Appeared in Sports page on 29th August
ന്യൂഡൽഹി: കേരളത്തിന്റെ അഞ്ച് അർജുനന്മാർ രാജ്യത്തിന്റെ ആദരം ഇന്ന് ഏറ്റുവാങ്ങും. കായിര രംഗത്തെ മികവിനുള്ള ദ്രോണാചാര്യ, അർജുന, ധ്യാൻ ചന്ദ് പുരസ്‌കാരങ്ങൾ ദേശീയ കായിക ദിനമായ ഇന്ന് വൈകിട്ട് ആറിന് രാഷ്ട്രപതി ഭവനിലെ അശോകാ ഹാളിൽ രാഷ്ട്രപതി പ്രണബ് മുഖർജി വിതരണം ചെയ്യുമ്പോൾ അതിൽ മലയാളി മണം ഏറേയാണ്. പതിനഞ്ച് അർജുനന്മാരുടെ കൂട്ടത്തിൽ അഞ്ച് മലയാളികളെ അവാർഡിന് പരിഗണിച്ചതും ഇതാദ്യമാണ്. തുഴച്ചിൽ പരിശീലകനായ മലയാളി ജോസ് ജേക്കബാണ് ഇത്തവണ ദ്രോണാചാര്യ പുരസ്‌കാരം ഏറ്റുവാങ്ങുന്ന മലയാളി.
ടോം ജോസഫ് (വോളിബോൾ), ഗീതു അന്ന ജോസ് (ബാസ്‌ക്കറ്റ്ബോൾ), വി.ദിജു (ബാഡ്മിന്റൻ), സജി തോമസ് (തുഴച്ചിൽ), ടിന്റു ലൂക്ക (അത്‌ലറ്റിക്‌സ്) എന്നിവരാണ് കേരളത്തിന്റെ അഭിമാനം ഉയർത്തി പുരസ്‌കാരം ഏറ്റുവാങ്ങുന്നത്.
ഇന്നലെ രാവിലെ ഡൽഹിയിലെത്തിയ പുരസ്‌കാരാർഹർക്ക് അശോകാ ഹോട്ടലിലാണ് താമസം ഒരുക്കിയിരിക്കുന്നത്. വൈകിട്ട് രാഷ്ട്രപതി ഭവനിൽ ഡ്രസ് റിഹേഴ്സൽ നടന്നിരുന്നു. വിമാനം വൈകിയതിനാൽ ഗീതു അന്ന ജോസിന് ഡ്രസ് റിഹേഴ്സലിന് പങ്കെടുക്കാനായിരുന്നില്ല. എന്നാൽ വൈകിട്ട് സ്‌പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ സംഘടിപ്പിച്ച വിരുന്നിൽ എല്ലാ താരങ്ങളും പങ്കെടുത്തു. സായ് ഡയറക്‌ടർ ജനറൽ ജിജി തോംസൺ വിരുന്നിന് നേതൃത്വം നൽകി.
രാഷ്‌ട്രപതി ഭവനിലെ ചടങ്ങിൽ മലയാളികളുടെ കൂട്ടത്തിൽ നിന്ന് ആദ്യം പുരസ്‌കാരം ഏറ്റുവാങ്ങുന്ന ടിന്റു ലൂക്ക ഒഴികെയുള്ളവർ കുടുംബസമേതമാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയിരിക്കുന്നത്. ടിന്റുവിനൊപ്പം പരിശീലകയായ പി.ടി. ഉഷയാണ് എത്തിയിട്ടുള്ളത്.
ഒൻപത് വട്ടം തഴയപ്പെട്ട് പത്താം തവണ പുരസെയകാരത്തിന് പരിഗണിക്കപ്പെട്ട ടോം ജോസഫാണ് കൂട്ടത്തിലെ ഏറ്റവും സന്തോഷവാൻ. ഒൻപത് വട്ടം ഇതിന് വേണ്ടി മനസ് കൊണ്ട് തയ്യാറെടുത്താണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും പിന്തുണച്ചവരെയെല്ലാം നന്ദിയോടെ സ്മകരിക്കുന്നുവെന്നും ടോം പറഞ്ഞു. ഭാര്യ ജാനറ്റ്, മക്കളായ റിയ, സ്റ്റുവർട്ട്, സഹോദരങ്ങളായ ബെന്നി ജോസഫ്, റോയ് ജോസഫ് എന്നിവരാണ് ടോമിനൊപ്പം ഡൽഹിയിലെത്തിയിട്ടുള്ളത്.
ഗീതു അമ്മയ്‌ക്കും ഭർത്താവ് രാഹുൽ കോശിക്കുമൊപ്പമാണ് എത്തിയിട്ടുള്ളത്. സജി തോമസ് ഭാര്യ മഞ്ജുവിനും മക്കൾക്കുമൊപ്പവും ദിജു അമ്മ ലളിതയ്‌ക്കും ഭാര്യ ഡോ. സൗമ്യയ്‌ക്കുമൊപ്പാണ് എത്തിയിട്ടുള്ളത്.
ഇന്ന് വൈകിട്ട് നാലരയോടെ രാഷ്ട്രപതി ഭവനിൽ താരങ്ങൾ എത്തിച്ചേരും. തുടർന്ന് ആറ് മണിക്കാണ് ചടങ്ങുകൾ നടക്കുക. ആദ്യം ദ്രോണാചാര്യയും തുടർന്ന് അർജുന പുരസ്‌കാരവും പിന്നാലെ ധ്യാൻ ചന്ദ് പുരസ്‌കാരവും വിതരണം ചെയ്യും.
അർജുന അവാർഡ് പട്ടികയിലുള്ള ക്രിക്കറ്റ് താരമായ ആർ.അശ്വിൻ ഇംഗ്ളണ്ട് പര്യടനത്തിലായതിനാൽ പുരസ്‌കാരം ഏറ്റുവാങ്ങാനെത്തില്ല. രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്‌കാരത്തിന് ഇത്തവണ ആരെയും പരിഗണിച്ചിട്ടില്ല.
അറിഞ്ഞ് നൽകിയ അർജുന
കേരളത്തിനിന്നുള്ള അഞ്ച് താരങ്ങളെ അർജുന അവാർഡിന് പരിഗണിച്ചത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനെതിരെ ഹോക്കി ഇന്ത്യ കായിക മന്ത്രാലയത്തിന് പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് കായിക മന്ത്രാലയം പുരസ്‌കാര നിർണയ സമിതിയോട് പരാതി പരിശോധിക്കാൻ നിർദ്ദേശിച്ചു. തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ യോഗം ചേർന്നപ്പോൾ പുരസ്‌കാര നിർണയ സമിതിയുടെ അദ്ധ്യക്ഷനായ കപിൽ ദേവ് എടുത്ത നിലപാടാണ് കേരളത്തിന് ഈ അംഗീകാരം ഉറപ്പിച്ചത്. കേരളത്തിന് അറിഞ്ഞ് നൽകിയ അംഗീകാരമാണെന്നായിരുന്നു കപിൽ ദേവിന്റെ മറുപടി. ഹോക്കി ഇന്ത്യയുടെ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയ സമിതി തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കി. മലയാളി ലോംഗ് ജംപ് താരമായ അഞ്ജു ബോബി ജോർജും സായ് ഡയറക്‌ടർ ജനറൽ ജിജി തോംസണും സമിതിയിൽ അംഗങ്ങളായിരുന്നു.
ന്യൂഡൽഹി: കേരളത്തിന്റെ അഞ്ച് അർജുനന്മാർ രാജ്യത്തിന്റെ ആദരം ഇന്ന് ഏറ്റുവാങ്ങും. കായിര രംഗത്തെ മികവിനുള്ള ദ്രോണാചാര്യ, അർജുന, ധ്യാൻ ചന്ദ് പുരസ്‌കാരങ്ങൾ ദേശീയ കായിക ദിനമായ ഇന്ന് വൈകിട്ട് ആറിന് രാഷ്ട്രപതി ഭവനിലെ അശോകാ ഹാളിൽ രാഷ്ട്രപതി പ്രണബ് മുഖർജി വിതരണം ചെയ്യുമ്പോൾ അതിൽ മലയാളി മണം ഏറേയാണ്. പതിനഞ്ച് അർജുനന്മാരുടെ കൂട്ടത്തിൽ അഞ്ച് മലയാളികളെ അവാർഡിന് പരിഗണിച്ചതും ഇതാദ്യമാണ്. തുഴച്ചിൽ പരിശീലകനായ മലയാളി ജോസ് ജേക്കബാണ് ഇത്തവണ ദ്രോണാചാര്യ പുരസ്‌കാരം ഏറ്റുവാങ്ങുന്ന മലയാളി.
ടോം ജോസഫ് (വോളിബോൾ), ഗീതു അന്ന ജോസ് (ബാസ്‌ക്കറ്റ്ബോൾ), വി.ദിജു (ബാഡ്മിന്റൻ), സജി തോമസ് (തുഴച്ചിൽ), ടിന്റു ലൂക്ക (അത്‌ലറ്റിക്‌സ്) എന്നിവരാണ് കേരളത്തിന്റെ അഭിമാനം ഉയർത്തി പുരസ്‌കാരം ഏറ്റുവാങ്ങുന്നത്.
ഇന്നലെ രാവിലെ ഡൽഹിയിലെത്തിയ പുരസ്‌കാരാർഹർക്ക് അശോകാ ഹോട്ടലിലാണ് താമസം ഒരുക്കിയിരിക്കുന്നത്. വൈകിട്ട് രാഷ്ട്രപതി ഭവനിൽ ഡ്രസ് റിഹേഴ്സൽ നടന്നിരുന്നു. വിമാനം വൈകിയതിനാൽ ഗീതു അന്ന ജോസിന് ഡ്രസ് റിഹേഴ്സലിന് പങ്കെടുക്കാനായിരുന്നില്ല. എന്നാൽ വൈകിട്ട് സ്‌പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ സംഘടിപ്പിച്ച വിരുന്നിൽ എല്ലാ താരങ്ങളും പങ്കെടുത്തു. സായ് ഡയറക്‌ടർ ജനറൽ ജിജി തോംസൺ വിരുന്നിന് നേതൃത്വം നൽകി.
രാഷ്‌ട്രപതി ഭവനിലെ ചടങ്ങിൽ മലയാളികളുടെ കൂട്ടത്തിൽ നിന്ന് ആദ്യം പുരസ്‌കാരം ഏറ്റുവാങ്ങുന്ന ടിന്റു ലൂക്ക ഒഴികെയുള്ളവർ കുടുംബസമേതമാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയിരിക്കുന്നത്. ടിന്റുവിനൊപ്പം പരിശീലകയായ പി.ടി. ഉഷയാണ് എത്തിയിട്ടുള്ളത്.
ഒൻപത് വട്ടം തഴയപ്പെട്ട് പത്താം തവണ പുരസെയകാരത്തിന് പരിഗണിക്കപ്പെട്ട ടോം ജോസഫാണ് കൂട്ടത്തിലെ ഏറ്റവും സന്തോഷവാൻ. ഒൻപത് വട്ടം ഇതിന് വേണ്ടി മനസ് കൊണ്ട് തയ്യാറെടുത്താണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും പിന്തുണച്ചവരെയെല്ലാം നന്ദിയോടെ സ്മകരിക്കുന്നുവെന്നും ടോം പറഞ്ഞു. ഭാര്യ ജാനറ്റ്, മക്കളായ റിയ, സ്റ്റുവർട്ട്, സഹോദരങ്ങളായ ബെന്നി ജോസഫ്, റോയ് ജോസഫ് എന്നിവരാണ് ടോമിനൊപ്പം ഡൽഹിയിലെത്തിയിട്ടുള്ളത്.
ഗീതു അമ്മയ്‌ക്കും ഭർത്താവ് രാഹുൽ കോശിക്കുമൊപ്പമാണ് എത്തിയിട്ടുള്ളത്. സജി തോമസ് ഭാര്യ മഞ്ജുവിനും മക്കൾക്കുമൊപ്പവും ദിജു അമ്മ ലളിതയ്‌ക്കും ഭാര്യ ഡോ. സൗമ്യയ്‌ക്കുമൊപ്പാണ് എത്തിയിട്ടുള്ളത്.
ഇന്ന് വൈകിട്ട് നാലരയോടെ രാഷ്ട്രപതി ഭവനിൽ താരങ്ങൾ എത്തിച്ചേരും. തുടർന്ന് ആറ് മണിക്കാണ് ചടങ്ങുകൾ നടക്കുക. ആദ്യം ദ്രോണാചാര്യയും തുടർന്ന് അർജുന പുരസ്‌കാരവും പിന്നാലെ ധ്യാൻ ചന്ദ് പുരസ്‌കാരവും വിതരണം ചെയ്യും.
അർജുന അവാർഡ് പട്ടികയിലുള്ള ക്രിക്കറ്റ് താരമായ ആർ.അശ്വിൻ ഇംഗ്ളണ്ട് പര്യടനത്തിലായതിനാൽ പുരസ്‌കാരം ഏറ്റുവാങ്ങാനെത്തില്ല. രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്‌കാരത്തിന് ഇത്തവണ ആരെയും പരിഗണിച്ചിട്ടില്ല.
അറിഞ്ഞ് നൽകിയ അർജുന
കേരളത്തിനിന്നുള്ള അഞ്ച് താരങ്ങളെ അർജുന അവാർഡിന് പരിഗണിച്ചത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനെതിരെ ഹോക്കി ഇന്ത്യ കായിക മന്ത്രാലയത്തിന് പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് കായിക മന്ത്രാലയം പുരസ്‌കാര നിർണയ സമിതിയോട് പരാതി പരിശോധിക്കാൻ നിർദ്ദേശിച്ചു. തുടർന്ന് ഇക്കാര്യം പരിശോധിക്കാൻ യോഗം ചേർന്നപ്പോൾ പുരസ്‌കാര നിർണയ സമിതിയുടെ അദ്ധ്യക്ഷനായ കപിൽ ദേവ് എടുത്ത നിലപാടാണ് കേരളത്തിന് ഈ അംഗീകാരം ഉറപ്പിച്ചത്. കേരളത്തിന് അറിഞ്ഞ് നൽകിയ അംഗീകാരമാണെന്നായിരുന്നു കപിൽ ദേവിന്റെ മറുപടി. ഹോക്കി ഇന്ത്യയുടെ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയ സമിതി തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വ്യക്തമാക്കി. മലയാളി ലോംഗ് ജംപ് താരമായ അഞ്ജു ബോബി ജോർജും സായ് ഡയറക്‌ടർ ജനറൽ ജിജി തോംസണും സമിതിയിൽ അംഗങ്ങളായിരുന്നു.
No comments:
Post a Comment