരങ്ങളും മറ്റും ഏറ്റെടുക്കാനും ഇടതുപാർട്ടികൾക്ക് കഴി‌ഞ്ഞിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത.

ജ്യോതി ബസുവിനെ പോലെ ജനകീയനായ നേതാവ് ഇല്ലാത്തതാണ് സി.പി.എമ്മിന്റെ പ്രധാന മറ്റൊരു പ്രധാന പ്രശ്നം. ബുദ്ധ്ദേവ് ഭട്ടാചാര്യ രണ്ടു തവണ സംസ്ഥാന ഭരണ ചക്രം തിരിച്ചെങ്കിലും ജനങ്ങളുടെ ഇടയിൽ ബസുവിന്റെ സ്വീകാര്യത നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല.


 ശിഥിലമായ ഇടതുപക്ഷം
ഇടതു പാർട്ടികളിൽ സംഭവിച്ച മറ്റൊരു പ്രധാന പ്രശ്നമാണ് അവരുടെ ഐക്യമില്ലായ്മ. മുന്നണിയിലെ പല പാർട്ടികളും അത് തുറന്നു സമ്മതിക്കുന്നുമുണ്ട്. പാർട്ടി കെട്ടിപ്പടുക്കാൻ പോലും തൃണമൂൽ അനുവദിക്കാത്ത സാഹചര്യത്തിൽ ഒറ്റക്കെട്ടായി നിന്ന് മുന്നോട്ട് പോകാനാകുന്നില്ലെന്ന പരാതിയും വേറെ.

തിര‌ഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിനെ പിന്തുണച്ച് സർക്കാരുണ്ടാക്കണമെന്നൊക്കെ വിശ്വസിക്കുന്ന നേതാവ് ആണ് ബുദ്ധദേവ് ഭട്ടാചാര്യ. ഒതുമാതിരി യെച്ചൂരി ലൈൻ. ഇതിനോട് സംസ്ഥാന സി.പി.എമ്മിലെ ഒരു ഘടക്കത്തിന് കടുത്ത എതിർപ്പുമുണ്ട്.

 സി.പി.എമ്മിന്റെ പ്രതീക്ഷ
ഇക്കഴിഞ്ഞ ഫെബ്രുവരിൽ ബ്രിഗേഡ് ഗ്രൗണ്ടിൽ സി.പി.എം നടത്തിയ ശക്തിപ്രകടനം മാത്രമാണ് പാർട്ടിക്ക് ആകെയുള്ള ആശ്വാസം. ഏഴ് ലക്ഷം പേർ അന്ന് പങ്കെടുത്തുവെന്നാണ് പാർട്ടി കണക്കുകൾ വ്യക്തമാക്കുന്നത്. ഇത് വലിയ വിജയമായിട്ടാണ് കേന്ദ്ര കമ്മിറ്റിയും വിലയിരുത്തിയിട്ടുള്ളത്. അത് ശുഭ സൂചകമായി സംസ്ഥാന ഘടകം കണക്കുകൂട്ടുന്നു. തിരഞ്ഞെടുപ്പിലെ ഇടതിന്റെ ഏക പ്രതീക്ഷ.

 ഇല്ലാത്ത കോൺഗ്രസ്
ബംഗാളിൽ കോൺഗ്രസ് ഇല്ലാതാകുന്നത് 1977ലാണ്. അതുവരെ കോൺഗ്രസിന്റെ ശക്തമായ സാന്നിദ്ധ്യം സംസ്ഥാനത്തുണ്ടായിരുന്നു. 72ലെ നിയമസഭാ തിരഞ്ഞെടുപ്പ് സിദ്ധാർത്ഥ് ശങ്കർ റേയുടെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന് കോൺഗ്രസ് സർക്കാർ പിന്നീട് നിലം തൊട്ടിട്ടില്ല. റേ തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും തയ്യാറായില്ല. പിന്നെ സംസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാക്കൾ പ്രണബ് മുഖർജിയും പ്രിയ രഞ്ജൻ ദാസ് മുൻഷിയുമായിരുന്നു. ദാസ് മുൻഷിയ്‌ക്കുണ്ടായിരുന്ന സ്വീകാര്യത ഇന്നത്തെ കോൺഗ്രസ് നേതാക്കൾക്ക് അവിടെയില്ല. മാത്രമല്ല, തൃണമൂലുമായി സഖ്യവുമില്ല. ഒറ്റയ്‌ക്കാണ് മത്സരം. എന്ത് ലഭിക്കുമെന്നത് തിരഞ്ഞെടുപ്പ് കഴിയുന്പോൾ മാത്രമേ അറിയാനാകു.


 ബി.ജെ.പിയുടെ വിശ്വാസം
മമതയുടെ മുസ്‌ലിം പ്രീണനത്തിലാണ് ബി.ജെ.പി വിശ്വാസം അർപ്പിച്ചിരിക്കുന്നത്. മുസ്‌ലിങ്ങൾക്ക് വേണ്ടി മമത കൊണ്ടു ക്ഷേമ പദ്ധതികളും മറ്റും ഉയർത്തിക്കാട്ടി ഹിന്ദു വോട്ട് ചാക്കിട്ടുപിടിക്കാമെന്നാണ് ബി.ജെ.പി കണക്കുക്കൂട്ടുന്നത്. എന്നാൽ ബംഗാളിലെ സമുദായങ്ങൾക്കും ജാതിക്കും മുകളിലാണ് രാഷ്ട്രീയം. അതിനാണ് ജനങ്ങൾ കൂടുതൽ വിധി കൽപ്പിക്കുന്നതും. മാത്രമല്ല, ഇടതുപക്ഷത്തിന് വേരോട്ടമുള്ള ഇവിടെ ബി.ജെ.പിക്ക് പെട്ടെന്ന് കടന്നുകൂടാൻ സാദ്ധ്യമല്ല. എന്നാൽ ഇടതുപാർട്ടികളുടെ ക്ഷീണവും തൃണമൂലിന്റെ മുസ്‌ലിം പ്രീണനവും ഉയർത്തിക്കാട്ടി തന്നെയാണ് ബി.ജെ.പി മുന്നോട്ടു പോകുന്നത്.


 2009ലെ കക്ഷി നില
ആകെ സീറ്റ് -42
തൃണമൂൽ കോൺഗ്രസ് - 19
സി.പി.എം -9
കോൺഗ്രസ് - 6
സി.പി.ഐ - 3
ഫോർവേഡ് ബ്ളോക് -2
ആർ.എസ്.പി - 1
എസ്.യു.സി.ഐ - 1
ബി.ജെ.പി - 1

 ഇടതുമുന്നണിയിലെ സീറ്റ് വിഭജനം
സി.പി.എം 32
ആർ.എസ്.പി - 4
സി.പി.ഐ - 3
ഫോർവേഡ് ബ്ളോക് -3

Sreenivasan out, Gavaskar In

Appeared on 28th March 2014

ശ്രീനി ബൗൾഡ്, ഗാവസ്കർ ഇറങ്ങട്ടെ

Posted on: Friday, 28 March 2014

 
ഗാവസ്‌കറെ ബി.സി.സി.ഐ അദ്ധ്യക്ഷനാക്കണമെന്ന് സുപ്രീംകോടതി

 ചെന്നൈ സൂപ്പർകിംഗ്സ്, രാജസ്ഥാൻ റോയൽസ് ടീമുകളെ വിലക്കണം
 ഇടക്കാല ഉത്തരവ് ഇന്ന്
ന്യൂഡൽഹി:  ഒത്തുകളി വിവാദത്തിൽ കുടുങ്ങി നാണംകെട്ടു നിൽക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ മാനം രക്ഷിക്കാൻ പ്രസിഡന്റ് എൻ. ശ്രീനിവാസനെ മാറ്റി പകരം വിശ്വസ്​തനായ മുൻ  ഓപ്പണിംഗ് ബാറ്റ്​സ്​മാൻ സുനിൽ ഗാവസ്‌കറെ ഇടക്കാല അദ്ധ്യക്ഷനായി നിയോഗിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു.

ഐ.പി.എൽ ഒത്തുകളിയുമായി ബന്ധപ്പെട്ട കേസിൽ വിധി വരുന്നതുവരെ ടൂർണമെന്റിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്സ്, രാജസ്ഥാൻ റോയൽസ് ടീമുകളെ മാറ്റിനിറുത്തണമെന്നും ജസ്റ്റിസ് എ.കെ. പട്നായ‌ിക് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കോടതി നിർദ്ദേശങ്ങളിൽ ബി.സി.സി.ഐ നിലപാട് കൂടി പരിഗണിച്ച് ഇന്ന് ഇടക്കാല ഉത്തരവിറങ്ങും. കോടതി ആവശ്യപ്പെട്ടത് ബഹുമതിയായി കണ്ട് സന്തോഷപൂർവം പ്രസിഡന്റ് പദവി ഏറ്റെടുക്കാൻ സന്നദ്ധനാണെന്ന് ഗാവസ്​കർ പ്രതികരിച്ചു.
'ഒരു ഓപ്പണിംഗ് ബാറ്റ്​സ്​മാൻ ഏതുതരം വെല്ലുവിളിയും ഏറ്റെടുക്കാൻ ബാദ്ധ്യസ്ഥനാണ്. എല്ലാത്തരം പിച്ചുകളിലും കളിക്കേണ്ടിവരും. മാനസികവും ശാരീരികവുമായി അതിനു തയ്യാറായേ തീരൂ"- അദ്ദേഹം പറഞ്ഞു.
ശ്രീനിവാസൻ രണ്ടു ദിവസത്തിനകം അദ്ധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് ചൊവ്വാഴ്​ച കേസ് പരിഗണിച്ചപ്പോൾ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിധി വരാതെ ഒഴിയില്ലെന്ന നിലപാടാണ് ശ്രീനിവാസൻ ആദ്യം എടുത്തത്. എന്നാൽ ഇന്നലെ കോടതിയിൽ ശ്രീനിവാസൻ നിലപാട് മാറ്റി. നിയമ നടപടി പൂർത്തിയാകുന്നതുവരെ ഉപാധികളോടെ മാറിനിൽക്കാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചതോടെയാണ്   ഗാവസ്‌കറുടെ പേര് കോടതി ശുപാർശ ചെയ്തത്.

എൻ. ശ്രീനിവാസൻ മാനേജിംഗ് ഡയറക്‌ടറായ ഇന്ത്യൻ സിമന്റ്സിന്റെ ഉദ്യോഗസ്ഥർ ബി.സി.സി.ഐയുമായി ബന്ധപ്പെടുന്നത് വിലക്കുമെന്നും കോടതി വ്യക്തമാക്കി. ബി.സി.സി.ഐയിൽ ഇന്ത്യാ സിമന്റ്സിന്റെ ഉദ്യോഗസ്ഥരിൽ പലരുമുണ്ടെന്ന്  ബീഹാർ ക്രിക്കറ്റ് അസോസിയേഷനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതി വിലക്കേർപ്പെടുത്തിയത്.
വാതുവയ്‌പ് അന്വേഷിച്ച ജസ്റ്റിസ് മുദ്ഗൽ സമിതിയുടെ കണ്ടെത്തലുകളിൽ പറയുന്ന, ഇന്ത്യൻ ടീമിൽ നിലവിലുള്ള താരങ്ങൾക്കും ഉദ്യോഗസ്ഥർക്കുമെതിരെ അച്ചടക്ക നടപടിയെടുക്കുമെന്ന് ബി.സി.സി.ഐ കോടതിയെ അറിയിച്ചു. മുദ്ഗൽ സമിതിയുടെ അന്വേഷണം തുടരേണ്ടതുണ്ടെന്നും ബി.സി.സി.ഐ കോടതിയിൽ സമ്മതിച്ചു.

ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഉടമയായ മെയ്യപ്പൻ ടീമിനെക്കുറിച്ചുള്ള വിവരങ്ങൾ ചോർത്തി നൽകി വാതുവയ്‌പിൽ പങ്കെടുത്തെന്നാണ് പ്രധാന ആരോപണം. വാതുവയ്പിൽ മെയ്യപ്പന്റെ പങ്ക് വ്യക്തമാണെന്ന് മുദ്ഗൽ സമിതി റിപ്പോർട്ടിൽ പറയുന്നുണ്ട്. രാജസ്ഥാൻ റോയൽസിന്റെ സഹയുടമ രാജ്കുന്ദ്രയുടെ പങ്കും പരാമർശിക്കുന്നുണ്ട്. നായകൻ ധോണിയടക്കം ഇന്ത്യൻ ടീമിലെ പ്രമുഖരായ ആറ് താരങ്ങളുടെ പേരുകളും റിപ്പോർട്ടിലുണ്ട്. അടുത്ത മാസം 16നാണ് ഏഴാം സീസൺ ഐ.പി.എൽ ടൂർണമെന്റ് തുടങ്ങുന്നത്.

ധോണി കുറ്റക്കാരനെന്ന് സാൽവേ


ന്യൂഡൽഹി: ഐ.പി.എൽ വാതുവയ്പു കേസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ മഹേന്ദ്ര സിംഗ് ധോണിയും കുറ്റക്കാരനാണെന്ന് ബീഹാർ ക്രിക്കറ്റ് അസോസിയേഷനുവേണ്ടി ഹാജരായമുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവേ കോടതിയിൽ ആരോപിച്ചു.

ചെന്നൈ സൂപ്പർ കിംഗ്സും ഗുരുനാഥ് മെയ്യപ്പനുമായുള്ള ബന്ധത്തെക്കുറിച്ച് ജസ്റ്റിസ് മുദ്ഗൽ സമിതിക്ക് മുൻപാകെ ധോണി തെറ്റായ വിവരമാണ് നൽകിയതെന്ന് സാൽവേ പറഞ്ഞു. ശ്രീനിവാസൻ എം.ഡിയായ ഇന്ത്യാ സിമന്റ്സിൽ ധോണി  വൈസ് പ്രസിഡന്റാണ്. അതിനാൽ  മെയ്യപ്പനെ ധോണി രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇതൊക്കെ പരിഗണിച്ച് ചെന്നൈ സൂപ്പർ കിംഗ്സിനെ ഐ.പി.എൽ ഏഴാം സീസണിൽ നിന്ന് വിലക്കണമെന്ന് സാൽവേ ആവശ്യപ്പെട്ടു.
റിപ്പോർട്ടിൽ ധോണിയുടെയും റെയ്‌നയുടെയും പേരുകൾ പരാമർശിക്കുന്നുണ്ടെന്ന് പ്രസിദ്ധീകരിച്ച രണ്ട് ദിനപത്രങ്ങൾക്കെതിരെ ധോണി അടുത്തിടെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് പേര് നൽകുന്നതിന് കോടതി വിലക്കേർപ്പെടുത്തിയിരുന്നു.

 



Thursday, March 27, 2014

Yester Cine stars


Appeared on 27th march 2014 in Kaumudi

ന്യൂഡൽഹി: വെള്ളിത്തിരയിലെ പല മുൻകാല താരങ്ങളും തിരഞ്ഞെടുപ്പിന്റെ മദുരവും കയ്‌പ്പും അറിഞ്ഞിട്ടുണ്ട്. ചിലർ ഹിറ്റായപ്പോൾ, മറ്റുചിലർ സ്ക്രീനിലെ വിജയം രാഷ്‌ട്രീയത്തിൽ നേടാനാവാതെ പിന്മാറി.

 ബിഗ് ബിയുടെ കൈ
താരത്തിളത്തിൽ ഏറ്റവും മുൻപന്തിയിൽ ബിഗ് ബി ആണ്. 1984ൽ കരിയറിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുമ്പോഴാണ് രാജീവ് ഗാന്ധിയുമായുള്ള സൗഹൃദത്തൽ അമിതാഭ് ബച്ചൻ രാഷ്ട്രീയത്തിലിറങ്ങുന്നത്. കന്നിയങ്കത്തിൽ അലഹാബാദിൽ മുൻ മുഖ്യമന്ത്രി എച്ച്.എൻ. ബഹുഗുണയെ 1.87 ലക്ഷത്തിന്റെ ഭൂരിപക്ഷത്തിൽ തകർത്തു. ബോഫേഴ്സ് ഇടപാടിൽ രാജീവ് ഗാന്ധിക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ മുള്ളും മുനയും വേദനിപ്പിച്ചപ്പോൾ മൂന്നാം വർഷം എം. പി സ്ഥാനം രാജിവച്ചു.  പിൽക്കാലത്ത് സ്വന്തം കമ്പനിയായ എ. ബി. സി. എൽ തകർന്ന് കടക്കെണിയിലായപ്പോൾ സമാജ്‌വാദി പാർട്ടി നേതാവായിരുന്ന അമർ സിംഗ് സഹായിച്ചതിന്റെ പ്രത്യുപകാരമായി എസ്.പിക്ക് പിന്തുണ നൽകി.  ഭാര്യ ജയാ ബച്ചൻ സമാജ്‌വാദി ടിക്കറ്റിൽ രാജ്യസഭാംഗമായി.


 രാഷ്ട്രീയത്തിലും സൂപ്പർ സ്റ്റാർ
ബോളിവുഡിൽ സൂപ്പർഹിറ്റ് റെക്കാ‌‌‌ഡുകൾ എഴുതിച്ചേർത്ത രാജേഷ് ഖന്ന രാഷ്ട്രീയത്തിലും പയറ്റി. ബി.ജെ.പിയുടെ പടക്കുതിരയായിരുന്ന അദ്വാനിയോടായിരുന്നു രാജേഷ് ഖന്നയുടെ ആദ്യ പോരാട്ടം. 1991ൽ ന്യൂഡൽഹി മണ്ഡലത്തിലായിരുന്നു മത്സരം. 1589 വോട്ടുകൾക്ക് പരാജയപ്പെട്ടു. വോട്ടെണ്ണലിൽ കൃത്രിമമുണ്ടായെന്ന് അദ്ദേഹം ആരോപിച്ചു. ഗാന്ധിനഗറിലും വിജയിച്ച അദ്വാനി മണ്ഡലം ഒഴിഞ്ഞതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ രാജേഷ്ഖൻ വീണ്ടും കോൺഗ്രസ് സ്ഥാനാർത്ഥിയായി. അത്തവണ ബി.ജെ.പി രംഗത്തിറക്കിയത് നടൻ ശത്രുഘ്‌നൻ സിൻഹയെയായിരുന്നു. 25000 വോട്ടിന് രാജേഷ് ഖന്ന ജയിച്ചു. 1996ൽ വീണ്ടും മത്സരിച്ചെങ്കിലും ജയിച്ചില്ല. അതോടെ രാഷ്ട്രീയ ജീവിതം അവസാനിച്ചു.


 പദയാത്രയുമായി മനസ് കീഴടക്കിയ സുനിൽ ദത്ത്
മുംബയിൽ നിന്ന് അമൃത്‌സറിലേക്ക് പദയാത്ര നടത്തിയായിരുന്നു ബോളിവുഡ് താരമായ സുനിൽ ദത്ത് രാഷ്ട്രീയത്തിലിറങ്ങിയത്. കോൺഗ്രസിൽ ചോർന്ന സുനിൽ ദത്ത് മുംബയ് നോർത്ത് വെസ്റ്റിൽ നിന്ന് അഞ്ച് തവണ തിരഞ്ഞെടുക്കപ്പെട്ടു. ഒന്നാം യു.പി. എ സർക്കാരിൽ മന്ത്രിയായി. മണ്ഡലത്തെ പിന്നീട് പ്രതിനിധീകരിച്ച മകൾ പ്രിയാദത്ത് ഇത്തവണയും രംഗത്തുണ്ട്.


 തിളങ്ങാതെ പോയ ഗോവിന്ദബോളിവുഡിൽ നിന്ന് പാർലമെന്റിലെത്തിയ മറ്റൊരു നടനാണ് ഗോവിന്ദ. 2004ൽ മുംബയ് നോർത്തിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ 50000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു. പക്ഷേ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചില്ലെന്ന ആരോപണം ഉയർന്നു. സ്വന്തം മണ്ഡലത്തിൽ പേമാരിയിൽ നൂറുകണക്കിന് ആളുകൾ മരിച്ചപ്പോഴും ഗോവിന്ദ തിരിഞ്ഞുനോക്കാത്തത് തിരിച്ചടിയായി.

 വിജയിച്ച വിനോദ് ഖന്ന
ബി.ജെ.പിയിലൂടെ രാഷ്ട്രീയത്തിലെത്തിയ വിനോദ് ഖന്ന 1996 മുതൽ തുടർച്ചയായി നാലു തവണ പഞ്ചാബിലെ ഗുരുദാസ്‌പൂർ മണ്ഡലത്തിൽ വിജയിച്ചു. കഴിഞ്ഞ തവണ പരാജയപ്പെട്ടു. വാജ്‌പേയി മന്ത്രിസഭയിൽ ടൂറിസം മന്ത്രിയായി. വിദേശകാര്യ വകുപ്പും കൈകാര്യം ചെയ്തു.

Varnasi Struggle

Appeared on 27th March 2014 in Flash

Monday, March 24, 2014

Chandigarh











Appeared on 24th March


ന്യൂഡൽഹി: പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ തലസ്ഥാനം, കേന്ദ്ര ഭരണ പ്രദേശം. രാജ്യത്തെ ആദ്യത്തെ ആസൂത്രിത നഗരം. ഇതെല്ലാമായ ചണ്ഡിഗഢിൽ ഈ തിരഞ്ഞെടുപ്പിൽ പൊരുതുന്നത് രണ്ട് പെണ്ണുങ്ങളും ഒരാണുമാണ്. ഇവിടെ മൂന്ന് തവണ തുടർച്ചയായി ജയിച്ച മുൻ റെയിൽവേ മന്ത്രി പവൻകുമാർ ബൻസാൽ കോൺഗ്രസ് ടിക്കറ്റിൽ വീണ്ടും മത്സരിക്കുമ്പോൾ എതിരാളികൾ ബോളിവുഡിലെ രണ്ട് താര സുന്ദരിമാരാണ്.  ബി.ജെ.പിയുടെ കിരൺ ഖേറും ആം ആദ്മിയുടെ   ഗുൽ പനാഗും.

മരുമകൻ കോഴ വാങ്ങിയ കേസിനെ തുടർന്ന് റെയിൽവേ മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന ബൻസലിന് ഇത്തവണ സീറ്റ് നൽകില്ലെന്ന സൂചനയുണ്ടായിരുന്നു. അതിനിടെ ലുധിയാനയിൽ നിന്ന് മാറി ചണ്ഡിഗഢിൽ മത്സരിക്കാൻ കേന്ദ്രമന്ത്രി മനീഷ് തീവാരി ശ്രമിച്ചെങ്കിലും ബൻസൽ വിട്ടുകൊടുത്തില്ല. മൻമോഹൻസിംഗിന്റെ അടുത്ത അനുയായിയാണ് ബൻസൽ.
നടൻ അനുപം ഖേറിന്റെ ഭാര്യയാണ് ബി.ജെ.പി സ്ഥാനാർത്ഥി കിരൺ ഖേർ. ചണ്ഡിഗഢ് സ്വദേശിയാണെങ്കിലും മണ്ഡലത്തിൽ സുപരിചിതയല്ല. പ്രചാരണത്തിന് ആദ്യമായി മണ്ഡലത്തിലെത്തിയ കിരണിനെ ബി. ജെ. പിക്കാർ കരിങ്കൊടി വീശിയാണ് സ്വാഗതം ചെയ്തത് . അത് കോൺഗ്രസ് ക്യാമ്പുകൾക്ക് ആവേശം പകർന്നിട്ടുണ്ട്. എന്നാൽ കരിങ്കൊടി പ്രതിഷേധത്തിന് പിന്നിൽ സീറ്റ് നിഷേധിക്കപ്പെട്ട ചില നേതാക്കളാണെന്നാണ് കിരണും ഭർത്താവ് അനുപം ഖേറും ആരോപിക്കുന്നത്.

ആം ആദ്മി സ്ഥാനാർത്ഥിയായ ഗുൽ പനാഗ് 1999ലെ മിസ് ഇന്ത്യയും നടിയും മോഡലുമാണ്.  ഗുൽ പനാഗാണ് ശരിക്കും മണ്ഡലത്തിലെ താരം. സൈനിക ഉദ്യോഗസ്ഥന്റെ മകളായ പനാഗ് വിവിധ നഗരങ്ങളിലെ 14 കേന്ദ്രീയ വിദ്യാലയങ്ങളിലായാണ് സ്കൂൾ പഠനം പൂർത്തിയാക്കിയത്. അന്ന ഹസാരെയുടെ അഴിമതി വിരുദ്ധ പ്രക്ഷോഭത്തിലൂടെയാണ് ഈ 35കാരി പൊതുരംഗത്ത് എത്തുന്നത്.
ബൻസലിനെതിരായ അഴിമതി ആരോപണമാണ് ബി.ജെ.പിയും ആം ആദ്മിയും ആയുധമാക്കിയിട്ടുള്ളത്. റെയിൽവേ ബോർഡ് അംഗത്തിൽ നിന്ന് 90 ലക്ഷം കോഴ വാങ്ങിയ കേസിലാണ് ബൻസലിന്റെ അനന്തരവനായ വിജയ് സിംഗ്ളയെ കഴിഞ്ഞ മേയിൽ സി.ബി.ഐ അറസ്റ്റ് ചെയ്തത്. തുടർന്നാണ് ബൻസൽ രാജിവച്ചത്. സി.ബി.ഐയുടെ കുറ്റപത്രത്തിൽ ബൻസലിന്റെ പേരില്ലാത്തതും  പ്രോസിക്യൂഷൻ സാക്ഷിയാക്കിയതുമാണ് വീണ്ടും സീറ്റിന് അവകാശവാദമുന്നയിക്കാൻ ബൻസലിന് ശക്തി നൽകിയത്.

Sunday, March 23, 2014

Yogendra Yadav

Appeared on 23rd March, 2014

ന്യൂഡൽഹി:പക്വതയാണ് ആം ആദ്മി പാർട്ടിയുടെ ബുദ്ധികേന്ദ്രമായ യോഗേന്ദ്ര യാദവിന്റെ മുഖമുദ്ര. കേജ്‌രിവാളിന്റെ നേതൃത്വത്തിൽ ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന ആശയം അദ്ദേഹത്തിന്റേതായിരുന്നു. തികഞ്ഞ ജനാധിപത്യ വിശ്വാസിയാണ്.  അതുകൊണ്ടാണ് അന്നാ ഹസാരെയുടെ അഴിമതിവിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത യാദവ്, കേജ്‌രിവാളിനെ കൊണ്ട് പാർട്ടിയുണ്ടാക്കിയത്. ജനാധിപത്യ പ്രക്രിയയിലൂടെ മാത്രമേ മാറ്റം ഉണ്ടാകൂ. അതാണ് അദ്ദേഹത്തിന്റെ വിശ്വാസം..
പക്വതയാണ് യാദവിനെ പാർട്ടി വക്താവാക്കാൻ കേജ്‌രിവാളിനെ പ്രേരിപ്പിച്ചത്. ആം ആദ്മി പാർട്ടിക്ക് നേരെ വന്ന വിമർശനങ്ങളെ മൂർച്ചയേറിയ മറുപടി കൊണ്ടാണ് യാദവ് തടഞ്ഞത്.
പാർട്ടിയുടെ രണ്ടാമനും ബുദ്ധികേന്ദ്രവുമായ  യാദവിന്  ഇപ്പോൾ ഭാരിച്ച മറ്റൊരു ഉത്തരവാദിത്വമുണ്ട്. ഡൽഹിയോട് ചേർന്നുള്ള  ഗുഡ്ഗാവ് മണ്ഡലത്തിൽ ആം ആദ്മി സ്ഥാനാർത്ഥി യാദവാണ്. രണ്ടു തവണ ഇവിടെ കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച റാവു ഇന്ദർജിത് സിംഗ് ഇത്തവണ ബി.ജെ.പി സ്ഥാനാർത്ഥിയാണ്. കോൺഗ്രസ്  മറ്റൊരു റാവുവിനെ തന്നെ രംഗത്തിറക്കി -റാവു ധരംപാൽ. പക്ഷേ, മാറ്റം ആഗ്രഹിക്കുന്ന ജനങ്ങൾ ഉറ്റുനോക്കുന്നത് യോഗേന്ദ്ര യാദവിനെയാണ്.  തിരഞ്ഞെടുപ്പ് ഫലം എന്തായാലും വരുന്ന ഒക്‌ടോബറിൽ ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ കേജ്‌രിവാളിനെ പോലെ  യോഗേന്ദ്ര യാദവ് ഉണ്ടാകുമെന്നാണ് നിരീക്ഷകർ പറയുന്നത്.
സാമൂഹ്യ ശാസ്ത്രജ്ഞനായ യാദവ് തിര‌ഞ്ഞെടുപ്പ് വിശകലന വിദഗ്ദ്ധൻ എന്ന നിലയിലാണ് പ്രശസ്‌തനായത്. അദ്ദേഹത്തിന്റെ പ്രവചനങ്ങളും സർവേകളും തെറ്റിയില്ല. അതുകൊണ്ടാണ് 2009ൽ രാഹുൽ ഗാന്ധി അദ്ദേഹത്തിന്റെ ഉപദേശം തേടിയത്. ഉപദേശം ഫലിച്ചെന്ന് ഫലം വന്നപ്പോൾ തെളിഞ്ഞു. അതിനിടെ, യു.ജി.സിയിലും ദേശീയ ഉപദേശക സമിതിയിലും അംഗമായി. ആം ആദ്മി പാർട്ടിയുടെ ഭാഗമായതോടെ യു.ജി.സിയിൽ നിന്ന് പുറത്താക്കി.
ഡൽഹി നിയമസഭാ തിര‌ഞ്ഞെടുപ്പിൽ ആം ആദ്മിയുടെ വിജയം അദ്ദേഹം പ്രവചിച്ചപ്പോൾ എല്ലാവർക്കും സംശയമായിരുന്നു. ഫലം വന്നപ്പോഴാണ് അവർക്ക് ബോദ്ധ്യപ്പെട്ടത്.
രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് ബിരുദവും ഡൽഹി ജെ. എൻ. യുവിൽ നിന്ന് ബിരുദാനന്തര ബിരുദവും പഞ്ചാബ് സർവകലാശാലയിൽ നിന്ന് എം.എഫിലും നേടിയ ശേഷം അവിടെ തന്നെ എട്ടു വർഷം അദ്ധ്യാപകനായിരുന്നു യോഗേന്ദ്ര യാദവ്. തുടർന്നാണ് സെന്റർ ഫോർ സ്റ്റഡി ഒഫ് ഡെവലപ്മെന്റ് സയൻസിൽ സീനിയർ ഫെലോ ആയത്.

Tuesday, March 18, 2014

Nehru family

 appeared on 18th mar, 2014 in Flash
Appeared in Kaumudi on 18th March

Sunday, March 16, 2014

Gandhi....

Appeared on 16th Mar, 2014

ന്യൂഡൽഹി:ഡൽഹിയിൽ രാഷ്ട്രപിതാവിന്റെ കൊച്ചുമകൻ രാജ്മോഹൻ ഗാന്ധി ആം ആദ്മിക്ക് വേണ്ടി മത്സരിക്കുമ്പോൾ, ആ ശരീരത്തിൽ ബാപ്പുവിന്റെ മാത്രമല്ല, രാഷ്ട്രീയ ചാണക്യനായ രാജാജിയുടെ ചോരയുമുണ്ട്.
ഗാന്ധിജിയുടെ നാലു മക്കളിൽ ഏറ്റവും ഇളയ ദേവ്ദാസ് ഗാന്ധിയുടെ മകനാണ് രാജ്മോഹൻ ഗാന്ധി. അദ്ദേഹത്തിന്റെ അമ്മ ലക്ഷ്‌മി സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറലായിരുന്ന സി. രാജഗോപാലാചാരിയുടെ മകളാണ്. സഹോദരനായ ഗോപാൽകൃഷ്‌ണ ഗാന്ധി നയതന്ത്ര ഉദ്യോഗസ്ഥനും പശ്ചിമബംഗാൾ ഗവർണറും ആയിരുന്നു.
ചിന്തകനും എഴുത്തുകാരനും അമേരിക്കയിലേയും ഇന്ത്യയിലേയും വിവിധ സർവകലാശാലകളിലെ  അദ്ധ്യാപകനുമായ രാജ്മോഹൻ ഗാന്ധിയുടെ ആദ്യ മത്സരമല്ല ഇത്. 1989ൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ അമേതിയിൽ ജനതാദൾ ടിക്കറ്റിൽ തോറ്റിട്ടുണ്ട്. അടുത്ത വർഷം രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും 1992ൽ രാജിവച്ചു.
രാഷ്‌ട്രത്തിന്റെ പിതാവായി ആദരിക്കപ്പെടുന്ന ഗാന്ധിജി ഒരു പിതാവെന്ന നിലയിൽ മക്കളെ 'വേണ്ടപോലെ" നോക്കിയില്ലെന്ന് ഒരാക്ഷേപമുണ്ട്. അതുകൊണ്ട് ഗാന്ധിജിയുടെ മക്കൾ അദ്ദേഹത്തിന്റെ പേര് ചീത്തയാക്കിയില്ല എന്നത് മറ്റൊരു സത്യം. മൂത്ത മകൻ ഹരിലാൽ എന്നും ഗാന്ധിജിക്ക് എതിരായിരുന്നു. മണിലാൽ പത്രപ്രവർത്തനായി ദക്ഷിണാഫ്രിക്കയിലേക്ക് പോയി. മൂന്നാമത്തെ മകൻ രാംദാസ് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽ വാസമൊക്കെ അനുഭവിച്ചെങ്കിലും, ബാപ്പുവിന്റെ പല ആശയങ്ങളോടും വിയോജിച്ചിരുന്നു. ദേവ്ദാസ് ഹിന്ദുസ്ഥാൻ ടൈംസ് ദിനപത്രത്തിന്റെ എഡിറ്റായിരുന്നു.
 മണ്ഡലം തുണയ്‌ക്കുമോ?
ഈസ്റ്റ് ഡൽഹി മണ്ഡലത്തിലാണ് രാജ്മോഹൻ ഗാന്ധി മത്സരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്തിന്റെ മകൻ സന്ദീപ് ദീക്ഷിത്താണ് ഇവിടെ സിറ്റിംഗ് എം.പി. ഹാട്രിക് വിജയമാണ് സന്ദീപിന്റെ ലക്ഷ്യം. കഴിഞ്ഞ തവണ രണ്ടര ലക്ഷമായിരുന്നു  അദ്ദേഹത്തിന്റെ ഭൂരിപക്ഷം. ബി.ജെ.പി ഇവിടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
ഇത്തവണ ആം ആദ്മിക്ക് വലിയ പ്രതീക്ഷയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 12 അസംബ്ലി സീറ്റുകളിൽ ഏഴിലും ആം ആദ്മിയാണ് ജയിച്ചത്. ബി.ജെ.പി മൂന്നും കോൺഗ്രസ് രണ്ടും സീറ്റാണ് നേടിയത്.  1967ൽ മണ്ഡലം രൂപീകൃതമായ ശേഷം നടന്ന 13 തിരഞ്ഞെടുപ്പുകളിൽ ആറ് തവണ വീതം കോൺഗ്രസും ബി.ജെ.പിയും ജയിച്ചപ്പോൾ ഒരു തവണ ജനതാ പാർട്ടി ജയിച്ചു

Tuesday, March 11, 2014

On Kaif

On Kaif's political innings appeared in Kerala Kaumudi, 11.03.2014

ന്യൂഡൽഹി: പ്രതിഭയുണ്ടായിട്ടും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ശോഭിക്കാതെ പോയ മുൻ താരം മുഹമ്മദ് കെയ്ഫ് ജവഹർലാൽ നെഹ്‌റുവിന്റെ മണ്ഡലമായ ഉത്തർപ്രദേശിലെ ഫൂൽപ്പുരിൽ രാഷ്‌ട്രീയ ഇന്നിംഗ്സിന് തുടക്കമിടുന്നു.
കീർത്തി  ആസാദും നവജ്യോത് സിംഗ് സിദ്ദുവും  ബി.ജെ.പിയിലും  മുഹമ്മദ് അസറുദ്ദീൻ കോൺഗ്രസിലും എത്തിയത് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷമാണ്. 33കാരനായ കെയ്ഫ് ഇപ്പോഴും ആഭ്യന്തര ക്രിക്കറ്റിൽ സജീവമാണ്. കഴിഞ്ഞയാഴ്ച ജയ്‌പൂരിൽ നടന്ന വിജയ് ഹസാരെ ട്രോഫി മാച്ചിൽ സെന്റട്രൽ സോണിനെ നയിച്ചത് കെയ്ഫ് ആയിരുന്നു. യു.പിയുടെ നായകനുമാണ്.
ഗ്രൗണ്ടിലെ സൗമ്യമുഖമാണ് കെയ്ഫ്. ആരോഗ്യമില്ലാത്ത കളിക്കാരനെന്ന്  വിശേഷിപ്പിക്കുമ്പോഴും മികച്ച കുറേ ഇന്നിംഗ്സുകൾ ആ ബാറ്റിൽ നിന്ന് പിറന്നിട്ടുണ്ട്. 2002ൽ ലോർഡ്സിൽ  ഇംഗ്ളണ്ടിനെതിരെയുള്ള നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനലിൽ, ഷർട്ട് ഊരി വിജയം ആഘോഷിച്ച നായകൻ സൗരവ് ഗാംഗുലിയെയാണ് എല്ലാവരും ഓർക്കുന്നത്.  ആ വിജയത്തിന് വഴിയൊരുക്കിയത് കെയ്ഫ്   പിടിച്ചുനിന്നു  നേടിയ 87 റൺസായിരുന്നു. കെയ്ഫ് നായകനായിരിക്കെയാണ് 2000 ത്തിൽ ഇന്ത്യ  അണ്ടർ 19 ലോക കപ്പ് ജയിച്ചത്.  2005ലെ ചലഞ്ചർ ട്രോഫിയിൽ ഇന്ത്യയെ നയിക്കുകയും ചെയ്തു. 13 ടെസ്റ്റും 125 ഏകദിനവും കളിച്ചിട്ടുണ്ട്.    2006ലാണ് ഇന്ത്യൻ ടീമിൽ അവസാനം കളിച്ചത്. രാഷ്‌ട്രീയ ഇന്നിംഗ്സിൽ രാശി തെളിക്കാനാണ് ഇനി  ശ്രമം.
റെയിൽവേ താരമായിരുന്ന മുഹമ്മദ് താരിഫ് പിതാവും മദ്ധ്യപ്രദേശ് ക്രിക്കറ്റ് താരം മുഹമ്മദ് സെയ്ഫ് സഹോദരനുമാണ്. മാദ്ധ്യമപ്രവർത്തകയായ പൂജയാണ് ഭാര്യ.