Appeared on 12th Sep. 2014
ന്യൂഡൽഹി: ബാർ കേസിൽ ഈ മാസം 30 വരെ തൽസ്ഥിതി തുടരട്ടെയെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. അതുവരെ നിലവിൽ പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്ന ബാറുകൾ അടച്ചുപൂട്ടരുതെന്നും ജസ്റ്റിസുമാരായ അനിൽ ആർ. ദവേ, യു.യു.ലളിത് എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഹൈക്കോടതിയിൽ നിലവിൽ നടക്കുന്ന കേസിൽ 30നകം തീർപ്പു കൽപ്പിക്കണമെന്നും ബെഞ്ച് നിർദ്ദേശിച്ചു. ഈ മാസം 18നാണ് കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്‌ക്ക് വരുന്നത്. 16ന് മുൻപ് കേരളം എതിർ സത്യവാങ്മൂലം സമർപ്പിക്കണമെന്ന നിർദ്ദേശവും സുപ്രീം കോടതി പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ഫൈവ് സ്റ്റാർ ഒഴികെയുള്ള എല്ലാ ബാറുകളും അടച്ചുപൂട്ടണമെന്ന് സംസ്ഥാന സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട തീരുമാനം ശരിവച്ച ഹൈക്കോടതി ഉത്തരവിനെതിരെ ബാറുടമകൾ സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് കോടതി തീർപ്പ് കൽപ്പിച്ചത്.
ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ മാത്രം ബാർ അനുവദിച്ചുകൊണ്ട് മറ്റ് ബാറുകളെ വേർതിരിച്ച് കാണുന്നതിലെ യുക്തിയെന്താണെന്ന് കഴിഞ്ഞദിവസം കോടതി ചോദിച്ചിരുന്നു. ഈ ചോദ്യം ഇന്നലെയും കോടതി ആവർത്തിച്ചു. സമ്പൂർണ മദ്യനിരോധനമാണ് ലക്ഷ്യമെങ്കിൽ ഗുജറാത്തിൽ നടപ്പാക്കിയത് പോലെ നടപ്പാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാൽ അവിടെ മദ്യം സുലഭമാണെന്ന് ബാറുടമകൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർ ചൂണ്ടിക്കാട്ടി. മരുന്നു കുപ്പികളിൽ വരെ അവിടെ മദ്യം ലഭ്യമാണെന്ന് അവർ വ്യക്തമാക്കി. മദ്യ ഉപയോഗം കുറയ്‌ക്കാൻ ജനങ്ങളെ ബോധവത്‌കരിക്കുകയാണ് വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇന്നലെ കേസ് പരിഗണിച്ചപ്പോൾ തന്നെ ബാർ അടച്ചൂപൂട്ടണമെന്ന സംസ്ഥാന സർക്കാരിന്റെ നടപടി സ്റ്രേ ചെയ്യണമെന്ന് ആവശ്യത്തിൽ ബാറുടമകൾ ഉറച്ചു നിന്നു. ബാറുടമകൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകരായ ഫാലി എസ്. നരിമാൻ, രാം ജെത്‌മലാനി, രാജീവ് ധവാൻ, ആര്യമൻ സുന്ദരം, ദുഷ്യന്ത് ദവേ, അരവിന്ദ് ദത്താർ എന്നിവർ ഹാജരായിരുന്നു. ഫൈവ് സ്റ്റാർ ബാറുകൾക്ക് പ്രവർത്തനാനുമതി നൽകുകയും മറ്റ് ബാറുകൾ അടച്ചുപൂട്ടണമെന്ന് ഉത്തരവിടുകയും ചെയ്യുന്നത് വിവേചനമാണ്. സംസ്ഥാനത്ത് 370 ബീവറേജസ് ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ആകെ മദ്യ ഉപയോഗത്തിന്റെ 80 ശതമാനം മദ്യവും ഔട്ട്ലെറ്റുകളിൽ നിന്നാണ് വിൽക്കപ്പെടുന്നത്. കള്ള്ഷാപ്പുകളും ബിയർ, വൈൻ പാർലറുകളും പ്രവർത്തിക്കുന്നുണ്ട്. 33 ഓളം ക്ളബ്ബുകളുമുണ്ട്. ഇക്കാര്യത്തിലെല്ലാം മൗനം പാലിച്ചാണ് സർക്കാരിന്റെ നയമെന്നും ബാറുടമകൾ വാദിച്ചു. ഇത് ഭരണഘടന നൽകുന്ന തുല്യതയുടെ ലംഘനമാണെന്നും അവർ ചൂണ്ടിക്കാട്ടി. റോഡുകളിൽ നിന്നുകൊണ്ട് മദ്യം പൊട്ടിച്ച് കുടിക്കുന്ന സ്ഥിതിവിശേഷവുമുണ്ട്. ഇത് വലിയ സാമൂഹ്യ പ്രശ്നവുമാണെന്ന് ബാറുടമകൾ അറിയിച്ചു.
എന്നാൽ ഇതിൽ ഭരണഘനാ ലംഘനത്തിന്റെ കാര്യം ഉദിക്കുന്നില്ലെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ വാദിച്ചു. സംസ്ഥാനം നേരിടുന്നത് വലിയ സാമൂഹ്യ പ്രശ്നമാണ്. ഏറ്റവും കൂടുതൽ മദ്യം ഉപയോഗിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. യുവാക്കൾ ബാറുകളിലെത്തി മദ്യപിക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് ഘട്ടം ഘട്ടമായി സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്താനാണ് ലക്ഷ്യം. ഫൈവ് സ്റ്റാർ ബാറുകളിൽ സാധാരണക്കാർക്ക് അടുക്കാനാവില്ല. ഇനി അതും പൂട്ടണമെന്നുണ്ടെങ്കിൽ കോടതിക്ക് ഉത്തരവിടാമെന്നും സംസ്ഥാനം അറിയിച്ചു. ഫൈവ് സ്റ്റാറുകൾക്ക് ബാറുകൾക്ക് അനുവദിക്കുകയെന്നത് സർക്കാർ നയമാണ്. വിവേചനം എന്ന് പറയുമ്പോൾ ഫോർ സ്റ്റാർ ഹോട്ടലുകളിൽ തന്നെ വിവേചനം നടന്നിട്ടുണ്ടെന്ന് തെളിയിക്കാനാകണമെന്നും സംസ്ഥാനം വാദിച്ചു. സർക്കാരിന്റെ നയപരമായ തീരുമാനത്തെ ചോദ്യം ചെയ്യാനോ റദ്ദാക്കാനോ ആവില്ലെന്നും സർക്കാർ വ്യക്തമാക്കി.
അടുത്ത വർഷം മാർച്ച് 31വരെയുള്ള ലൈസൻസ് നിലവിലുള്ള സാഹചര്യത്തിൽ ഒറ്റ രാത്രി കൊണ്ട് റദ്ദാക്കുന്നതെങ്ങനെയെന്ന് രാം ജെത്‌മലാനി വാദിച്ചു. ഇതിനെയും സർക്കാർ എതിർത്തു. ലൈസൻസ് നൽകുന്നത് ഒരു വർഷത്തേക്കാണെന്നും അത് എപ്പോൾ വേണമെങ്കിലും റദ്ദാക്കാമെന്ന വ്യവസ്ഥ കരാരിൽ തന്നെ ഉണ്ടെന്നും സംസ്ഥാനം അറിയിച്ചു.
നിലവിൽ ഇന്നലെ വരെ മദ്യം വാങ്ങിയിരുന്നവർക്ക് അത് ബിവറേജസ് ഔട്ട്ലെറ്റുകളിൽ നിന്ന് വാങ്ങി സേവിക്കാനുള്ള അവസരമുണ്ടെന്ന് ബാറുടമകൾ അറിയിച്ചു. ബീവറേജസിൽ നിന്ന് വീട്ടിൽ പോയി അവർക്ക് സേവിക്കാനുമാകും. എന്നാൽ ഇതിനെ കപിൽ സിബൽ എതിർത്തു. വീട്ടിൽ ഭാര്യയും മക്കളും മറ്റ് കുടുംബാംഗങ്ങളും ഉള്ളതിനാൽ അതിന് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനിടെ കേസിൽ കക്ഷിചേരണമെന്ന് കേരള കാത്തലിക്ക് ബിഷപ്പ് കോൺഫറൻസ് ആവശ്യപ്പെട്ടു. ദേശീയ പാതയോരങ്ങളിൽ മദ്യശാലകൾ അനുവദിക്കാൻ പാടില്ലെന്ന് ദേശീയപാതാ അതോറിറ്റിയുടെ ഉത്തരവ് നിലവിലുണ്ടെന്നും അത് പാലിക്കപ്പെടുന്നില്ലെന്നും കെ.സി.ബി.സി ചൂണ്ടികാട്ടി. മദ്യനിരോധനം വേണമെന്നത് ഭൂരിപക്ഷ പൊതുജനവികാരമാണെന്നും ഇത് പ്രകാരമുള്ള നയം നടപ്പാക്കാൻ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കേരള സർക്കാരിന്റെ മദ്യനയത്തെ ചോദ്യം ചെയ്ത് കേരള ക്ളാസിഫൈഡ് ഹോട്ടേൽസ് ആൻഡ് റിസോർട്ടസ് അസോസിയേഷൻ, ഹോട്ടൽ ഗ്രാൻഡ് റസിഡൻസി, ഹോട്ടൽ റിവർ സ്ട്രീട്ട്, ഹോട്ടൽ അമൃത റസിഡൻസി, ഹോട്ടൽ എയർ ലിങ്ക് കാസിൽ തുടങ്ങിയ ഏഴ് ഹർജികളിലാണ് ഇന്നലെ സുപ്രീം കോടതി തീർപ്പ് കൽപ്പിച്ചത്.
ന്യൂഡൽഹി: ബാർ കേസിൽ ഈ മാസം 30 വരെ തൽസ്ഥിതി തുടരട്ടെയെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. അതുവരെ നിലവിൽ പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്ന ബാറുകൾ അടച്ചുപൂട്ടരുതെന്നും ജസ്റ്റിസുമാരായ അനിൽ ആർ. ദവേ, യു.യു.ലളിത് എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഹൈക്കോടതിയിൽ നിലവിൽ നടക്കുന്ന കേസിൽ 30നകം തീർപ്പു കൽപ്പിക്കണമെന്നും ബെഞ്ച് നിർദ്ദേശിച്ചു. ഈ മാസം 18നാണ് കേസ് വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്‌ക്ക് വരുന്നത്. 16ന് മുൻപ് കേരളം എതിർ സത്യവാങ്മൂലം സമർപ്പിക്കണമെന്ന നിർദ്ദേശവും സുപ്രീം കോടതി പുറപ്പെടുവിച്ചു. സംസ്ഥാനത്ത് ഫൈവ് സ്റ്റാർ ഒഴികെയുള്ള എല്ലാ ബാറുകളും അടച്ചുപൂട്ടണമെന്ന് സംസ്ഥാന സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട തീരുമാനം ശരിവച്ച ഹൈക്കോടതി ഉത്തരവിനെതിരെ ബാറുടമകൾ സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് കോടതി തീർപ്പ് കൽപ്പിച്ചത്.
ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ മാത്രം ബാർ അനുവദിച്ചുകൊണ്ട് മറ്റ് ബാറുകളെ വേർതിരിച്ച് കാണുന്നതിലെ യുക്തിയെന്താണെന്ന് കഴിഞ്ഞദിവസം കോടതി ചോദിച്ചിരുന്നു. ഈ ചോദ്യം ഇന്നലെയും കോടതി ആവർത്തിച്ചു. സമ്പൂർണ മദ്യനിരോധനമാണ് ലക്ഷ്യമെങ്കിൽ ഗുജറാത്തിൽ നടപ്പാക്കിയത് പോലെ നടപ്പാക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. എന്നാൽ അവിടെ മദ്യം സുലഭമാണെന്ന് ബാറുടമകൾക്ക് വേണ്ടി ഹാജരായ അഭിഭാഷകർ ചൂണ്ടിക്കാട്ടി. മരുന്നു കുപ്പികളിൽ വരെ അവിടെ മദ്യം ലഭ്യമാണെന്ന് അവർ വ്യക്തമാക്കി. മദ്യ ഉപയോഗം കുറയ്‌ക്കാൻ ജനങ്ങളെ ബോധവത്‌കരിക്കുകയാണ് വേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടു.
ഇന്നലെ കേസ് പരിഗണിച്ചപ്പോൾ തന്നെ ബാർ അടച്ചൂപൂട്ടണമെന്ന സംസ്ഥാന സർക്കാരിന്റെ നടപടി സ്റ്രേ ചെയ്യണമെന്ന് ആവശ്യത്തിൽ ബാറുടമകൾ ഉറച്ചു നിന്നു. ബാറുടമകൾക്ക് വേണ്ടി മുതിർന്ന അഭിഭാഷകരായ ഫാലി എസ്. നരിമാൻ, രാം ജെത്‌മലാനി, രാജീവ് ധവാൻ, ആര്യമൻ സുന്ദരം, ദുഷ്യന്ത് ദവേ, അരവിന്ദ് ദത്താർ എന്നിവർ ഹാജരായിരുന്നു. ഫൈവ് സ്റ്റാർ ബാറുകൾക്ക് പ്രവർത്തനാനുമതി നൽകുകയും മറ്റ് ബാറുകൾ അടച്ചുപൂട്ടണമെന്ന് ഉത്തരവിടുകയും ചെയ്യുന്നത് വിവേചനമാണ്. സംസ്ഥാനത്ത് 370 ബീവറേജസ് ഔട്ട്‌ലെറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ആകെ മദ്യ ഉപയോഗത്തിന്റെ 80 ശതമാനം മദ്യവും ഔട്ട്ലെറ്റുകളിൽ നിന്നാണ് വിൽക്കപ്പെടുന്നത്. കള്ള്ഷാപ്പുകളും ബിയർ, വൈൻ പാർലറുകളും പ്രവർത്തിക്കുന്നുണ്ട്. 33 ഓളം ക്ളബ്ബുകളുമുണ്ട്. ഇക്കാര്യത്തിലെല്ലാം മൗനം പാലിച്ചാണ് സർക്കാരിന്റെ നയമെന്നും ബാറുടമകൾ വാദിച്ചു. ഇത് ഭരണഘടന നൽകുന്ന തുല്യതയുടെ ലംഘനമാണെന്നും അവർ ചൂണ്ടിക്കാട്ടി. റോഡുകളിൽ നിന്നുകൊണ്ട് മദ്യം പൊട്ടിച്ച് കുടിക്കുന്ന സ്ഥിതിവിശേഷവുമുണ്ട്. ഇത് വലിയ സാമൂഹ്യ പ്രശ്നവുമാണെന്ന് ബാറുടമകൾ അറിയിച്ചു.
എന്നാൽ ഇതിൽ ഭരണഘനാ ലംഘനത്തിന്റെ കാര്യം ഉദിക്കുന്നില്ലെന്ന് സംസ്ഥാനത്തിന് വേണ്ടി ഹാജരായ മുൻ കേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ വാദിച്ചു. സംസ്ഥാനം നേരിടുന്നത് വലിയ സാമൂഹ്യ പ്രശ്നമാണ്. ഏറ്റവും കൂടുതൽ മദ്യം ഉപയോഗിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. യുവാക്കൾ ബാറുകളിലെത്തി മദ്യപിക്കുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്ത് ഘട്ടം ഘട്ടമായി സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്താനാണ് ലക്ഷ്യം. ഫൈവ് സ്റ്റാർ ബാറുകളിൽ സാധാരണക്കാർക്ക് അടുക്കാനാവില്ല. ഇനി അതും പൂട്ടണമെന്നുണ്ടെങ്കിൽ കോടതിക്ക് ഉത്തരവിടാമെന്നും സംസ്ഥാനം അറിയിച്ചു. ഫൈവ് സ്റ്റാറുകൾക്ക് ബാറുകൾക്ക് അനുവദിക്കുകയെന്നത് സർക്കാർ നയമാണ്. വിവേചനം എന്ന് പറയുമ്പോൾ ഫോർ സ്റ്റാർ ഹോട്ടലുകളിൽ തന്നെ വിവേചനം നടന്നിട്ടുണ്ടെന്ന് തെളിയിക്കാനാകണമെന്നും സംസ്ഥാനം വാദിച്ചു. സർക്കാരിന്റെ നയപരമായ തീരുമാനത്തെ ചോദ്യം ചെയ്യാനോ റദ്ദാക്കാനോ ആവില്ലെന്നും സർക്കാർ വ്യക്തമാക്കി.
അടുത്ത വർഷം മാർച്ച് 31വരെയുള്ള ലൈസൻസ് നിലവിലുള്ള സാഹചര്യത്തിൽ ഒറ്റ രാത്രി കൊണ്ട് റദ്ദാക്കുന്നതെങ്ങനെയെന്ന് രാം ജെത്‌മലാനി വാദിച്ചു. ഇതിനെയും സർക്കാർ എതിർത്തു. ലൈസൻസ് നൽകുന്നത് ഒരു വർഷത്തേക്കാണെന്നും അത് എപ്പോൾ വേണമെങ്കിലും റദ്ദാക്കാമെന്ന വ്യവസ്ഥ കരാരിൽ തന്നെ ഉണ്ടെന്നും സംസ്ഥാനം അറിയിച്ചു.
നിലവിൽ ഇന്നലെ വരെ മദ്യം വാങ്ങിയിരുന്നവർക്ക് അത് ബിവറേജസ് ഔട്ട്ലെറ്റുകളിൽ നിന്ന് വാങ്ങി സേവിക്കാനുള്ള അവസരമുണ്ടെന്ന് ബാറുടമകൾ അറിയിച്ചു. ബീവറേജസിൽ നിന്ന് വീട്ടിൽ പോയി അവർക്ക് സേവിക്കാനുമാകും. എന്നാൽ ഇതിനെ കപിൽ സിബൽ എതിർത്തു. വീട്ടിൽ ഭാര്യയും മക്കളും മറ്റ് കുടുംബാംഗങ്ങളും ഉള്ളതിനാൽ അതിന് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനിടെ കേസിൽ കക്ഷിചേരണമെന്ന് കേരള കാത്തലിക്ക് ബിഷപ്പ് കോൺഫറൻസ് ആവശ്യപ്പെട്ടു. ദേശീയ പാതയോരങ്ങളിൽ മദ്യശാലകൾ അനുവദിക്കാൻ പാടില്ലെന്ന് ദേശീയപാതാ അതോറിറ്റിയുടെ ഉത്തരവ് നിലവിലുണ്ടെന്നും അത് പാലിക്കപ്പെടുന്നില്ലെന്നും കെ.സി.ബി.സി ചൂണ്ടികാട്ടി. മദ്യനിരോധനം വേണമെന്നത് ഭൂരിപക്ഷ പൊതുജനവികാരമാണെന്നും ഇത് പ്രകാരമുള്ള നയം നടപ്പാക്കാൻ അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കേരള സർക്കാരിന്റെ മദ്യനയത്തെ ചോദ്യം ചെയ്ത് കേരള ക്ളാസിഫൈഡ് ഹോട്ടേൽസ് ആൻഡ് റിസോർട്ടസ് അസോസിയേഷൻ, ഹോട്ടൽ ഗ്രാൻഡ് റസിഡൻസി, ഹോട്ടൽ റിവർ സ്ട്രീട്ട്, ഹോട്ടൽ അമൃത റസിഡൻസി, ഹോട്ടൽ എയർ ലിങ്ക് കാസിൽ തുടങ്ങിയ ഏഴ് ഹർജികളിലാണ് ഇന്നലെ സുപ്രീം കോടതി തീർപ്പ് കൽപ്പിച്ചത്.
No comments:
Post a Comment