Powered By Blogger

Monday, May 26, 2014

കഥയിലെ രാജകുമാരൻ കിരീടമണിയുമ്പോൾ

appeared on 26th may

കഥയിലെ രാജകുമാരൻ കിരീടമണിയുമ്പോൾ 
 
Posted on: Monday, 26 May 2014 


ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിൽ ഒന്നായ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഒരു ചായക്കടക്കാരന്റെ മകനായ നരേന്ദ്ര ദാമോദർദാസ് മോഡി  ഇന്ന്  സൂര്യാസ്തയമത്തിനു തൊട്ടു മുൻപ്  സത്യപ്രതി‌ജ്ഞ ചെയ്യുകയാണ്. ഇന്ത്യയ്‌‌ക്ക് സ്വാതന്ത്ര്യം ലഭിച്ച 1947ന് ശേഷം ജനിച്ച ഒരു വ്യക്തി പ്രധാനമന്ത്രിയാകുന്നത് ആദ്യമായാണ്. പിന്നാക്ക വിഭാഗത്തിൽ നിന്ന് പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ നേതാവ്. തുടർച്ചയായി മൂന്ന് തവണ മുഖ്യമന്ത്രി പദം അലങ്കരിച്ച് ആ പദത്തിലിരിക്കെ തന്നെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ രാഷ്ട്രീയക്കാരൻ. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മത്സരിച്ച രണ്ട്  മണ്ഡലങ്ങളിലും  വിജയിച്ച ആദ്യ സ്ഥാനാർത്ഥി. ഒരു ചായക്കടക്കാരന്റെ മകനായി ജനിച്ച് പ്രധാനമന്ത്രിയാവുന്ന  ആദ്യ സാധാരണക്കാരൻ. അങ്ങനെ നീണ്ടുപോകും മോഡിയുടെ  വിശേഷങ്ങൾ.

ഒരു സുപ്രഭാതത്തിൽ പൊട്ടി വിടർന്നോ,  മുകളിൽ നിന്ന് കെട്ടിയിറക്കിയോ അല്ല മോഡി  പ്രധാനമന്ത്രി പദത്തിത്തിലെത്തിയത്. സ്വന്തം പ്രയത്നം കൊണ്ട് ഈ പദവിയിലേക്ക് ഉയരുകയായിരുന്നു. പാർട്ടിയുടെയും ഘടകകക്ഷികളുടെയും വിശ്വാസം നേടിയ മോഡി രാജ്യത്തെ ജനങ്ങളുടെയും വിശ്വാസം വോട്ടിലൂടെ നേടിയെടുത്തു. അങ്ങനെയാണ് ഈ സാധാരണക്കാരൻ പ്രധാനമന്ത്രി പദത്തിലേക്ക് ഉയർന്നത്.

1984ന് ശേഷം ആദ്യമായിട്ടാണ് കേവല ഭൂരിപക്ഷത്തിൽ കൂടുതൽ  സീറ്റുകൾ നേടി ഒരു കക്ഷി അധികാരത്തിലേറുന്നത്. അങ്ങനെയൊരു സർക്കാരിനെയാണ് നരേന്ദ്രമോഡി നയിക്കുക. രാജ്യത്ത് ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തപ്പെട്ട തിരഞ്ഞെടുപ്പാണ് ഇപ്പോൾ  നടന്നത്. 66.4 ശതമാനം പോളിംഗാണ്  രേഖപ്പെടുത്തിയത്. അങ്ങനെയൊരു തിരഞ്ഞെടുപ്പിലാണ് മോഡി ആധികാരികമായ വിജയം നേടിയെടുത്തത്.
അന്നേ ഉന്നംവച്ചുവർഷങ്ങൾക്ക് മുൻപ് തന്നെ ദേശീയ രാഷ്ട്രീയത്തിലേക്ക് മോഡിയുടെ കണ്ണുകൾ കേന്ദ്രീകരിച്ചു തുടങ്ങിയിരുന്നു. 2006ൽ അമേരിക്കയുടെ ഇന്റലിജൻസ് റിപ്പോർട്ടുകളിൽ അക്കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്. എന്നാൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡി, ദേശീയ രാഷ്ട്രീയത്തിലേക്ക് എത്തുന്നത് കഴിഞ്ഞ വർഷമാണ്.

2012 സെപ്‌തംബറിൽ ഹരിയാനയിലെ സൂരജ്കുണ്ഡിൽ  നടന്ന പാർട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ മറ്റ് മുഖ്യമന്ത്രിമാർക്കൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്യാൻ ക്ഷണിച്ചപ്പോൾ, അദ്ദേഹം ഒഴിഞ്ഞുമാറി. താൻ വെറുമൊരു മുഖ്യമന്ത്രിയായാൽ പോരെന്ന്  അദ്ദേഹം അന്നേ ചിന്തിച്ചിരുന്നു. സ്കൂൾ കുട്ടികളെപ്പോലെ നിരന്നു നിന്ന് ഫോട്ടോ  എടുത്ത്  തന്റെ വലിപ്പം കുറച്ചു കാട്ടാൻ അദ്ദേഹം ഒരുക്കമായിരുന്നില്ല.
ബി. ജെ. പി നേതാവിനെ തേടുന്നു2004ൽ ഇന്ത്യ തിളങ്ങുന്നുവെന്നും 2009ൽ യു.പി.എ സർക്കാരിന്റെ പരാജയങ്ങളെ ഉയർത്തിക്കാണിച്ചും അദ്വാനിയെ മുൻനിറുത്തിയും തിരഞ്ഞെടുപ്പുകളെ നേരിട്ടപ്പോൾ പരാജയം ഏറ്റുവാങ്ങിയ എൻ.ഡി.എ സഖ്യത്തിന്  കരുത്തനായ ഒരു നേതാവിന്റെ  അഭാവം അനുഭവപ്പെട്ടുതുടങ്ങിയിരുന്നു. ആർ.എസ്.എസ് അത് കുറച്ച് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. അതിന്റെ ഫലമായാണ് മോഡിയെ ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ  അണിയറയിൽ ശക്തിയായി നടന്നത്.
ഈ വിലയിരുത്തലുകൾ നടന്നുകൊണ്ടിരിക്കെയാണ് 2012 അവസാനം ഗുജറാത്തിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഹാട്രിക് വിജയം നേടി മോഡി തന്റെ സ്വാധീനം തെളിയിച്ചത്. അതോടെ ബി.ജെ.പി ഉറപ്പിച്ചു. ഇനി മോഡിയിലാണ് പ്രതീക്ഷ. മോഡിയും തന്റെ സ്ഥാനം തിരിച്ചറി‌ഞ്ഞിരുന്നു.

പിന്നെ  അമാന്തിച്ചില്ല. കഴിഞ്ഞ വർഷം ജൂണിൽ ഗോവയിൽ നടന്ന ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ വച്ച് മോഡിയെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ വിഭാഗം തലവനായി തിരഞ്ഞെടുത്തു. അവിടംകൊണ്ടും കാര്യങ്ങൾ അവസാനിച്ചില്ല. സെപ്‌തംബർ 13ന് ഡൽഹിയിൽ ചേർന്ന പാർട്ടിയുടെ ഉനതതല യോഗം അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. പാർട്ടിയിലെ ഒരു വിഭാഗത്തിന് അത് അത്ര രസിച്ചില്ലെങ്കിലും പ്രവർത്തകർക്ക് അത് ഊർജ്ജം പകർന്നുവെന്നതാണ് ശരി.

ഡൽഹിയിലെ താൽക്കത്തോറ സ്റ്റേഡിയത്തിൽ നടന്ന ദേശീയ കൗൺസിൽ യോഗത്തിൽ അത് പ്രതിഫലിച്ചു. പ്രസംഗ പീഠത്തിലേക്ക് ചെന്ന മോഡി പ്രവർത്തകരുടെ ഏഴുനേറ്റു നിന്നുള്ള നിലയ്‌ക്കാത്ത കൈയ്യടിക്ക് മുന്നിൽ പത്ത് മിനിറ്റ് കൂപ്പുകൈയ്യോടെ നിന്നു.  അവിടെ തുടങ്ങി പാർട്ടിയിലെ മോഡിയുഗം.
ദൗത്യം ഏറ്റെടുക്കുന്നുസെപ്തംബർ 15നാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന ദൗത്യം മോഡി ഏറ്റെടുത്തത്. അതോടെ രാജ്യത്തിലെ മുക്കിലും മൂലയിലും അദ്ദേഹം ഓടി നടന്നു. ഇതിനിടിയിൽ ആരോപണ പ്രത്യാരോപണങ്ങൾ ശരവേഗത്തിൽ മോഡിക്കെതിരെ പാഞ്ഞുവന്നുകൊണ്ടിരുന്നു. ഒരു ഭാഗത്ത് നിന്ന് ബി.ജെ.പി അതിന്റെ മുനയൊടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ മോഡി തന്റെ ജൈത്രയാത്ര തുടർന്നുകൊണ്ടേയിരുന്നു.
രാജ്യം ഭരിക്കണമെങ്കിൽ 80 സീറ്റുകളുള്ള യു.പിയിൽ മികച്ച വിജയം വേണമെന്ന് അറിയാവുന്ന മോഡി തന്റെ ഏറ്റവും അടുത്ത അനുയായിയായ അമിത് ഷായെ യു.പിയുടെ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറിയാക്കി. അതോടെ അമിത് ഷാ പ്രവർത്തനം തുടങ്ങി. ഡൽഹിയിലെ ഗുജറാത്ത് ഭവനിൽ താമസിച്ചുകൊണ്ട് അദ്ദേഹം പ്രവർത്തനം തുടങ്ങി. യു.പിയിൽ മാത്രമല്ല,40 സീറ്റുള്ള ബീഹാറിലും അദ്ദേഹം പ്രവർത്തനം വ്യാപിപ്പിച്ചു. ഒടുവിൽ വളക്കൂറുള്ള മണ്ണായി യു.പിയെ മാറ്റിയ ശേഷം മോഡിയെ ഷാ അറിയിച്ചു. യു.പിയെയും ബീഹാറിനെയും ജാർഖണ്ഡിനെയും സ്വാധീനിക്കാവുന്ന തരത്തിലുള്ള വാരണാസി മണ്ഡലത്തിൽ മോഡി മത്സരിക്കാനും തീരുമാനിച്ചു. തിരഞ്ഞെടുപ്പ് ഫലം എല്ലാ തീരുമാനങ്ങളും ശരിവയ്‌ക്കുന്നതായി.
വേട്ടയാടപ്പെടുന്ന നേതാവ്രാജ്യത്ത് ഏറ്റവും കൂടുതൽ വേട്ടയാടപ്പെട്ട നേതാവ് കൂടിയാണ് മോഡി. നിരവധി ആരോപണങ്ങൾ. അതും വർഗീയ കലാപങ്ങളും കൂട്ടകൊലയും ഉൾപ്പെടെയുള്ള ആരോപണങ്ങൾ. അഴിമിതി വിരുദ്ധ നായകനായി അരവിന്ദ് കേജ്‌രിവാൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ നിലയുറപ്പിക്കുകയും ഡൽഹിയിൽ ഉൾപ്പെടെ ഭരണം പിടിച്ചെടുക്കുകയും ചെയ്തതും മോഡിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷമാണ്. കേജ്‌രിവാളിന്റെ ശോഭയ്‌ക്ക് മുന്നിൽ മോഡി അസ്തമിച്ചുപോകുമെന്ന് വരെ എല്ലാവരും കരുതി. മോഡിയുടെ മുഖ്യ എതിരാളിയായി കേജ്‌രിവാൾ വാരണാസിയിലുമെത്തിയതോടെ ആ സംശയം കൂടുതൽ ബലപ്പെട്ടു. എന്നാൽ മോഡി തരംഗത്തിൽ എല്ലാം തകർന്നു തരിപ്പണമായി. ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് ഉയർന്ന വന്ന അഴിമതി വിരുദ്ധ നായകരും. എല്ലാം.

കാശ്മീർ മുതൽ കന്യാകുമാരി വരെയും അരുണാച്ചൽ പ്രദേശ് മുതൽ ഗുജറാത്തിലെ കച്ച് വരെയും ആൻഡമാൻ നിക്കോബാർ ദ്വീപിലും മോഡിയുടെ തരംഗം വീശി അടിച്ചു. ആ കൊടുങ്കാറ്റിൽ പത്ത് വർഷം രാജ്യം ഭരിച്ച യു.പി.എ മുന്നണി നാമാവശേഷമായി. പ്രതിപക്ഷ പാർട്ടിയാകാൻ പോലും അംഗബലമില്ലാത്ത പാർട്ടിയായി കോൺഗ്രസ് അവശേഷിച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന മേയ് 16ന് ഉച്ചയോടെ രാജ്യത്ത് നമോ യുഗവും പിറന്നു.
 എൻ.ഡി.എലോക്‌സഭയിൽ കേവല ഭൂരിപക്ഷമായ 272 ഉം കടന്ന്  282 സീറ്റുകൾ നേടിയാണ് ബി.ജെ.പി നിലയുറപ്പിച്ചിരിക്കുന്നത്. മൂന്ന് ഘടകക്ഷികളുമായി തിരഞ്ഞെടുപ്പിന് ഇറങ്ങിയ എൻ.ഡി.എയിൽ കക്ഷികളുടെ എണ്ണം   29 ആണ്. ഇതിൽ പതിനൊന്ന് പാർട്ടികൾക്ക് മാത്രമാണ് സീറ്റുകളുള്ളത്. മറ്റ് പാർട്ടികൾ വട്ടപ്പൂജ്യവുമായാണ് എൻ.ഡി.എയ്‌ക്കൊപ്പമുള്ളത്. എങ്കിലും എൻ.ഡി.എ വിപലീകരണവും മോഡി സാധിച്ചെടുത്തു.

മോഡിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാൽ ഘടകക്ഷികളെ സ്വാധീനിക്കാനാവില്ലെന്നായിരുന്നു ബി.ജെ.പിയിലെ ഒരു വിഭാഗത്തിന്റെ പ്രധാന ആരോപണം. മോഡിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ 17 വർഷത്തെ ഘടകക്ഷി ബന്ധം ഉപേക്ഷിച്ച് ഐക്യ ജനതാദൾ എൻ.ഡി.എ വിട്ടത് ഈ കൂട്ടർക്ക് കൂടുതൽ ശക്തിപകരുകയും ചെയ്തു. എന്നാൽ ആന്ധ്രയിൽ തെലുങ്കു ദേശവും ബീഹാറിൽ രാംവിലാസ് പാസ്വാനും തമിഴ്നാട്ടിൽ മഴവിൽമുന്നണിയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ചില പാർട്ടികളെയും മുന്നണിയിൽ കൊണ്ടുവരാൻ കഴിഞ്ഞതിലൂടെ മോ‌ഡി ഘടകക്ഷികൾക്ക് പ്രശ്നക്കാരനായ നേതാവല്ലെന്ന് തെളിയിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ജയലളിതയും ആന്ധ്രയിലെ മുഖ്യ പ്രതിപക്ഷമായ ജഗനും മോഡിക്ക് പിന്തുണ അറിയിച്ചതോടെ അത് കൂടുതൽ തെളിഞ്ഞു.


അറിയാത്ത മോഡി മദ്യപാനമോ പുകവലിയോ ഇല്ല. പൂർണ്ണ സസ്യാഹാരി.
 ഏത് പുതിയ പദവി ഏറ്റെടുക്കുന്നതിന് മുൻപും അമ്മയുടെ അനുഗ്രഹം തേടും
 ഗുജറാത്തിയിൽ കവിതകളും ലേഖനങ്ങളും എഴുതാറുണ്ട്.
 സ്വാമി വിവേകാനന്ദന്റെ ആരാധകൻ
 ഭരണാധികാരി എന്ന നിലയിൽ ഇന്ദിരാഗാന്ധിയോട് ആരാധനയുണ്ട്.

Sunday, May 18, 2014

ആന്ധ്രയിൽ കോൺഗ്രസിന്റെ പാളിപ്പോയ വിഭജന രാഷ്ട്രീയം

Appeared on 18th May

ആന്ധ്രയിൽ കോൺഗ്രസിന്റെ പാളിപ്പോയ വിഭജന രാഷ്ട്രീയം

Posted on: Sunday, 18 May 2014


ന്യൂഡൽഹി:ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ ഏറ്റവും കനത്ത പരാജയങ്ങളിലൊന്നാണ് ആന്ധ്രാപ്രദേശിലേത്. തെലുങ്കാനയിലും സീമാന്ധ്രയിലും കോൺഗ്രസ് നാമാവശേഷമായി. തെലുങ്കാനയിൽ ടി.ആർ.എസും സീമാന്ധ്രയിൽ ടി.ഡി.പി - ബി.ജെ.പി സഖ്യവും നേട്ടം കൊയ്തു.
കേന്ദ്രത്തിൽ യു.പി.എ സർക്കാരിന് പത്ത് വർഷം ഭരിക്കാൻ കരുത്ത് നൽകിയ സംസ്ഥാനമായിരുന്നു ആന്ധ്ര. കഴിഞ്ഞ അ‌ഞ്ച് വർഷം സംസ്ഥാനത്തെ ഭരണം സ്തംഭിച്ചതും ഒടുവിൽ രാഷ്ട്രീയ നേട്ടത്തിനായി വിഭജന രാഷ്ട്രീയം കളിച്ചതും കോൺഗ്രസിന് വിനയായി. വിഭജനത്തിലൂടെ തെലുങ്കാനയിലെ 17 സീറ്റെങ്കിലും ഉറപ്പിക്കാമെന്ന പ്രതീക്ഷിച്ച കോൺഗ്രസിന് ഇരട്ടപ്രഹരമാണ് കിട്ടിയത്.
2004ൽ ടി. ആർ എസുമായി സഖ്യമുണ്ടാക്കി സംസ്ഥാന ഭരണം പിടിച്ചെടുത്ത കോൺഗ്രസ് 42 ലോക്‌സഭാ മണ്ഡലങ്ങളിൽ 34 സീറ്റിലും ജയിച്ചിരുന്നു. അഞ്ച് വർഷത്തിന് ശേഷം ഒറ്റയ്‌ക്ക് മത്സരിച്ച കോൺഗ്രസ് ഭരണം നിലനിറുത്തുകയും ലോക്‌സഭയിലേക്ക് 33 അംഗങ്ങളെ അയയ്‌ക്കുകയും ചെയ്തു. മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖരറെഡ്ഡിയായിരുന്നു രണ്ട് വിജയങ്ങൾക്കും പിന്നിൽ. 2009ൽ അധികാരത്തിലേറി നാല് മാസം തികയും മുൻപ് രാജശേഖര റെഡ്ഡി ഹെലികോപ്‌ടർ അപകടത്തിൽ കൊല്ലപ്പെട്ടപ്പോൾ, ശക്തനായ ഒരു നേതാവിനെ കൊണ്ടുവരുന്നതിലാണ് കോൺഗ്രസ് ആദ്യം പരാജയപ്പെട്ടത്.
അന്ന് പാർട്ടി എം.പി മാത്രമായിരുന്ന രാജശേഖര റെഡ്ഡിയുടെ മകൻ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിപദം അവകാശപ്പെട്ടപ്പോൾ അതിന് രമ്യമായ പരിഹാരമുണ്ടാക്കാൻ കോൺഗ്രസ് പരാജയപ്പെട്ടു. അതോടെ ജഗനെ പുതിയ പാർട്ടിയുണ്ടാക്കി. ജഗനെ ജയിലിലടച്ചതോടെ പാർട്ടിയിലെ ഒരു വിഭാഗം കോൺഗ്രസിന് എതിരായി. റോസയ്യയെ മാറ്റി കിരൺ കുമാർ റെഡ്ഡിയെ മുഖ്യമന്ത്രിയാക്കുന്നതിന് പകരം ജഗനെ ഉപമുഖ്യമന്ത്രിയാക്കിയിരുന്നെങ്കിൽ പോലും പ്രശ്നങ്ങൾ പരിഹരിക്കാമായിരുന്നു.
വൈ.എസ്.ആറിന്റെ മരണത്തിന് ശേഷമാണ് ടി.ആർ.എസ് വീണ്ടും തെലുങ്കാന പ്രക്ഷോഭവുമായി രംഗത്തിറങ്ങിയത്. ഭരണമില്ലായ്മയാണ് ടി.ആർ.എസിന് അതിനുള്ള കരുത്ത് നൽകിയത്. ഒടുവിൽ സംസ്ഥാനം വിഭജിക്കാനുള്ള തീരുമാനത്തിലൂടെ കോൺഗ്രസ് ലക്ഷ്യമിട്ടത് തെലുങ്കാനയിലെ 17 ലോക്‌സഭാ സീറ്റും പുതിയ സംസ്ഥാനത്തെ ഭരണവുമായിരുന്നു. സീമാന്ധ്രയിലെ ഭൂരിപക്ഷം നേതാക്കളുടെയും പ്രവർത്തകരുടെയും എതിർപ്പു അവഗണിച്ചായിരുന്നു വിഭജനം. ടി.ആർ.എസുമായുള്ള സഖ്യവും കോൺഗ്രസ് ലക്ഷ്യമിട്ടിരുന്നു. ടി.ആർ.എസ് -കോൺഗ്രസ് ലയന സാദ്ധ്യതയും തെളിഞ്ഞിരുന്നു. എന്നാൽ ടി.ആർ.എസുമായി ധാരണയിലെത്താതെ കോൺഗ്രസ് വിഭജനം യാഥാർത്ഥ്യമാക്കിയതോടെ ലയനത്തിനും സഖ്യത്തിനും ടി.ആർ.എസ് കൂട്ടാക്കിയില്ല. അത് കോൺഗ്രസിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായി. വിഭജനത്തെ പിന്തുണച്ച ബി.ജെ.പിയാകട്ടെ ടി.ഡി.പിയുമായി ചേർന്ന് രണ്ട് മേഖലകളിലും മികച്ച പ്രകടനം കാഴ്ചവച്ചു.
ടി.ആർ.എസ് വാതിൽ കൊട്ടിയടച്ചതോടെ കോൺഗ്രസിന് ഒറ്റയ്‌ക്ക് തിരഞ്ഞെടുപ്പിനെ നേരിടേണ്ടി വന്നു. തെലുങ്കാനയിൽ വിഭജനം മാത്രമായിരുന്നു കോൺഗ്രസിന്റെ കരുത്ത്. എന്നാൽ അവിടെ കരുത്തനായ നേതാവിനെ കണ്ടെത്താനായില്ല. പ്രചാരണം നയിച്ച നടി വിജയശാന്തി, മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് മത്സരിച്ച മുൻ ഉപമുഖ്യമന്ത്രി ദാമോദർ രാജ നരസിംഹ, ഡി. ശ്രീനിവാസ്, തെലുങ്കാന പി.സി.സി അദ്ധ്യക്ഷൻ പി. ലക്ഷ്‌മയ്യ എന്നിവരും പരാജയപ്പെട്ടുവെന്നതാണ് ക്ളൈമാക്സ്.
സീമാന്ധ്രയിൽ സ്ഥാനാർത്ഥികളെ കണ്ടെത്താൻ പോലും കോൺഗ്രസ് ബുദ്ധിമുട്ടിയെന്നതാണ് യാഥാർത്ഥ്യം. മുഖ്യമന്ത്രി കിരൺ കുമാർ റെഡ്ഡി അടക്കമുള്ളവർ പാർട്ടി വിട്ടുപോകുന്നത് തടയാനും കോൺഗ്രസിനായില്ല. കോൺഗ്രസിന് കിട്ടേണ്ടയിരുന്ന സീറ്റുകൾ നേടി വൈ.എസ്.ആർ കോൺഗ്രസ് മുഖ്യ പ്രതിപക്ഷമായി. പത്ത് വർഷത്തിന് ശേഷം ഭരണം തിരിച്ചുപിടിച്ച് ചന്ദ്രബാബു നായിഡു ആധിപത്യം ഉറപ്പിക്കുകയും ചെയ്‌തു.



മോഡിയെത്തി,​ നെഞ്ചിലേറ്റി ഡൽഹി

Appeared on 18th May 2014

മോഡിയെത്തി,​നെഞ്ചിലേറ്റി ഡൽഹി
Posted on: Sunday, 18 May 2014


ന്യൂഡൽഹി: നരേന്ദ്രമോഡിയുടെ ഡൽഹിയിലേക്കുള്ള വരവ്  പുതിയ പ്രധാനമന്ത്രിയുടേതു തന്നെയായിരുന്നു. അത്ര രാജകീയം,​ ആവേശഭരിതം. ഇളം നീല കോട്ടും ചാരനിറത്തിലുള്ള കുർത്തയും ധരിച്ചെത്തിയ മോഡി ചിരിയിലും നോട്ടത്തിലും ഭാവത്തിലുമെല്ലാം പ്രധാനമന്ത്രിയായി കഴിഞ്ഞിരിക്കുന്നു.

രാവിലെ 10.50ഓടെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയ മോഡിയെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ രാജ്നാഥ് സിംഗാണ് സ്വീകരിച്ചത്. തുടർന്ന് അശോകാ റോഡിലെ പാർട്ടി ആസ്ഥാനത്തേക്ക് തിരിച്ചപ്പോൾ  ആയിരക്കണക്കിന് പ്രവർത്തകരാണ് വാഹനങ്ങളിൽ അനുഗമിച്ചത്. അതീവ സുരക്ഷയ്‌ക്കിടയിലും ഒന്നര മണിക്കൂർ കൊണ്ടാണ് മോഡി പാർട്ടി ആസ്ഥാനത്ത് എത്തിച്ചേർന്നത്. ഡൽഹിയിൽ നിന്ന് വിജയിച്ച ഏഴ് സ്ഥാനാർത്ഥികളും മോഡിക്കൊപ്പം റോഡ് ഷോയിൽ പങ്കുചേർന്നു. തന്നെ കാണാൻ വഴിനീളെ തിങ്ങിയ ജനത്തെ മോഡി അഭിവാദ്യം ചെയ്​തു.

രാവിലെ മുതൽ ബി.ജെ.പി ആസ്ഥാനത്തേക്കും പ്രവർത്തകരുടെ കുത്തൊഴുക്കായിരുന്നു. പത്തു വർഷത്തിന് ശേഷം ചരിത്ര വിജയം സമ്മാനിച്ച മോഡി തന്നെയായിരുന്നു ആഘോഷത്തിന്റെ കേന്ദ്രബിന്ദു. മോഡി മുദ്രാവാക്യങ്ങൾ മാത്രമായിരുന്നു അണികളുടെ ചുണ്ടുകളിൽ.

12.30 ഓടെ സുരക്ഷ കൂടുതൽ ശക്തമാക്കി. പ്രവർത്തകരും ആവേശത്തിലായി. അൽപം കഴിഞ്ഞപ്പോൾ വാഹനവ്യൂഹം പ്രത്യക്ഷപ്പെട്ടു. വാഹനത്തിലിരുന്ന് ഡോർ തുറന്ന് മോഡി പ്രവർത്തകരെ അഭിവാദ്യം ചെയ്തു. അതോടെ പ്രവർത്തകരുടെ ആവേശം അണപൊട്ടി. മോട്ടോർ ഉപയോഗിച്ച് അന്തരീക്ഷത്തിൽ പുഷ്​പവൃഷ്​ടി നടത്തുന്നുണ്ടായിരുന്നു. കാത്തുനിന്ന പ്രവർത്തകരെ നിരാശരാക്കിയില്ല. ആസ്ഥാന മന്ദിരത്തിന് മുന്നിൽ സജ്ജമാക്കിയിരുന്ന ചെറിയ വേദിയിൽ കയറി മൂന്ന് മിനിറ്റോളം പ്രവർത്തകരെ അഭിവാദ്യം ചെയ്തശേഷം യോഗത്തിൽ പങ്കെടുക്കാൻ ഉള്ളിലേക്ക് പോയി.

യോഗം കഴിഞ്ഞയുടൻ ദേശീയ നേതാക്കളോടൊപ്പം വാർത്താസമ്മേളനം. മുതിർന്ന നേതാവായ എൽ.കെ. അദ്വാനിയുടെ അനുഗ്രഹം തേടി. ഇതോടെ കാമറകൾ നിറുത്താതെ മിന്നിത്തുടങ്ങി. യോഗ തീരുമാനങ്ങൾ രാജ്നാഥ് സിംഗ് വിശദീകരിച്ച ശേഷം മോഡി ഒരു മിനിറ്റോളം സംസാരിച്ചു. വാർത്താ സമ്മേളനമായിരുന്നെങ്കിലും മാദ്ധ്യമ പ്രവർത്തകർക്ക് ചോദ്യമുന്നയിക്കാനുള്ള അവസരമുണ്ടായിരുന്നില്ല. ഡൽഹിയിലെ വരവേൽപ്പ് ഏറ്റുവാങ്ങി മോഡി വാരണാസിയിലേക്ക് തിരിച്ചു.


അധികാരം അക്ബർ റോഡിൽ നിന്ന് അശോകാ റോഡിലേക്ക്

Appeared on 18th May 2014

അധികാരം അക്‌ബർ റോഡിൽ നിന്ന് അശോകാ റോഡിലേക്ക്
Posted on: Sunday, 18 May 2014


ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഫലം വന്ന വെള്ളിയാഴ്‌ച തലസ്ഥാനത്തെ രണ്ട് റോഡുകൾ തമ്മിലുള്ള അധികാര കൈമാറ്റത്തിന്റെ ദിനം കൂടിയായിരുന്നു. പത്ത് വർഷം ഭരിച്ച കോൺഗ്രസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന അക്ബർ റോഡിൽ പൊലീസും ബാരിക്കേഡുകളും മാദ്ധ്യമപ്രവർത്തകരും മാത്രമായിരുന്നപ്പോൾ ബി.ജെ.പി ആസ്ഥാനം സ്ഥിതി ചെയ്യുന്ന അശോകാ റോഡിൽ പ്രവർത്തകരുടെ കുത്തൊഴുക്കായിരുന്നു.
വിജയം ആഘോഷിക്കാൻ ബി.ജെ.പി ആസ്ഥാനത്ത് കരുതിയിരുന്ന ടൺ കണക്കിന് മധുരം പ്രവർത്തകർ  ഇരിട്ടിമധുരത്തോടെ നുണഞ്ഞു. മോഡിയുടെ വലം കൈയും യു.പിയിലെ വിജയത്തിന്റെ സൂത്രധാരനുമായ അമിത് ഷാ രാവിലെ തന്നെ പാർട്ടി ആസ്ഥാനത്ത് എത്തിയിരുന്നു. അവിടെ ഇരുന്ന് എല്ലാ മണ്ഡലങ്ങളിലെയും വിജയം വീക്ഷിച്ച ഷാ ലീഡ് നിലയിൽ പിന്നിലാണെന്ന് അറിഞ്ഞ മണ്ഡലങ്ങളിലെ സ്ഥിതി നേരിട്ട് ഫോണിൽ വിളിച്ച് വിലയിരുത്തി. ഇടയ്‌ക്ക് മാദ്ധ്യമപ്രവർത്തകരുടെ അടുത്തെത്തിയ ഷാ, യു.പിയിലെ വിജയം താൻ പറഞ്ഞത് പോലെ തന്നെ സംഭവിച്ചില്ലെയെന്ന് ചോദിച്ചു.
ആദ്യ ഫലം വന്ന രാവിലെ എട്ടരമുതൽ മുതൽ  ബി. ജെ. പി പ്രവർത്തകരുടെ പ്രവാഹമായിരുന്നു. അബ്കി ബാർ മോഡി സർക്കാർ (ഇത്തവണ മോഡി സർക്കാർ) എന്ന മുദ്രാവാക്യമൊക്കെ മാറ്റി പ്രവർത്തകർ ഹർ ഹർ മോഡി, ഘർ ഘർ മോഡി വിളികളിലേക്ക് തിരിഞ്ഞു.
ഒറ്റയ്‌ക്ക് ഭൂരിപക്ഷം ഉറപ്പായപ്പോഴും വഡോദരയിൽ അഞ്ചര ലക്ഷം വോട്ടിന് മോഡി ജയിച്ചെന്ന വാർത്ത വന്നപ്പോഴും പ്രവർത്തകരുടെ ആവേശം അണപൊട്ടി. അരവിന്ദ് കേജ്‌രിവാളിന്റെ സാന്നിദ്ധ്യം മൂലം അല്പമെങ്കിലും ആശങ്കയുണ്ടായിരുന്ന വാരണാസിയിലും മോഡി തന്നെ താരമെന്ന് കൂടി വ്യക്തമായതോടെ പ്രവർത്തകർ ആഘോഷം കൊടിമുടിയിലെത്തിച്ചു.
 എല്ലാം പ്രതീക്ഷിച്ച പോലെ കോൺഗ്രസ്
തിരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചതു പോലെയായിരുന്നു കോൺഗ്രസ് ഓഫീസിലെ സ്ഥിതി. രണ്ടക്കത്തിലൊതുങ്ങിയ യു.പി.എയുടെ സീറ്റ് നില ചാനലുകളിലൂടെ അമ്പരപ്പോടെയും ആശങ്കയോടെയും നേതാക്കൾ വീക്ഷിച്ചുകൊണ്ടിരുന്നത്. പ്രതികരണം തേടി എത്തിയവർക്കെല്ലാം തോൽവി സമ്മതിക്കുന്നതായി നേതാക്കൾ മറുപടി നൽകി.
തോൽവി ഉറപ്പായതോടെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയുടെയും ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും പ്രതികരണത്തിന് വേണ്ടിയായിരുന്നു പിന്നത്തെ കാത്തിരിപ്പ്. വൈകിട്ട് നാലരയോടെ ഇരുവരും പ്രതികരണം നൽകിയതോടെ മാദ്ധ്യമപ്രവർത്തരും അക്ബർ റോഡിൽ നിന്ന് ഒഴിഞ്ഞു.
 ആവേശം ചോർന്ന് ആം ആദ്മി ആസ്ഥാനം
ഹനുമാൻ റോഡിലെ ആം ആദ്മി പാർട്ടി ആസ്ഥാനം വെള്ളിയാഴ്‌ച മ്ലാനമോയിരുന്നു. ഡൽഹിയിലെ കനത്ത പരാജയവും കേജ്‌രിവാളിന്റെ തോൽവിയുടെ വേദനയും പ്രവർത്തകരിൽ പ്രകടമായിരുന്നു. ഡൽഹിയിലെ ഭരണം ഉപേക്ഷിക്കേണ്ടിയിരുന്നില്ലെന്നും കേജ്‌രിവാൾ ഡൽഹിയിൽ മത്സരിച്ചാൽ മതിയായിരുന്നുവെന്നുമുള്ള പ്രതികരണങ്ങളായിരുന്നു പ്രവർത്തകരിൽ നിന്ന് വന്നതും.



Thursday, May 15, 2014

ഡൽഹിയിലെ കൂട്ടുകെട്ടും കൂട്ടിക്കെട്ടും

Appeared on 15th May 2014.

ഡൽഹിയിലെ കൂട്ടുകെട്ടും കൂട്ടിക്കെട്ടും

Posted on: Thursday, 15 May 2014


ന്യൂഡൽഹി: നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരത്തിൽ വരുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കിക്കഴിഞ്ഞ് മണിക്കൂറുകൾക്കകം തന്നെ ഏതുവിധേനയും സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തട്ടിക്കൂട്ടാനാണ്  ശ്രമം നടക്കുന്നത്.  ചെറു കക്ഷികളെ  വലയിലാക്കാനാണ് ശ്രമം . മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളും ബി.ജെ.പി മികച്ച നില നൽകുന്നുണ്ടെങ്കിലും ചില എക്‌സിറ്റ് പോൾ ഫലങ്ങൾ എങ്കിലും ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെങ്കിലും സർക്കാർ രൂപീകരിക്കാൻ ചില കക്ഷികളുടെ കൂടി പിന്തുണ വേണ്ടിവരുമെന്ന സൂചന നൽകിയിട്ടുണ്ട്. അത് ബി.ജെ.പിയും ഉൾക്കൊണ്ടിട്ടുണ്ട്. കേവല ഭൂരിപക്ഷമായ 272 സീറ്റുകൾ ലഭിക്കുമെന്ന് ബി.ജെ.പിയും ഉറച്ചു വിശ്വസിക്കുന്നില്ലെന്നതാണ് വാസ്തവം. അതുകൊണ്ടാണ് എൻ.ഡി.എയിലേക്ക് ഏത് കക്ഷിയെയും സ്വാഗതം ചെയ്യുമെന്ന് ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾ ആവർത്തിച്ച് വ്യക്തമാക്കികൊണ്ടിരിക്കുന്നത്. അതിനുള്ള അണിയറ ചർച്ചകളും സജീവമായി കഴിഞ്ഞു.
വീരവാദം മുഴക്കുന്നവർഅതേസമയം സാമുദായിക വർഗീയ ശക്തികളെ പിന്തുണയ്‌ക്കില്ലെന്നാണ്   നിർണായകമായ സീറ്റുകൾ കരസ്ഥമാക്കാനിടയുള്ള ജയലളിതയും മായാവതിയും മമതാ ബാനർജിയും ശരദ് പവാറും നവീൻ പട്നായ്‌കുമൊക്കെ നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ രാഷ്ടീയ ചരിത്രം പരിശോധിച്ചാൾ ഇതിന് മുൻപ് എൻ.ഡി.എ പാളയത്തിൽ ഒരു തവണയെങ്കിലും ബി.ജെ.പിക്കൊപ്പം നിന്ന് പ്രവർത്തിച്ചിട്ടുള്ളവരാണ് ഇവരെല്ലാമെന്നതാണ് സത്യം. മാത്രമല്ല, എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതോടെ അധികാരത്തിൽ നിന്ന് വിട്ടുനിൽക്കാനാകാത്ത ഈ രാഷ്ട്രീയ കക്ഷികൾ അവരുടെ നിലപാടുകളിൽ അയവ് വരുത്തിയിട്ടുണ്ട്.


സമവായം തേടുമ്പോൾ
ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യമുണ്ടായാൽ, ചെറു കക്ഷികളുടെ പിന്തുണയോടെ സർക്കാർ രൂപീകരിക്കേണ്ടിവരുമ്പോൾ, മോഡി മാറി നിന്ന് മറ്റൊരു നേതാവ് (അദ്വാനിയുമാകാം) നേതൃ നിരയിലേക്ക് പരിഗണിക്കപ്പെടാനുള്ള സാഹചര്യവും തള്ളിക്കളയാനാവില്ല. ഇത്തരം പല സാഹചര്യങ്ങളും അന്തിമ ഫലം വരുന്ന നാളെ വരെ ഡൽഹിയിൽ സജീവമായി നടക്കും.

നിലവിൽ ശിരോമണി അകാലി ദൾ, ശിവസേന, രാം വിലാസ് പാസ്വാന്റെ എൽ.ജെ.പി, ടി.ഡി.പി എന്നീ കക്ഷികളാണ് ബി.ജെ.പിയുമായി സഖ്യത്തിലുള്ളത്. ഇതിന് പുറമേ ബി.ജെ.ഡി ഉപാധികളോടെയുള്ള പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. എ.ഐ.ഡി.എം.കെയും പിന്തുണ നൽകുമെന്നാണ് അറിയുന്നത്. ജഗനും മോഡിയോട് അയിത്തമില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കി കഴിഞ്ഞു. ശരദ്പവാറിന്റെ എൻ.സി.പിയും എക്‌സിറ്റ് പോളിനെ  പ്രകീ‌ർത്തിച്ച് പ്രസ്താവന ഇറക്കിയിരുന്നു.ഇതെല്ലാം ബി.ജെ.പി ക്യാമ്പിനെ ആവേശത്തിലാക്കിയിട്ടുണ്ട്.
ബി.ജെ.ഡി
എക്‌സിറ്റ് പോൾ ഫലങ്ങളുടെ പശ്ചാത്തലത്തിൽ ആദ്യ മനസ് തുറന്ന പാർട്ടിയാണ് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് നേതൃത്വം നൽകുന്ന ബിജു ജനതാ ദൾ. ഒഡീഷയ്‌ക്ക് പ്രത്യേക പദവി നല്‍കണമെന്ന ഉപാധിയോടെ ബി.ജെ. പി നേതൃത്വത്തിലുള്ള എൻ. ഡി.എയെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് പാർട്ടി ചീഫ് വിപ്പ് പ്രസാദ് ത്രിപാഠി തന്നെ വ്യക്തമാക്കി കഴിഞ്ഞു. നേരത്തെ മൂന്നാം മുന്നണിയുടെ നേതൃത്വത്തിലള്ള ഫെഡറൽ സർക്കാർ അധികാരത്തിലേറുമെന്ന് വ്യക്തമാക്കിയിരുന്ന ആളാണ് നവീൻ പട്നായ്‌ക്.

സംസ്ഥാനത്ത് നിലവിൽ 14 സീറ്റുകൾ ഉള്ള ബി.ജെ.പി അത്ര തന്നെ സീറ്റുകൾ ഇത്തവണയും നേടുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. ഏതായാലും ബി.ജെ.ഡിയുടെ ഈ സീറ്റുകൾ എൻ.ഡി.എയ്‌ക്ക് മുതൽക്കൂട്ടാകുമെന്ന് ഉറപ്പാണ്. മാത്രമല്ല, നേരത്തെ എൻ.ഡി.എയുടെ ഭാഗമായിരുന്ന കക്ഷിയാണ് ബി.ജെ.ഡി.
എൻ.സി.പി
യു.പി.എയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകക്ഷികളിൽ ഒന്നാണ് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള പാർട്ടിയായ എൻ.സി.പി. മഹാരാഷ്ട്രയിലെ സംസ്ഥാന ഭരണം പോലും കോൺഗ്രസ് എൻ.സി.പി സഖ്യമാണ് നയിക്കുന്നത്. നിലവിൽ ഒൻപത് സീറ്റുകളാണ് ലോക്‌സഭയിലുള്ളത്. എന്നാൽ മഹാരാഷ്ട്രയിൽ ഇത്തവണ കോൺഗ്രസ്- എൻ.സി.പി സഖ്യത്തിന് 11 സീറ്റുകൾക്ക് മുകളിൽ എക്‌സിറ്റ് പോൾ ഫലങ്ങൾ നൽകുന്നില്ല. അതിൽ അഞ്ചോ ആറോ സീറ്റുകൾ എൻ.സി.പിക്ക് ലഭിക്കുമെന്നാണ് പ്രവചനങ്ങളിൽ പറയുന്നത്.

ഇതിനെല്ലാം പുറമേയാണ് ബി.ജെ.പിക്ക് അനുകൂലമായുള്ള എക്‌സിറ്റ് പോൾ ഫലങ്ങൾ ജനങ്ങളുടെ വിധിയെഴുത്താണ് സൂചിപ്പിക്കുന്നതെന്ന് കഴിഞ്ഞദിവസം എൻ.സി.പി മുതിർന്ന നേതാവ് പ്രഫൂൽ പട്ടേൽ പറഞ്ഞത് ബി.ജെ.പിയിലേക്കുള്ള പാർട്ടിയുടെ എത്തിനോട്ടമാണ് സൂചിപ്പിക്കുന്നത്. എൻ.സി.പിയുമായി ചർച്ച നടത്തിയിട്ടില്ലെന്നും ആരെയും സമീപിച്ചിട്ടില്ലെന്നും എന്നാൽ ആർക്ക് മുന്നിലും എൻ.ഡ‌ി.എയുടെ വാതിലുകൾ അടഞ്ഞുകിടക്കില്ലെന്നും ബി.ജെ.പിയും തൊട്ടുപിറകെ വ്യക്തമാക്കി. എന്നാൽ ശക്തമായൊരു സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ കാണാനാണ് താത്പര്യപ്പെടുന്നതെന്ന് മാത്രം വ്യക്തമാക്കി ശരദ് പവാർ ഒഴിഞ്ഞുമാറി. എന്നാൽ എൻ.ഡി.എയിലെ സഖ്യകക്ഷിയായ ശിവസേന എൻ.സി.പിക്കെതിരെ ശക്തമായ എതിർപ്പ് ഉന്നയിക്കുമെന്നതിനാൽ കാര്യങ്ങൾ കണ്ടറിയണം.
വൈ.എസ്.ആർ കോൺഗ്രസ്
സീമാന്ധ്രയിൽ നിർണായക ശക്തിയായി മാറുമെന്ന് അഭിപ്രായ സർവേകളും എക്‌സിറ്റ് പോളുകളും  നിസംശയം പറയുന്ന പാർട്ടിയാണ് വൈ.എസ്.ആർ കോൺഗ്രസ്. പാർട്ടി രൂപീകരിച്ച ശേഷം നടന്ന എല്ലാ ഉപതിര‌ഞ്ഞെടുപ്പുകളിലും വിജയിച്ച പാർട്ടിയാണ് വൈ.എസ്.ആർ കോൺഗ്രസ്. സംസ്ഥാന നിയമസഭയിലെ ഭരണവും ലോക്‌സഭയിലേക്കുള്ള 25 സീറ്റുകളിൽ 20 എണ്ണവും നേടുമെന്ന വിശ്വാസമാണ് വൈ.എസ്. ജഗൻമോഹൻ റെഡ്ഡി പ്രകടിപ്പിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവന്ന പഞ്ചായത്ത്, മുൻസിപ്പൽ തിരഞ്ഞെടുപ്പ് ഫലം സീമാന്ധ്രയിൽ ടി.ഡി.പിക്ക് മുൻതൂക്കം നൽകികൊണ്ടുള്ള ഫലമാണ് പുറത്തുവിട്ടത്. എന്നാൽ തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പ് നടന്നതിന് ശേഷമാണ് ടി.ഡി.പിയും ബി.ജെ.പിയും സഖ്യമുണ്ടാക്കിയതും ഇപ്പോൾ നടന്ന നിയമസഭാ ലോക്‌സഭാ തിര‌ഞ്ഞെടുപ്പിനായി മത്സരിച്ചതും.. ഇത് മുസ്‌ലിം വോട്ടർമാരെ ടി.ഡി.പിയിൽ നിന്ന് അകറ്റിയെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രബല വിഭാഗമായ കാപ്പു സമുദായവും വൈ.എസ്.ആർ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിൽ കൂടുതൽ സീറ്റുകൾ വൈ.എസ്.ആർ കോൺഗ്രസ് നേടുകയാണെങ്കിൽ കൂടി ജഗനുമായി ചർച്ച നടത്തി എൻ.ഡി.എയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

കോൺഗ്രസ് ഒഴിച്ചുള്ള ഏത് മുന്നണിയുമായും സഹകരിക്കുമെന്നാണ് തിരഞ്ഞെടുപ്പ് നടന്ന ദിവസവും പുലിവെന്തുലയിൽ വച്ച് ജഗൻമോഹൻ റെഡ്ഡി കേരളകൗമുദിയോട് പറഞ്ഞത്. എന്നാൽ തങ്ങൾ ആദ്യ പരിഗണന നൽകുന്നത് മൂന്നാം മുന്നണിക്കാണെന്നും എന്നാൽ  തലസ്ഥാനം പോലുമില്ലാത്ത സംസ്ഥാനത്തിന്റെ വികസനത്തിന് സഹായം നൽകുന്ന ഏത് കോൺഗ്രസ് ഇതര സർക്കാരിനും വേണ്ട പിന്തുണ നൽകുമെന്ന ജഗന്റെ വാക്കുകൾ മോഡിക്ക് പിന്തുണ നൽകുന്നതിൽ തങ്ങൾക്ക് പ്രശ്നമില്ലെന്ന സൂചനയാണ് നൽകുന്നത്.
എ.ഐ.എ.ഡി.എം.കെ
തിരഞ്ഞെടുപ്പ് വേളയിൽ ശത്രുക്കളായി പെരുമാറിയെങ്കിലും ജയലളിതയും മോഡിയും തമ്മിലുള്ള സൗഹൃദം എൻ.ഡി.എ സർക്കാർ രൂപീകരണത്തിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, എ.ഐ.ഡി.എം.കെ അക്കാര്യം തുറന്ന് സമ്മതിക്കുകയും ചെയ്തു കഴിഞ്ഞു. മോഡിയും ജയലളിതയും സുഹൃത്തുക്കളാണെന്നും മോഡി പ്രധാനമന്ത്രിയായാൽ പാർട്ടി പിന്തുണയ്ക്കുമെന്നും എ.ഐ.ഡി.എം.കെ നേതാവ് കെ. മലയ് സ്വാമി പ്രസ്താവിച്ചിരുന്നു. തമിഴ്നാട്ടിൽ 21-28 മുതൽ സീറ്റുകൾ ജയലളിതയ്‌ക്ക് ലഭിക്കുമെന്നാണ് എക്സി‌റ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

എന്നാൽ തിരഞ്ഞെടുപ്പിൽ എ.ഡി.എം.കെയ്‌ക്കെതിരെ ആറ് ചെറുകക്ഷികളുമായി ചേർന്ന് ബി.ജെ.പി മഴവിൽ മുന്നണിയുണ്ടാക്കിയത് ജയലളിതയെ ചൊടിപ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ മോഡിക്കെതിരെ ജയ തിരഞ്ഞെടുപ്പ് റാലികളിൽ പരസ്യമായി പ്രസ്താവനകൾ ഇറക്കുകയും ചെയ്തു. തിരിച്ച് മോഡിയും ജയലളിതയെ കുറ്റപ്പെടുത്തി സംസാരിച്ചിരുന്നു. ഇതൊക്കെയാണെങ്കിലും എൻ.ഡി.എ അധികാരത്തിൽ വന്നാൽ എ.ഡി.എം.കെ അതിന്റെ ഭാഗമാകുമെന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ഡി.എം.കെ
ബ്രാഹ്മണ സമുദായത്തിനെതിരായ പോരാട്ടം നയിച്ചുകൊണ്ട് മുന്നേറിയ ഡി.എം.കെ ഒരു ഘട്ടത്തിൽ ബി.ജെ.പിയുമായി സഖ്യം ചേർന്നുകൊണ്ട് പ്രവർത്തിച്ചിട്ടുള്ള പാർട്ടിയാണ്. നിലവിൽ തമിഴ്നാട്ടിൽ 19 സീറ്റുകളുള്ള ഡി.എം.കെ 10 മുതൽ 14 സീറ്റുകൾ വരെ നേടുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ പറയുന്നത്. നിരവധി അഴിമതി ആരോപണങ്ങളും കേസുകളും കൊണ്ട് ബുദ്ധിമുട്ടുന്ന ഡി.എം.കെ അധികാരത്തിന് വേണ്ടി എൻ.ഡി.എയുടെ കൂടെ ചേർന്നാലും അതിശയിക്കാനാവില്ല. മാത്രമല്ല, ഒന്നും രണ്ടും യു.പി.എ സർക്കാരുകളുടെ ഭാഗമായിരുന്ന ഡി.എം.കെ. ഒന്നര വർഷത്തിന് മുൻപ് മുന്നണി വിട്ടതും അവർക്ക് എൻ.ഡി.എയുമായി അടുക്കാൻ കൂടുതൽ അവസരം നൽകും.
മായയും മമതയും
മോഡിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാരിന് പിന്തുണ നൽകിയില്ലെന്ന് വ്യക്തമാക്കിയിട്ടുള്ള രണ്ട് നേതാക്കളാണ് ബി.എസ്.പി അദ്ധ്യക്ഷ മായാവതിയും തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമതാ ബാനർജിയും. ഇരുവരും നേരത്തെ എൻ.ഡി.എയുടെ ഭാഗമായിരുന്നിട്ടുള്ളവരാണെങ്കിലും ബി.ജെ.പിയെ പിന്തുണയ്‌ക്കുന്ന പ്രശ്നമില്ലെന്നാണ് ഇരു നേതാക്കളും  തിരഞ്ഞെടുപ്പിന് മുൻപ് തന്നെ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ഇരുവരുടെയും പിന്തുണ  ലഭിക്കുമെന്ന് വിശ്വസിക്കുന്നതായി കഴിഞ്ഞദിവസം ഒരുചാനലിന് നൽകിയ അഭിമുഖത്തിൽ നരേന്ദ്രമോഡി പ്രസ്താവിച്ചിരുന്നു. ഇരു പാർട്ടികളെയും എൻ.ഡി.എയിലേക്ക് സ്വാഗതം ചെയ്യുന്നതായി മോഡി പറഞ്ഞിരുന്നു.

മോഡിയുടെ പ്രസ്താവന വന്നതിന് തൊട്ടുപിറകെ മായാവതി തന്റെ നിലപാട് വ്യക്തമാക്കി. എന്ത് സാഹചര്യമുണ്ടായാലും മോഡിയെ പിന്തുണയ്‌ക്കുന്ന പ്രശ്നമില്ലെന്ന് അവർ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കടുത്ത ഭാഷയിൽ പ്രസ്താവനകളും എതിർ പ്രസ്താവനകളുമായി മമതയും മോഡിയും രംഗം കൊഴുപ്പിച്ചിരുന്നു. അതിനാൽ തന്നെ തൃണമൂൽ കോൺഗ്രസ് അവരുടെ നിലപാടും പരസ്യമായി തന്നെ വ്യക്തമാക്കി. എൻ.ഡി.എയുടെ വാതിൽ തുറന്നുകിടക്കുകയാണെന്ന് മോഡി പറഞ്ഞെങ്കിലും തങ്ങളുടെ വാതിൽ അടച്ചിട്ടിരിക്കുകയാണെന്നും അതിന്റെ താക്കോൽ കാണാനില്ലെന്നുമായിരുന്നു  തൃണമൂൽ കോൺഗ്രസ് പരിഹസിച്ചത്. ഇതൊക്കെയാണെങ്കിലും യു.പി.എയിൽ നിന്ന് വിട്ടുപ്പിരിഞ്ഞ മമതയെ കൂടെനിറുത്താനാകുമെന്ന പ്രതീക്ഷ എൻ.ഡി.എ കൈവിട്ടിട്ടില്ല

Tuesday, May 13, 2014

Waiting for the final bell

Appeared on 14th in Flash

ന്യൂഡൽഹി: ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ ഉത്സവത്തിലെ തിരഞ്ഞെടുപ്പ് നാടകത്തിന്റെ അവസാന ബെല്ലും മുഴങ്ങി കഴിഞ്ഞു. ഇനി കാത്തിരിപ്പിന്റെ രണ്ട് ദിവസങ്ങൾ. അതു കഴിയുന്നതോടെ എല്ലാവരും അറിയാൻ കാതോർത്തിരിക്കുന്ന ഫലം പുറത്തുവരും. നായകനാര് വില്ലനാര്. ചിത്രം തെളിയും.

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്രമോഡിയും കോൺഗ്രസിന്റെ അപ്രഖ്യാപിത പ്രധാനമന്ത്രി സ്ഥാനാർത്ഥി രാഹൂൽ ഗാന്ധിയും തമ്മിലായിരുന്നു പതിനാറാം ലോക്‌സഭയിലേക്കുള്ള പോരാട്ടം. പത്ത് വർഷമായി ഭരണത്തിന് പുറത്ത് നിൽക്കുന്ന ബി.ജെ.പി തങ്ങളുടെ ഏറ്രവും കരുത്തനായ നേതാവായ മോഡിയെ രംഗത്തിറക്കി യുദ്ധം നേരിട്ടപ്പോൾ, പ്രതിരോധം സൃഷ്ടിക്കാൻ പോലും കോൺഗ്രസ് ബുദ്ധിമുട്ടിയെന്നതാണ് വാസ്തവം. എല്ലാത്തിനും പുറമേ പ്രധാനമന്ത്രി സ്വപ്നങ്ങൾ ഇത്തവണയെങ്കിലും പൂവണിയുമോയെന്ന് കാത്തിരിക്കുന്ന ചെറു കക്ഷികളുടെ ഒരു പിടി നേതാക്കളും തങ്ങളുടെ കരുത്ത് കാട്ടി തിരഞ്ഞെടുപ്പ് രംഗം ആവേശമാക്കി.

 മോഡിയെ കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പ് രംഗം

തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുൻപെ മോഡിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത് അപകടമാണെന്ന നിലപാടായിരുന്നു മുതിർന്ന നേതാവായ അദ്വാനി ഉൾപ്പെടെയുള്ളവർക്കുണ്ടായിരുന്നത്. അത് ശരിവയ്‌ക്കുന്നത് പോലെ തൊട്ടുപിറകെ പതിനേഴ് വർഷത്തെ മുന്നണി ബന്ധം ഉപേക്ഷിച്ച് ഐക്യ ജനതാദൾ എൻ.ഡി.എ വിട്ടതും ബി.ജെ.പിക്കും പ്രഹരമായിരുന്നു. എന്നാൽ അതിനെയെല്ലാം തരണം ചെയ്യാൻ മോഡിക്ക് കഴിഞ്ഞുവെന്നതാണ് വാസ്തവം.

വാർത്തകൾ അദ്ദേഹത്തെ ചുറ്റിപ്പറ്റി തന്നെ നിറുത്തുന്നതിലും മോഡി വിജയിച്ചു. ഇടയ്‌ക്ക് മുതിർന്ന നേതാക്കളുടെ എതിർ സ്വരങ്ങൾ ഉണ്ടായപ്പോൾ അതിന്റെ മുനയൊടിച്ച് പാർട്ടിക്കുള്ളിലും മോഡി ആധിപത്യം സ്ഥാപിച്ചു.

ഒരു ഘട്ടം കഴിഞ്ഞപ്പോൾ യു.പി.എയുടെ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ എന്ന മുദ്രാവാക്യം പോലും മറന്ന് മോഡിയെ പ്രതിരോധിക്കൽ മാത്രമായി ബി.ജെ.പി നിരയുടെ ദൗത്യം. അങ്ങനെ പൂർണമായും മോഡിയെന്ന വ്യക്തിയിൽ കേന്ദ്രീകൃതമായ രാഷ്ട്രീയമാണ് ഈ തിരഞ്ഞെടുപ്പിൽ നടന്നതെന്ന് പറയേണ്ടിവരും.

 ട്വിറ്ററും ഫെയ്സ്ബുക്കും യുദ്ധവേദി
സോഷ്യൽ മീഡിയകൾ ശക്തമായ സാന്നിദ്ധ്യമായ ശേഷം നടക്കുന്ന ആദ്യ പൊതു തിരഞ്ഞെടുപ്പെന്ന പ്രത്യേകതയും 2014ന് സ്വന്തമായതാണ്. അടുത്ത തിരഞ്ഞെടുപ്പിൽ സോഷ്യൽ മീഡിയയ്‌ക്ക് പകരം എന്ത് പുതിയ സാങ്കേതിക വിദ്യയായിരിക്കും ഇടം നേടുകയെന്ന് തന്നെ കാത്തിരുന്ന് കാണേണ്ടിവരും. ഏതായാലും സോഷ്യൽ മീഡിയകളെ വേണ്ട വിധം ഉപയോഗിക്കാനുള്ള ശ്രമവും എല്ലാ രാഷ്ട്രീയ പാർട്ടികളും സ്വീകരിച്ചു. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ഫെയ്സ്ബുക്കിലെ തന്റെ ഔദ്യോഗിക പേജിന് മോഡി ഒരു കോടി ലൈക്ക് നേടിയെടുത്തതും ഇതിന്റെ പ്രാധാന്യം മനസിലാക്കിയാണ്. സോഷ്യൽ മീഡിയയിലെ ആക്രമണത്തിനിരയാകുന്ന തങ്ങളുടെ നേതാക്കളെ രക്ഷപ്പെടുത്താൻ എല്ലാ പാർട്ടികളും തങ്ങളുടെ വാർറൂമുകളിൽ ഐ.ടി മേഖലയിലുള്ളവരെ പ്രതിഷ്ഠിച്ചു.

ശക്തമായ വാക് പോരാട്ടത്തിനും സോഷ്യൽ മീഡിയകളിൽ വേദിയായി. സജീവമായ ചർച്ചകളും നടന്നു. ഒപ്പം നേതാക്കൾ തങ്ങളുടെ പരിപാടികളുടെ തത്സസമയ പ്രസംഗങ്ങളും ഫോട്ടോകളും വീഡിയോകളും കൊണ്ട് സോഷ്യൽ മീഡിയ വെബ്സൈറ്റുകളെ വീർപ്പുമുട്ടിച്ചുവെന്നും പറയേണ്ടിവരും.

 ആപ്പ് ആപ്പാകുമോ
ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയ തരംഗമായ അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാർട്ടിയാണ് ഈ തിരഞ്ഞെടുപ്പിലെ താരം. 400ലധികം സീറ്റുകളിലാണ് ആം ആദ്മി പാർട്ടി മത്സരിക്കുന്നത്. കഴിഞ്ഞ വർഷം നവംബറിൽ ഡൽഹിയിൽ നേടിയ ഉജ്വല വിജയവും 49 ദിവസത്തെ ഭരണവും മുൻനിറുത്തിയാണ് ആം ആദ്മി തിരഞ്ഞെടുപ്പിലിറങ്ങിയത്. എന്നാൽ വേണ്ടത്ര പണമില്ലാതെ തിരഞ്ഞെടുപ്പിനെ നേരിട്ടത് പാർട്ടിക്ക് പലയിടത്തും തിരിച്ചടിയായി. പ്രാദേശിക രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച സംഭാവന പോലും പാർട്ടിക്ക് സ്വരൂക്കൂട്ടാൻ കഴിഞ്ഞില്ല. കോർപ്പറേറ്രുകളിൽ നിന്ന് ഫണ്ട് സ്വീകരിച്ചില്ല. പകരം ജനങ്ങളിൽ നിന്ന് നേരിട്ട് പണം സ്വീകരിച്ചാണ് പാർട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നതാണ് പ്രത്യേകത.

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി നരേന്ദ്രമോേഡിയെ വാരണാസിയിൽ തന്നെ നേരിടാൻ കേജ്‌രിവാൾ തീരുമാനിച്ചതും എല്ലാവരെയും അന്പരിപ്പിച്ചു. വാരണാസിയിലേക്ക് കേജ്‌രിവാളിന്റെ വരവ് ബി.ജെ.പി ക്യാന്പുകളെ വിറപ്പിച്ചുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.

 ജീവൻ വച്ച് ലാലവും നായിഡുവും
അഞ്ച് വർഷമായി അധികാരമില്ലാതെ വലയുകയും ഒടുവിൽ കാലിത്തീറ്റ കുംഭകോണ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ജയിലിൽ പോയി അയോഗ്യനായ ലാലു പ്രസാദ് യാദവിനും പത്ത് വർഷമായി അധികാരമില്ലാത്ത ടി.ഡി.പി തലവൻ ചന്ദ്രബാബു നായിഡുവിനും തിരിച്ചുവരാൻ പ്രതീക്ഷ നൽകുന്ന തിരഞ്ഞെെടുപ്പാണ് ഇത്. തിരഞ്ഞെടുപ്പിന്റെ പ്രചരണത്തിന്റെ ആദ്യ നാളുകളിൽ പിന്നാക്കം നിന്ന ലാലവും നായിഡുവും അവസാന ഘട്ടത്തിലെത്തിയപ്പോൾ മുൻപന്തിയിലാണ്. ഇരുവരും തങ്ങളുടെ പാർട്ടികളെ അധികാരത്തിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. ബീഹാറിൽ ലാലവും സീമാന്ധ്രയിൽ നായിഡുവും നടത്തിയ തിരിച്ചുവരവ് പ്രത്യേകം പറയേണ്ടത് തന്നെയാണ്.

 സൈലന്റ് മോഡിൽ കോൺഗ്രസ്
പത്ത് വർഷത്തെ തുടർച്ചയായ ഭരണത്തിന് ശേഷം തോൽവി സമ്മതിച്ചുകൊണ്ടുള്ള മട്ടിലാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണ രംഗത്തേക്കിറങ്ങിയത്. ആദ്യം രാഹൂൽ ഗാന്ധി മാത്രം നയിക്കുമെന്ന് പറഞ്ഞ കോൺഗ്രസിന് പിന്നീട് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ തന്നെ നേരിട്ട് ഇറക്കേണ്ടിവന്നു. മുതിർന്ന മന്ത്രിമാരടക്കമുള്ളവർ തോൽവി ഭയന്ന് തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറായതും പ്രതിപക്ഷത്തിന് കൂടുതൽ കരുത്ത് നൽകി.

യു.പി.എ സർക്കാരിനെതിരായുള്ള ആക്രമണം വെടിഞ്ഞ് ഗാന്ധി കുടുംബത്തിന് നേരെ മോഡിയെ യുദ്ധം തുടങ്ങിയപ്പോൾ അതിനെ പ്രതിരോധിക്കാനും കോൺഗ്രസ് നേതൃ നിരയ്‌ക്ക് ആദ്യം കഴിഞ്ഞില്ല. ഒടുവിൽ പ്രിയങ്ക ഗാന്ധി രംഗത്തിറങ്ങിയതോടെയാണ് കോൺഗ്രസ് ക്യാന്പുകൾ ആവേശത്തിലായത്.

പത്ത് വർഷം രാജ്യത്തെ നയിച്ച പ്രധാനമന്ത്രി മൻമോഹൻ സിംഗും മുതിർന്ന മന്ത്രിമാരും പ്രചരണ യോഗങ്ങളിൽ ഇടം നേടിയില്ലെന്നതും ശ്രദ്ധിക്കപ്പെട്ടു. മൻമോഹൻ സിംഗിന്റെ അസാന്നിദ്ധ്യം ഒരു ഘട്ടത്തിൽ ചർച്ചയാവുകയും ചെയ്തു.


 കുട്ടികളുടെ ഇടയിൽ ഹിറ്റായി കുട്ടി മോഡി
വോട്ട് അവകാശമില്ലാത്ത കുട്ടികൾക്കിടയിൽ മോഡിയെ ഹീറോയാക്കാനുള്ള ശ്രമവും ഫലം കണ്ടു. ബാൽ നരേന്ദ്ര- നരേന്ദ്രമോഡിയുടെ കുട്ടിക്കാല കഥകൾ എന്ന പേരിൽ ഇറങ്ങിയ കാർട്ടൂൺ പുസ്തകമാണ് കുട്ടികളുടെ ഇടയിൽ ഹരമായത്.

മോഡിയെ കുറിച്ച് അറിയാൻ ഒരു ഡസനോളം ജീവചരിത്രങ്ങൾ പുസ്തകശാലകളിൽ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇടം നേടിയതിന് പുറമേയായിരുന്നു ബാൽ നരേന്ദ്ര കാർട്ടൂൺ പുസ്തകം.

മോഡിയുടെ കുട്ടിക്കാലത്ത് നടന്ന 17 സംഭവങ്ങളാണ് കോമിക് പുസ്തകത്തിൽ ഉൾപ്പെടുത്തിയത്. മോഡിയുടെ ജന്മനാടായ വാഡ്നഗറിലെ മേഹ്സനയിൽ ഒരിക്കൽകുട്ടികൾ കളിച്ചുകൊണ്ടിരിക്കെ പന്ത് സർമിഷ്ടാ തടാകത്തിലേക്ക് ഒഴുകിപോയി. മുതലകളുടെ വാസകേന്ദ്രമായ തടാകത്തിലേക്ക് കൊച്ചു നരേന്ദ്ര എടുത്തുചാടി നീന്തി പന്ത് എടുത്തു. വീട്ടിലേക്ക് മടങ്ങുന്പോൾ ഒരു മുതലക്കുഞ്ഞിനെയും എടുത്തു കൈയ്യിൽ വച്ചു. മുതലക്കുഞ്ഞിനെ കാണാതെ അതിന്റെ അമ്മ എത്രമാത്രം വിഷമിക്കുന്നുണ്ടാകുമെന്ന് വീട്ടിലെത്തിയപ്പോൾ നരേന്ദ്ര തന്റെ അമ്മയിൽ നിന്ന് മനസിലാക്കുന്നു. അപ്പോൾ തന്നെ മുതലക്കുഞ്ഞിനെ തിരിച്ച് തടാകത്തിൽ ഉപേക്ഷിക്കുന്നു. നരേന്ദ്രയുടെ ധൈര്യവും മൃഗങ്ങളോടുള്ള സ്നേഹവും വരച്ചുക്കാട്ടാനാണ് കഥയിലൂടെ ശ്രമിക്കുന്നത്.

അമ്മാവൻ സമ്മാനിച്ച വെള്ള ഷൂ പൊളിഷ് ചെയ്യാൻ ക്ളാസുമുറിയിൽ എഴുതാൻ ഉപയോഗിക്കുന്ന ചോക്കിന്റെ മുറിഞ്ഞ ഭാഗങ്ങൾ കരുതിവച്ചതും ഇരുന്പ് ജഗ്ഗിൽ ചൂട് വെള്ളം നിറച്ച് യൂണിഫോം ഇസ്‌തിരിയിട്ടിരുന്നതുമൊക്കെ കഥകളായി അവതരിപ്പിച്ച് മോഡിയെന്ന ബാലതാരത്തെ ഹിറ്റാക്കി. മോഡിയെന്ന ചായവില്പനക്കാരനെയും മൃഗസ്നേഹിയെയും നീന്തൽ വിദഗ്ദ്ധനെയും കബടി താരത്തെയും നാടക നടനെയുമൊക്കെ കഥകളായി വരച്ചു കാട്ടുന്നുണ്ട്.

 ബൊമ്മകളെയും വെറുതേ വിട്ടില്ല
വാരണാസിയിലെ തുണിക്കടകൾക്ക് മുന്നിലുള്ള ബൊമ്മകളെ പോലും ബി.ജെ.പി വെറുതേ വിട്ടില്ല. അബ്ക്കി ബാർ മോഡി സർക്കാർ (ഇത്തവണ മോഡി സർക്കാർ) എന്ന് എഴുതിയിട്ടുള്ല ബി.ജെ.പി തൊപ്പികളാണ് അവയ്‌ക്ക് മുകളിൽ ധരിപ്പിച്ചത്. സന്യാസിമാർ ആം ആദ്മി തൊപ്പി ധരിച്ച് വോട്ട് പിടിച്ചതും വാരണാസിയിൽ കൗതുക കാഴ്ചയായി.


 തിരഞ്ഞെടുപ്പ് ചൂടിൽ ഹഖിന് നഷ്ടമായത് പ്ളസ് ടൂ പരീക്ഷ

തിരഞ്ഞെടുപ്പിൽ പലർക്കും പലവിധത്തിലുള്ള നഷ്ടങ്ങളുണ്ടാകും. അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് സമാജ്‌വാദി പാർട്ടി നേതാവും എം.എൽ.എയുമായ അസീമുൽ ഹഖ് പെഹൽവാന്റെ നഷ്ടം. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ അദ്ദേഹത്തിന് നഷ്ടമായത് പ്ളസ്ടൂ പരീക്ഷയാണ്. 2000ത്തിലാണ് ഹഖ് പത്താം ക്ളാസ് പാസായത്. മാർച്ച് മൂന്നിന് ആദ്യ പരീക്ഷ നടക്കേണ്ട ദിവസം തന്നെ സമാജ്‌വാദി പാർട്ടി എം.എൽ.എമാരുടെ യോഗമുണ്ടായിരുന്നതിനാൽ ഹഖിന് പങ്കെടുക്കാനായില്ല. കൊലപാതക കേസിൽ പ്രതിയായ ഹഖിനൊപ്പമുള്ല മൂന്ന് സുരക്ഷാ ഭടന്മാരാണ് അദ്ദേഹത്തെ പഠിപ്പിക്കുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം.

മഹോത്സവത്തിന് സമാപനം കുറിക്കുമ്പോൾ

Appeared on13th may 2014

മഹോത്സവത്തിന് സമാപനം കുറിക്കുമ്പോൾ
Posted on: Tuesday, 13 May 2014


ന്യൂഡൽഹി: ഒരു  ദേശീയോത്സവത്തിന്റെ ചേരുവകളെല്ലാമടങ്ങിയതായിരുന്നു ഒരു മാസത്തിലേറെ  നീണ്ട ലോക്‌സഭാ തിരഞ്ഞെടുപ്പ്. വർണ്ണങ്ങൾ വാരിവിതറിയ ഹോളിയും അതിനിടയിൽ വന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പൊലിമ കൂടി. ആരോപണ-പ്രത്യാരോപണങ്ങളും വെല്ലുവിളികളും  എല്ലാം നിറഞ്ഞു നിൽക്കെ  അംപയറായ  തിരഞ്ഞെടുപ്പ് കമ്മിഷനു നിരവധി തവണ വിസിൽ മുഴക്കേണ്ടി വന്നുവെങ്കിലും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ   അടിയുറച്ച ജനാധിപത്യബോധം തെളിയിച്ചുകൊണ്ടാണ് ഒരു തിരഞ്ഞെടുപ്പുകാലം കൂടി  കടന്നു പോകുന്നത്. അതിനിടെ ശ്രദ്ധിക്കപ്പെട്ട    ഗൗരവതരവും  കൗതുകകരവുമായ ചില വിഷയങ്ങൾ ചുവടെ.

 ഡൽഹിയിലെ ആം ആദ്മി  ഇഫക്‌ട്
ഡൽഹിയിൽ ആം ആദ്മി ഇഫക്‌ട് എന്തായിരിക്കുമെന്നതും എല്ലാവരും ഉറ്റുനോക്കുന്ന ഒന്നാണ്. കഴിഞ്ഞ വർഷം നവംബറിൽ ചരിത്ര വിജയം നേടിയ ആം ആദ്മിയുടെ പ്രധാന നേതാക്കളായ അരവിന്ദ്‌ കേജ്‌രിവാൾ, യോഗേന്ദ്ര യാദവ്, കുമാർ വിശ്വാസ് അടക്കമുള്ള  ആരും ഈ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ മത്സരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ആം ആദ്മി പാർട്ടിയുടെ ഡൽഹിയുടെ സ്ഥിതിയും വാരണാസി തുടങ്ങിയ മണ്ഡലങ്ങളിലെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെടും.


 ക്ഷേത്രം പണിതിട്ടും സീറ്റില്ല
തിരഞ്ഞെടുപ്പിൽ സീറ്റ് ഉറപ്പിക്കാൻ നേതാക്കൾ പലതരം നമ്പരുകൾ പുറത്തെടുക്കും. എന്നാൽ, അതിനായി ഒരു ക്ഷേത്രം തന്നെ നിർമ്മിക്കാൻ ഇറങ്ങിപ്പുറപ്പെടുന്നത് ആദ്യമായിരിക്കും. ആന്ധ്രയിലെ സെക്കന്തരാബാദ് കന്റോൺമെന്റ്  സിറ്റിംഗ് എം.എൽ.എയായ പി. ശങ്കർ റാവുവാണ് അങ്ങനെയൊരു സാഹസത്തിന് ഇറങ്ങിപ്പുറപ്പെട്ടത്. തെലുങ്കാന സംസ്ഥാനം രൂപീകരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായി  കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ തെലുങ്കാന തല്ലിയാക്കി (തെലുങ്കാന അമ്മ) മാറ്റിയാണ് ശങ്കർ റാവു ക്ഷേത്രം പണിയുന്നത്.


ഇതൊക്കെയാണെങ്കിലും തന്റെ ഭക്തി ഉള്ളു തുറന്ന് കാണിച്ചിട്ടും ദേവി കനിഞ്ഞില്ലെന്ന ദുഃഖം ശങ്കർ റാവു ഹൈദരാബാദിലെ മുഷിറാബാദിലുള്ള തന്റെ വസതിയിലിരുന്നുകൊണ്ട് കേരളകൗമുദിയോട് പങ്കുവച്ചിരുന്നു.

ഹൈദരാബാദ് - ബാംഗ്ളൂർ ഹൈവേയിലെ കൊത്തൂർ മണ്ഡലിലെ നന്ദിഗം ഗ്രാമത്തിലെ ഒൻപത് ഏക്കർ സ്ഥലത്താണ് ക്ഷേത്രം നിർമ്മിക്കുന്നത്. ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ സോണിയ തന്നെയായിരിക്കും. അവരെ പൂജിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവിടെ ചെല്ലാം. തൊഴാം. വഴിപാട് നടത്താം.  500കിലോ ഭാരം വരുന്ന സോണിയയുടെ വെങ്കല പ്രതിമയും തയ്യാറായിക്കഴിഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഘോഷയാത്രയായി കൊണ്ടുവന്ന് പ്രതിമ ക്ഷേത്രത്തിൽ സ്ഥാപിക്കുന്നതോടെ 'സോണിയാ ഗാന്ധി ശാന്തി വനം" എന്നു പേരുള്ള പുണ്യഭൂമിയായി നന്ദിഗാം മാറുമെന്നാണ് ശങ്കർ റാവു പറയുന്നത്.

2012ൽ ശങ്കർറാവുവിനെതിരെ മരുമകൾ സ്ത്രീധനപീഡനക്കേസ് ഫയൽ ചെയ്തിരുന്നു. തുടർന്ന് മന്ത്രിസ്ഥാനവും നഷ്ടപ്പെട്ടു. അതാണ് തനിക്ക് സീറ്റ് നിഷേധിക്കാൻ കാരണമെങ്കിൽ അഴിമതിക്കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയവർക്ക് തന്നെ കോൺഗ്രസ് സീറ്റ് നൽകിയിട്ടുണ്ടല്ലോയെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

 എം.എൽ.എയ്‌ക്ക് നഷ്ടമായത് പ്ളസ് ടു പരീക്ഷ
തിരഞ്ഞെടുപ്പിൽ പലർക്കും പലവിധത്തിലുള്ള നഷ്ടങ്ങളുണ്ടാകും. അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് സമാജ്‌വാദി പാർട്ടി നേതാവും എം.എൽ.എയുമായ അസിമുൽ ഹഖ് പെഹൽവാന്റെ നഷ്ടം. പാർട്ടിക്കു വേണ്ടി പ്രചാരണം നടത്തേണ്ടിവന്നത് മൂലം അദ്ദേഹത്തിന് നഷ്ടമായത് പ്ളസ് ടു പരീക്ഷയാണ്. 2000ത്തിലാണ് ഹഖ് പത്താം ക്ളാസ് പാസായത്. മാർച്ച് മൂന്നിന് ആദ്യ പരീക്ഷ നടക്കേണ്ട ദിവസം തന്നെ സമാജ്‌വാദി പാർട്ടി എം.എൽ.എമാരുടെ യോഗമുണ്ടായിരുന്നതിനാൽ ഹഖിന് പങ്കെടുക്കാനായില്ല. കൊലപാതകക്കേസിൽ പ്രതിയായ ഹഖിനൊപ്പമുള്ള  മൂന്ന് സുരക്ഷാ ഭടന്മാരാണ് വിഷയങ്ങൾ പഠിപ്പിക്കുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം. ഏതായാലും സേ പരീക്ഷ എഴുതുന്നവർക്കൊപ്പം ഹഖ് പരീക്ഷാഹാളിൽ എത്തിയേക്കുമെന്നും സൂചനയുണ്ട്.


 മോഡി ജീവചരിത്രങ്ങൾ മാർക്കറ്റ് കീഴടക്കി
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മാസങ്ങൾക്ക് മുൻപ് തന്നെ പ്രസാധകർ മോഡിയുടെ ജീവചരിത്രം പ്രകാശനം ചെയ്യാൻ തുടങ്ങിയിരുന്നു. ഇംഗ്ളീഷിൽ മാത്രം ഒരു ഡസനോളം ജീവചരിത്രങ്ങളാണ് മാർക്കറ്റിൽ പ്രത്യക്ഷപ്പെട്ടത്.



നിലഞ്ജൻ മുഖ്യോഖോപാദ്ധ്യായയുടെ 'നരേന്ദ്രമോഡി-ദ മാൻ",  കിംഗ്ഷുക് നാഗിന്റെ 'ദ നമോ സ്റ്റോറി; എ പോളിറ്റിക്കൽ ലൈഫ്', എം.വി. കമ്മത്തിന്റെ 'മാൻ ഒഫ് ദ മൊമെന്റ്-നരേന്ദ്രമോഡി" എന്നിവ കഴിഞ്ഞ വർഷം അവസാനം തന്നെ പുസ്തകശാലകളിൽ ഇടം നേടിയപ്പോൾ മധു കിഷ്വാറിന്റെ 'മോഡി, മുസ്ളിം, മീഡിയ", ആൻഡി മൈറിനോയുടെ 'നരേന്ദ്രമോഡി- ഒരു രാഷ്ട്രീയ ജീവചരിത്രം" എന്നിവയാണ് ഒടുവിൽ പ്രത്യക്ഷപ്പെട്ടത്. മോഡിയുടെ വ്യക്തിജീവിതത്തിലേക്ക് കൂടുതൽ വെളിച്ചം വീശുന്ന സുധീഷ് വർമ്മയുടെ ജീവചരിത്രവും മോഡിയുടെ ഭരണത്തെക്കുറിച്ച് പറയുന്ന ബിബേക്ക് ദിബ്‌റോയുടെ പുസ്തകവും പ്രകാശനം ചെയ്യപ്പെട്ടു.

വോട്ടവകാശം പോലുമില്ലാത്ത കുട്ടികളെ സ്വാധീനിക്കാൻ അമർ ചിത്രകഥയുടെ രൂപത്തിൽ മോഡിയുടെ കുട്ടിക്കാല വീരകഥകൾ വരച്ചുകാട്ടുന്ന ബാൽ നരേന്ദ്ര- മോഡിയുടെ കുട്ടിക്കാല കഥകൾ എന്ന കോമിക്ക് പുസ്തകവും കുട്ടികളെ ഹരം കൊള്ളിച്ചു.

എല്ലാ പുസ്തകങ്ങളിലും മോഡിയെ സ്തുതിക്കുമ്പോൾ മനോജ് മിട്ടയുടെ 'ദ ഫിക്‌ഷൻ ഒഫ് ഫാക്ട് ഫൈൻഡിംഗ്: മോഡി ആൻഡ് ഗോദ്ര" എന്ന പുസ്തകത്തിൽ മാത്രമാണ് വിമർശനമുള്ളത്.

Monday, May 12, 2014

ബൂത്തിൽ വി. ഐ.പികളായി ജഗൻ കുടുംബം

Appeared on 8th May 2014

പുലിവെന്തല (കടപ്പ): സുര്യൻ ഉദിക്കുന്നതിന് മുൻപെ സീമാന്ധ്രയിലെ ഏക വി.വി.ഐ.പി പോളിംഗ് ബൂത്തിന് മുന്നിൽ ദേശീയ മാദ്ധ്യമങ്ങളുടെയക്കം വൻ മാദ്ധ്യമപ്പട നിരന്നുകഴിഞ്ഞിരുന്നു. പുലിവെന്തലയിലെ ഗംഗി റെഡ്ഡി ആശുപത്രിക്ക് സമീപമുള്ള നഴ്സറി സ്കൂൾ ഒറ്റ മുറിയായിരുന്നു ഈ വി.ഐ.പി പോളിംഗ് ബൂത്ത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ വൈ.എസ്.ജഗൻ മോഹൻ റെഡ്ഡിയും കുടുംബവും വോട്ട് രേഖപ്പെടുത്തുന്ന ഒപ്പിയെടുക്കാനായിരുന്നു മാദ്ധ്യമങ്ങളുടെ ശ്രമം. പോളിംഗ് തുടങ്ങുന്നതിന് ഒരു മണിക്കൂറിന് മുൻപ് തന്നെ സ്ത്രീകളുടെയും പുരുഷന്മാരുടെ നിരന്നുകഴിഞ്ഞു. ഇതിനിടയിൽ വി.വി.ഐ.പി ബൂത്തിലെ ഒരു ഇലക്‌ട്രോണിക്ക് വോട്ടിംഗ് യന്ത്രം പണിമുടക്കിയതിനാൽ പോളിംഗ് വീണ്ടും വൈകി. പുതിയ വോട്ടിംഗ് യന്ത്രം കൊണ്ടുവന്ന് മിനിട്ടുകൾക്കകം ജഗൻമോഹൻ റെഡ്ഡി എത്തി. എല്ലാവരോടും സമ്മതം ചോദിച്ചുകൊണ്ട് നേരിട്ട് ബൂത്തിലേക്ക് കയറി വോട്ട് രേഖപ്പെടുത്തി. ചുറ്റും കൂടി മാദ്ധ്യമങ്ങളോട് ബൂത്തിന് മുന്നിൽ വച്ച് ഒന്നും സംസാരിക്കാനില്ലെന്ന് വ്യക്തമാക്കി മുന്നോട്ട്. ഇതിനിടയിൽ നടന്ന ഉന്തും തള്ളിനുമിടയിൽ താഴെ വീണ കാമറയിലെ ഒരു ഭാഗം എടുത്ത് മാദ്ധ്യമപ്രവർത്തകന് കൈമാറി ഒരു ചിരി പാസാക്കി. വിശാഖപ്പട്ടണത്തെ സ്ഥാനാർത്ഥി കൂടിയായ അമ്മ വൈ.എസ്. വിജയമ്മയും ക്യൂവിൽ നിൽക്കുകയായിരുന്ന വോട്ടർമാരുടെ സമ്മതത്തോടെ വോട്ട് രേഖപ്പെടുത്തി മടങ്ങി.

തൊട്ടുപിറകെ എത്തിയ ജഗന്റെ ഭാര്യ വൈ.എസ്. ഭാരതിയും സഹോദരിയും പാർട്ടിയുടെ പ്രചാരണത്തിന്റെ നേതൃത്വം വഹിച്ച വൈ.എസ്. ശർമ്മിളയും എത്തി ക്യൂവിന്റെ ഏറ്റവും പിറകിലേക്ക് നീങ്ങി. ക്യൂവിൽ നിന്ന് സ്ത്രീകളോട് കുശലം പറഞ്ഞ് ഇരുവരും സമയം തള്ളിനീക്കി. ഇടയ്‌ക്ക് മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ക്യൂവിന് പുറത്തേക്ക് പോകേണ്ടിവന്നപോൾ മുൻപിൽ നിന്ന സ്ത്രീയോട് മടങ്ങിവരുന്പോൾ തന്നെ അറിയില്ലെന്ന് പറയരുതെന്നും ശർമ്മിള തമാശ പൊട്ടിച്ചു. ക്യൂവിൽ ഇടിച്ചു കയറാൻ ശ്രമിച്ച മറ്റൊരു സ്ത്രീയോട് ക്യൂ പാലിക്കണമെന്ന് ആവശ്യപ്പെട്ടും ശർമ്മിള പോളിംഗ് ബൂത്തിലെ താരമായി.

 കേരളകൗമുദിയോട് പറഞ്ഞത്.
 സഖ്യസാദ്ധ്യതകൾ തുറന്നിട്ടിരിക്കുന്നു: ജഗൻ
എല്ലാ സഖ്യ സാദ്ധ്യതകളും തുറന്നിട്ടിരിക്കുകയാണ്. വൈ.എസ്.ആർ കോൺഗ്രസ് സീമാന്ധ്രയിൽ തൂത്തുവാരും. നിലവിൽ ആരുമായും സഖ്യമോ സഖ്യം സംബന്ധിച്ചോ തീരുമാനങ്ങളായിട്ടില്ല.

 മൂന്നാം മുന്നണിക്ക് മുൻഗണന: വൈ.എസ്.ശർമ്മിള
തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തിൽ ഏത് മുന്നണിക്ക് പിന്തുണ കൊടുക്കണമെന്ന് തീരുമാനിക്കു. മൂന്നാം മുന്നണിക്കാണ് ആദ്യ പരിഗണന. പക്ഷേ സംസ്ഥാന വികസനത്തിന് പിന്തുണ നൽകുന്ന ആർക്കൊപ്പവും സഹകരിക്കും. എല്ലാ സാദ്ധ്യതകളും പരിശോധിക്കും.
കേന്ദ്രത്തിൽ ആര് അധികാരത്തിൽ വന്നാലും പുതിയ സംസ്ഥാനമെന്ന നിലയിൽ ഇവിടെ ശക്തമായ ഒരു രാഷ്ട്രീയ നേതൃത്വമുണ്ടായില്ലെങ്കിൽ കേന്ദ്ര സഹായമടക്കം ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാകും. വൈ.എസ്.ആർ കോൺഗ്രസ് മികച്ച ഭൂരിപക്ഷം നേടി അധികാരത്തിലെത്തുകയും ജഗൻ മുഖ്യമന്ത്രിയാവുകയും ചെയ്യും.

Vivekananda Reddy speaks against Jagan

പുലിവെന്തല (ആന്ധ്രാപ്രദേശ്) : കോൺഗ്രസ് വിട്ട് വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി പുതിയ പാർട്ടിയുണ്ടാക്കാൻ പാടില്ലായിരുന്നുവെന്ന് വൈ.എസ്.രാജശേഖര റെഡ്ഡിയുടെ സഹോദരനും മുൻ മന്ത്രിയുമായ വൈ.എസ്. വിവേകാനന്ദ റെഡ്ഡി കേരളകൗമുദിയോട് പറഞ്ഞു.

1991ൽ മുഖ്യമന്ത്രി സ്ഥാനം കൈലെത്തിയപ്പോൾ മുതിർന്ന നേതാക്കൾ ഉള്ളപ്പോൾ ആ സ്ഥാനം ഏറ്റെടുക്കാൻ താത്പര്യപ്പെടുന്നില്ലെന്ന് വ്യക്തമാക്കി മാറി നിന്നയാളാണ് രാജശേഖര റെഡ്ഡി. രാഷ്ട്രീയത്തിൽ കാണിക്കേണ്ട ആ പക്വത മകൻ ജഗൻ മോഹൻ റെഡ്ഡി കാണിച്ചില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

വൈ.എസ്.ആറിന് ശേഷം മുഖ്യമന്ത്രിയായി അധികാരമേറ്റ കെ. റോസയ്യയ്‌ക്ക് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പുലിവെന്തല സീറ്റിലേക്ക് ജഗൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അതുണ്ടായില്ല.

കോൺഗ്രസിൽ തന്നെ ഉറച്ചുനിന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചതുമില്ല. അങ്ങനെ ഉറച്ചുനിന്നിരുന്നുവെങ്കിൽ തെലുങ്കാന പ്രശ്നം പോലും ഉയർന്നുവരില്ലായിരുന്നു. എന്നാൽ താൻ കോൺഗ്രസിനോട് വിടപറയേണ്ടിവന്നത് തന്റെ മൂത്ത സഹോദരനായ വൈ.എസ്.ആറിനെ പാർട്ടി മോശമായി ചിത്രീകരിക്കാൻ തുടങ്ങിയത് കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. 2011ൽ പുലിവെന്തലയിൽ രാജശേഖര റെഡ്ഡിയുടെ ഭാര്യ വൈ.എസ്. വിജയമ്മയ്‌ക്ക് എതിരെ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് തന്റെ രാഷ്ട്രീയ ജീവിതത്തിലെ തെറ്റായ തീരുമാനമായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു.

സീമാന്ധ്രയിൽ ഇന്ന് പോളിംഗ് പോരാട്ടം ജഗനും നായിഡും തമ്മിൽ

Appeared on 7th May


തിരുപ്പത്തി (ആന്ധ്രാപ്രദേശ്): പെരുമഴയായി പെയ്യുന്ന വാഗ്ദാനങ്ങൾക്ക് നടുവിൽ ആന്ധ്രാപ്രദേശിലെ സീമാന്ധ്ര മേഖലയിലെ 3.67ജനങ്ങൾ ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങും. സംസ്ഥാനത്തെ 25 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 175 നിയമസഭാ സീറ്റിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ലോക്‌സഭയിലേക്ക് 333 സ്ഥാനാർത്ഥികളും നിയമസഭയിലേക്ക് 2241 പേരുമാണ് ജനവിധി തേടുന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മേഖലയിൽ 21 ലോക്‌സഭാ സീറ്റും 107 നിയമസഭാ സീറ്റും നേടിയ ഭരണപക്ഷമായ കോൺഗ്രസ് ഇന്ന് പേരിന് മാത്രമാണ് മത്സരിക്കുന്നതെന്നതാണ് ശ്രദ്ധേയം. തെലുങ്കാന രൂപീകരിക്കാൻ കൂട്ടുനിന്നതാണ് കോൺഗ്രസിന് മേഖലയിൽ തിരിച്ചടിയായിരിക്കുന്നത്.

സീമാന്ധ്രയിൽ പുതിയ തരംഗമായിരിക്കുന്ന വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി നേതൃത്വം നൽകുന്ന വൈ.എസ്.ആർ കോൺഗ്രസും മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നേതൃത്വം നൽകുന്ന ടി.‌ഡി.പിയും തമ്മിലാണ് നേരിട്ട് പോരാട്ടം നടക്കുന്നത്. പത്ത് വർഷമായ അധിരാരമില്ലാത്ത 64കാരനായ നായിഡുവിന് തന്റെ രാഷ്ട്രീയത്തിലെ ജീവൻമരണ പോരാട്ടമാണ് ഈ തിരഞ്ഞെടുപ്പ്. മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡി മരിച്ച് നാലര വർഷം കഴിഞ്ഞിട്ടും അതിന്റെ വികാരം ജനങ്ങളിൽ തങ്ങിനിൽക്കുന്നത് മുതലെടുത്ത് പോരാട്ടം നയിക്കുന്ന 41കാരനായ ജഗനും ഇത് നിർണായകം തന്നെയാണ്.

ടി.ഡി.പി ബി.ജെ.പിയുമായി സഖ്യത്തിലാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. പണ്ട് എൻ.ഡി.എയുടെ ഭാഗമായിരുന്ന ചന്ദ്രബാബു നായിഡു ഗുജറാത്തിന്റെ കലാപത്തിന്റെ പേരിൽ അതിന് മാപ്പു പറയുകയും ഇനിയൊരിക്കലും കാവി രാഷ്ട്രീയവുമായി ബന്ധപ്പെടില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ പുതിയ സംസ്ഥാനത്ത് വികസനം കൊണ്ടുവരണമെങ്കിൽ മോഡിയുടെ ബി.ജെ.പിയുമായി ചേരുകയാണ് നല്ലതെന്ന് വ്യക്തമാക്കിയാണ് സഖ്യത്തിനെ നായിഡു ന്യായീകരിക്കുന്നത്. അതേസമയം മോഡിയുമായുള്ള ടി.ഡി.പിയുടെ കൂട്ട്ക്കെട്ട് മുസ്‌ലിം വോട്ടർമാരെ വൈ.എസ്.ആർ കോൺഗ്രസിലേക്ക് അടുപ്പിച്ചു. മാത്രമല്ല, രാജശേഖര റെഡ്ഡിയുടെ ഭരണക്കാലത്ത് മുസ്‌ലിങ്ങൾക്ക് നാല് ശതമാനം പ്രത്യേക സംവരണം ഏർപ്പെടുത്തിയതും ജഗന് അനുകൂലമാണ്. ഇതിന് പുറമേയാണ് 45ഓളം സീറ്റുകളിൽ നിർണായക ശക്തിയായ കാപ്പു വിഭാഗം ജഗൻ മോഹൻ റെഡ്ഡിക്ക് പിന്തുണ പ്രഖ്യാപിച്ചത്. ദളിത്, റെഡ്ഡി വോട്ടുകളും ജഗന് അനുകൂലമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം മോഡി തരംഗവും ചിരഞ്ജീവിയുടെ അനിയൻ പവൻ കല്യാണിന്റെ പിന്തുണയും അനുകൂലമാകുമെന്നാണ് നായിഡു കണക്കുക്കൂട്ടുന്നത്. മോഡിയും പവൻ കല്യാണിന്റെ ജനസേനയും പ്രചരണ രംഗം കൊഴുപ്പിച്ചിരുന്നു. ഇതിനെല്ലാം പുറമേ തന്റെ ഭരണകാലത്തെ നേട്ടങ്ങൾ ഉയർത്തിക്കാണിച്ചാണ് നായിഡു വോട്ടർമാരെ സമീപിക്കുന്നത്. താൻ രാജരാജ്യം തിരിച്ചുകൊണ്ടുവരുമെന്നും അദ്ദേഹം വാക്ക് നൽകുന്നു. അതിന് മുറപടിയായി ജഗൻ രാജണ്ണ (വൈ.എസ്.ആർ) രാജ്യം മടക്കികൊണ്ടുവരുമെന്നാണ് തിരിച്ചടിച്ചിട്ടുള്ളത്.

കോൺഗ്രസിന് വേണ്ടി എ.ഐ.സി.സി അദ്ധ്യക്ഷ സോണിയാഗാന്ധിയും ഉപാദ്ധ്യക്ഷൻ രാഹൂൽ ഗാന്ധിയും റാലികളിൽ പങ്കെടുത്തിരുന്നെങ്കിലും വോട്ടെടുപ്പ് ദിവസത്തിൽ ബൂത്തികളിൽ പാർട്ടിക്ക് വേണ്ടി ഇരിക്കാൻ പോലും ആളെ കിട്ടുന്നില്ലെന്ന സ്ഥാനാർത്ഥികൾ തന്നെ തുറന്ന് സമ്മതിക്കുന്നു.

സംസ്ഥാന വിഭജനത്തിന്റെ പേരിൽ മുഖ്യമന്ത്രിപദം രാജിവച്ച കിരൺകുമാർ റെഡ്ഡിയുടെ ജയ്സമൈക്യാന്ധ്രാ പാർട്ടി സി.പി.എമ്മുമായി സഖ്യത്തിലാണ് മത്സരിക്കുന്നത്. സംസ്ഥാന വിഭജനം യാഥാർത്ഥ്യമായതിനാൽ തന്നെ പാർട്ടിക്ക് കാര്യമായ പ്രവർത്തനമൊന്നും നടത്താൻ കഴിഞ്ഞിട്ടില്ല. കിരൺ കുമാർ റെഡ്ഡി മത്സരരംഗത്തുമില്ല. പകരം തന്റെ പതിവ് മണ്ഡലമായ പീലേരുവിൽ സഹോദരൻ സന്തോഷ് റെഡ്ഡിയാണ് മത്സരിക്കുന്നത്.

സംസ്ഥാനത്ത് 130 സീറ്റുകൾ നേടി ഭരണത്തിൽ വരുമെന്ന് ജഗൻ മോഹൻ റെഡ്ഡിയും 145 സീറ്റുകൾ നേടുമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നായിഡും പറയുന്പോൾ മോഡിക്ക് ഉറ്റുനോുക്കുന്നത് 25 ലോക്‌സഭാ സീറ്റുകളിൽ ആർക്ക് മേൽക്കൈ നോടുമെന്നാണ്. എന്ത് വന്നാലും കോൺഗ്രസിനൊപ്പം പോകില്ലെന്ന് പ്രഖ്യാപിച്ചിട്ടുള്ള ജഗന്റെ വാക്കുകൾ അതിനാൽ തന്നെ മോഡിക്ക് സന്തോഷം പകരുന്നതാണ്. നായിഡുവിന് പകരം വിജയം ജഗനാണ് നേടുന്നതെങ്കിലും അത് തങ്ങൾക്ക് അനുകൂലമാകുമെന്നും മോഡി പ്രതീക്ഷിക്കുന്നുമുണ്ട്.

 മത്സരരംഗത്തുള്ള പ്രമുഖർ
മുഖ്യമന്ത്രി സ്ഥാനാർത്ഥികളായ ജഗൻമോഹൻ റെഡ്ഡി കടപ്പയിലെ പുലിവെന്തലയിലും ചന്ദ്രബാബു നായിഡു കുപ്പം നിയോജകമണ്ഡലത്തിൽ നിന്നുമാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്. എൻ.ടി.ആറിന്റെ മകനും സൂപ്പർസ്റ്റാർ ബാലകൃഷ്‌ണ ഹിന്ദുപ്പൂരിലാണ് മത്സരിക്കുന്നത്. കോൺഗ്രസിന്റെ പ്രചരണ വിഭാഗം തലവനായ കേന്ദ്രമന്ത്രി മെഗാസ്റ്റാർ ചിരഞ്ജീവി മത്സരംഗത്തില്ല. അദ്ദേഹം നിലവിൽ രാജ്യസഭാംഗമാണ്. കോൺഗ്രസിന്റെ പി.സി.സി. അദ്ധ്യക്ഷൻ രഘുവീര റെഡ്ഡി പെനുഗൊണ്ട് മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്നു.

വൈ.എസ്.ആർ കോൺഗ്രസിന്റെ അദ്ധ്യക്ഷ വൈ.എസ്.വിജയമ്മ വിജയവാഡ മണ്ഡലത്തിൽ നിന്നാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. എൻ.ടി.ആറിന്റെ മകൾ ഡി. പുരന്ദേശ്വരി രാജംപേട്ടയിൽ നിന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായാണ് ജനവിധി തേടുന്നത്.

കേന്ദ്രമന്ത്രിമാരായ കിഷോർ ചന്ദ്ര ദേവ് (അരക്കു), പള്ളം രാജു (കാക്കിനാഡ), കിള്ളി കൃപാറാണി (ശ്രീകാകുളം), പനബക ലക്ഷ്മി (ബാപ്പർതല), കോട്‌ല സൂര്യ പ്രകാശ് റെഡ്ഡി (കർണൂൽ) എന്നിവരും മത്സരരംഗത്തുണ്ട്.

 സ്ഥാനാർത്ഥികൾ കോടിപതികൾ
പ്രധാന പാർട്ടികളായ വൈ.എസ്.ആർ കോൺഗ്രസും ടി.ഡി.പിയും കോടീശ്വരന്മാരായ സ്ഥാനാർത്ഥികളെയാണ് രംഗത്തിറക്കിയതെന്നതും ശ്രദ്ധേയമാണ്. വൈ.എസ്.ആർ കോൺഗ്രസിന്റെ 86 ശതമാനം സ്ഥാനാർത്ഥികളും ടി.ഡി.പിയുടെ 82 ശതമാനം പേരും കോടീശ്വരന്മാരാണ്. ടി.ഡി.പി സ്ഥാനാർത്ഥികളുടെ ശരാശരി സ്വത്ത് 21.86 കോടിയാണെങ്കിൽ വൈ.എസ്.ആർ കോൺഗ്രസിന്റെത് 10.97 കോടിയാണ്. ആകെ 59 സ്ഥാനാർത്ഥികൾക്ക് 20 കോടിയിലധികം സ്വത്തുണ്ടെന്നും സനദ്ധസംഘടനയായ എ.ഡി.ആറിന്റെ സർവേയിൽ പറയുന്നു.

സഖ്യങ്ങൾ ഇങ്ങനെ:
 വൈ.എസ്.ആർ കോൺഗ്രസ്: എല്ലാ സീറ്റിലും ഒറ്റയ്ക്ക്.
 ടി.ഡി.പി - ബി.ജെ.പി സഖ്യം: ടി.ഡി.പി 21 ലോക്‌സഭാ,166 നിയമസഭാ, ബി.ജെ.പി നാല് ലോക്‌സഭാ, 9 നിയമസഭാ.
 കോൺഗ്രസ്: എല്ലാ മണ്ഡലങ്ങളിലും ഒറ്റയ്‌ക്ക്
 ജയ്സമൈക്യാന്ധ്രാ പാർട്ടി സി.പി.എം സഖ്യം: ജയ്സമൈക്യാന്ധ്രാ 23 ലോക്‌സഭാ, 157 നിയമസഭാ സി.പി.എം രണ്ട് ലോക്‌സഭാ 18 നിയമസഭാ
 ആം ആദ്മി പാർട്ടി, ലോക് സത്ത പാർട്ടി, സി.പി.ഐ എന്നീ പാർട്ടികളും മത്സരരംഗത്തുണ്ട്.

ഓരോ വോട്ടും അമ്മയുടെ ആത്മാവിന്റെ നിത്യശാന്തിക്ക്.

Appeared on 7th May

അല്ലഗഡ്ഡ (ആന്ധ്രാപ്രദേശ് ): എന്റെ അമ്മയ്‌ക്ക് വോട്ട് ചെയ്ത് വിജയിപ്പിച്ച് അമ്മയുടെ ആത്മാവിന് നിത്യശാന്തിന് നേരണം. ഓരോ വോട്ടിലൂടെയും അമ്മയ്‌ക്ക് ശ്രദ്ധാഞ്ജലി അർപ്പിക്കണം.- ഇത് പറയുന്പോൾ അഖില പ്രിയയുടെയും കേട്ട് നിന്നവരുടെയും കണ്ണുകൾ നനഞ്ഞു. കർണൂൽ ജില്ലയിലെ അല്ലഗഡ്ഡ മണ്ഡലത്തിലാണ് കണ്ണീരിൽ കുതിർന്ന ഈ പ്രചരണം നടന്നത്. ഇന്ന് നടക്കുന്ന വോട്ടെടുപ്പിൽ അല്ലഗഡ്ഡ നിയമസഭാ മണ്ഡലത്തിലെ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥിയായ ശോഭാ നാഗി റെഡ്ഡി വിജയിക്കുകയാണെങ്കിൽ അത് ചരിത്രമാകും. രാജ്യത്ത് ആദ്യമായി മരണാനന്തരം എം.എൽ.എയായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തിയായി ശോഭ മാറും.

കഴിഞ്ഞ മാസം 24നാണ് ശോഭാ നാഗിറെഡ്ഡി വാഹനാപടകത്തിൽ കൊല്ലപ്പെട്ടത്. വൈ.എസ്.ആർ കോൺഗ്രസ് പാർട്ടി ഒരു അംഗീകൃത രാഷ്ട്രീയ പാർട്ടിയായിരുന്നെങ്കിൽ തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കാമായിരുന്നുവെന്ന് വ്യക്തമാക്കിയ തിരഞ്ഞെടുപ്പ് കമ്മിഷൻ, ഏറ്റവും കൂടുതൽ വോട്ട് നേടുന്നത് ശോഭയാണെങ്കിൽ വിജയിയായി പ്രഖ്യാപിക്കുമെന്നും അറിയിച്ചു. തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടത്തും. ഇതോടെയാണ് ശോഭയ്‌ക്കായി കുടുംബവും പാർട്ടിയും കണ്ണീരിന്റെ ഗന്ധവുമായി വോട്ട് തേടി ജനങ്ങളുടെ മുന്നിലേക്ക് എത്തിയത്.

ശോഭയുടെ മൂത്ത മകളായ ഭൂമ അഖില പ്രിയ (27) ആണ് അമ്മയ്‌ക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് പ്രചരണത്തിന് നേതൃത്വം നടത്തിയത്. അഖിലയ്‌ക്കൊപ്പം സഹോദരങ്ങളായ ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനി മൗനിക (22), പ്ളസ് വൺ വിദ്യാർത്ഥി ജഗത് വിഖ്യത് (14) എന്നിവരും സജീവമായി പ്രചരണം നടത്തി. അല്ലഗഡ്ഡയിൽ ശോഭയ്‌ക്ക് വേണ്ടി നടന്നത് നിശബ്ദ പ്രചരണമായിരുന്നു. മക്കൾ മൂന്ന് പേരും വിവിധ ഇടങ്ങളിൽ റാലികളിൽ മറ്റും പ്രസംഗിച്ചപ്പോൾ സ്ത്രീകൾ കൈയ്യടിച്ചില്ല. പകരം കണ്ണീരിൽ കുതിർന്ന് വോട്ട് ചെയ്യുമെന്ന് ഉറപ്പുനൽകുകയായിരുന്നു.

അഖിലയെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത്, താൻ അമ്മയുടെ ഡെമ്മി സ്ഥാനാർത്ഥിയായിരുന്നുവെന്നതാണ്. ശോഭയുടെ പത്രിക സ്വീകരിച്ചതോടെയാണ് അഖില പത്രിക പിൻവലിച്ചത്. ശോഭ വിജയിക്കുകയാണെങ്കിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ എം.ബി.എ ബിരുദധാരിയായ അഖിലയായിരിക്കും സ്ഥാനാർത്ഥിയെന്നും ഏകദേശം ഉറപ്പായി കഴിഞ്ഞു.

നാല് തവണ ഇവിടെ നിന്ന് വിജയിച്ചിട്ടുള്ള ശോഭയ്‌ക്ക് വൻ സ്വീകാര്യതയാണ് മണ്ഡലത്തിലുള്ളത്. മൂന്ന് തവണ ടി.ഡി.പി ടിക്കറ്റിൽ വിജയിച്ച ശോഭ കഴിഞ്ഞ തവണ ചിരഞ്ജീവിയുടെ പ്രജാരാജ്യത്തിന്റെ ബാനറിലാണ് വിജയിച്ചത്. എന്നാൽ തെലുങ്കാന സംസ്ഥാന രൂപീകരണത്തിന്റെ പശ്ചാത്തലത്തിൽ ശോഭ വൈ.എസ്.ആർ കോൺഗ്രസിലേക്ക് തിരിഞ്ഞു. ശോഭയുടെ ഭർത്താവ് ഭൂമ നാഗി റെഡ്ഡി മൂന്ന് തവണ എം.പിയും രണ്ട് തവണയും എം.എൽ.എയുമായിരുന്നു. നന്ദ്യാലിൽ മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിനോട് നേരിയ ഭൂരിപക്ഷത്തിൽ തോറ്റ ചരിത്രവും ഭൂമ നാഗി റെഡ്ഡിക്കുണ്ട്.

പിതാവും മുൻ മന്ത്രിയുമായ എസ്.വി. സുബ്ബ റെഡ്ഡിക്കൊപ്പം രണ്ട് ടേമിൽ നിയമസഭയിൽ ഒപ്പം ഇരിക്കാൻ കഴിഞ്ഞ റെക്കാഡും ശോഭയുടെ പേരിൽ ആന്ധ്രാ നിയമസഭയിലുണ്ട്.

കഴിഞ്ഞ തവണ 80000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശോഭ വിജയിച്ചതെങ്കിൽ അത് ഇത്തവണ ഒരു ലക്ഷത്തിന് മുകളിലായിരിക്കുമെന്നും അഖില പറഞ്ഞു.

Roja

Appeared on 6th May

നഗരി (ആന്ധ്രാപ്രദേശ്) : സിനിമയിലെ ഭാഗ്യം നടി റോജയ്‌ക്ക് രാഷ്ട്രീയത്തിൽ ലഭിച്ചിട്ടില്ല. മത്സരിച്ച രണ്ട് തവണയും പരാജയപ്പെട്ടു. ഇപ്പോൾ മൂന്നാം തവണ ജനവിധി തേടുകയാണ്. അതും തന്റെ ജന്മസ്ഥലത്തിനടുത്ത് തന്നെ. ആന്ധ്രാ പ്രദേശ്- തമിഴ്നാട് അതിർത്തിയിലുള്ള നഗരിയിലാണ് ഇത്തവണ വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയുടെ ടിക്കറ്റിൽ റോജ ഭാഗ്യം പരീക്ഷിക്കുന്നത്.

മത്സരം മൂന്നാമത്തേത് ആയതിനാൽ പ്രചരണത്തിന്റെ രീതികളൊക്കെ റോജയ്‌ക്ക് വശമുണ്ട്. കൈയ്യടി നേടാനുള്ള കുറുക്കുവഴികളും അറിയാം.


പരസ്യ പ്രചരണം അവസാനിച്ച ഇന്നലെ തമിഴ് ജനത കൂടുതൽ താമസിക്കുന്ന മണ്ഡലത്തിലെ കെ.സി.ആർ പേട്ടയിലാണ് റോജ പര്യടനം നടത്തിയത്. ഗ്രാമത്തിലെ ക്ഷേത്രത്തിൽ കയറി തൊഴുത ശേഷം ഭസ്മം തൊട്ട് തനി തമിഴ് വനിതയായി റോജ പുറത്തേക്ക് വന്നു. പിന്നെ നേരെ തുറന്ന ജീപ്പിലേക്ക്. എല്ലാവരോടും നിറഞ്ഞ ചിരി. ഒടുവിൽ പ്രസംഗിച്ചപ്പോൾ തെലുങ്കിലും തമിഴിലും മാറി മാറി സംസാരിച്ച് ഇരു വിഭാഗങ്ങളുടെ വോട്ട് ഉറപ്പിക്കാൻ ശ്രമിച്ചു.


തനിക്ക് സീറ്റ് നൽകിയ ജഗന് വേണ്ടിയും റോജ ഒരു കമന്റ് പാസാക്കി. ജഗൻ മെലിഞ്ഞ വ്യക്തിയായിരിക്കും അതുകൊണ്ട് തൊട്ടു കളയാം എന്ന് വിചാരിക്കണ്ട, വൈദ്യുതി കന്പിയും മെലിഞ്ഞതാണ്. പക്ഷേ തൊട്ടാൽ ഷോക്ക് അടിക്കും. നടി റോജ താക്കീത് ചെയ്തു.

പുലിവെന്തലയിലെ കുടുംബപുരാണത്തിൽ വൈ.എസ് വെറും അക്ഷരങ്ങളല്ല

Appeared on 6th May 2014

പുലിവെന്തലയിലെ കുടുംബപുരാണത്തിൽ വൈ.എസ് വെറും അക്ഷരങ്ങളല്ല

Posted on: Tuesday, 06 May 2014


പുലിവെന്തല (ആന്ധ്രാപ്രദേശ്): പുലിവെന്തലയിലെ പുലികൾക്ക്  ഇനിഷ്യലിട്ടാൽ അത് ആന്ധ്രയിലെ രാഷ്ട്രീയമാകും. ആന്ധ്രയിലെ ഈ മണ്ഡലത്തിൽ മാത്രമല്ല സമീപ മത്സരവേദികളിലെല്ലാം വൈ.എസ് എന്നത്  മാന്ത്രികസ്വാധീനമുള്ള അക്ഷരങ്ങളാണ്. ഒരു റെഡ്ഡി കൂടി അവസാനം ചേർത്താൽ സദ്യക്ക് പായസം വിളമ്പുന്നതുപോലെയാണ്. സുഭിക്ഷ രാഷ്ട്രീയ സദ്യ!

രാജാ റെഡ്ഡി, രാജശേഖര റെഡ്ഡി, ജഗ്‌മോഹൻ റെഡ്ഡി ഇതൊക്കെ പേരുകൾ മാത്രമാണ്. അവയ്ക്കു മുമ്പിലുള്ള വൈ,  എസ്  എന്നീ അക്ഷരങ്ങളാണ് പുലിവെന്തലയിലെ നാട്ടുകാർക്കു വേണ്ടത്.  ആ കുടുംബത്തെ ചുറ്റിപ്പറ്റിനിൽക്കുന്ന ചരിത്രം മാത്രമേ ഈ മണ്ഡലത്തിനു പറയാനുമുള്ളു. നാല് പതിറ്റാണ്ടായി ഈ കുടുംബുപുരാണമേ അവർക്കറിയൂ. അതേ ഇവിടെ വിജയിക്കുകയുള്ളു. ഇവിടെ മറ്റൊന്നിനും പുതുമയില്ല, എന്തിന് പ്രചരണത്തിനു പോലുമില്ല കാലം കഴിഞ്ഞാലും പുതുമ.   സ്ഥാനാർത്ഥി തന്നെ നേരിട്ടിറങ്ങി പ്രചാരണം നടത്തുന്ന രീതികളും ഇവിടെയില്ല. പകരം പാർട്ടിക്കാർ ഇറങ്ങും. പാർട്ടി എന്നുവച്ചാൽ വൈ.എസ് കുടുംബത്തിന്റെ ആശ്രിതർ. അവർക്കൊപ്പം കുടുംബത്തിൽ നിന്ന് ആരെങ്കിലും ഒരു പ്രതിനിധിയുണ്ടാകും, അത്രമാത്രം.
വൈ.എസ്. രാജശേഖര റെഡ്ഡി ആന്ധ്രാ  രാഷ്ട്രീയത്തിന്റെ ഉയരങ്ങളിലെത്തിയത് പുലിവെന്തലയിൽനിന്നാണ്. മുഖ്യമന്ത്രി പദത്തിലേക്ക് ഉറ്റുനോക്കുന്ന മകൻ വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയും നിയമസഭയിലേക്കുള്ള തന്റെ കന്നിയങ്കം ഇവിടെ കുറിച്ചിരിക്കുകയാണ്. പക്ഷേ, ജഗൻ അങ്കത്തട്ടിലിറങ്ങുകയില്ല.  പകരം പ്രചാരണം നടത്തുന്നത് ഭാര്യ വൈ.എസ്. ഭാരതിയാണ്. കഴിഞ്ഞ അര നൂറ്റാണ്ടായി ജനങ്ങൾക്ക് വേണ്ടി വാതിൽ തുറന്നിട്ടിരിക്കുന്ന വൈ.എസ്.ആർ കുടുംബത്തിന്  അവർക്കിടയിലേക്ക് വോട്ട് ചോദിച്ച് ചെല്ലേണ്ട കാര്യമില്ലെന്നാണ് ഭാരതി 'കേരളകൗമുദി"യോട് പറഞ്ഞത്.


മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ മാത്രമാണ് ജഗൻ എത്തിയത്.  വോട്ട് ചെയ്യാൻ നാളെയെത്തും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ മണ്ഡലത്തിലെയും ജില്ലയിലെയും പ്രചാരണത്തിന് നേതൃത്വം നൽകുന്നത് പുലിവെന്തലയിൽതന്നെ ജനിച്ചുവളർന്ന ഭാരതിയാണ്. ഡോക്‌ടർമാരായ ഗംഗി റെഡ്ഡിയുടെയും സുഗുണയുടെയും മകളായ ഭാരതിയെ 1996ലാണ് ജഗൻ വിവാഹം ചെയ്തത്. സുഗുണയും രാജശേഖര റെഡ്ഡിയും മെഡിക്കൽ കോളേജിൽ സഹപാഠികളായിരുന്നു.

മണ്ഡലത്തിലെയും ജില്ലയിലെയും മുദ്രാവാക്യങ്ങൾ മാറിയിട്ടില്ല. "കടപ്പ പുലി ബിഡ്ഡ, സീമക്കേ മുദ്ദു ബിഡ്ഡ' (കടപ്പ പുലിയുടെ മകൻ, റായലസീമയുടെ പൊന്നോമന പുത്രൻ) ഇതായിരുന്നു രാജശേഖര റെഡ്ഡി ആദ്യമായി മത്സരിക്കുമ്പോൾ ഇറക്കിയിരുന്ന മുദ്രാവാക്യം. "കടപ്പ പുലി' എന്ന അറിയപ്പെട്ടിരുന്ന വൈ.എസ്. രാജാറെഡ്ഡിയാണ് പുലിവെന്തലയിൽ വൈ.എസ്.ആർ കുടുംബത്തിന്റെ ആധിപത്യം സ്ഥാപിച്ചത്. വ്യവസായിയായിരുന്ന രാജാ റെഡ്ഡി സൗജന്യമായി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രിയും  സ്ഥാപിച്ച് തന്റെ രാഷ്ട്രീയ സാമ്രാജ്യത്തിന് അടിക്കല്ലുകൾ പാകിയപ്പോൾ രാജശേഖരയും ജഗനും ചെങ്കോൽ കൈമാറ്റം സുഗമമായി. ഇപ്പോൾ പുലി ബിഡ്ഡ, ജഗൻ അണ്ണ (പുലിയുടെ മകൻ ജഗൻ അണ്ണൻ).

വീട്ടമ്മയുടെ വേഷം അഴിച്ചുവച്ച് തനി രാഷ്‌ട്രീയക്കാരിയായി രാവിലെ ആറര മണിക്ക് തന്നെ ഭാരതി  മണ്ഡലത്തിലിറങ്ങും.  2012ൽ ജഗൻ ജയിലിലായതോടെയാണ് ഭാരതി പുതിയ റോളെടുത്തത്. അതുവരെ പെൺമക്കളായ ഹർഷയും വർഷയുമായിരുന്നു ഭാരതിയുടെ വീട്ടിലെ സ്ഥാനാർത്ഥികൾ. ഭാരതിക്ക് പുറമേ വൈ.എസ്.ആർ കുടുംബത്തിലെ മറ്റ് അംഗങ്ങളും പ്രചാരണരംഗത്തുണ്ട്. പുലിവെന്തലയിലല്ലെന്നു മാത്രം. മറ്റ് മണ്ഡലങ്ങളിലാണ് ഇവർ മേൽനോട്ടം വഹിക്കുന്നത്.

ജഗന്റെ ഉടമസ്ഥതയിലുള്ള സാക്ഷി എന്ന ദിനപ്പത്രം, ടിവി ചാനൽ, ഭാരതി സിമന്റ്സ് എന്നിവയുടെ മേൽനോട്ടവും ഇപ്പോൾ വൈ.എസ്.ഭാരതിയാണ് വഹിക്കുന്നത്. ക്രിസ്തുമത വിശ്വാസിയായ ഭാരതി എല്ലാത്തിനുമിടയിൽ പള്ളിയിൽ പോകാനും അമ്പലത്തിൽ പോയി വോട്ട് ഉറപ്പിക്കാനും ശ്രമിക്കുന്നുമുണ്ട്.

 പുലി ബന്ധുക്കൾ പിന്നെയുമുണ്ട്
ജഗന് പുറമേ അരഡസനോളം കുടുംബാംഗങ്ങളും മത്സരരംഗത്തുണ്ട്. ജഗന്റെ അമ്മയും വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ഭാര്യയുമായ വൈ.എസ്. വിജയമ്മ വിശാഖപട്ടണം ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. വിജയമ്മയുടെ സഹോദരനും കടപ്പ മേയറുമായ പി. രവീന്ദ്രനാഥ് റെഡ്ഡി കമലാപുരം മണ്ഡലത്തിലുണ്ട്.  വിജയമ്മയുടെ സഹോദരീ ഭർത്താവ് വൈ.വി. സുബ്ബാ റെഡ്ഡിയാകട്ടെ ഒംഗോളിൽ നിന്ന് മത്സരിക്കുമ്പോൾ അടുത്ത ബന്ധുവായ മുൻ മന്ത്രി ബാലിനേനി ശ്രീനിവാസ റെഡ്ഡി ഒംഗോളിൽ നിന്നുള്ള  നിയമസഭാ സ്ഥാനാർത്ഥിയാണ്. തന്റെ സിറ്റിംഗ് സീറ്റായ കടപ്പ ലോക്‌സഭാ മണ്ഡലത്തിലും വൈ.എസ് എന്ന  ചുരുക്കപ്പേര് പേരിനൊപ്പമുള്ള ആളെ തന്നെ കണ്ടെത്താനും ജഗൻ മറന്നില്ല. രാജശേഖര റെഡ്ഡിയുടെ പിതൃസഹോദര പുത്രനായ വൈ.എസ്. ഭാസ്‌കർ റെഡ്ഡിയുടെ മകൻ വൈ.എസ്. അവിനാശ് റെഡ്ഡിയാണ് ഇവിടെ സ്ഥാനാർത്ഥി.


 പേരിനൊപ്പം വൈ.എസ്. ഉണ്ടെങ്കിൽ വിജയം
1978 മുതൽ ആറ് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ള വ്യക്തിയാണ് തിരഞ്ഞെടുപ്പിൽ തോൽവി അറിഞ്ഞിട്ടില്ലാത്ത വൈ.എസ്. രാജശേഖരറെഡ്ഡി. ഇതിനിടെ നാല് തവണ കടപ്പ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. വൈ.എസ്.ആർ ദേശീയ രാഷ്ട്രീയത്തിലേക്ക് പോയപ്പോൾ സഹോദരൻ വൈ.എസ്. വിവേകാനന്ദ റെഡ്ഡി രണ്ട് തവണയും പിതൃസഹോദരൻ ഡോ. വൈ.എസ്. പുരുഷോത്തമ റെഡ്ഡി ഒരു തവണയും മണ്ഡലത്തിൽ നിന്ന് വിജയിച്ചു. മരണത്തിന് മൂന്ന് മാസങ്ങൾക്ക് മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ 68,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് വൈ.എസ്.ആർ ഇവിടെ നിന്ന് വിജയിച്ചത്. അദ്ദേഹം മരിച്ച ശേഷം ഭാര്യ വൈ.എസ്. വിജയമ്മ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് കോൺഗ്രസ് വിട്ട് പുതിയ പാർട്ടി ഉണ്ടാക്കിയതോടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ പ്രധാന എതിരാളിയായി മത്സരിച്ച വൈ.എസ്.വിവേകാനന്ദ റെഡ്ഡിയെ വിജയമ്മ റെക്കോഡ് ഭൂരിപക്ഷമായ 85000 വോട്ടിന് പരാജയപ്പെടുത്തി.


 പരസ്യ പ്രചാരണം അവസാനിച്ചു
ആന്ധ്രാപ്രദേശിലെ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകൾക്കുള്ള പരസ്യപ്രചാരണം ഇന്നലെ  അവസാനിച്ചു. നാളെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്തെ 25 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 175 നിയമസഭാ സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുക.

എന്റെ അനുഭവത്തിന്റെ പ്രായമുണ്ടോ അവന്?

Appeared on 5th May 2014

എന്റെ അനുഭവത്തിന്റെ പ്രായമുണ്ടോ അവന്?

Posted on: Monday, 05 May 2014


ബദ്‌വേൽ (ആന്ധ്രപ്രദേശ്): എന്റെ അനുഭവത്തിന്റെ അത്രയുമുണ്ടോ അവന്റെ പ്രായം?
തെലുങ്കു ദേശം നേതാവും മുൻ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ ചോദ്യം കേട്ട് ബദ്‌വേലിലെ റാലിയിൽ തടിച്ചൂകൂടിയ ആയിരങ്ങൾ കൈയടിച്ചു. വൈ.എസ്.ആർ കോൺഗ്രസ് നേതാവും മുഖ്യ എതിരാളിയുമായ ജഗൻ മോഹൻ റെഡ്ഡിയെ ഉദ്ദേശിച്ചായിരുന്നു ചോദ്യം.
മൂന്ന് പതിറ്റാണ്ടിന് മുൻപ് ഇതേ ചോദ്യമാണ് രാജീവ് ഗാന്ധിയോട് തെലുങ്കുദേശം സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ എൻ.ടി. രാമാറാവുവും ചോദിച്ചത്. അന്ന് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ മറ്റ് എല്ലാ സംസ്ഥാനങ്ങളിലും കോൺഗ്രസ് ചരിത്ര വിജയം നേടിയപ്പോൾ ആന്ധ്രയിൽ എൻ.ടി.ആർ എന്ന വിസ്‌മയത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. അമ്മായിയപ്പന്റെ അതേ വാക്കുകൾ കടമെടുത്താണ് ഇപ്പോൾ നായിഡുവിന്റെ യാത്ര.
പത്ത് വർഷമായി അധികാരമില്ലാതെ നിൽക്കുന്ന നായിഡുവിന്റെ രാഷ്ട്രീയ ജീവിതത്തിലെ നിർണായക തിരഞ്ഞെടുപ്പാണിത്. തെലുങ്കാനയിൽ പാർട്ടിക്ക് വലിയ സ്വാധീനം ഇല്ലാത്തതും സീമാന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ കോൺഗ്രസിന്റെ  ഭീഷണിയും നായിഡുവിനെ അസ്വസ്ഥനാക്കുന്നുണ്ട്. ഒറ്റയ്‌ക്ക് പിടിച്ചു നിൽക്കാൻ ത്രാണി ഇല്ലാത്തതാണ് ടി. ഡി. പിയെ ബി.ജെ.പി പാളയത്തിൽ എത്തിച്ചത്. ബി. ജെ. പിക്കും അത് ആവശ്യമായിരുന്നു. പക്ഷേ,  മോഡിയുമായുള്ള കൂട്ട്കെട്ട് മുസ്‌ലിം വോട്ടർമാരെ അകറ്റുമോ എന്ന ആശങ്കയുണ്ട്. അതിനെ നേരിടാൻ, താൻ നടപ്പാക്കിയ വികസനം അക്കമിട്ട് നിരത്തുകയാണ് നായിഡു.
ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി ജില്ലകളിലെ പ്രബലരായ കാപ്പു വിഭാഗം വൈ.എസ്.ആർ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചതും നായിഡുവിന് തിരിച്ചടിയായി. ടി.ഡി.പി തങ്ങളെ അവഗണിച്ചപ്പോൾ, വൈ.എസ്.ആർ കോൺഗ്രസ്  40 ശതമാനം സീറ്റ് നൽകിയെന്നാണ് കാപ്പു നേതാക്കൾ പറയുന്നത്. അവരെ കൈയിലെടുക്കനും നായിഡു വഴി കണ്ടു. താൻ മുഖ്യമന്ത്രിയായാൽ രണ്ട് ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്നും അതിലൊന്ന് കാപ്പു വിഭാഗത്തിനും ഒന്ന് പിന്നാക്ക വിഭാഗത്തിനുമായിരിക്കുമെന്നാണ് നായിഡുവിന്റെ വാഗ്ദാനം.
വൈ.എസ്.ആർ കോൺഗ്രസിന്റെ ശക്തികേന്ദ്രമായ കടപ്പ ജില്ലയിലെ ബദ്‌വേലിലും റെഡ്ഡി കുടുംബത്തെ രൂക്ഷമായാണ് നായിഡു വിമർശിച്ചത്. വൈ. എസ്. ആർ കള്ളനായിരുന്നെന്നും അഴിമതിയിലൂടെ നേടിയ പണം വച്ചാണ് മകൻ രാഷ്ട്രീയം കളിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കോടതി കനിഞ്ഞ ജാമ്യത്തിൽ കഴിയുന്ന ജഗൻ മുഖ്യമന്ത്രിയായാൽ എപ്പോഴാണ് അകത്ത് പോവുകയെന്ന് പറയാനാകില്ലെന്നും നായിഡു ആഞ്ഞടിച്ചു.
ഒരേ കാലഘട്ടത്തിൽ കോൺഗ്രസിലൂടെ സജീവ രാഷ്ട്രീയത്തിലെത്തി 1978 കന്നിയങ്കത്തിൽ എം.എൽ.എമാരായ രാജശേഖര റെഡ്ഡിയും ചന്ദ്രബാബു നായിഡുവും അടുത്ത സുഹൃത്തക്കളായിരുന്നു. ആന്ധ്ര കോൺഗ്രസിലെ യുവ തുർക്കികളായാണ് അവർ അറിയപ്പെട്ടിരുന്നത്. എൻ.ടി.ആറിന്റെ മകളെ വിവാഹം ചെയ്ത ശേഷം ടി.ഡി.പിയിലേക്ക് പോയ നായിഡു പിന്നീട് റെഡ്ഡിയുമായി പോരാടിയ രണ്ട് പതിറ്റാണ്ടാണ് ആന്ധ്ര രാഷ്ട്രീയത്തിൽ കണ്ടത്. തനിക്ക് പറ്റിയ എതിരാളിയായിരുന്നു വൈ.എസ്. ആറെന്നും ജഗൻമോഹനെ എതിരാളിയായി കണക്കാക്കാൻ കഴിയില്ലെന്നും നായിഡു പരിഹസിച്ചു.
ജോബ് (ജോലി) വേണോ ബാബു വരണം - അതാണ് നായിഡുവിന്റെ പ്രധാന ഡയലോഗ്. ഹൈദരാബാദിനെ ഐ.ടി തലസ്ഥാനമാക്കി കർഷകരുടെ മക്കളെ കംപ്യൂട്ടർ ലോകത്തേക്ക് കൊണ്ടുവന്നത് താനാണ്. മോഡി കേന്ദ്രത്തിലും താൻ സംസ്ഥാനത്തും ഭരണത്തിലെത്തുന്നതോടെ സീമാന്ധ്രയെ സിംഗപ്പൂർ ആക്കും.  നായിഡുവിന്റെ പ്രഖ്യാപനങ്ങൾ അങ്ങനെ പോകുന്നു.
കർഷകരിൽ നിന്ന് അകന്ന് ഐ.ടിയുടെ ലോകത്തേക്ക് നായിഡു പോയതാണ് 2004ലെ പരാജയത്തിന് കാരണമെന്നാണ് സ്വന്തം പാർട്ടിക്കാർ തന്നെ പറയുന്നത്. സംസ്ഥാനത്ത് ഉടനീളം ഹെലികോപ്‌ടറിൽ പര്യടനം നടത്തുന്ന നായിഡു ഇന്നലെയാണ് കുപ്പം എന്ന സ്വന്തം മണ്ഡലത്തിൽ ആദ്യ റാലിയിൽ പങ്കെടുത്തത്. നായിഡുവിന് വേണ്ടി അവിടെ പത്രിക നൽകിയത് മകൻ എൻ. ലോകേഷ് ആയിരുന്നു.



കടപ്പയിൽ ചെങ്കൊടി സജീവം

                                                                Appeared on 4th May 2014


കടപ്പയിൽ ചെങ്കൊടി സജീവം

Posted on: Sunday, 04 May 2014


കടപ്പ (ആന്ധ്രപ്രദേശ്): സ്ഥാനാർത്ഥിയെ പിറകിൽ നിറുത്തി ബുള്ളറ്റ് ഓടിച്ചും തുറന്ന വണ്ടിയിൽ നഗരം ചുറ്റിയും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം ബി.വി. രാഘവുലു കടപ്പയിലെ ജനങ്ങളെ കൈയിലെടുത്തപ്പോൾ പ്രവർത്തകർക്ക് ആവേശം അണപൊട്ടി. അവർ ഉറക്കെ വിളിച്ചു - സുത്തി കോഡവലി നക്ഷത്രം ഗുർത്ഥിക്കെ വോട്ടെദ്ധാം (ഓരോ വോട്ടും അരിവാൾ ചുറ്റിക നക്ഷത്രത്തിന്).
1997 മുതൽ സി. പി. എം സംസ്ഥാന സെക്രട്ടറിയായ രാഘവുലു മിക്ക പ്രവർത്തകരെയും പേര് ചൊല്ലി വിളിക്കും. യറമുക്കപ്പള്ളി സർക്കിളിൽ നിന്ന് സ്ഥാനാർത്ഥിയും ജില്ലാ സെക്രട്ടറിയുമായ ബി. നാരായണ റെഡ്ഡിയെ ബുള്ളറ്റിന് പിന്നിൽ നിറുത്തി രാഘവുലു റാലി തുടങ്ങി. പിന്നാലെ തുറന്ന വണ്ടികളിലും ബൈക്കുകളിലും ഓട്ടോകളിലുമായി ചെങ്കൊടിയേന്തി നൂറുക്കണക്കിന് പ്രവർത്തകരും.  രാഘവുലുവിന്റെ ചെറു പ്രസംഗങ്ങൾ.  ജനവികാരം നോക്കാതെ സംസ്ഥാനം വിഭജിക്കാൻ കോൺഗ്രസിനും ടി.ആർ.എസിനുമൊപ്പം ടി.ഡി.പിയും വൈ.എസ്.ആർ കോൺഗ്രസും കൂട്ടുനിന്നതിലെ വഞ്ചന തിരിച്ചറിയണം. ജനകീയ പ്രശ്നങ്ങളിൽ ഇടപെടൽ തുടരും. സി.പി.എമ്മിന്റെയും സഖ്യകക്ഷിയായ കിരൺ കുമാർ റെഡ്ഡിയുടെ ജയ് സമൈക്യാന്ധ്രാ പാർട്ടിയുടെയും സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക...
വൈ.എസ്.ആർ കോൺഗ്രസിന് മേൽക്കൈയുണ്ടെന്ന് കരുതുന്ന ജില്ലയിൽ വിഭജനത്തെ എതിർത്തതും ജനകീയ പ്രശ്നങ്ങളിൽ നിരന്തരം ഇടപ്പെട്ടതും വോട്ട് ആകുമെന്ന പ്രതീക്ഷയിലാണ് സി.പി.എം. പാവപ്പെട്ടവർക്ക് വീടിനായി പ്രക്ഷോഭം നടത്തിയ നാരായണ റെഡ്ഡിയെ സ്ഥാനാർത്ഥിയാക്കിയതിന്റെ കാരണവും അത് തന്നെ. ഓരോ വീട്ടിലും നേരിട്ട് ചെന്നാണ് സി.പി.എമ്മിന്റെ വോട്ട് പിടിത്തം.
ജില്ലയിൽ സി.പി.എം മത്സരിക്കുന്ന ഏക മണ്ഡലവും കടപ്പയാണ്. മറ്റെല്ലാ സീറ്റിലും ജയ് സമൈക്യാന്ധ്രയുടെ സ്ഥാനാർത്ഥികളാണ്. മുസ്‌ലിങ്ങൾക്കും ബലിജ സമുദായത്തിനും ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ വൈ.എസ്.ആർ കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും സ്ഥാനാർത്ഥികൾ മുസ്‌ലിങ്ങളാണ്. ടി.ഡി.പിയും ബി.ജെ.പിയും സഖ്യത്തിലാണെങ്കിലും ഇരു പാർട്ടികൾക്കും ഇവിടെ സ്ഥാനാർത്ഥികളുണ്ട്.
 സി.പി.ഐയും രംഗത്ത്
ജില്ലയിൽ രണ്ട് നിയമസഭാ സീറ്റിൽ മത്സരിക്കുന്ന സി.പി.ഐക്ക് വേണ്ടി ദേശീയ നേതാവ് എസ്.സുധാക്കർ റെഡ്ഡി തന്നെ പ്രചാരണത്തിനെത്തി. പാർട്ടി ജില്ലാ സെക്രട്ടറി ജി. ഈശ്വരയ്യയാണ് കടപ്പ നിയമസഭാ സീറ്റിലെ സ്ഥാനാർത്ഥി. തെലുങ്കാന സംസ്ഥാനത്തെ അനുകൂലിച്ചത് സി.പി.ഐക്ക് തിരിച്ചടിയാണ്. ആദ്യ തിരഞ്ഞെടുപ്പിൽ കടപ്പ ലോക്‌സഭാ മണ്ഡലത്തിൽ ജയിച്ച സി.പി.ഐ 1964ലെ പാർട്ടി പിളർപ്പിന് ശേഷവും മൂന്ന് തവണ ജയിച്ചിരുന്നു. 77ന് ശേഷം തോൽവിയായിരുന്നു.
 റെഡ്ഡി കുടുംബവും കമ്മ്യൂണിസ്റ്റ് പാർട്ടിയും
വൈ.എസ്. രാജശേഖര റെഡ്ഡിയും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായുള്ള ബന്ധം ചരിത്രമാണ്. റെഡ്ഡിയുടെ പിതാവും വ്യവസായിയുമായിരുന്ന വൈ.എസ്. രാജാറെഡ്ഡി കമ്മ്യൂണിസ്റ്റായിരുന്നു. പിൽക്കാലത്ത് മാറിയെങ്കിലും ഇരു പാർട്ടികൾക്കും ഉദാരമായ സാമ്പത്തിക സഹായം നൽകിയിരുന്നു.
 റെഡ്ഡി കുടുംബത്തിന്റെ തേരോട്ടം
കാൽനൂറ്റാണ്ടായി കടപ്പ ലോക്‌സഭാ മണ്ഡലം  വൈ.എസ്.ആർ കുടുംബത്തിനൊപ്പമേ നിന്നിട്ടുള്ളൂ. 1989ൽ ഇവിടെ ലോക്‌സഭയിലേക്ക് ആദ്യമായി ജയിച്ച രാജശേഖര റെഡ്ഡി നാല് തവണ തുടർച്ചയായി ജയിച്ചു. തുടർന്ന് നാല് തവണ ഇളയ സഹോദരൻ വൈ.എസ്. വിവേകാനന്ദ റെഡ്ഡിയും മകൻ ജഗൻ മോഹൻ റെഡ്ഡിയും. ഇത്തവണ നിയമസഭയിലേക്ക് മത്സരിക്കുന്ന ജഗൻ, ബന്ധുവായ വൈ.എസ്. അവിനാശ് റെഡ്ഡിയെയാണ് രംഗത്തിറക്കിയിട്ടുള്ളത്.

സോണിയാഗാന്ധി തെലുങ്കാന തല്ലി; സീറ്റില്ലെങ്കിലും ഭക്തന്റെ ക്ഷേത്രോപഹാരം

മെഹ്ബൂബ്നഗർ (ആന്ധ്രാപ്രദേശ്): ഭക്തിമൂത്ത് തന്റെ ദൈവത്തിന് വേണ്ടി ക്ഷേത്രം പണിയാൻ തുടങ്ങിയിട്ടും, ദേവി ഭക്തനെ കനിഞ്ഞില്ല. രാഷ്ട്രീയനേതാക്കളാണ് കഥയിലെ ദൈവവും ഭക്തനും. ദൈവം കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും ഭക്തൻ മുൻ മന്ത്രിയും സെക്കന്തരാബാദ് കൺടോൺമെന്റ് സിറ്റിംഗ് എം.എൽ.എയുമായ പി. ശങ്കർ റാവുവുമാണ്. ഹൈദരാബാദ് - ബാംഗ്ളൂർ ഹൈവേയിലൂടെ പോകുന്പോൾ കൊത്തൂർ മണ്ഡലിലെ നന്ദിഗം ഗ്രാമത്തിലാണ് ഈ ഭക്തന്റെ സമർപ്പണം. അധികം താമസിയാതെ ഭക്തൻ ദേവി സമർപ്പിക്കുന്ന ക്ഷേത്രം ഇവിടെ ഉയരും. ഇതൊക്കെയാണെങ്കിലും തന്റെ ഭക്തി ഉള്ളുത്തുറന്ന് കാണിച്ചിട്ടും ദേവി കനിഞ്ഞില്ലെന്ന ദുഖം ശങ്കർ റാവു ഹൈരാദാബാദിലെ മൂഷീറാബാദിലുള്ള തന്റെ വസതിയിലിരുന്നുകൊണ്ട് കേരളകൗമുദിയോട് തുറന്നുസമ്മതിച്ചു.

കോൺഗ്രസ് അദ്ധ്യക്ഷ സോണിയൊഗാന്ധി തന്നെയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. അവരെ പൂജിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടെ വരാം. തൊഴാം. വഴിപ്പാട് നടത്താം. മടങ്ങാം. എന്നാൽ സോണിയാഗാന്ധി എന്ന പേരിലല്ല ദൈവം അറിയപ്പെടുക. തെലുങ്കാന തല്ലി (തെലുങ്കാന അമ്മ) എന്ന പേരിലാണ് അമ്മ അറിയപ്പെടുക. തെലുങ്കാന സംസ്ഥാനത്തിനായി യുവാക്കൾ ആത്മഹത്യ ചെയ്യുന്നത് ഒഴിവാക്കാൻ അമ്മ സംസ്ഥാനം രൂപീകരിക്കാൻ കനിഞ്ഞതിനാണ് ഒരു ക്ഷേത്രം തന്നെ പണിയാൻ ഭക്തൻ തീരുമാനിച്ചത്. എന്നാൽ ക്ഷേത്രം പണിഞ്ഞത് സീറ്റ് നിലനിറുത്താനാണെന്നാണ് ശങ്കർ റാവുവിന്റെ എതിരാളികൾ പറയുന്നത്.

2012ൽ കിരൺകുമാർ റെഡ്ഡി മന്ത്രിസഭയിൽ നിന്ന് തന്നെ പുറത്താക്കുകയായിരുന്നുവെന്നും അന്ന് മുതൽക്കാണ് തനിക്കെതിരെ പാർട്ടിയിൽ ഒരു വിഭാഗം പ്രവർത്തിക്കുന്നതെന്നും ശങ്കർ റാവു ആരോപിച്ചു. തുടർന്ന് അഴിമതി കേസിൽ ശങ്കർ റാവു മരുമകൾ നൽകിയ സ്ത്രീധന പീഡനക്കേസിൽ അറസ്റ്റിലായി. ഇതാണ് തനിക്ക് സീറ്റ് നിഷേധിക്കാൻ കാരണമെങ്കിൽ അഴിമതി കേസിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയവർക്ക് തന്നെ കോൺഗ്രസ് സീറ്റ് നൽകിയിട്ടുണ്ടല്ലോയെന്ന് അദ്ദേഹം ചോദിച്ചു. താൻ അഴിമതി കാണിച്ചിട്ടുണ്ടെന്ന് പറയുന്നവർക്കും അദ്ദേഹം ഇതേ ഉത്തരം തന്നെ നൽകുന്നു. ഒപ്പം താൻ ആന്ധ്രയിലെ അന്നാ ഹസാരെയാണെന്നും പറയുന്നു.

സീറ്റ് നിഷേധിച്ചതിന് പിന്നിൽ സോണിയ്‌ക്കും രാഹൂലിനും പങ്കില്ലെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ഗാന്ധി കുടുംബവുമായി അഞ്ച് പതിറ്റാണ്ടിന്റെ ബന്ധമുണ്ടെന്നും അതിനാൽ അങ്ങനെ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സീറ്ര് നൽകാൻ പാർട്ടി തയ്യാറായില്ലെങ്കിലും താൻ ക്ഷേത്ര നിർമ്മാണവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം അറിയിച്ചു. രഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാലാണ് ക്ഷേത്ര നിർമ്മാണം തത്ക്കാലം നിറുത്തിവച്ചിരിക്കുന്നത്. അത് കഴിഞ്ഞാലുടൻ സോണിയുടെ രൂപത്തിൽ പൂർത്തിയായിരിക്കുന്ന തെലുങ്കാന തല്ലിയുടെ പത്രിമ വിജയവാഡയിൽ നിന്ന് കൊണ്ടുവന്ന് സ്ഥാപിക്കും. തുടർന്ന് പൂജകളും തുടങ്ങും.

500കിലോ ഭാരം വരുന്ന വെങ്കല പ്രതിമ നിലവിൽ വിജയവാഡയിലെ ഏലൂരിനടത്തുള്ല ശില്പിയുടെ വസതിയിലാണുള്ളത്. തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ഘോഷയാത്രയായി ക്ഷേത്ര ഭൂമിയിലെത്തിക്കാനാണ് ശങ്കർ റാവുവിന്റെ പദ്ധതി. ദേശീയ അവാർഡ് ജേതാവായ ബി.വി.എസ്. പ്രസാദാണ് പ്രതിമയുടെ ശില്പി. അതോടെ തന്റെ ഒൻപത് ഏക്കർ കൃഷി ഭൂമി സോണിയാ ഗാന്ധി ശാന്തി വനം എന്ന പേരുള്ള പുന്യഭൂമിയായി മാറും. തുടർന്ന് സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായി ഇതു മാറുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര നിർമ്മാണം പൂർത്തിയാകുന്നതോടെ സ്വന്തമായി ക്ഷേത്രവും ഭക്തരുമുള്ള എം.ജി. ആർ, നടി കുശ്‌ബു, അഭിതാബ് ബച്ചൻ എന്നിവരുടെ കൂട്ടത്തിലേക്ക് സോണിയയും എത്തിച്ചേരും.

സോണിയാ ക്ഷേത്രത്തിനെതിരെ ബി.ജെ.പി രംഗത്തുവന്നിട്ടുണ്ടെങ്കിലും തന്റെ ഭൂമിയിൽ സ്വന്തം പണം വച്ച് ക്ഷേത്രം നിർമ്മിക്കുന്നതിന് ആരുടെയും ഉത്തരവ് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

തനിക്ക് സീറ്റ് നൽകാത്തത്തിന് പിന്നിൽ ദളിത് വിരോധമാണെന്ന് ആരോപിച്ച ശങ്കർ റാവു രണ്ട് സംസ്ഥാനങ്ങളിലും കോൺഗ്രസ് നിലം തൊട്ടില്ലെന്നും പറഞ്ഞു. ഇതൊക്കെയാണെങ്കിലും സ്ഥാനാർത്ഥികളായ ഭാര്യസഹോദരന്മാർക്ക് വേണ്ടി അദ്ദേഹം ശക്തമായി പ്രചരണരംഗത്തുണ്ട് താനും. ഭാര്യസഹോദരന്മാരായ മുൻ മന്ത്രി ജി. വിനോദ് നിയമസഭയിലേക്കും ജി. വിവേകാനന്ദ ലോക്‌സഭയിലേക്കും കോൺഗ്രസ് ടിക്കറ്റിൽ തന്നെയാണ് മത്സരിക്കുന്നത്. മുൻ കേന്ദ്രമന്ത്രിയും മുൻ പി.സി.സിഅദ്ധ്യക്ഷനുമായ ജി. വെങ്കട്സ്വാമിയുടെ മകളെയാണ് ശങ്കർ റാവു വിവാഹം കഴിച്ചത്.

ക്ഷേത്രത്തിന്റെ മേൽനോട്ടം ആർ നോക്കുമെന്ന ചോദ്യത്തിന് അത് താൻ തന്നെ നിർവഹിക്കുമെന്ന് പറഞ്ഞുകൊണ്ടാണ് യാത്രയാക്കിയത്. അതോടെ ഒരു കാര്യം വ്യക്തമായി. ഇനി സീറ്റ് ലഭിച്ചില്ലെങ്കിലും സോണിയാ ഗാന്ധി ദേവിയായ ക്ഷേത്രത്തിൽ ഭക്തനായി അദ്ദേഹമുണ്ടാകും.

ഒവെയ്സിയെ ചുറ്റിപ്പറ്റി ചാർമിനാറിന്റെ രാഷ്ട്രിയം

ഹൈദരാബാദ് : മൂന്ന് പതിറ്റാണ്ടായി നഗരത്തിൽ നിന്ന് ലോക്‌സഭയിലേക്ക് വിജയിക്കുന്ന പാർട്ടി മുന്നോട്ട് വയ്‌ക്കുന്ന പ്രധാന വാഗ്ദാനം എന്താണെന്ന് പാർട്ടി പ്രവർത്തകനായ സലാഹുദ്ദീനോട് ചോദിച്ചപ്പോഴാണ് അറിയുന്നത്, ഈ പാർട്ടി പ്രകടന പത്രിക പോലും ഇറക്കാറില്ലെന്ന്. അപ്പോൾ വാഗ്ദാനങ്ങളൊന്നുമില്ലെയെന്ന് ചോദിച്ചപ്പോൾ ഇല്ലെന്ന് സലാഹുദ്ദീൻ ഉറപപ്പിച്ചു പറഞ്ഞു.

സംശയം ബാക്കി നിന്നതുകൊണ്ട് ചാർമിനാറിന്റെ അടുത്തുള്ള സയിദ് അസുദുള്ളയുടെ ബിരിയാണി കടയിൽ ഈ ചോദ്യം ആവർത്തിച്ചു. അപ്പോൾ അദ്ദേഹവും ഇതേ ഉത്തരം നൽകി. പിന്നെയെന്താണ് ഹാട്രിക് വിജയം തേടി ഇവിടെ നിന്ന് മതസരിക്കുന്ന ആൾ ഇന്ത്യാ മജ്‌ലിസ് ഇ ഇത്തിഹാദുൾ മുസ്‌ലിമീന്റെ (എ.ഐ.എം.ഐ.എം) അദ്ധ്യക്ഷനായ അസാസുദ്ദീൻ ഒവെയ്‌സി നിങ്ങൾക്ക് മുന്നിൽ വച്ച്തെന്ന് ചോദിച്ചപ്പോൾ, മോഡിയെ തടയുന്നത് വോട്ട് ചെയ്യണമെന്നായിരുന്നു ഒവെയ്‌സിയുടെ അഭ്യർത്ഥനയെന്ന് അദ്ദേഹം മറുപടി നൽകി. ഒവെയ്സിയുടെ വിജയത്തിലും ഇവിടുത്തെ ജനങ്ങൾക്ക് സംശയമില്ല. മുസ്‌ലിം ഭൂരിപക്ഷമായ ഹൈദരാബാദിൽ ഒവെയ്‌സിയെ അല്ലാതെ മറ്റൊരും വിജയിക്കില്ലെന്നും അവർ ഉറച്ച് വിശ്വസിക്കുന്നു.

നഗരത്തിലെ വികസനം മുഴുവൻ സംസ്ഥാന തലസ്ഥാനമെന്ന നിലയിൽ വന്നുഭവിച്ചതാണെന്ന് ജനത്തിന് അറിയാം. അതിന് പിന്നിൽ ഒവെയ്‌സിക്കും പാർട്ടിക്കും വലിയ പങ്കില്ലെന്നും വ്യക്തമായി അറിയാം. എങ്കിലും വോട്ട് ചെയ്താൽ അത് ഒവെയ്‌സിക്കാണ്. അതാണ് ചാർമിനാർ രാഷ്ട്രീയം.

ഇതൊക്കെയാണെങ്കിലും ഇത്തവണ ഒവെയ്‌സി അൽപ്പം കൂടി പ്രയത്നിച്ചു. മോഡിയാണ് അതിന് കാരണം. പലയിടത്തും കരഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗിച്ചത്. മോഡിയെയും കാവിയെയും തടയുന്നതിന് വോട്ട് ചെയ്യണമെന്ന് അദ്ദേഹം ആവർത്തിച്ചു.

ഒവെയ്‌സിയുടെ വോട്ടുൾ കവർന്നെടുക്കാൻ രംഗതതുള്ള പ്രധാന വ്യക്തി മജ്ലിസ് ബച്ചാവോ തെഹ്രീക്കിന്റെ മജീദുള്ളാഹ് ഖാനാണ്. മജീദുള്ളായ്‌ക്ക് ബി.ജെ.പിയുടെ പിന്തുണയുണ്ടെന്ന ആക്ഷേപമാണ് എ.ഐ.എം.ഐ.എം തുറന്നുവിട്ടത്. ഇതോടെ പരിശുദ്ധ ഖുറാൻ കൈയിലേന്തിയാണ് മജീദുള്ളാഹ് പ്രചരണം ശക്തമാക്കിയത്. ബി.ജെ.പിയുമായി ഒരു രഹസ്യ ധാരണയുമില്ലെന്ന് ഓരോ വേദിയിലും ഖുറാനിൽ തൊട്ട് സത്യം ചെയ്തുകൊണ്ടാണ് മജീദുള്ളാഹ് പ്രസംഗിച്ചത്.

ബി.ജെ.പിയാകട്ടെ ശക്തമായ ആർ.എസ്.എസ് പാരന്പര്യമുള്ള നേതാവായ ഭഗവന്ത് റാവുവിനെയാണ് രംഗത്തിറക്കിയിട്ടുള്ളത്. സഖ്യ്യമായി മത്സരിക്കുന്നത് കൊണ്ട് തന്നെ ടി.ഡി.പിയുടെ പിന്തുണയും അദ്ദേഹത്തിനുണ്ട്. എസ്. കൃഷ്‌ണാ റെഡ്ഡിയാണ് കോൺഗ്രസ് സ്ഥാനാർത്ഥി.

അസാസുദ്ദീന്റെ പിതാവ് സുൽത്താൻ സലാഹുദ്ദീനാണ് ഒവെയ്‌സി കുടുംബത്തിന്റെ വിജയം ഇവിടെ തുടങ്ങിയത്. 1984ലാണ് ആദ്യമായി അദ്ദഹം ലോക്‌സഭയിലേക്ക് വിജയിച്ചത്. അതിന് മുൻപ് തന്നെ കോർപ്പറേഷനിലേക്ക്ും രണ്ട് തവണ എം.എൽ.എയായും അദേ്ദേഹം വിജയിച്ചിട്ടുണ്ട്. ആറ് തവണയാണ് സുൽത്താൻ ഇവിടെ നിന്ന് വിജയിച്ചത്. തുടർന്ന് 2004ൽ മകന് അസാസുദ്ദീന് സീറ്റ് വിട്ടുകൊടുത്തു. പാർട്ടിയുടെ നേതൃത്വവും മകനെ ഏൽപ്പിച്ചു. കഴിഞ്ഞ തവണ മകൻ വീണ്ടും ജനവിധി തേടിയതിനൊപ്പം മണ്ഡലത്തിലെ ആറ് നിയമസഭാ മണ്ഡലങ്ങളിലും പാർട്ടിയെ വിജയിലെത്തിച്ചു.

Telengana to Polls

Appeared on 30th April 2014

ഹൈദരാബാദ്: വിഭജനാനുകൂലികളെയും വിഭജനവിരോധികളെയും തരം തിരിച്ച് വികസനം മനസിൽ കണ്ട് തെലുങ്കാനയിലെ ജനങ്ങൾ ഇന്ന് പോളിംഗ് ബൂത്തിലേക്ക് പോകും. അഴിമതിയും വിലക്കയറ്റവുമൊക്കെ മാറ്റിനിറുത്തി സംസ്ഥാന വിഭജനത്തിന്റെ പിതൃത്വം ഏറ്റെടുത്താണ് രാഷ്ട്രീയ പാർട്ടികളും പ്രചരണരംഗം കൊഴുപ്പിച്ചത്. അതിനൊപ്പം ഇതുവരെയുള്ള രാഷ്ട്രീയ സമവാക്യങ്ങളും മാറിമറിഞ്ഞു. സംസ്ഥാന രൂപീകരണത്തിന് വേണ്ടിയുള്ള പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ കെ. ചന്ദ്രശേഖറ റാവുവിന്റെ നേതൃത്വത്തിലുള്ള ടി.ആർ.എസും വിഭജനം യാഥാർത്ഥ്യമാക്കിയ കോൺഗ്രസും തമ്മിലുള്ള പോരാട്ടമാണ് മിക്ക മണ്ഡലങ്ങളിലും നടക്കുന്നത്. ഒപ്പം ടി.ഡി.പി ബി.ജെ.പി കൂട്ടുക്കെട്ട് ചില മണ്ഡലങ്ങളിൽ ത്രികോണ മത്സരത്തിന് വേദിയൊരുക്കുന്നുമുണ്ട്. തെലുങ്കാനയിലെ 117 നിയമസഭാ സീറ്റിലേക്കും 17 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.

ടി.ആർ.എസ് ഒറ്റയ്‌ക്ക് മത്സരിക്കുന്പോൾ, കോൺഗ്രസുമായി സി.പി.ഐയും കൂടി സഖ്യത്തിലാണ് ജനവിധി തേടുന്നത്. സംസ്ഥാന രൂപീകരണത്തിന് ലോക്‌സഭയിൽ പിന്തുണ നൽകിയ ബി.ജെ.പിയെ കൂട്ടുപിടിച്ചാണ് ടി.ഡി.പിയുമായി ചന്ദ്രബാബു നായിഡു തെലുങ്കാനയിൽ ഇറങ്ങുന്നത്. വിഭജനത്തെ പൂർണമായി എതിർക്കാത്തതാണ് നായിഡുവിന് നൽകുന്ന ചെറിയ കരുത്ത്. സംസ്ഥാനം വിഭജിക്കുന്പോൾ ഒരു വീട്ടിലെ സ്വത്ത് ഭാഗിക്കുന്പോൾ ചെയ്യുന്ന മര്യാദ പാലിക്കണമെന്നായിരുന്നു നായിഡുവിന്റെ നിലപാട്. സംസ്ഥാന വിഭജനത്തെ പൂർണമായി എതിർത്ത വൈ.എസ്.ആർ കോൺഗ്രസും സി.പി.എമ്മും ഒറ്റയ്‌ക്കാണ് ജനവിധി തേടുന്നത്. ഹൈദരാബാദിൽ ഹാട്രിക് വിജയം പ്രതീക്ഷിച്ച് ഇറങ്ങുന്ന എ.ഐ.എം.ഐ.എമ്മിന്റെ അസാദുദ്ദീൻ ഖൊയെസിയും ഒറ്റയ്‌ക്കാണ് മത്സരരംഗത്തുള്ളത്.

മുൻ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ നേതൃത്വത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിലെ 42 സീറ്റിൽ 33 ഉം നേടിയ കോൺഗ്രസ് തെലുങ്കാന മേഖലയിലും മികച്ച വിജയമാണ് നേടിയത്. 17ൽ 12 സീറ്റും കോൺഗ്രസിന്റെ കൈയ്യിലാണ് എത്തിചേർന്നത്. എന്നാൽ റെഡ്ഡിയുടെ മരണവും അതേത്തുടർന്ന് സംസ്ഥാനത്തെ ഭരണമില്ലായ്മയുമാണ് കോൺഗ്രസിനെ വിഭജനവുമായി മുന്നോട്ടു പോകാൻ പ്രേരിപ്പിച്ചു. അതുവഴി ടി.ആർ.എസുമായി കൂടിച്ചേർന്ന് 17 സീറ്റെങ്കിലും ഉറപ്പിക്കാനാകുമെന്നും കോൺഗ്രസ് കരുതി. എന്നാൽ തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കൽ വച്ച് ടി.ആർ.എസ് നിലപാടുകൾ കടുപ്പിച്ചു. അതോടെ ഒറ്റയ്‌ക്ക് മത്സരിക്കാൻ കോൺഗ്രസും തീരുമാനിച്ചു. സംസ്ഥാനത്തെ ആദ്യത്തെ ഭരണം ഉറപ്പിക്കാനാകുമെന്ന് ടി.ആർ.എസും കോൺഗ്രസും ഉറപ്പിച്ചു വിശ്വസിക്കുന്നുണ്ടെങ്കിൽ തൂക്ക് നിയമസഭയായിരിക്കുമെന്നാണ് അഭിപ്രായ സർവേ ഫലങ്ങൾ പറയുന്നത്.

 ഇപ്പോ ഞാൻ, പിന്നെ ദളിത് മുഖ്യമന്ത്രി
തെലുങ്കാന സംസ്ഥാനം രൂപീകരിച്ചാൽ ആദ്യത്തെ മുഖ്യമന്ത്രി ദളിത് വിഭാഗത്തിൽ നിന്നുള്ളയാളായിരിക്കുമെന്ന് കെ. ചന്ദ്രശേഖര റാവു പ്രഖ്യാപിച്ചിരുന്നു. എന്നാൽ സംസ്ഥാനം യാഥാർത്ഥ്യമായതോടെ റാവു നിലപാട് മാറ്റി. മുന്നോക്ക വിഭാഗത്തിൽപ്പെട്ട വേലമ സമുദായാംഗമായ താൻ മുഖ്യമന്ത്രിയായാൽ എന്താണ് തെറ്റെന്നാണ് റാവു ചോദിക്കുന്നത്. എന്തുകൊണ്ട് കോൺഗ്രസും നായിഡുവും ഒരു ദളിതന്റെ പേര് മുന്നോട്ട് വയ്‌ക്കന്നില്ലെന്നും അദ്ദേഹം ചോദിക്കുന്നു. മുഖ്യമന്ത്രി പദം അടുത്തുവന്നതോടെ റാവു നിലപാട് മാറ്റിയെങ്കിലും, തെലുങ്കാനയിൽ അദ്ദേഹം തന്നെയാണ് താരം. ടി.ആർ.എസ് ആദ്യ സർക്കാർ രൂപീകരിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് അദ്ദേഹം. ഗജ്‌വാൾ അസംബ്ളി മണ്ഡലത്തിനൊപ്പം മേഡക്ക് ലോക്‌സഭാ മണ്ഡലത്തിലും റാവു മത്സരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മകൻ കെ. ടി. രാമറാവു സിർസ്സില്ല അസംബ്ളി മണ്ഡലത്തിലും മകൾ കെ. കവിത നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തിലും ജനവിധി തേടുന്നു. ചന്ദ്രശേഖര റാവു അഞ്ച് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സിദ്ദിപ്പെട്ട് അസംബ്ളി മണ്ഡലത്തിലാണ് അനന്തരവനും പാർട്ടിയിലെ പ്രധാന സംഘാടകനുമായ ടി. ഹരീഷ് റാവു മത്സരിക്കുന്നത്.

 വിജയശാന്തിയിൽ വിശ്വാസമർപ്പിച്ച് കോൺഗ്രസ്

നടി വിജയശാന്തിയിൽ വിശ്വാസമർപ്പിച്ചാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. മേഡക്കിലെ സിറ്റിംഗ് എം.പിയായ വിജയശാന്തി ഒരു സുപ്രഭാതം കൊണ്ട് ടി.ആർ.എസ് വിട്ട് കോൺഗ്രസിലേക്ക് പോയത് ചന്ദ്രശേഖര റാവുവിനെ ചൊടിപ്പിച്ചിട്ടുണ്ട്. മേഡക്ക് നിയമസഭാ മണ്ഡലത്തിൽ ജനവിധി തേടുന്ന വിജയശാന്തിയ തോൽപ്പിക്കാൻ അതുകൊണ്ട് തന്നെ ടി.ആർ.എസ് പ്രവർത്തകർ കച്ചക്കെട്ടി ഇറങ്ങിയിട്ടുണ്ട്. സംസ്ഥാന രൂപീകരണം യാഥാർത്ഥ്യമാക്കി എന്നതാണ് കോൺഗ്രസ് ഉയർത്തുന്ന പ്രധാന വിഷയം.

അതു വോട്ടുകളാക്കാനുള്ള ശ്രമത്തിന്റെ ഫലമായി തന്നെയാണ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും രാഹൂൽ ഗാന്ധിയും തെലുങ്കാനയിൽ നാല് റാലികളിൽ വീതം പങ്കെടുത്തത്.

കേന്ദ്രമന്ത്രി ജയ്‌പാൽ റെഡ്ഡി മെഹ്ബൂബ്നഗർ മണ്ഡലത്തിൽ നിന്നാണ് ലോക്‌സഭയിലേക്ക് ജനവിധി തേടുന്നുണ്ട്. പാർട്ടി ഭൂരിപക്ഷം നേടിയാൽ മുഖ്യമന്ത്രി കസേര ഉറ്റുനോക്കുന്ന മുൻ ഉപമുഖ്യമന്ത്രിയും പ്രചരണ വിഭാഗം തലവനുമായ ദാമോദർ രാജ നരസിംഹ അന്ധോൾ നിയമസഭാ മണ്ഡലത്തിൽ ജനവിധി തേടുന്നു. നടൻ ബാബുമോഹനാണ് ഇവിടെ ടി.ആർ.എസ്. സ്ഥാനാ‌ർത്ഥി. മുഖ്യമന്ത്രി കസേര സ്വപ്നം കാണുന്ന മറ്റൊരു നേതാവായ മുൻ മന്ത്രി ഗീതാ റെഡ്ഡി സഹീറാബാദ് മണ്ഡലത്തിലാണ് ജനവിധി തേടുന്നത്.

 പ്രതീക്ഷ കൈവിടാതെ സി.പി.ഐ
സംസ്ഥാന വിഭജനത്തിന് വേണ്ടി നിലകൊണ്ടതും കോൺഗ്രസുമായുള്ള സഖ്യവും ഖമ്മം മണ്ഡലത്തിൽ വിജയത്തിന് വഴിയൊരുക്കുമെന്നാണ് സി.പി.ഐ കണക്കുക്കൂട്ടുന്നത്. അതിനാലാണ് ഇവിടെ പാർട്ടി സ്ഥാനാർത്ഥിയായ കെ. നാരായണയ്‌ക്ക് വേണ്ടി ദേശീയ ജനറൽ സെക്രട്ടറി എസ്. സുധാക്കർ റെഡ്ഡി ഉൾപ്പെടെയുള്ള നേതാക്കൾ മണ്ഡലത്തിൽ സർവ സമയവും ചെലവഴിച്ചതും. നിയമസഭയിലേക്ക് ഏഴ് പേരാണ് ഇത്തവണ മത്സരിക്കുന്നത്.

 ഞങ്ങൾ ഇല്ലായിരുന്നെങ്കിൽ സംസ്ഥാനമില്ല

തെലുങ്കാന യാഥാർത്ഥ്യമായത് പാർലമെന്റിൽ തങ്ങളുടെ കൂടി പിന്തുണയുള്ളതുകൊണ്ടാണെന്ന് പ്രചരണവുമായാണ് ബി.ജെ.പി തെലുങ്കാനയിൽ പ്രചരണം കൊഴുപ്പിക്കുന്നത്. കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയെ നിങ്ങൾ ഓർക്കുന്പോൾ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജിനെ മറക്കരുതെന്നു വോട്ടർമാരോട് ബി.ജെ.പി ഓർമ്മിപ്പിക്കുന്നു. കേന്ദ്രത്തിൽ മോഡിയുടെ നേതൃത്വത്തിലുള്ള സർക്കാരാണ് അധികാരത്തിൽ വരികയെന്നും പുതിയ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് വോട്ട് ചെയ്യണമെന്നുമാണ് ബി.ജെ.പി ടി. ഡി.പി സഖ്യത്തിന്റെ വാദം. ചിരഞ്ജീവിയുടെ അനിയൻ പവർ സ്റ്റാർ പവൻ കല്യാണിനെ രംഗത്തിറക്കിയും അവർ പ്രചരണം ശക്തമാക്കിയിട്ടുണ്ട്. സിക്കന്ദരാബാദ് ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് മുൻ കേന്ദ്രമന്ത്രികൂടിയായ ബന്ദാറു ദത്താത്രേയ ജനവിധി തേടുന്നത്. സംസ്ഥാന വിഭജനം ഉയർത്തിക്കാണിച്ച് തെലുങ്ക് വികാരമാണ് കോൺഗ്രസ് കാറ്റിൽപ്പറത്തിയെന്നതാണ് പ്രപരണത്തിനായി എത്തിയ മോഡിയുടെ പ്രധാന ആരോപണം.

 ആന്ധ്രയിലെ കേജ്‌രിവാൾ
ആന്ധ്രാപ്രദേശിലെ കേജ്‌രിവാളാണ് നിലവിൽ എം.എൽ.എയായ ലോക് സത്ത പാർട്ടിയുടെ അദ്ധ്യക്ഷനായ ഡോ. ജയ്‌പ്രകാശ് നാരായൺ. 1996ൽ ഐ.എസ്.എസ് പദവി രാജിവച്ച് രാഷ്ട്രീയത്തിലിറങ്ങിയ ജയ്‌പ്രകാശിന് ആരാധകറേയാണ്. സൂപ്പർ താരം പവൻ കല്യാൺ ഉൾപ്പെടെയുള്ള പ്രമുഖർ അദ്ദേഹത്തിന് പിന്തണ നൽകുന്നുണ്ട്. കേന്ദ്രമന്ത്രി എസ്. സത്യനാരായണ വീണ്ടും ജനവിധി തേടുന്ന ഹൈദരാബാദ് ചേർന്നുകിടക്കുന്ന മൽകാജ്ഗിരി ലോക്‌സഭാ മണ്ഡലത്തിലാണ് ജയ്‌പ്രകാശ് ഇത്തവണ മത്സരിക്കുന്നത്. അദ്ദേഹത്തിന് പാർട്ടി 50 ഓളം മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ രംഗത്തിറക്കിയിട്ടുമുണ്ട്.

 പ്രതീക്ഷകൾ ഇല്ലാതെ വൈ.എസ്.ആർ
സംസ്ഥാന വിഭജനത്തിന് തുടക്കം മുതൽക്കെ എതിർത്ത് നിന്നത് കാരണം തെലുങ്കാനയിൽ വലിയ പ്രതീക്ഷകൾ ഒന്നും വൈ.എസ്.ആർ കോൺഗ്രസിന്റെ വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിക്കില്ല. അച്ഛൻ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ പേരിൽ വോട്ട് കിട്ടിയാൽ അതൊരു മുതൽക്കൂട്ടാകുമെന്ന് മാത്രമാണ് പ്രതീക്ഷ. അതിനാൽ വലിയ പ്രചരണങ്ങൾക്കൊന്നും ജഗൻ തെലുങ്കാനയിൽ മുതിർന്നില്ല. പകരം സഹോദരി ഷർമ്മിളയെയാണ് ഇവിടുത്തെ പ്രചരണത്തിന്റെ ചുമതല ഏൽപ്പിച്ചത്.

 സഖ്യങ്ങൾ ഇങ്ങനെ
 ടി.ആർ.എസ് : എല്ലാ മണ്ഡലങ്ങളിലും ഒറ്റയ്‌ക്ക് ജനവിധി തേടുന്നു.
 കോൺ-സി.പി.ഐ: കോൺ 16 (ലോക്‌സഭാ) 112 അസംബ്ളി, സി.പി.ഐ (1 (ലോക്‌സഭാ) ഏഴ് അസംബ്ളി)
 ടി.ഡി.പി- ബി.ജെ.പി സഖ്യം: ടി.ഡി.പി (9 ലോക്‌സഭ, 72 അസംബ്ളി) ബി.ജെ.പി (എട്ട് ലോക്‌സഭാ, 47 അസംബ്ളി)
 വൈ.എസ്.ആ‍ർ കോൺഗ്രസ് : 13 ലോക്‌സഭാ, 79 അസംബ്ളി സീറ്റുകളിൽ മത്സരിക്കുന്നു.
 സി.പി.എം, എ.ഐ.എം.ഐ.എം എന്നീ കക്ഷികൾ ഒറ്റയ്‌ക്ക് തിരഞ്ഞെടുപ്പിനെ നേരിടുന്നു.

അൽപ്പം ചരിത്രം
നൈസാം രാജവംശത്തിന്റെ കീഴിലായിരുന്ന തെലുങ്കാന എന്ന ഹൈദരാബാദ് സംസ്ഥാനം1948ലാണ് ഇന്ത്യൻ യൂണിയനിൽ ലയിച്ചത്. തുടർന്ന് 1952ലാണ് ഹൈദരാബാദ് സംസ്ഥാനത്ത് ആദ്യമായി തിരഞ്ഞെടുപ്പ് നടന്നു. ഐക്യ ആന്ധ്രയ്‌ക്കായി 1952 ഡിസംബർ 16ന്, 53ദിവസത്തെ നിരാഹാര സമരത്തിനൊടുവിൽ പൊട്ടി ശ്രീരാമുലു രക്തസാക്ഷിത്വം വഹിച്ചതോടെയാണ് ഭാഷാ അടിസ്ഥാനത്തിലുള്ള സംസ്ഥാനം രൂപീകരിക്കാൻ തീരുമാനമായത്. 1953 ഒക്‌ടോബർ 1ന് ആന്ധ്രാ സംസ്ഥാനം രൂപം കൊണ്ടു. ആന്ധ്രാ സംസ്ഥാനത്തിൽ ലയിക്കുന്നതിനോട് തെലുങ്കാന പ്രദേശ വാസികൾക്ക് അന്നേ എതിർപ്പുണ്ടായിരുന്നു. അതിനെ അവഗണിച്ചകൊണ്ട് ഭാഷാ അടിസ്ഥാനത്തിൽ 1956 നവംബർ ഒന്നിന് ആന്ധ്രാപ്രദേശ് രൂപം കൊണ്ടു.
1969ലാണ് ആദ്യ തെലുങ്കാന പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. അതിൽ 300 ഓളം പേർ കൊല്ലപ്പെട്ടു. അതിനെ നേരിടാൻ 1972ൽ സീമാന്ധ്രക്കാർ ജെയ് ആന്ധ്രാ മൂവ്മെന്റ് തുടങ്ങി. 1984ൽ എൻ. ടി. രാമറാവു മുഖ്യമന്ത്രിയായതോടെ തെലുങ്കാനയിൽ നിന്നുള്ളവരുടെ ക്ഷേമം ഉറപ്പുവരുത്തുമെന്ന് വാഗ്ദാനം ചെയ്തു. അതോടെ എല്ലാ കെട്ടടങ്ങി. 1999 കോൺഗ്രസ് സംസ്ഥാനം വിഭജനം ആവശ്യപ്പെട്ടു. എന്നാൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ അത് നിരസിച്ചു. അധികം താമസിയാതെ തെലുങ്കാന രാഷ്ട്ര സമിതി രൂപീകരിച്ചുകൊണ്ട് കെ. ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം തുടങ്ങി. 2009ൽ ചന്ദ്രശേഖര റാവുവിന്റെ നേതൃത്വത്തിൽ അനിശ്ചിതക്കാല നിരാഹാരം തുടങ്ങി. തുടർന്ന് കേന്ദ്രം സംസ്ഥാനം വിഭജനം പ്രഖ്യാപിച്ചു. എന്നാൽ ദിവസങ്ങൾക്കകം കേന്ദ്രം തീരുമാനം മരവിപ്പിച്ചതോടെ വീണ്ടും ജനം തെരുവിലിറങ്ങി. 2010 ഫെബ്രുവരിയിൽ ജസ്റ്റിസ് ശ്രീകൃഷ്‌ണയെ സംസ്ഥാനം വിഭജനം പഠിക്കാൻ നിയോഗിച്ചു. ഒടുവിൽ ഈ വർഷം ഫെബ്രുവരിയിൽ ലോക്‌സഭയും രാജ്യസഭയും തെലുങ്കാന സംസ്ഥാന രൂപീകരണ ബില്ലിന് അംഗീകാരം നൽകി. മാർച്ച് ഒന്നിന് രാഷ്ട്രപതിയും ബില്ലിൽ ഒപ്പു വച്ചു. ജൂൺ 2നാണ് ഔദ്യോഗികമായി സംസ്ഥാനം നിലവിൽ വരിക.