Appeared on 6th Nov 2014
ന്യൂഡൽഹി: 54-ാമത് ദേശീയ സീനിയർ ഓപ്പൺ അത്‌ലറ്റിക് മീറ്റിൽ മികച്ച വനിതാ താരമായി കേരളത്തിന്റെ ടിന്റു ലൂക്ക തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം, ടിന്റുവിന്റെ നേട്ടം കേരളത്തിന് സ്വന്തമല്ല. റെയിൽവേസിന്റെ താരമായാണ് ടിന്റു മീറ്റിൽ പങ്കെടുത്തത്. റെയിൽവേസാണ് മീറ്റിലെ ഓവറോൾ ചാമ്പ്യൻഷിപ്പ് കീരിടം നേടിയത്. സർവീസസ് റണ്ണർ അപ്പായി. പുരുഷ വിഭാഗത്തിലും സർവീസസ് ചാമ്പ്യൻഷിപ്പ് നേടി. എട്ടു ടീമുകൾ പങ്കെടുത്ത മീറ്റിൽ ഒരു സ്വർണ്ണവും നാലു വെങ്കലവും കൊണ്ട് കേരളം ഏഴാം സ്ഥാനത്തായി. ലോംഗ് ജംപ് താരം അങ്കിത് ശർമ്മയാണ് മീറ്റിലെ മികച്ച പുരുഷ താരം.
അവസാന ദിനമായ ഇന്നലെ ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ എം.വി. ഷീനയാണ് കേരളത്തിന് സുവർണ്ണ മെഡൽ നേടി തന്നത്. 12.87 മീറ്റർ ചാടിയാണ് ഷീന സ്വർണം നേടിയത്. റെയിൽവേയ്ക്ക് വേണ്ടി ഇറങ്ങിയ മലയാളിയായ അമിത ബേബിക്കാണ് ഈ ഇനത്തിലെ വെള്ളി മെഡൽ. വനിതകളുടെ 10000 മീറ്ററിൽ മലയാളി താരം പ്രീജാ ശ്രീധരൻ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ടിന്റുവും ഒ.പി. ജെയ്ഷയും മീറ്റിൽ ഇരട്ട സ്വർണം നേടി. 5000 മീറ്ററിലും 1500 മീറ്ററിലും ജെയ്ഷ സ്വർണം നേടിയപ്പോൾ 800 മീറ്ററിലും 4X400 മീറ്റർ റിലെ മത്സരത്തിലുമാണ് ടിന്റു സ്വർണം നേടിയത്. ട്രിപ്പിൽ ജംപിൽ റെയിൽവേയ്‌ക്ക് വേണ്ടി ഇറങ്ങിയ മലയാളിയായ രഞ്ജിത് മഹേശ്വരിയം സ്വർണം നേടി. 1500 മീറ്ററിൽ ഒ.എൻ.ജി.സിക്ക് വേണ്ടി ഇറങ്ങിയ സിനി അജിത്ത് മാർക്കോസിന് വെള്ളി ലഭിച്ചു.
പുരുഷന്മാരുടെ 4X400 റിലെയിൽ സർവീസസ് സ്വർണം നേടിയ ടീമിലെ മൂന്ന് അംഗങ്ങളും മലയാളികളാണ്. മുഹമ്മദ് കുഞ്ഞ്, ജിതിൻ സെബാസ്റ്റ്യൻ, ജിത്തുബേബി എന്നിവരാണ് ടീമിലെ മലയാളികൾ. ഇതേ മത്സരത്തിൽ വെങ്കലം നേടിയ കേരള ടീമിൽ മനു സക്കറിയ, ബിനു ജോസ്, മുഹമ്മദ് അനസ്, സി.എം. അജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്.
ടിന്റു ലൂക്കയെ കൂടാതെ കെ. സിൻഷ ഉൾപ്പെട്ട റെയിൽവേയുടെ സീമാണ് വനിതകളുടെ 4X400 റിലെയിൽ സ്വർണം നേടിയത്. ഇതേ ഇനത്തിൽ വെങ്കലം നേടിയ കേരളാ ടീമിൽ ജെസി ജോസഫ്, അലന്റ ജോസഫ്, സുഖീന, അല്‌ഗ ഉണ്ണി എന്നിവരാണുള്ളത്.
വനിതകളുടെ 4X100 റിലെ മത്സരത്തിൽ സ്വർണം നേടിയ റെയിൽവേ ടീമിൽ മലയാളികളായ മെർലിൻ ജോസഫും എം.എം. അഞ്ജുവും സ്വർണം നേടിയ പുരുഷവിഭാഗത്തിൽ മലയാളി അരുൺജിത്തുമുണ്ട്. 1500 മീറ്ററിൽ സർവീസസ് താരം ജിൻസൺ ജോസൺ വെള്ളി നേടിയപ്പോൾ 400 മീറ്റർ ഹർഡിൽസിൽ റെയിൽവേയ്‌ക്ക് വേണ്ടി ജിതിൻ പോൾ വെങ്കലം നേടി.
ന്യൂഡൽഹി: 54-ാമത് ദേശീയ സീനിയർ ഓപ്പൺ അത്‌ലറ്റിക് മീറ്റിൽ മികച്ച വനിതാ താരമായി കേരളത്തിന്റെ ടിന്റു ലൂക്ക തിരഞ്ഞെടുക്കപ്പെട്ടു. അതേസമയം, ടിന്റുവിന്റെ നേട്ടം കേരളത്തിന് സ്വന്തമല്ല. റെയിൽവേസിന്റെ താരമായാണ് ടിന്റു മീറ്റിൽ പങ്കെടുത്തത്. റെയിൽവേസാണ് മീറ്റിലെ ഓവറോൾ ചാമ്പ്യൻഷിപ്പ് കീരിടം നേടിയത്. സർവീസസ് റണ്ണർ അപ്പായി. പുരുഷ വിഭാഗത്തിലും സർവീസസ് ചാമ്പ്യൻഷിപ്പ് നേടി. എട്ടു ടീമുകൾ പങ്കെടുത്ത മീറ്റിൽ ഒരു സ്വർണ്ണവും നാലു വെങ്കലവും കൊണ്ട് കേരളം ഏഴാം സ്ഥാനത്തായി. ലോംഗ് ജംപ് താരം അങ്കിത് ശർമ്മയാണ് മീറ്റിലെ മികച്ച പുരുഷ താരം.
അവസാന ദിനമായ ഇന്നലെ ട്രിപ്പിൾ ജംപിൽ സ്വർണം നേടിയ എം.വി. ഷീനയാണ് കേരളത്തിന് സുവർണ്ണ മെഡൽ നേടി തന്നത്. 12.87 മീറ്റർ ചാടിയാണ് ഷീന സ്വർണം നേടിയത്. റെയിൽവേയ്ക്ക് വേണ്ടി ഇറങ്ങിയ മലയാളിയായ അമിത ബേബിക്കാണ് ഈ ഇനത്തിലെ വെള്ളി മെഡൽ. വനിതകളുടെ 10000 മീറ്ററിൽ മലയാളി താരം പ്രീജാ ശ്രീധരൻ വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
ടിന്റുവും ഒ.പി. ജെയ്ഷയും മീറ്റിൽ ഇരട്ട സ്വർണം നേടി. 5000 മീറ്ററിലും 1500 മീറ്ററിലും ജെയ്ഷ സ്വർണം നേടിയപ്പോൾ 800 മീറ്ററിലും 4X400 മീറ്റർ റിലെ മത്സരത്തിലുമാണ് ടിന്റു സ്വർണം നേടിയത്. ട്രിപ്പിൽ ജംപിൽ റെയിൽവേയ്‌ക്ക് വേണ്ടി ഇറങ്ങിയ മലയാളിയായ രഞ്ജിത് മഹേശ്വരിയം സ്വർണം നേടി. 1500 മീറ്ററിൽ ഒ.എൻ.ജി.സിക്ക് വേണ്ടി ഇറങ്ങിയ സിനി അജിത്ത് മാർക്കോസിന് വെള്ളി ലഭിച്ചു.
പുരുഷന്മാരുടെ 4X400 റിലെയിൽ സർവീസസ് സ്വർണം നേടിയ ടീമിലെ മൂന്ന് അംഗങ്ങളും മലയാളികളാണ്. മുഹമ്മദ് കുഞ്ഞ്, ജിതിൻ സെബാസ്റ്റ്യൻ, ജിത്തുബേബി എന്നിവരാണ് ടീമിലെ മലയാളികൾ. ഇതേ മത്സരത്തിൽ വെങ്കലം നേടിയ കേരള ടീമിൽ മനു സക്കറിയ, ബിനു ജോസ്, മുഹമ്മദ് അനസ്, സി.എം. അജിത്ത് എന്നിവരാണ് ഉണ്ടായിരുന്നത്.
ടിന്റു ലൂക്കയെ കൂടാതെ കെ. സിൻഷ ഉൾപ്പെട്ട റെയിൽവേയുടെ സീമാണ് വനിതകളുടെ 4X400 റിലെയിൽ സ്വർണം നേടിയത്. ഇതേ ഇനത്തിൽ വെങ്കലം നേടിയ കേരളാ ടീമിൽ ജെസി ജോസഫ്, അലന്റ ജോസഫ്, സുഖീന, അല്‌ഗ ഉണ്ണി എന്നിവരാണുള്ളത്.
വനിതകളുടെ 4X100 റിലെ മത്സരത്തിൽ സ്വർണം നേടിയ റെയിൽവേ ടീമിൽ മലയാളികളായ മെർലിൻ ജോസഫും എം.എം. അഞ്ജുവും സ്വർണം നേടിയ പുരുഷവിഭാഗത്തിൽ മലയാളി അരുൺജിത്തുമുണ്ട്. 1500 മീറ്ററിൽ സർവീസസ് താരം ജിൻസൺ ജോസൺ വെള്ളി നേടിയപ്പോൾ 400 മീറ്റർ ഹർഡിൽസിൽ റെയിൽവേയ്‌ക്ക് വേണ്ടി ജിതിൻ പോൾ വെങ്കലം നേടി.
No comments:
Post a Comment