Appeared on 26th in page 1
ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണത്തിന്റെ കാര്യത്തിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും വരെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ 2013 നവംബർ 13ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ നിയന്ത്രണങ്ങൾ കർശനമായി തുടരണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടു. പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗിൽ സമിതി റിപ്പോർട്ട് പരിഗണിക്കണമെന്ന ഗോവ ഫൗണ്ടേഷന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സ്വതന്തർ കുമാർ അദ്ധ്യക്ഷനായ ബെഞ്ച് കേസിൽ തീർപ്പു കൽപ്പിച്ചത്. അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും വരെ ഈ മേഖലയിൽ ഒരു തരത്തിലുള്ള പുതിയ പദ്ധതികൾക്കും നിർമ്മാണ പ്രവർത്തനങ്ങൾക്കും പാരിസ്ഥിക അനുമതി നൽകാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ കാര്യത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് യുക്തിപൂർവം പരിപൂർണ്ണ സ്വാതന്ത്ര്യത്തോടെ അന്തിമ തീരുമാനമെടുക്കാമെന്ന് വിധിയിൽ പറയുന്നു. അക്കാര്യത്തിൽ ട്രൈബ്യൂണൽ ഇടപെടുന്നില്ല. അതേസമയം സംസ്ഥാനങ്ങളുടെയും വ്യക്തികളുടെയും കക്ഷികളുടെയും താത്പര്യങ്ങൾ അപകടത്തിലാക്കാതെ എത്രയും വേഗം അടിയന്തര പ്രാധാന്യത്തോടെ തീരുമാനമെടുക്കണമെന്ന് നിർദ്ദേശിച്ചു.
1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരം പുറപ്പെടുവിച്ചിരിക്കുന്ന വിജ്ഞാപനത്തിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഉത്തരവിൽ പറയുന്നു. വനം പരിസ്ഥിതി സെക്രട്ടറി സെപ്തംബർ 19ന് സമർപ്പിച്ച സത്യവാങ്മൂലം അംഗീകരിച്ചാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സ്ഥല പരിശോധന നടത്തി പശ്ചിമഘട്ടത്തിലെ നിലവിലുള്ള പരിസ്ഥിതി ലോല മേഖലകളിൽ ഒഴിവാക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സ്ഥല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതുകൂടി പരിഗണിച്ചുകൊണ്ട് പുതിയ വിജ്ഞാപനമിറക്കാമെന്നും കേന്ദ്രം അറിയിച്ചിരുന്നു. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ മന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനമെടുക്കുവെന്നാണ് ഇതുകൊണ്ട് വ്യക്തമാക്കുന്നതെന്ന് ട്രൈബ്യൂണൽ നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ മന്ത്രാലയത്തിന്റെ അധികാരത്തിൽ ഇടപെടുന്നില്ല.
കേരളത്തിന്റെ കാര്യത്തിൽ വേഗം തീരുമാനമെടുക്കാം
പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കാര്യത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി പ്രത്യേക സ്ഥല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ള കേരളത്തിന്റെ കാര്യത്തിൽ വേഗത്തിൽ തീരുമാനമെടുക്കാവുന്നതാണെന്ന് വിധിയിൽ പറയുന്നു. കേരളത്തിന്റെ റിപ്പോർട്ട് മന്ത്രാലയത്തിന്റെ പരിഗണനയിലിരിക്കാൻ തുടങ്ങിയിട്ട് കുറേയായെന്നും വിധിയിൽ പറയുന്നുണ്ട്.
അതേസമയം, കേരളത്തിന്റെ കാര്യത്തിലും അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണ്. അതിന് സ്വാതന്ത്ര്യമുണ്ട്. പരിസ്ഥിതി ലോല പ്രദേശങ്ങളെ നിശ്ചയിക്കുന്നത് സംസ്ഥാന അടിസ്ഥാനത്തിൽ വേണോ അതോ കൂട്ടായി മതിയോ എന്ന കാര്യത്തിലും കേന്ദ്രത്തിന് തീരുമാനമെടുക്കാം.
നവംബർ 13ലെ നിയന്ത്രണങ്ങൾ
ഖനനം, പാറപ്പൊട്ടിക്കൽ, മണൽഖനനം എന്നിവയ്‌ക്ക് നിരോധനം
താപനിലയങ്ങൾ പാടില്ല
20,000 ചതുരശ്ര മീറ്ററിനു മുകളിൽ വിസ്‌തീർണമുള്ള കെട്ടിടങ്ങൾ അനുവദിക്കരുത്.
50 ഹെക്‌ടറിന് മുകളിലോ ടൗൺ ഷിപ്പുകളും 1,50,000 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള കെട്ടിട സമുച്ചയങ്ങളും പാടില്ല. നഗരവികസനങ്ങൾക്ക് നിയന്ത്രണം.
ചുവപ്പ് പട്ടികയിൽപ്പെട്ട വ്യവസായങ്ങൾ പാടില്ല.
ഗാഡ്ഗിൽ - കസ്തൂരി - ഉമ്മൻ
1,64, 280 ചതുരശ്ര കി.മീ ഉള്ള പശ്ചിമഘട്ടം 1,2,3 സോണുകളായി എന്നിങ്ങനെ തരം തിരിച്ച് സംരക്ഷിക്കണമെന്നായിരുന്നു ഡോ. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിന്റെ ശുപാർശ. ഇതിലെ 41 ശതമാനം സ്വാഭാവിക പ്രദേശമാണെന്നെന്നും 37 ശതമാനം മാത്രമാണ് പരിസ്ഥിതി ലോലമെന്നുമായിരുന്നു തുടർന്ന് വന്ന കെ. കസ്തൂരിരംഗൻ സമിതിയുടെ കണ്ടെത്തൽ. അതുകൊണ്ട് 59940 ചതുരശ്ര കി.മി സംരക്ഷിച്ചാൽ മതിയെന്നും കസ്തൂരിരംഗൻ സമിതി ശുപാർശ ചെയ്തു. സംരക്ഷിത വനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്ധ്യാനങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും.
കേരളത്തിൽ പരിസ്ഥിതി ലോല പ്രദേശമായി 13108 ചതുരശ്ര കി.മി ആണ് കസ്തൂരിരംഗൻ സമിതി കണ്ടെത്തിയിത്. എന്നാൽ ഇതിന്മേൽ എതിർപ്പ് വന്നതിനെ തുടർന്ന് സംസ്ഥാനം നിയോഗിച്ച ഉമ്മൻ വി. ഉമ്മൻ സമിതി പറയുന്നത് 9993 ചതുരശ്ര കി.മീ മാത്രമാണ് പരിസ്ഥിതി ലോലമെന്ന്.
കേന്ദ്രം ഇതുവരെ ചെയ്തത്
കസ്തൂരിരംഗൻ സമിതി റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ചുകൊണ്ട് 2013 നവംബർ 13നാണ് കേന്ദ്രം വനം പരിസ്ഥി മന്ത്രാലയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. തുടർന്ന് ഡിസംബർ 20ന് ഓഫീസ് മെമോറാണ്ടം പുറത്തിറക്കി. സംസ്ഥാനങ്ങളുടെയും ബന്ധപ്പെട്ട കക്ഷികളുടെയും അഭിപ്രായം തേടിയ ശേഷമേ അതിർത്തി നിർണയത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുവെന്നാണ് ഓഫീസ് മെമോറാണ്ടത്തിൽ പറയുന്നത്. മാർച്ച് 10നാണ് ഇതുസംബന്ധിച്ച് കരട് വിജ്ഞാപനം പുറത്തിറക്കിയത്. സംസ്ഥാനങ്ങൾക്ക് എതിർപ്പുകളും അഭിപ്രായങ്ങളും അറിയിക്കാൻ ഡിസംബർ 15 വരെ കേന്ദ്രം സമയം അനുവദിച്ചിട്ടുമുണ്ട്.
ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണത്തിന്റെ കാര്യത്തിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും വരെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ 2013 നവംബർ 13ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനത്തിലെ നിയന്ത്രണങ്ങൾ കർശനമായി തുടരണമെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടു. പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗിൽ സമിതി റിപ്പോർട്ട് പരിഗണിക്കണമെന്ന ഗോവ ഫൗണ്ടേഷന്റെ ആവശ്യം തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സ്വതന്തർ കുമാർ അദ്ധ്യക്ഷനായ ബെഞ്ച് കേസിൽ തീർപ്പു കൽപ്പിച്ചത്. അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും വരെ ഈ മേഖലയിൽ ഒരു തരത്തിലുള്ള പുതിയ പദ്ധതികൾക്കും നിർമ്മാണ പ്രവർത്തനങ്ങൾക്കും പാരിസ്ഥിക അനുമതി നൽകാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ കാര്യത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് യുക്തിപൂർവം പരിപൂർണ്ണ സ്വാതന്ത്ര്യത്തോടെ അന്തിമ തീരുമാനമെടുക്കാമെന്ന് വിധിയിൽ പറയുന്നു. അക്കാര്യത്തിൽ ട്രൈബ്യൂണൽ ഇടപെടുന്നില്ല. അതേസമയം സംസ്ഥാനങ്ങളുടെയും വ്യക്തികളുടെയും കക്ഷികളുടെയും താത്പര്യങ്ങൾ അപകടത്തിലാക്കാതെ എത്രയും വേഗം അടിയന്തര പ്രാധാന്യത്തോടെ തീരുമാനമെടുക്കണമെന്ന് നിർദ്ദേശിച്ചു.
1986ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ അഞ്ചാം വകുപ്പ് പ്രകാരം പുറപ്പെടുവിച്ചിരിക്കുന്ന വിജ്ഞാപനത്തിൽ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഉത്തരവിൽ പറയുന്നു. വനം പരിസ്ഥിതി സെക്രട്ടറി സെപ്തംബർ 19ന് സമർപ്പിച്ച സത്യവാങ്മൂലം അംഗീകരിച്ചാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സ്ഥല പരിശോധന നടത്തി പശ്ചിമഘട്ടത്തിലെ നിലവിലുള്ള പരിസ്ഥിതി ലോല മേഖലകളിൽ ഒഴിവാക്കുകയോ കൂട്ടിച്ചേർക്കുകയോ ചെയ്യാമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സ്ഥല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതുകൂടി പരിഗണിച്ചുകൊണ്ട് പുതിയ വിജ്ഞാപനമിറക്കാമെന്നും കേന്ദ്രം അറിയിച്ചിരുന്നു. എല്ലാ വശങ്ങളും പരിശോധിച്ച ശേഷമേ മന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനമെടുക്കുവെന്നാണ് ഇതുകൊണ്ട് വ്യക്തമാക്കുന്നതെന്ന് ട്രൈബ്യൂണൽ നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ മന്ത്രാലയത്തിന്റെ അധികാരത്തിൽ ഇടപെടുന്നില്ല.
കേരളത്തിന്റെ കാര്യത്തിൽ വേഗം തീരുമാനമെടുക്കാം
പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കാര്യത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി പ്രത്യേക സ്ഥല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ള കേരളത്തിന്റെ കാര്യത്തിൽ വേഗത്തിൽ തീരുമാനമെടുക്കാവുന്നതാണെന്ന് വിധിയിൽ പറയുന്നു. കേരളത്തിന്റെ റിപ്പോർട്ട് മന്ത്രാലയത്തിന്റെ പരിഗണനയിലിരിക്കാൻ തുടങ്ങിയിട്ട് കുറേയായെന്നും വിധിയിൽ പറയുന്നുണ്ട്.
അതേസമയം, കേരളത്തിന്റെ കാര്യത്തിലും അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്രമാണ്. അതിന് സ്വാതന്ത്ര്യമുണ്ട്. പരിസ്ഥിതി ലോല പ്രദേശങ്ങളെ നിശ്ചയിക്കുന്നത് സംസ്ഥാന അടിസ്ഥാനത്തിൽ വേണോ അതോ കൂട്ടായി മതിയോ എന്ന കാര്യത്തിലും കേന്ദ്രത്തിന് തീരുമാനമെടുക്കാം.
നവംബർ 13ലെ നിയന്ത്രണങ്ങൾ
ഖനനം, പാറപ്പൊട്ടിക്കൽ, മണൽഖനനം എന്നിവയ്‌ക്ക് നിരോധനം
താപനിലയങ്ങൾ പാടില്ല
20,000 ചതുരശ്ര മീറ്ററിനു മുകളിൽ വിസ്‌തീർണമുള്ള കെട്ടിടങ്ങൾ അനുവദിക്കരുത്.
50 ഹെക്‌ടറിന് മുകളിലോ ടൗൺ ഷിപ്പുകളും 1,50,000 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള കെട്ടിട സമുച്ചയങ്ങളും പാടില്ല. നഗരവികസനങ്ങൾക്ക് നിയന്ത്രണം.
ചുവപ്പ് പട്ടികയിൽപ്പെട്ട വ്യവസായങ്ങൾ പാടില്ല.
ഗാഡ്ഗിൽ - കസ്തൂരി - ഉമ്മൻ
1,64, 280 ചതുരശ്ര കി.മീ ഉള്ള പശ്ചിമഘട്ടം 1,2,3 സോണുകളായി എന്നിങ്ങനെ തരം തിരിച്ച് സംരക്ഷിക്കണമെന്നായിരുന്നു ഡോ. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിന്റെ ശുപാർശ. ഇതിലെ 41 ശതമാനം സ്വാഭാവിക പ്രദേശമാണെന്നെന്നും 37 ശതമാനം മാത്രമാണ് പരിസ്ഥിതി ലോലമെന്നുമായിരുന്നു തുടർന്ന് വന്ന കെ. കസ്തൂരിരംഗൻ സമിതിയുടെ കണ്ടെത്തൽ. അതുകൊണ്ട് 59940 ചതുരശ്ര കി.മി സംരക്ഷിച്ചാൽ മതിയെന്നും കസ്തൂരിരംഗൻ സമിതി ശുപാർശ ചെയ്തു. സംരക്ഷിത വനങ്ങൾ, വന്യജീവി സങ്കേതങ്ങൾ, ദേശീയോദ്ധ്യാനങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടും.
കേരളത്തിൽ പരിസ്ഥിതി ലോല പ്രദേശമായി 13108 ചതുരശ്ര കി.മി ആണ് കസ്തൂരിരംഗൻ സമിതി കണ്ടെത്തിയിത്. എന്നാൽ ഇതിന്മേൽ എതിർപ്പ് വന്നതിനെ തുടർന്ന് സംസ്ഥാനം നിയോഗിച്ച ഉമ്മൻ വി. ഉമ്മൻ സമിതി പറയുന്നത് 9993 ചതുരശ്ര കി.മീ മാത്രമാണ് പരിസ്ഥിതി ലോലമെന്ന്.
കേന്ദ്രം ഇതുവരെ ചെയ്തത്
കസ്തൂരിരംഗൻ സമിതി റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ചുകൊണ്ട് 2013 നവംബർ 13നാണ് കേന്ദ്രം വനം പരിസ്ഥി മന്ത്രാലയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. തുടർന്ന് ഡിസംബർ 20ന് ഓഫീസ് മെമോറാണ്ടം പുറത്തിറക്കി. സംസ്ഥാനങ്ങളുടെയും ബന്ധപ്പെട്ട കക്ഷികളുടെയും അഭിപ്രായം തേടിയ ശേഷമേ അതിർത്തി നിർണയത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുവെന്നാണ് ഓഫീസ് മെമോറാണ്ടത്തിൽ പറയുന്നത്. മാർച്ച് 10നാണ് ഇതുസംബന്ധിച്ച് കരട് വിജ്ഞാപനം പുറത്തിറക്കിയത്. സംസ്ഥാനങ്ങൾക്ക് എതിർപ്പുകളും അഭിപ്രായങ്ങളും അറിയിക്കാൻ ഡിസംബർ 15 വരെ കേന്ദ്രം സമയം അനുവദിച്ചിട്ടുമുണ്ട്.