Powered By Blogger

Friday, November 7, 2014

Open Athletic Meet

Appeared on 3rd Nov 2014

ന്യൂഡൽഹി: ദേശീയ അത്‌ലറ്റിക് മീറ്റിൽ ഒ.പി. ജെയ്ഷ സ്വർണ്ണം നേടി. 5000 മീറ്ററിൽ 16.13.61 മിനിട്ടിൽ ഫിനിഷ് ചെയ്താണ് ജെയ്ഷ സ്വർണ്ണം നേടിയത്. ഇന്നലെയാണ് മീറ്റ് തുടങ്ങിയത്. റെയിൽവേയ്‌ക്ക് വേണ്ടി ഇറങ്ങിയാണ് ജെയ്ഷ് മെഡൽ നേടിയത്. ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ജെയ്ഷ 1500 മീറ്ററിലും മത്സരിക്കുന്നുണ്ട്.

ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ നേടിയ ശേഷം പരിശീലനം നടത്തിയിട്ടില്ലെന്ന് ജെയ്ഷ പറഞ്ഞു. റെയിൽവേസിന് സ്വർണ്ണം നേടി കൊടുക്കണമെന്നുണ്ടായിരുന്നു. പ്രീജ ശ്രീധരന്റെ അഭാവത്തിൽ അത് സാദ്ധ്യമാകുമെന്ന് ഉറപ്പുണ്ടായിരുന്നു. അടുത്ത വർഷം നടക്കുന്ന ദേശീയ ഗെയിംസിൽ പങ്കെടുക്കും. ബീജിംഗിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിലും പങ്കെടുക്കും. അതിൽ 5000 മീറ്ററിൽ പങ്കെടുക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ടു. ഇനി 1500 മീറ്ററിലും യോഗ്യത നേടണം. - ജെയ്ഷ പറഞ്ഞു.

ഇന്നലെ നടന്ന ആദ്യ പാദ മത്സരങ്ങളിൽ ട്രാക്കിലിറങ്ങിയ മലയാളി താരങ്ങളായ ടിന്റു ലൂക്ക ജെസ്സി ജോസഫ് എന്നിവർ 800 മീറ്റർ ഫൈനലിൽ കടന്നിട്ടുണ്ട്. 100 മീറ്റർ പുരുഷ വിഭാഗത്തിൽ സുജിത്ത് കുട്ടൻ, ജിതേഷ് കുമാർ എന്നിവരും ഫൈനലിൽ ഇടം നേടിയിട്ടുണ്ട്. 100 മീറ്റർ വനിതാ വിഭാഗത്തിൽ കേരളത്തിന്റെ മെർലിൻ കെ. ജോസഫ്, എൽ.ഐ.സിയുടെ നീതു മാത്യ ഇടം നേടി.

പുരുഷ വിഭാഗം 400 മീറ്ററിൽ കേരളത്തിന്റെ വൈ. മുഹമ്മദ് അനസ്, സി.എം. അജിത് എന്നിവരും ഫൈനലിൽ കടന്നു. മലയാളികളായ ജിബിൻ സെബാസ്റ്റ്യൻ, കുഞ്ഞുമുഹമ്മദ് (സർവീസസ്), ബിബിൻ മാത്യു (റെയിൽവേ) എന്നിവരും ഫൈനലിൽ ഇടം നേടി. 400 മീറ്റർ വനിതാ വിഭാഗത്തിൽ ഒ.എൻ.ജി.സിയുടെ എം.ആർ.പൂവമ്മ ഫൈനലിൽ കടന്നു. ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ ജേതാവാണ് പൂവമ്മ. എൽ.ഐ.സിക്ക് വേണ്ടി ഇറങ്ങിയ അനു മറിയം ജോസ്, സി.ആര്യ എന്നിവരും ഫൈനലിലേക്കെത്തി.

 കുശ്ബീറിനെ പിൻവലിച്ചത് വിവാദത്തിൽ
മീറ്റിന്റെ ആദ്യ ദിനമായ ഇന്നലെ നടന്ന 20 കി.മി നടത്ത മത്സരത്തിന്റെ പാതിവഴിയിൽ നിന്ന് ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവായ കുശ്ബീർ കൗറിനെ കോച്ച് നിർബന്ധിച്ച് പിൻവലിപ്പിച്ചത് വിവാദത്തിൽ. തന്റെ താരത്തിന് പരിക്ക് പറ്റിയേക്കുമോയെന്ന സംശയത്തിലാണ് കുശ്ബീറിനെ പിൻവലിച്ചതെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ഒൻപത് കി.മി നടന്ന ഒന്നാം സ്ഥാനത്ത് നിൽക്കവെയാണ് കുശ്ബീറിനെ കോച്ച് പിൻവലിച്ചത്.

No comments:

Post a Comment