Powered By Blogger

Tuesday, March 11, 2014

On Kaif

On Kaif's political innings appeared in Kerala Kaumudi, 11.03.2014

ന്യൂഡൽഹി: പ്രതിഭയുണ്ടായിട്ടും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ശോഭിക്കാതെ പോയ മുൻ താരം മുഹമ്മദ് കെയ്ഫ് ജവഹർലാൽ നെഹ്‌റുവിന്റെ മണ്ഡലമായ ഉത്തർപ്രദേശിലെ ഫൂൽപ്പുരിൽ രാഷ്‌ട്രീയ ഇന്നിംഗ്സിന് തുടക്കമിടുന്നു.
കീർത്തി  ആസാദും നവജ്യോത് സിംഗ് സിദ്ദുവും  ബി.ജെ.പിയിലും  മുഹമ്മദ് അസറുദ്ദീൻ കോൺഗ്രസിലും എത്തിയത് ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷമാണ്. 33കാരനായ കെയ്ഫ് ഇപ്പോഴും ആഭ്യന്തര ക്രിക്കറ്റിൽ സജീവമാണ്. കഴിഞ്ഞയാഴ്ച ജയ്‌പൂരിൽ നടന്ന വിജയ് ഹസാരെ ട്രോഫി മാച്ചിൽ സെന്റട്രൽ സോണിനെ നയിച്ചത് കെയ്ഫ് ആയിരുന്നു. യു.പിയുടെ നായകനുമാണ്.
ഗ്രൗണ്ടിലെ സൗമ്യമുഖമാണ് കെയ്ഫ്. ആരോഗ്യമില്ലാത്ത കളിക്കാരനെന്ന്  വിശേഷിപ്പിക്കുമ്പോഴും മികച്ച കുറേ ഇന്നിംഗ്സുകൾ ആ ബാറ്റിൽ നിന്ന് പിറന്നിട്ടുണ്ട്. 2002ൽ ലോർഡ്സിൽ  ഇംഗ്ളണ്ടിനെതിരെയുള്ള നാറ്റ്‌വെസ്റ്റ് ട്രോഫി ഫൈനലിൽ, ഷർട്ട് ഊരി വിജയം ആഘോഷിച്ച നായകൻ സൗരവ് ഗാംഗുലിയെയാണ് എല്ലാവരും ഓർക്കുന്നത്.  ആ വിജയത്തിന് വഴിയൊരുക്കിയത് കെയ്ഫ്   പിടിച്ചുനിന്നു  നേടിയ 87 റൺസായിരുന്നു. കെയ്ഫ് നായകനായിരിക്കെയാണ് 2000 ത്തിൽ ഇന്ത്യ  അണ്ടർ 19 ലോക കപ്പ് ജയിച്ചത്.  2005ലെ ചലഞ്ചർ ട്രോഫിയിൽ ഇന്ത്യയെ നയിക്കുകയും ചെയ്തു. 13 ടെസ്റ്റും 125 ഏകദിനവും കളിച്ചിട്ടുണ്ട്.    2006ലാണ് ഇന്ത്യൻ ടീമിൽ അവസാനം കളിച്ചത്. രാഷ്‌ട്രീയ ഇന്നിംഗ്സിൽ രാശി തെളിക്കാനാണ് ഇനി  ശ്രമം.
റെയിൽവേ താരമായിരുന്ന മുഹമ്മദ് താരിഫ് പിതാവും മദ്ധ്യപ്രദേശ് ക്രിക്കറ്റ് താരം മുഹമ്മദ് സെയ്ഫ് സഹോദരനുമാണ്. മാദ്ധ്യമപ്രവർത്തകയായ പൂജയാണ് ഭാര്യ.


No comments:

Post a Comment