Appeared on 16th April 2014
നേതാജിയും ബഹൻജിയും
വി.എസ്.സനകൻ
മൻമോഹൻസിംഗിന്റെ നേതൃത്വത്തിൽ രണ്ടാം യു.പി.എ സർക്കാരിന് അഞ്ച് വർഷത്തെ ഭരണം പൂർത്തിയാക്കാൻ കഴിഞ്ഞത് യു.പിയിലെ രണ്ട് നേതാക്കളുടെ കരുണകൊണ്ടാണ്. മുന്നണിയിൽ നിന്ന് തൃണമൂൽ കോൺഗ്രസും ഒടുവിൽ ഡി.എം.കെയും വിട്ടുപോയപ്പോൾ ന്യനപക്ഷ സർക്കാരായ യു.പി.എയെ പിടിച്ചുനിറത്തിയത് അവർ രണ്ട് പേരും ചേർന്നാണ്. ഇരുവർക്കുമുണ്ടായിരുന്ന കേസുകളുടെ പേരിലാണ് അവർ സർക്കാരിനെ പിടിച്ചുനിറുത്തിയതെന്നും അക്ഷേപമുണ്ട്. രണ്ടു പേരും ആജന്മ ശത്രുക്കളാണ്. എന്നിട്ടും ഇരുവരും ചേർന്ന് യു.പി.എയെ താങ്ങിനിറുത്തി. പരസ്‌പരം ചെളിവാരിത്തേച്ചുകൊണ്ടിരുന്നി
മുലായവും മായാവതിയും അറിയപ്പെടുന്ന ശത്രുക്കളാണെങ്കിലും 1993ൽ മുലായം മുഖ്യമന്ത്രി പദത്തിലെത്തിയത് ബഹുജൻ സമാജ് പാർട്ടിയുടെ പിന്തുണയോടെയായിരുന്നു. സംസ്ഥാനത്ത് ബി.ജെ.പിയെ അകറ്റിനിറുത്തുന്നതിന് വേണ്ടിയായിരുന്നു ആ സൗഹൃദം. ഇന്നും ഇരു നേതാക്കളും ബി.ജെ.പിയുമായി കൃത്യമായി അകലം പാലിക്കുന്നവരാണ്. അതാണ് കോൺഗ്രസിന് പലപ്പോഴും നേട്ടമായിട്ടുള്ളതും. മുലായവും മായാവതിയും മോഡിയെ ശക്തമായി എതിർക്കുന്പോൾ സന്തോഷിക്കുന്നത് കോൺഗ്രസാണ്.
മുലായത്തിനും മായാവതിക്കും ഇത് നിർണായക തിരഞ്ഞെടുപ്പാണ്. ഇരുവരും പ്രധാനമന്ത്രി പദമോഹികളുമാണ്. മുലായം മൂന്നാം മുന്നണിയുടെ ഭാഗമാണ്. എന്നാൽ മായാവതി ഒരു മുന്നണിയുടെയും ഭാഗമല്ല. ഈ തിരഞ്ഞെടുപ്പിൽ അവരുടെ പ്രധാനമന്ത്രി പദമോഹം അകലെയാണെങ്കിലും ഇരുവരും നിർണായക ശക്തികളായിരിക്കുമമെന്ന കാര്യത്തിൽ തിരഞ്ഞെടുപ്പ് നിരീക്ഷകന്മാർക്ക് സംശയമില്ല.
മുലായം സിംഗ് യാദവ് (74): യു.പിയിലെ ഇറ്റാവയിലെ ജില്ലയിലെ സെഫായ് ഗ്രാമത്തിലാണ് ഈ മല്ലൻ ജനിച്ചത്. യുവാവായിരിക്കെ ഗുസ്തി മത്സരത്തിലൊക്കെ പങ്കെടുത്തിട്ടുമുണ്ട്. പോളിറ്റിക്കൽ സയൻസിൽ എം.എയും ബി.ടിയും നേടി. രണ്ടു ഭാര്യമാരിൽ രണ്ടു മക്കൾ. ആദ്യ ഭാര്യയായ മാലതി ദേവിയിലെ മകനാണ് അഖിലേഷ് യാദവ്. രണ്ടാം ഭാര്യ സാധനാ യാദവിൽ ജനിച്ച മകനാണ് പ്രതീക് യാദവ്.
1967ൽ മുലായം ആദ്യമായി നിയമസഭയിലെത്തുന്നത്. പിന്നീട് എട്ടു തവണ വിജയിച്ചു. ഇതിനിടെ 77ൽ മന്ത്രിയായി. 82ൽ പ്രതിപക്ഷ നേതാവ്. ലോക്‌ദളിന്റെ ജനതാദളിന്റെ നേതാവ്. 89ലാണ് ആദ്യമായി മുഖ്യമന്ത്രി പദത്തിലെത്തുന്നത്. 91ൽ രാജിവച്ചു. തുടർന്ന് 93മുതൽ 95 വരെ വീണ്ടും മുഖ്യമന്ത്രിയായി. മുഴുവൻ ടേം ഇരുന്നത് 2003 മുതൽ 2007വരെയുള്ല കാലഘട്ടത്തിലാണ്. 1996ൽ ദേവഗൗഡ മന്ത്രിസഭയിൽ കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രിയുമായി. 2012ൽ യു.പിയിൽ മകൻ അഖിലേഷ് യാദവിനെ രംഗത്തിറക്കി മുഖ്യമന്ത്രിയാക്കി സ്വയം മാറിനിന്നു. ഇപ്പോൾ പ്രധാനമന്ത്രി പദത്തിനായുള്ള ലക്ഷ്യത്തിൽ.
തിരിച്ചടി: മകൻ അഖിലേഷ് യാദവിന്റെ സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണ്. എന്നും കൂടെയുണ്ടായിരുന്ന മുസ്‌ലിങ്ങൾ ഇപ്പോൾ എതിർ ദിശയിലാണ്. മുസാഫർനഗർ കലാപം കൈകാര്യം ചെയ്ത രീതിയും മറ്റും തിരിച്ചടിയാകുമെന്ന് പറയപ്പെടുന്നു. മോഡിയുടെ വരവോടെ എന്നും കൂടെ നിന്ന് പിന്നാക്ക വോട്ടുകളും ഭിന്നിച്ചുപോകും.
മായാവതി (58): ഇന്ത്യയിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ ഒറ്റയ്‌ക്ക് മത്സരിക്കുന്ന ബഹുജൻ സമാജ് പാർട്ടിയുടെ അദ്ധ്യക്ഷ. എല്ലാവരും ബഹൻജീ എന്ന് വിളിക്കുന്നു. നാലു തവണ യു.പി. മുഖ്യമന്ത്രി. അതിൽ രണ്ട് തവണ അഞ്ച് മാസം വീതവും ഒരു തവണ ഒരു വർഷവും രണ്ടു മാസവുമാണ് അധികാരത്തിലിരുന്നത്. ഒരു തവണ ടേം പൂർത്തിയാക്കാനായി. ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും ശക്തയായ ദളിത് നേതാവ്. ഇന്ത്യയിലെ ആദ്യത്തെ ദളിത് മുഖ്യമന്ത്രിയും മായാവതിയാണ്.
ബിരുദവും നിയമബിരദവും നേടിയ മായാവതി ബി.എഡ് പൂർത്തിയാക്കിയ ശേഷം അല്പകാലം ഡൽഹിയിൽ അദ്ധ്യാപികയായിരുന്നു. ഐ.എ.എസ് പരീക്ഷയ്‌ക്കായി തയ്യാറെടുത്തുകൊണ്ടിരിക്കെയാണ് രാഷ്ട്രീയ ഗുരുവായ കാൻഷീറാം 1977ൽ മായാവതിയുടെ വീട്ടിൽ വരുന്നത്. ഐ.എ.എസ് ഉദ്യോസ്ഥരെ ആഞ്ജാപിക്കാൻ കഴിയുന്ന വലിയ നേതാവാക്കാം എന്ന് അദ്ദേഹം ഉപദേശിച്ചു. 1984ൽ ബി.എസ്.പിയിലെ പ്രധാന പദവി നൽകിയ കാൻഷിറാം 1989ൽ പാർലമെന്റിലേക്കെത്തിച്ചു. 2006ൽ കാൻഷിറാമിന്റെ മരണാനന്തര ചടങ്ങുകൾ നിർവഹിച്ചതും മായാവതിയായിരുന്നു. നിരവധി അനധികൃത സ്വത്ത് സന്പാദന കേസുകളുണ്ടായിരുന്നെങ്കിലും നിയമോപദേശത്തെ തുടർന്ന് സി.ബി.ഐ കേസുകൾ അവസാനിപ്പിച്ചു. നിലവിൽ രാജ്യസഭാംഗമായ മായാവതി പ്രധാനമന്ത്രി പദം മോഹിക്കുന്നുണ്ട്.
തിരിച്ചടി: പണ്ടത്തെ പോലെ മാദ്ധ്യമശ്രദ്ധ കിട്ടുന്നില്ല. വാർത്തകളിൽ നിറഞ്ഞുനിൽക്കാനും മായാവതിക്ക് കഴിയുന്നില്ല. യു.പിയിൽ പറന്നിറങ്ങിയ മോഡിയും കേജ്‌രിവാളും മറ്റും എല്ലാ ശ്രദ്ധയും പിടിച്ചുകൊണ്ടുപോവുകയാണെന്ന് പരിഭവമുണ്ട്.
ഇരുവരും ഉറ്റുനോക്കുന്നത്
യാദവരുൾപ്പെടുന്ന പിന്നാക്ക് വിഭാഗങ്ങളുടെയും മുസ്‌ലിങ്ങളുടെയും ശക്തമായ വോട്ടുകളാണ് മുലായത്തിന്റെ ശക്തി. മുന്നാക്ക സമുദായാംഗങ്ങൾ മാത്രമുള്ള പാർട്ടിയെന്ന് പേരുള്ള ബി.ജെ.പിക്ക് ഈ വോട്ടുകളിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പിന്നാക്കക്കാരനായ നരേന്ദ്രമോഡിയെ രംഗത്തിറക്കുന്നതിലൂടെ ഈ വോട്ടുകളിൽ ഭിന്നിപ്പുണ്ടാകും.
എന്നും കൂടെയുണ്ടായിരുന്ന മുസ്‌ലിം വോട്ടുകളാകട്ടെ മുസാഫർനഗർ കലാപത്തിന് ശേഷം അകൽച്ചയിലാണ്. കലാപം കൈകാര്യം ചെയ്ത രീതിയിൽ ജനത്തിന് അമർശമുണ്ട്. സുപ്രീം കോടതിയും കലാപം നേരിട്ട സംസ്ഥാന സർക്കാരിന്റെ രീതിയെ കുറ്റപ്പെടുത്തിയിരുന്നു. മകൻ അഖിലേഷ് യാദവിന്റെ സർക്കാരിനെതിരായുള്ള ശക്തമായ ഭരണവിരുദ്ധ വികാരവും മുലായത്തിന് വൻ തിരിച്ചടിയാണ് നൽകുന്നത്. എന്നാൽ പിന്നാക്ക വിഭാഗങ്ങളുടെ വോട്ടുകളിൽ ചെറിയ തോതിൽ നഷ്ടമുണ്ടായാലും മുസ്‌ലിം വോട്ടുകൾ എന്നും കൂടെയുണ്ടാകുമെന്നാണ് മുലായം കണക്കുക്കൂട്ടുന്നത്. എന്നാൽ അതേ മുസ്‌ലിം വോട്ടുകളിലാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
ദളിത് വോട്ടുകൾ ബി.എസ്.പിയുടെ കൈയ്യിൽ ഭദ്രമാണെന്നിരിക്കെ മായാവതിയുടെ ലക്ഷ്യവും മുസ്‌ലിം വോട്ടുകളിലാണ്. 19 മുസ്‌ലിം സ്ഥാനാർത്ഥികളെയാണ് ഇത്തവണ മായാവതി രംഗത്തിറക്കിയിട്ടുള്ളത്. സമാജ്‌വാദി പാർട്ടിക്കെതിരായുള്ള മുസ്‌ലിങ്ങളുടെ വികാരം മുതലെടുക്കാനാണ് ബി.എസ്. പി ശ്രമിക്കുന്നത്. മോഡിയുടെ ബി.ജെ.പിക്കും കോൺഗ്രസിനും വോട്ട് രേഖപ്പെടുത്താൻ താത്പര്യപ്പെടാത്ത മുസ്‌ലിം സമുദായാംഗങ്ങളുടെ വോട്ട് പോക്കറ്റിലാക്കാൻ മായാവതി അണിയറയിൽ ശ്രമം തുടങ്ങിക്കഴിഞ്ഞു. അടുത്തിടെ ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുൻപെങ്ങും പറയാത്ത രീതിയിൽ നരേന്ദ്ര മോഡിക്കെതിരെ മായാവതി ആഞ്ഞടിച്ചതും ഇതിന്റെ ഭാഗമായാണ്. പിന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം മായാവതി സ്ഥാനാർത്ഥി നിർണയത്തിൽ നൽകി കഴിഞ്ഞു. ഇനി ഇറങ്ങി പ്രചരണം ശക്തമാക്കുക മാത്രമാണ് വേണ്ടത്.
മായാവതിയും ബ്രാഹ്മണ കാർഡും
ബി.ജെ.പിയെ പോലും ഞെട്ടിക്കുന്ന ബ്രാഹ്മണ കാർഡാണ് മായാവതി ഇതിന് മുൻപും ഇറക്കി വിജയിച്ചിട്ടുള്ളത്. അത് തന്നെയാണ് വീണ്ടും മായാവതി ഇത്തവണയും പരീക്ഷിക്കുന്നത്. എസ്.പിയെ ഞെട്ടിക്കാൻ മുസ്‌ലിം കാർഡും മായാവതി ഒപ്പും ഇറക്കിയിട്ടുണ്ട്. 80 സീറ്റുകളിലേക്കുള്ള അവരുടെ സ്ഥാനാർത്ഥി പട്ടിക നോക്കിയാൽ മാത്രം അത് ബോദ്ധ്യമാകും. 2007ൽ മായാവതി മുഖ്യമന്ത്രി പദത്തിലെത്തിയത് ബ്രാഹ്മണ കാർഡ് ഇറക്കിയതിന്റെ കൂടി ഭാഗമായിട്ടാണ്. ദളിത് വിഭാഗങ്ങൾക്ക് വേണ്ടി ശബ്ദിക്കുന്ന ബി.എസ്.പിയുടെ യു.പിയിലെ സ്ഥാനാർത്ഥികളിൽ ഏറ്റവും കൂടുതൽ പേർ ബ്രാഹ്മണ സമുദായത്തിൽപ്പെട്ടവരാണ്. 21 ബ്രാഹ്മണരെയാണ് ബി.എസ്.പി രംഗത്തിറക്കിയിട്ടുള്ളത്. ഇത് ബി.ജെ.പിക്ക് വലിയ രീതിയിൽ തിരിച്ചടി നൽകുമെന്നും കരുതപ്പെടുന്നു. പിന്നാക്കക്കാരനായ മോഡിക്ക് വേണ്ടി ബ്രാഹ്മണനായ മുരളീ മനോഹർ ജോഷിയെ വാരണാസിയിൽ നിന്ന് മാറ്റിയതും അണിയറയിൽ ബി.എസ്.പി തുറുപ്പു ചീട്ടാക്കും.
നാറിയ പ്രസംഗവും അതിന് പിന്നിലെ രാഷ്ട്രീയവും
തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയ ദിവസം മുതൽ സമാജ്‌വാദി പാർട്ടി നേതാക്കൾ നാറിയ പ്രസംഗങ്ങളുമായി വേദി തകർക്കുകയാണ്. മോഡിയെ നായിന്റെ മോന്റെ വലിയേട്ടൻ എന്ന് പാർട്ടി നേതാവായ അസം ഖാൻ വിളിച്ചിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം മുലായം സിംഗ് യാദവ് തന്നെ ഞെട്ടിപ്പിക്കുന്ന പ്രസ്താവനയുമായി പ്രസംഗം തകർത്തത്. മാനഭംഗ കേസുകളിലെ പ്രതികൾക്ക് ഐക്യദാർഢ്യവുമായാണ് മുലായം രംഗത്തെത്തിയത്. ആൺക്കുട്ടികൾ ആയാൽ തെറ്റുപറ്റുമെന്നും അതിന് അവരെ തൂക്കിക്കൊല്ലേണ്ടതില്ലെന്നുമാ
ബി.എസ്.പിയുടെ സ്ഥാനാർത്ഥികൾ
ബ്രാഹ്മിൺ - 21
മറ്റ് മുന്നോക്ക് സമുദായാംഗങ്ങൾ - 8
മുസ്‌ലിം - 19
പട്ടികജാതി 17
പിന്നാക്ക സമുദായം- 15
2009ൽ
എസ്.പി -23
ബി.എസ്.പി- 19
No comments:
Post a Comment