Powered By Blogger

Thursday, September 25, 2014

Western Ghats






Appeared on 23rd Sept..

ന്യൂഡൽഹി: പശ്ചിമഘട്ട സംരക്ഷണത്തിന്റെ കാര്യത്തിൽ കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കും വരെ പശ്ചിമഘട്ട മേഖലയെ പൂർണമായി സംരക്ഷിക്കാൻ കഴിയുമോയെന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ആരാഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം നാളെ നിലപാട് അറിയിക്കണമെന്നും ജസ്റ്റിസ് സ്വതന്ത്രർ കുമാർ അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഗാഡ്ഗിൽ റിപ്പോർട്ടിൽ ശുപാർശ ചെയ്തിരുന്ന മേഖലകൾക്ക് കൂടി കരട് വിജ്ഞാപനത്തിലെ നിർദ്ദേശങ്ങൾ ബാധകമാക്കി കൂടെയെന്നാണ് ട്രൈബ്യൂണൽ ആരാഞ്ഞിരിക്കുന്നത്. സ്ഥല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ച കേരളത്തിന്റെ കാര്യത്തിൽ തീരുമാനം എടുക്കുന്നതിൽ തടസമില്ലല്ലോയെന്നും ട്രൈബ്യൂണൽ ചോദിച്ചു. ഇക്കാര്യത്തിലും കേന്ദ്രം നാളെ മറുപടി നൽകണം.

കസ്തൂരിരംഗൻ സമിതി റിപ്പോർട്ടിന് പുറത്തുള്ള പ്രദേശങ്ങൾ സംരക്ഷിക്കുന്നതിന് നടപടിയെടുക്കുമെന്ന് കേന്ദ്രം ഇന്നലെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. ഗാഡ്ഗിൽ റിപ്പോർട്ടും പരിഗണിക്കുന്നുണ്ട്. കസ്തൂരിരംഗൻ സമിതി പരിസ്ഥിതി ലോലമായി കണ്ടെത്തിയ പ്രദേശങ്ങളെ സംരക്ഷിക്കാൻ 2103 നവംബർ 13ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ പ്രദേശങ്ങളിൽ ഖനനം, മണൽഖനനം, പാറപൊട്ടിക്കൽ, 2000. സ്‌ക്വയർ മീറ്ററിന് മുകളിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ, താപ വൈദ്യുത പദ്ധതികൾ തുടങ്ങിയവയ്‌ക്ക് കർശന നിരോധനം ഏർപ്പെടുത്തിയിരുന്നുവെന്നും ഇത് അന്തിമ വിജ്ഞാപനം വരും വരെ നിലനിൽക്കുമെന്നും കേന്ദ്രം വ്യക്തമാക്കി. ഈ നിർദ്ദേശങ്ങൾ ഗാഡ്ഗിൽ സമിതി ശുപാർശ ചെയ്തിരുന്ന മേഖലകൾക്ക് കൂടി ബാധകമാക്കി കൂടെയെന്നാണ് ട്രൈബ്യൂണൽ ചോദിച്ചിരിക്കുന്നത്.

തുടർന്ന് മാർച്ച് 10ന് പുറപ്പെടുവിച്ച കരട് വിജ്ഞാപനം പ്രകാരം പശ്ചിമഘട്ട മേഖലയിലെ കൂടുതൽ പ്രദേശങ്ങളെ പരിസ്ഥിതി ലോല പ്രദേശങ്ങളിൽ ഉൾപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നും കേന്ദ്രം ഇന്ന് ട്രൈബ്യൂണലിനെ അറിയിച്ചു. സ്ഥല പരിശോധനയ‌്ക്ക് ശേഷം സംസ്ഥാനങ്ങൾ നൽകുന്ന ശുപാർശകൾ പരിശോധിച്ച് ആവശ്യമെങ്കിൽ പുതിയ കരട് വിജ്ഞാപനം ഇറക്കുമെന്നും കേന്ദ്രം ഇന്നലെ അറിയിച്ചു.

ഈ ഘട്ടത്തിലാണ് ഗാഡ്ഗിൽ റിപ്പോർട്ടിൽ ശുപാർശ ചെയ്യുകയും കസ്തൂരിരംഗൻ ഒഴിവാക്കുകയും ചെയ്ത മേഖലകളിൽ കൂടി സംരക്ഷിച്ചുകൂടെയെന്ന് ട്രൈബ്യൂണൽ ചോദിച്ചത്.

എല്ലാ സംസ്ഥാനങ്ങളും ഒരുമിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്ന് കരുതരുതെന്നും സ്ഥല പരിശോധന പൂർത്തിയാക്കിയ കേരളത്തിന്റെ കാര്യത്തിൽ നടപടികൾ സ്വീകരിച്ചുകൂടെയെന്നും ട്രൈബ്യൂണൽ ചോദിച്ചു. ഇത് നല്ല നിർദ്ദേശമാണെന്ന് കേരളം അറിയിച്ചു. വിവിധ റിപ്പോർട്ടുകളെ ചൊല്ലി മലയോര പ്രദേശങ്ങളിലെ ജനങ്ങൾ ഭീതിയിലാണെന്നും കേരളം ട്രൈബ്യൂണൽ അറിയിച്ചു. മനുഷ്യവാസമുള്ള പ്രദേശങ്ങൾ അതേപോലെ തുടരുമെന്ന് ട്രൈബ്യൂണൽ ഇതിന് മറുപടിയും നൽകി.

അതേസമയം, പശ്ചിമഘട്ട മേഖലയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുതിയ സർവേ നടത്താൻ ആലോചിക്കുന്നുണ്ടെന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കേന്ദ്ര വനം പരിസ്ഥിതി സെക്രട്ടറി നേരിട്ട് സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ട്രൈബ്യൂണൽ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ ഉത്തരവിട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇന്നലെ മന്ത്രാലയം നിലപാട് വ്യക്തമാക്കിയില്ല.

No comments:

Post a Comment