Appeared on 31st August 2014 in page 1
ന്യൂഡൽഹി: പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കാനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ വർദ്ധൻ ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരിക്ക് കത്ത് നൽകി. മോട്ടോർ വാഹന നിയമത്തിൽ ഇതുസംബന്ധിച്ച് ഭേദഗതികൾ കൊണ്ടുവരണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ആവശ്യം. റോഡ് അപകടങ്ങൾ കുറയ്‌ക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നീണ്ട പട്ടികയാണ് ആരോഗ്യ മന്ത്രാലയം മുന്നോട്ട് വച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ കേന്ദ്രവും അനുകൂല നിലപാട് എടുക്കുമെന്നാണ് അറിയുന്നത്. അതിന് മുന്നോടിയായി സംസ്ഥാനങ്ങളുടെ നിലപാടും ആരായും. തുടർന്നായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.
കാറിന്റെ മുൻസീറ്റിൽ ഇരിക്കുന്നവർ മാത്രം സീറ്റ് ബെൽറ്റ് ധരിച്ചാൽ മതിയെന്ന ധാരണയാണ് ഇവിടെയുള്ളതെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ പിൻ സീറ്റിൽ ബെൽറ്റ് ഘടിപ്പിച്ചിരിക്കുന്നത് സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണെന്നും അത് ഉപയോഗിക്കുക തന്നെ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇത് സംബന്ധിച്ച് ബോധവത്‌കരണം നൽകുന്നതിനൊപ്പം കർശനമായ നിയമവും വേണം. സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തവരിൽ നിന്ന് ഉയർന്ന പിഴ ഈടാക്കണമെന്നും ശുപാർശയുണ്ട്.
പ്രതിവർഷം നടക്കുന്ന നാല് ലക്ഷം അപകടങ്ങളിൽ ഒരു ലക്ഷത്തിൽ പരം അപകടങ്ങളിലും മരണം സംഭവിക്കുന്നുണ്ട്.
കേരളത്തിൽ ട്രാൻസ്‌പോർട്ട് കമ്മിഷണറായിരിക്കെ ഋഷിരാജ് സിംഗ് പിൻസീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ഉപയോഗിക്കുന്നത് നിർബന്ധമാക്കിയിരുന്നു. എന്നാൽ തീരുമാനം വിവാദങ്ങൾക്ക് വഴിവച്ചതോടെ ഉത്തരവ് പിൻവലിച്ചു.
കാർ അപകടത്തിൽ കേന്ദ്രമന്ത്രിയായിരുന്ന ഗോപിനാഥ് മുൻഡെ കൊല്ലപ്പെട്ടപ്പോൾ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നെങ്കിൽ തന്റെ സുഹൃത്തിന്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്ന് ഡോ. ഹർഷ വർദ്ധൻ അഭിപ്രായപ്പെട്ടിരുന്നു. പിൻ സീറ്റിൽ യാത്ര ചെയ്യുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന നിർദ്ദേശം അന്ന് തന്നെ അദ്ദേഹം മുന്നോട്ട് വച്ചെങ്കിലും കേന്ദ്രം ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിരുന്നില്ല. എന്നാൽ ഇപ്പോൾ രേഖാ മൂലം തന്നെ ആരോഗ്യ മന്ത്രാലയം ഇക്കാര്യം ഉപരിതല ഗതാഗത മന്ത്രാലയത്തിന് മുന്നിൽ വച്ചിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ വേഗത്തിൽ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.
1955ൽ തന്നെ പല വിദേശ രാജ്യങ്ങളും സീറ്റ് ബെൽറ്റുകൾ നിർബന്ധമാക്കിയിരുന്നു. ഇന്ത്യയിൽ ഇത് നിർബന്ധമാക്കിയത് 1989 മോട്ടോർ വാഹന നിയമം പാസായപ്പോഴാണ്. എന്നാൽ ഇത് നടപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട്.
ഡൽഹിയിൽ പിൻസീറ്റിലെ സ്‌ത്രീകൾക്കും ഹെൽമറ്റ്
ഡൽഹിയിൽ നേരത്തെ തന്നെ ബൈക്കിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കിയിരുന്നു. കൂടാതെ പിൻസീറ്റിൽ യാത്ര ചെയ്യുന്ന സ്‌ത്രീകൾക്കും ഹെൽമറ്റ് ധരിക്കുന്നത് അടുത്തിടെയാണ് ഇവിടെ നിർബന്ധമാക്കിയത്. സിഖ് മതത്തിൽപ്പെട്ട് തലപ്പാവ് വയ്‌ക്കുന്ന സ്‌ത്രീകളൊഴികെയുള്ളവർ ധരിക്കണമെന്നാണ് നിർദ്ദേശം. ഈ നിർദ്ദേശം ഡൽഹിയിൽ കർശനമായി നടപ്പാക്കി വരികയാണ്.
മറ്റ് ശുപാർശകൾ
ബൈക്കിന്റെ പിറകിൽ യാത്ര ചെയ്യുന്നവരും ഹെൽമറ്റ് ധരിക്കണം.
പിൻ സീറ്റിൽ യാത്ര ചെയ്യുന്ന സ്‌ത്രീകൾക്കും ഹെൽമറ്റ് നിർബന്ധമാക്കണം.
ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ കർശന നടപടി.
റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള അനാവശ്യമായ സ്‌പീഡ് ബ്രേക്കറുകൾ നീക്കം ചെയ്യണം.
ലോക ആരോഗ്യ സംഘടന നിർദ്ദേശിക്കും പോലെ പത്ത് വയസിന് മുകളിലുള്ള കുട്ടികൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം.
പത്ത് വയസിൽ താഴെയുള്ള കുട്ടികൾ മറ്റുള്ളവരുടെ നിയന്ത്രണത്തിലായിരിക്കണം.
സീറ്റ് ബെൽറ്റ് ധരിക്കാതെ എത്തുന്നവർക്ക് പെട്രോൾ, ഡീസൽ എന്നിവ പെട്രോൾ പമ്പുകൾ നൽകാൻ പാടില്ല.
ട്രോമ കെയർ പോരാ
ആശുപത്രികളിലെ ട്രോമ കെയർ സംവിധാനത്തിന്റെ കാര്യത്തിൽ രാജ്യം വളരെ പിന്നിലാണെന്നും ആരോഗ്യ മന്ത്രാലയം സമ്മതിക്കുന്നുണ്ട്. അപകടത്തിൽപ്പെട്ടവരെ വളരെ പ്രതീക്ഷയോടെയാണ് സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ആശുപത്രികളിലെത്തിക്കുന്നത്. എന്നാൽ അവിടെയുള്ള ട്രോമകെയറിലെ സൗകര്യങ്ങളും ഉദ്യോഗസ്ഥസമൂഹവും അതിന് പര്യാപ്തമല്ലെന്നാണ് മനസിലാക്കുന്നത്. ഒഴിവാക്കാമായിരുന്ന 55 മുതൽ 91 ശതമാനം വരെയുള്ള മരണങ്ങളും സംഭവിക്കുന്നത് ട്രോമ കെയറുകളിലെ അപര്യാപ്തതകൾ കൊണ്ടാണെന്നും ആരോഗ്യ മന്ത്രി സമ്മതിക്കുന്നു. അത് പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണ് സർക്കാരെന്നാണ് മന്ത്രി പറയുന്നത്.
രക്ഷപ്പെടുത്താമായിരുന്ന വിലപ്പെട്ട ജീവനുകൾ
പിൻ സീറ്റിൽ യാത്ര ചെയ്യുന്നവർക്ക് ബെൽറ്റ് ഉറുപ്പുവരുത്തണമെന്ന നിർദ്ദേശത്തിനൊപ്പം അത് ഉപയോഗിക്കാത്തത് വഴി നഷ്ടപ്പെട്ട ചിലരുടെ കാര്യവും ഹർഷവർദ്ധൻ ഓർമ്മിപ്പിക്കുന്നുണ്ട്. രണ്ട് മാസങ്ങൾക്ക് മുൻപ് അപകടത്തിൽ കൊല്ലപ്പെട്ട മുൻ കേന്ദ്രമന്ത്രി ഗോപിനാഥ് മുൻഡെയുടെ 2007ൽ വാഹനാപടകത്തിൽ മരിച്ച ഡൽഹി മുൻ മുഖ്യമന്ത്രി സാഹിബ് സിംഗിന്റെയും ജീവൻ സീറ്റ് ബെൽറ്റ് ഉപയോഗിച്ചിരുന്നെങ്കിൽ രക്ഷപ്പെടുത്താമായിരുന്നു. ഈ അശ്രദ്ധ മൂലം എത്രയോ ജീവനുകളാണ് റോഡിൽ പൊലിയുന്നതെന്നും മന്ത്രി പറയുന്നു.
1997 ആഗസ്റ്റിൽ പാരീസിൽ ഡയാന രാജകുമാരി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടപ്പോൾ അതിൽ സഞ്ചരിച്ചിരുന്ന നാല് പേരിൽ രക്ഷപ്പെട്ട ഏക വ്യക്തി സീറ്റ് ബെൽറ്റ് ധരിച്ചിരുന്നവെന്ന കാര്യവും കേന്ദ്രമന്ത്രി ഓർമ്മിപ്പിക്കുന്നു. അവരുടെ ബോഡിഗാർഡായ ട്രവർ റീസ് ജോൺസ് മാത്രമാണ് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതും അപകടത്തിൽ രക്ഷപ്പെട്ടതും. ഡയാന രാജകുമാരിയും മറ്റ് രണ്ട് യാത്രക്കാരായ ദോദി ഫയദും ഡ്രൈവർ ഹെൻട്രി പോളും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല.
ന്യൂഡൽഹി: പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കാനുള്ള നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ വർദ്ധൻ ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്‌കരിക്ക് കത്ത് നൽകി. മോട്ടോർ വാഹന നിയമത്തിൽ ഇതുസംബന്ധിച്ച് ഭേദഗതികൾ കൊണ്ടുവരണമെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ആവശ്യം. റോഡ് അപകടങ്ങൾ കുറയ്‌ക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള നീണ്ട പട്ടികയാണ് ആരോഗ്യ മന്ത്രാലയം മുന്നോട്ട് വച്ചിട്ടുള്ളത്. ഇക്കാര്യത്തിൽ കേന്ദ്രവും അനുകൂല നിലപാട് എടുക്കുമെന്നാണ് അറിയുന്നത്. അതിന് മുന്നോടിയായി സംസ്ഥാനങ്ങളുടെ നിലപാടും ആരായും. തുടർന്നായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.
കാറിന്റെ മുൻസീറ്റിൽ ഇരിക്കുന്നവർ മാത്രം സീറ്റ് ബെൽറ്റ് ധരിച്ചാൽ മതിയെന്ന ധാരണയാണ് ഇവിടെയുള്ളതെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ പിൻ സീറ്റിൽ ബെൽറ്റ് ഘടിപ്പിച്ചിരിക്കുന്നത് സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടിയാണെന്നും അത് ഉപയോഗിക്കുക തന്നെ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇത് സംബന്ധിച്ച് ബോധവത്‌കരണം നൽകുന്നതിനൊപ്പം കർശനമായ നിയമവും വേണം. സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തവരിൽ നിന്ന് ഉയർന്ന പിഴ ഈടാക്കണമെന്നും ശുപാർശയുണ്ട്.
പ്രതിവർഷം നടക്കുന്ന നാല് ലക്ഷം അപകടങ്ങളിൽ ഒരു ലക്ഷത്തിൽ പരം അപകടങ്ങളിലും മരണം സംഭവിക്കുന്നുണ്ട്.
കേരളത്തിൽ ട്രാൻസ്‌പോർട്ട് കമ്മിഷണറായിരിക്കെ ഋഷിരാജ് സിംഗ് പിൻസീറ്റ് യാത്രക്കാർ സീറ്റ് ബെൽറ്റ് ഉപയോഗിക്കുന്നത് നിർബന്ധമാക്കിയിരുന്നു. എന്നാൽ തീരുമാനം വിവാദങ്ങൾക്ക് വഴിവച്ചതോടെ ഉത്തരവ് പിൻവലിച്ചു.
കാർ അപകടത്തിൽ കേന്ദ്രമന്ത്രിയായിരുന്ന ഗോപിനാഥ് മുൻഡെ കൊല്ലപ്പെട്ടപ്പോൾ സീറ്റ് ബെൽറ്റ് ധരിച്ചിരുന്നെങ്കിൽ തന്റെ സുഹൃത്തിന്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നുവെന്ന് ഡോ. ഹർഷ വർദ്ധൻ അഭിപ്രായപ്പെട്ടിരുന്നു. പിൻ സീറ്റിൽ യാത്ര ചെയ്യുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കണമെന്ന നിർദ്ദേശം അന്ന് തന്നെ അദ്ദേഹം മുന്നോട്ട് വച്ചെങ്കിലും കേന്ദ്രം ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിരുന്നില്ല. എന്നാൽ ഇപ്പോൾ രേഖാ മൂലം തന്നെ ആരോഗ്യ മന്ത്രാലയം ഇക്കാര്യം ഉപരിതല ഗതാഗത മന്ത്രാലയത്തിന് മുന്നിൽ വച്ചിരിക്കുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാർ വേഗത്തിൽ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്.
1955ൽ തന്നെ പല വിദേശ രാജ്യങ്ങളും സീറ്റ് ബെൽറ്റുകൾ നിർബന്ധമാക്കിയിരുന്നു. ഇന്ത്യയിൽ ഇത് നിർബന്ധമാക്കിയത് 1989 മോട്ടോർ വാഹന നിയമം പാസായപ്പോഴാണ്. എന്നാൽ ഇത് നടപ്പാക്കുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട്.
ഡൽഹിയിൽ പിൻസീറ്റിലെ സ്‌ത്രീകൾക്കും ഹെൽമറ്റ്
ഡൽഹിയിൽ നേരത്തെ തന്നെ ബൈക്കിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കും ഹെൽമറ്റ് നിർബന്ധമാക്കിയിരുന്നു. കൂടാതെ പിൻസീറ്റിൽ യാത്ര ചെയ്യുന്ന സ്‌ത്രീകൾക്കും ഹെൽമറ്റ് ധരിക്കുന്നത് അടുത്തിടെയാണ് ഇവിടെ നിർബന്ധമാക്കിയത്. സിഖ് മതത്തിൽപ്പെട്ട് തലപ്പാവ് വയ്‌ക്കുന്ന സ്‌ത്രീകളൊഴികെയുള്ളവർ ധരിക്കണമെന്നാണ് നിർദ്ദേശം. ഈ നിർദ്ദേശം ഡൽഹിയിൽ കർശനമായി നടപ്പാക്കി വരികയാണ്.
മറ്റ് ശുപാർശകൾ
ബൈക്കിന്റെ പിറകിൽ യാത്ര ചെയ്യുന്നവരും ഹെൽമറ്റ് ധരിക്കണം.
പിൻ സീറ്റിൽ യാത്ര ചെയ്യുന്ന സ്‌ത്രീകൾക്കും ഹെൽമറ്റ് നിർബന്ധമാക്കണം.
ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനെതിരെ കർശന നടപടി.
റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള അനാവശ്യമായ സ്‌പീഡ് ബ്രേക്കറുകൾ നീക്കം ചെയ്യണം.
ലോക ആരോഗ്യ സംഘടന നിർദ്ദേശിക്കും പോലെ പത്ത് വയസിന് മുകളിലുള്ള കുട്ടികൾക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കണം.
പത്ത് വയസിൽ താഴെയുള്ള കുട്ടികൾ മറ്റുള്ളവരുടെ നിയന്ത്രണത്തിലായിരിക്കണം.
സീറ്റ് ബെൽറ്റ് ധരിക്കാതെ എത്തുന്നവർക്ക് പെട്രോൾ, ഡീസൽ എന്നിവ പെട്രോൾ പമ്പുകൾ നൽകാൻ പാടില്ല.
ട്രോമ കെയർ പോരാ
ആശുപത്രികളിലെ ട്രോമ കെയർ സംവിധാനത്തിന്റെ കാര്യത്തിൽ രാജ്യം വളരെ പിന്നിലാണെന്നും ആരോഗ്യ മന്ത്രാലയം സമ്മതിക്കുന്നുണ്ട്. അപകടത്തിൽപ്പെട്ടവരെ വളരെ പ്രതീക്ഷയോടെയാണ് സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് ആശുപത്രികളിലെത്തിക്കുന്നത്. എന്നാൽ അവിടെയുള്ള ട്രോമകെയറിലെ സൗകര്യങ്ങളും ഉദ്യോഗസ്ഥസമൂഹവും അതിന് പര്യാപ്തമല്ലെന്നാണ് മനസിലാക്കുന്നത്. ഒഴിവാക്കാമായിരുന്ന 55 മുതൽ 91 ശതമാനം വരെയുള്ള മരണങ്ങളും സംഭവിക്കുന്നത് ട്രോമ കെയറുകളിലെ അപര്യാപ്തതകൾ കൊണ്ടാണെന്നും ആരോഗ്യ മന്ത്രി സമ്മതിക്കുന്നു. അത് പരിഹരിക്കുന്നതിനുള്ള ശ്രമത്തിലാണ് സർക്കാരെന്നാണ് മന്ത്രി പറയുന്നത്.
രക്ഷപ്പെടുത്താമായിരുന്ന വിലപ്പെട്ട ജീവനുകൾ
പിൻ സീറ്റിൽ യാത്ര ചെയ്യുന്നവർക്ക് ബെൽറ്റ് ഉറുപ്പുവരുത്തണമെന്ന നിർദ്ദേശത്തിനൊപ്പം അത് ഉപയോഗിക്കാത്തത് വഴി നഷ്ടപ്പെട്ട ചിലരുടെ കാര്യവും ഹർഷവർദ്ധൻ ഓർമ്മിപ്പിക്കുന്നുണ്ട്. രണ്ട് മാസങ്ങൾക്ക് മുൻപ് അപകടത്തിൽ കൊല്ലപ്പെട്ട മുൻ കേന്ദ്രമന്ത്രി ഗോപിനാഥ് മുൻഡെയുടെ 2007ൽ വാഹനാപടകത്തിൽ മരിച്ച ഡൽഹി മുൻ മുഖ്യമന്ത്രി സാഹിബ് സിംഗിന്റെയും ജീവൻ സീറ്റ് ബെൽറ്റ് ഉപയോഗിച്ചിരുന്നെങ്കിൽ രക്ഷപ്പെടുത്താമായിരുന്നു. ഈ അശ്രദ്ധ മൂലം എത്രയോ ജീവനുകളാണ് റോഡിൽ പൊലിയുന്നതെന്നും മന്ത്രി പറയുന്നു.
1997 ആഗസ്റ്റിൽ പാരീസിൽ ഡയാന രാജകുമാരി സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടപ്പോൾ അതിൽ സഞ്ചരിച്ചിരുന്ന നാല് പേരിൽ രക്ഷപ്പെട്ട ഏക വ്യക്തി സീറ്റ് ബെൽറ്റ് ധരിച്ചിരുന്നവെന്ന കാര്യവും കേന്ദ്രമന്ത്രി ഓർമ്മിപ്പിക്കുന്നു. അവരുടെ ബോഡിഗാർഡായ ട്രവർ റീസ് ജോൺസ് മാത്രമാണ് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതും അപകടത്തിൽ രക്ഷപ്പെട്ടതും. ഡയാന രാജകുമാരിയും മറ്റ് രണ്ട് യാത്രക്കാരായ ദോദി ഫയദും ഡ്രൈവർ ഹെൻട്രി പോളും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല.
No comments:
Post a Comment