Powered By Blogger

Wednesday, April 16, 2014

Vadra's home


Appeared on 14th April 2014..


കോൺഗ്രസിന്റെ 'മിസ്റ്റർ മരുമകൻ'

Posted on: Monday, 14 April 2014


മൊറാദാബാദ്: പിച്ചള നഗരമായ മെറാദാബാദിലെ ജില്ലാ ആശുപത്രിയുടെ മുന്നിലുള്ള പാ‌ർക്കിനോട് ചേർന്ന് മുന്നോട്ട് പോയാൽ ചെറിയ ഇടവഴി കാണാനാകും. അതിനുള്ളിലേക്ക് ചെന്നാൽ സിവിൽ ലെയിൻസിലെ 35 -ാം നമ്പർ വീട്ടിലെത്താം. ഈ വീട്ടിൽ വി.വി.ഐ.പികൾ ആരുമില്ലെങ്കിലും കോൺഗ്രസ് അദ്ധ്യക്ഷ  സോണിയാഗാന്ധിയുമായി ഈ വീടിന് അടുത്ത ബന്ധമുണ്ട്. രാജ്യത്തെ ഏറ്റവും പ്രശസ്തനായ മരുമകൻ  റോ‌ബർട്ട് വധേര ജനിച്ച 'വധേര ഹൗസ്' ആണിത്. എന്നാൽ ഇവിടുത്തുക്കാർക്ക് ദുരൂഹതകളും ദുരന്തങ്ങളും നിറഞ്ഞതാണ് വധേര കുടുംബം.


അനധികൃതമായ നിരവധി ഭൂമി ഇടപാടുകളിൽ വധേര കുടുങ്ങിയിരിക്കുമ്പോഴും ജന്മനാട്ടിൽ ഒരു തുണ്ട് ഭൂമി പോലും വധേരയ്‌ക്ക് സ്വന്തമായില്ലെന്നതാണ് ശ്രദ്ധേയം. വധേര കുടുംബത്തിന്റെതായിരുന്ന പിച്ചള കമ്പനിയും വധേരയുടെ പേര് എങ്കിലും അവശേഷിപ്പിച്ചിട്ടുള്ള വീടും ഇന്ന് വധേരയുടെ സ്വന്തമല്ല. കേരളത്തിലേക്ക് അടക്കം പിച്ചള വിളക്കുകളും ഉരുളിയും പാത്രങ്ങളും കയറ്റി അയയ്‌ക്കുന്ന പ്രശാന്ത് അഗർവാളാണ് ഈ വീടിന്റെ ഇന്നത്തെ അവകാശി. പ്രിയങ്ക ഗാന്ധിയെ വിവാഹം ചെയ്ത കാലഘട്ടത്തിലാണ് വധേരയുടെ പിതാവ് രാജേന്ദ്ര ഈ വീട് അഗർവാൾ കുടുംബത്തിന് വിറ്റത്.


ഇന്ത്യാ വിഭജന കാലത്താണ് പാകിസ്ഥാനില സിയാൽക്കോട്ടിൽ നിന്ന് വധേരയുടെ മുത്തശ്ശൻ ഹുകുമത് റായ് വധേര ബാംഗ്ളൂരിൽ കായിക ഉപകരണങ്ങളുടെ ബിസിനസ് തുടങ്ങിയത്. പിച്ചള ട്രോഫികൾ വാങ്ങുന്നതിനായി മൊറാദാബാദിൽ നിരന്തരം വരുമായിരുന്ന ഹുകുമത് പിന്നീട് ഇവിടെ തന്നെ പിച്ചള ബിസിനസ് തുടങ്ങി. റോബർട്ട് വധേരയുടെ പിതാവ് രാജേന്ദ്രയാണ് ബിസിനസ് വിജയത്തിലെത്തിച്ചത്.


എന്നാൽ 1990 കളുടെ തുടക്കത്തിൽ വധേര കുടുംബത്തിന്റെ ബിസിനസ് നഷ്ടത്തിലായതോടെ നൂറോളം ജീവനക്കാരുമായി പ്രവർത്തിച്ചുവന്ന മൈസൂർ മൈക്രോപ്ളേറ്റിംഗ് കമ്പനി അവർക്ക് വിൽക്കേണ്ടിവന്നതെന്ന് പ്രശാന്ത് അഗർവാൾ പറയുന്നു. കടത്തിൽ മുങ്ങിയ രാജേന്ദ്ര  വീട് വിറ്റു ഡൽഹിയിലേക്ക് മാറി. ഇതിന് മുൻപ് തന്നെ രാജേന്ദറുടെ ഭാര്യ സ്കോട്ട്‌ലാൻഡ് വംശജയായ മൗറീൻ മക്കളുമായി ഡൽഹിയിലേക്ക് മാറിയിരുന്നു. 1969ൽ മൊറാദാബാദിൽ ജനിച്ച റോബർട്ട്, നഗരത്തിലെ സെന്റ് മേരീസ് സ്‌കൂളിലാണ് അഞ്ചാം ക്ളാസ് വരെ പഠിച്ചത്.


കുടുംബം ഡൽഹിയിലേക്ക് മാറിയതോടെ വധേരയുടെ മൊറാദാബാദ് ബന്ധവും അവസാനിച്ചു. 1997ൽ പ്രിയങ്കയെ വിവാഹം കഴിച്ചെങ്കിലും 2002ൽ  പിതാവിനും സഹോദരൻ റിച്ചാർഡിനുമെതിരെ റോബർട്ട് വധേര കേസ് കൊടുത്തപ്പോഴാണ് നാട്ടുകാർ വീണ്ടും വധേരയെക്കുറിച്ച് ഓർക്കുന്നത്. ഗാന്ധി കുടുംബത്തിന്റെ പേര് ഉപയോഗിച്ച് പണം സമ്പാദിക്കുന്നുവെന്നായിരുന്നു വധേരക്കെതിരെയുള്ള ആരോപണം.


ഈ സംഭവത്തിനുശേഷം ദുരുഹ മരണങ്ങളുടെ ഘോഷയാത്രയാണ് ഈ കുടുംബത്തിലുണ്ടായത്. 2003ൽ സഹോദരനായ റിച്ചാർഡിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇതിന് മുൻപ് 2001ൽ വധേരയുടെ സഹോദരി മിഷേൽ കാർ അപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. 2009ൽ പിതാവ് രാജേന്ദ്രയെ ഡൽഹിയിലെ ഒരു ഗസ്റ്റ് ഹൗസിൽ വച്ച് മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയായിരുന്നുവെന്നാണ് പിന്നീട് പൊലീസ് കണ്ടെത്തിയത്. ഇതിനിടെ വധേരയുടെ പിതൃ സഹോദര മക്കളായ സഞ്‌ജയ് വധേര, മനു  വധേര എന്നിവരും അപകടത്തിൽ കൊല്ലപ്പെട്ടു.


2005ലാണ് റോബർട്ട് വധേര ഒടുവിൽ മൊറാദാബാദ് നഗരത്തിലെത്തിയത്. പ്രിയങ്ക ഗാന്ധിയും അന്ന് ഒപ്പമുണ്ടായിരുന്നു. മൊറാദാബാദിൽ നിന്ന് രണ്ട് കിലോമീറ്റർ അകലേ മധുബനിൽ താമസിക്കുന്ന റിച്ചാ‌ർഡിന്റെ ഭാര്യയെയും കുടുംബത്തെയും കാണാനാണ്  അന്ന് വധേരയും പ്രിയങ്കയുമെത്തിയത്.

No comments:

Post a Comment