Appeared on 6th May 2014
പുലിവെന്തലയിലെ കുടുംബപുരാണത്തിൽ വൈ.എസ് വെറും അക്ഷരങ്ങളല്ല
Posted on: Tuesday, 06 May 2014
പുലിവെന്തല (ആന്ധ്രാപ്രദേശ്): പുലിവെന്തലയിലെ പുലികൾക്ക് ഇനിഷ്യലിട്ടാൽ അത് ആന്ധ്രയിലെ രാഷ്ട്രീയമാകും. ആന്ധ്രയിലെ ഈ മണ്ഡലത്തിൽ മാത്രമല്ല സമീപ മത്സരവേദികളിലെല്ലാം വൈ.എസ് എന്നത് മാന്ത്രികസ്വാധീനമുള്ള അക്ഷരങ്ങളാണ്. ഒരു റെഡ്ഡി കൂടി അവസാനം ചേർത്താൽ സദ്യക്ക് പായസം വിളമ്പുന്നതുപോലെയാണ്. സുഭിക്ഷ രാഷ്ട്രീയ സദ്യ!
രാജാ റെഡ്ഡി, രാജശേഖര റെഡ്ഡി, ജഗ്‌മോഹൻ റെഡ്ഡി ഇതൊക്കെ പേരുകൾ മാത്രമാണ്. അവയ്ക്കു മുമ്പിലുള്ള വൈ, എസ് എന്നീ അക്ഷരങ്ങളാണ് പുലിവെന്തലയിലെ നാട്ടുകാർക്കു വേണ്ടത്. ആ കുടുംബത്തെ ചുറ്റിപ്പറ്റിനിൽക്കുന്ന ചരിത്രം മാത്രമേ ഈ മണ്ഡലത്തിനു പറയാനുമുള്ളു. നാല് പതിറ്റാണ്ടായി ഈ കുടുംബുപുരാണമേ അവർക്കറിയൂ. അതേ ഇവിടെ വിജയിക്കുകയുള്ളു. ഇവിടെ മറ്റൊന്നിനും പുതുമയില്ല, എന്തിന് പ്രചരണത്തിനു പോലുമില്ല കാലം കഴിഞ്ഞാലും പുതുമ. സ്ഥാനാർത്ഥി തന്നെ നേരിട്ടിറങ്ങി പ്രചാരണം നടത്തുന്ന രീതികളും ഇവിടെയില്ല. പകരം പാർട്ടിക്കാർ ഇറങ്ങും. പാർട്ടി എന്നുവച്ചാൽ വൈ.എസ് കുടുംബത്തിന്റെ ആശ്രിതർ. അവർക്കൊപ്പം കുടുംബത്തിൽ നിന്ന് ആരെങ്കിലും ഒരു പ്രതിനിധിയുണ്ടാകും, അത്രമാത്രം.
വൈ.എസ്. രാജശേഖര റെഡ്ഡി ആന്ധ്രാ രാഷ്ട്രീയത്തിന്റെ ഉയരങ്ങളിലെത്തിയത് പുലിവെന്തലയിൽനിന്നാണ്. മുഖ്യമന്ത്രി പദത്തിലേക്ക് ഉറ്റുനോക്കുന്ന മകൻ വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയും നിയമസഭയിലേക്കുള്ള തന്റെ കന്നിയങ്കം ഇവിടെ കുറിച്ചിരിക്കുകയാണ്. പക്ഷേ, ജഗൻ അങ്കത്തട്ടിലിറങ്ങുകയില്ല. പകരം പ്രചാരണം നടത്തുന്നത് ഭാര്യ വൈ.എസ്. ഭാരതിയാണ്. കഴിഞ്ഞ അര നൂറ്റാണ്ടായി ജനങ്ങൾക്ക് വേണ്ടി വാതിൽ തുറന്നിട്ടിരിക്കുന്ന വൈ.എസ്.ആർ കുടുംബത്തിന് അവർക്കിടയിലേക്ക് വോട്ട് ചോദിച്ച് ചെല്ലേണ്ട കാര്യമില്ലെന്നാണ് ഭാരതി 'കേരളകൗമുദി"യോട് പറഞ്ഞത്.
മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ മാത്രമാണ് ജഗൻ എത്തിയത്. വോട്ട് ചെയ്യാൻ നാളെയെത്തും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ മണ്ഡലത്തിലെയും ജില്ലയിലെയും പ്രചാരണത്തിന് നേതൃത്വം നൽകുന്നത് പുലിവെന്തലയിൽതന്നെ ജനിച്ചുവളർന്ന ഭാരതിയാണ്. ഡോക്‌ടർമാരായ ഗംഗി റെഡ്ഡിയുടെയും സുഗുണയുടെയും മകളായ ഭാരതിയെ 1996ലാണ് ജഗൻ വിവാഹം ചെയ്തത്. സുഗുണയും രാജശേഖര റെഡ്ഡിയും മെഡിക്കൽ കോളേജിൽ സഹപാഠികളായിരുന്നു.
മണ്ഡലത്തിലെയും ജില്ലയിലെയും മുദ്രാവാക്യങ്ങൾ മാറിയിട്ടില്ല. "കടപ്പ പുലി ബിഡ്ഡ, സീമക്കേ മുദ്ദു ബിഡ്ഡ' (കടപ്പ പുലിയുടെ മകൻ, റായലസീമയുടെ പൊന്നോമന പുത്രൻ) ഇതായിരുന്നു രാജശേഖര റെഡ്ഡി ആദ്യമായി മത്സരിക്കുമ്പോൾ ഇറക്കിയിരുന്ന മുദ്രാവാക്യം. "കടപ്പ പുലി' എന്ന അറിയപ്പെട്ടിരുന്ന വൈ.എസ്. രാജാറെഡ്ഡിയാണ് പുലിവെന്തലയിൽ വൈ.എസ്.ആർ കുടുംബത്തിന്റെ ആധിപത്യം സ്ഥാപിച്ചത്. വ്യവസായിയായിരുന്ന രാജാ റെഡ്ഡി സൗജന്യമായി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രിയും സ്ഥാപിച്ച് തന്റെ രാഷ്ട്രീയ സാമ്രാജ്യത്തിന് അടിക്കല്ലുകൾ പാകിയപ്പോൾ രാജശേഖരയും ജഗനും ചെങ്കോൽ കൈമാറ്റം സുഗമമായി. ഇപ്പോൾ പുലി ബിഡ്ഡ, ജഗൻ അണ്ണ (പുലിയുടെ മകൻ ജഗൻ അണ്ണൻ).
വീട്ടമ്മയുടെ വേഷം അഴിച്ചുവച്ച് തനി രാഷ്‌ട്രീയക്കാരിയായി രാവിലെ ആറര മണിക്ക് തന്നെ ഭാരതി മണ്ഡലത്തിലിറങ്ങും. 2012ൽ ജഗൻ ജയിലിലായതോടെയാണ് ഭാരതി പുതിയ റോളെടുത്തത്. അതുവരെ പെൺമക്കളായ ഹർഷയും വർഷയുമായിരുന്നു ഭാരതിയുടെ വീട്ടിലെ സ്ഥാനാർത്ഥികൾ. ഭാരതിക്ക് പുറമേ വൈ.എസ്.ആർ കുടുംബത്തിലെ മറ്റ് അംഗങ്ങളും പ്രചാരണരംഗത്തുണ്ട്. പുലിവെന്തലയിലല്ലെന്നു മാത്രം. മറ്റ് മണ്ഡലങ്ങളിലാണ് ഇവർ മേൽനോട്ടം വഹിക്കുന്നത്.
ജഗന്റെ ഉടമസ്ഥതയിലുള്ള സാക്ഷി എന്ന ദിനപ്പത്രം, ടിവി ചാനൽ, ഭാരതി സിമന്റ്സ് എന്നിവയുടെ മേൽനോട്ടവും ഇപ്പോൾ വൈ.എസ്.ഭാരതിയാണ് വഹിക്കുന്നത്. ക്രിസ്തുമത വിശ്വാസിയായ ഭാരതി എല്ലാത്തിനുമിടയിൽ പള്ളിയിൽ പോകാനും അമ്പലത്തിൽ പോയി വോട്ട് ഉറപ്പിക്കാനും ശ്രമിക്കുന്നുമുണ്ട്.
പുലി ബന്ധുക്കൾ പിന്നെയുമുണ്ട്
ജഗന് പുറമേ അരഡസനോളം കുടുംബാംഗങ്ങളും മത്സരരംഗത്തുണ്ട്. ജഗന്റെ അമ്മയും വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ഭാര്യയുമായ വൈ.എസ്. വിജയമ്മ വിശാഖപട്ടണം ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. വിജയമ്മയുടെ സഹോദരനും കടപ്പ മേയറുമായ പി. രവീന്ദ്രനാഥ് റെഡ്ഡി കമലാപുരം മണ്ഡലത്തിലുണ്ട്. വിജയമ്മയുടെ സഹോദരീ ഭർത്താവ് വൈ.വി. സുബ്ബാ റെഡ്ഡിയാകട്ടെ ഒംഗോളിൽ നിന്ന് മത്സരിക്കുമ്പോൾ അടുത്ത ബന്ധുവായ മുൻ മന്ത്രി ബാലിനേനി ശ്രീനിവാസ റെഡ്ഡി ഒംഗോളിൽ നിന്നുള്ള നിയമസഭാ സ്ഥാനാർത്ഥിയാണ്. തന്റെ സിറ്റിംഗ് സീറ്റായ കടപ്പ ലോക്‌സഭാ മണ്ഡലത്തിലും വൈ.എസ് എന്ന ചുരുക്കപ്പേര് പേരിനൊപ്പമുള്ള ആളെ തന്നെ കണ്ടെത്താനും ജഗൻ മറന്നില്ല. രാജശേഖര റെഡ്ഡിയുടെ പിതൃസഹോദര പുത്രനായ വൈ.എസ്. ഭാസ്‌കർ റെഡ്ഡിയുടെ മകൻ വൈ.എസ്. അവിനാശ് റെഡ്ഡിയാണ് ഇവിടെ സ്ഥാനാർത്ഥി.
പേരിനൊപ്പം വൈ.എസ്. ഉണ്ടെങ്കിൽ വിജയം
1978 മുതൽ ആറ് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ള വ്യക്തിയാണ് തിരഞ്ഞെടുപ്പിൽ തോൽവി അറിഞ്ഞിട്ടില്ലാത്ത വൈ.എസ്. രാജശേഖരറെഡ്ഡി. ഇതിനിടെ നാല് തവണ കടപ്പ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. വൈ.എസ്.ആർ ദേശീയ രാഷ്ട്രീയത്തിലേക്ക് പോയപ്പോൾ സഹോദരൻ വൈ.എസ്. വിവേകാനന്ദ റെഡ്ഡി രണ്ട് തവണയും പിതൃസഹോദരൻ ഡോ. വൈ.എസ്. പുരുഷോത്തമ റെഡ്ഡി ഒരു തവണയും മണ്ഡലത്തിൽ നിന്ന് വിജയിച്ചു. മരണത്തിന് മൂന്ന് മാസങ്ങൾക്ക് മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ 68,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് വൈ.എസ്.ആർ ഇവിടെ നിന്ന് വിജയിച്ചത്. അദ്ദേഹം മരിച്ച ശേഷം ഭാര്യ വൈ.എസ്. വിജയമ്മ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് കോൺഗ്രസ് വിട്ട് പുതിയ പാർട്ടി ഉണ്ടാക്കിയതോടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ പ്രധാന എതിരാളിയായി മത്സരിച്ച വൈ.എസ്.വിവേകാനന്ദ റെഡ്ഡിയെ വിജയമ്മ റെക്കോഡ് ഭൂരിപക്ഷമായ 85000 വോട്ടിന് പരാജയപ്പെടുത്തി.
പരസ്യ പ്രചാരണം അവസാനിച്ചു
ആന്ധ്രാപ്രദേശിലെ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകൾക്കുള്ള പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു. നാളെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്തെ 25 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 175 നിയമസഭാ സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുക.
പുലിവെന്തലയിലെ കുടുംബപുരാണത്തിൽ വൈ.എസ് വെറും അക്ഷരങ്ങളല്ല
Posted on: Tuesday, 06 May 2014

പുലിവെന്തല (ആന്ധ്രാപ്രദേശ്): പുലിവെന്തലയിലെ പുലികൾക്ക് ഇനിഷ്യലിട്ടാൽ അത് ആന്ധ്രയിലെ രാഷ്ട്രീയമാകും. ആന്ധ്രയിലെ ഈ മണ്ഡലത്തിൽ മാത്രമല്ല സമീപ മത്സരവേദികളിലെല്ലാം വൈ.എസ് എന്നത് മാന്ത്രികസ്വാധീനമുള്ള അക്ഷരങ്ങളാണ്. ഒരു റെഡ്ഡി കൂടി അവസാനം ചേർത്താൽ സദ്യക്ക് പായസം വിളമ്പുന്നതുപോലെയാണ്. സുഭിക്ഷ രാഷ്ട്രീയ സദ്യ!
രാജാ റെഡ്ഡി, രാജശേഖര റെഡ്ഡി, ജഗ്‌മോഹൻ റെഡ്ഡി ഇതൊക്കെ പേരുകൾ മാത്രമാണ്. അവയ്ക്കു മുമ്പിലുള്ള വൈ, എസ് എന്നീ അക്ഷരങ്ങളാണ് പുലിവെന്തലയിലെ നാട്ടുകാർക്കു വേണ്ടത്. ആ കുടുംബത്തെ ചുറ്റിപ്പറ്റിനിൽക്കുന്ന ചരിത്രം മാത്രമേ ഈ മണ്ഡലത്തിനു പറയാനുമുള്ളു. നാല് പതിറ്റാണ്ടായി ഈ കുടുംബുപുരാണമേ അവർക്കറിയൂ. അതേ ഇവിടെ വിജയിക്കുകയുള്ളു. ഇവിടെ മറ്റൊന്നിനും പുതുമയില്ല, എന്തിന് പ്രചരണത്തിനു പോലുമില്ല കാലം കഴിഞ്ഞാലും പുതുമ. സ്ഥാനാർത്ഥി തന്നെ നേരിട്ടിറങ്ങി പ്രചാരണം നടത്തുന്ന രീതികളും ഇവിടെയില്ല. പകരം പാർട്ടിക്കാർ ഇറങ്ങും. പാർട്ടി എന്നുവച്ചാൽ വൈ.എസ് കുടുംബത്തിന്റെ ആശ്രിതർ. അവർക്കൊപ്പം കുടുംബത്തിൽ നിന്ന് ആരെങ്കിലും ഒരു പ്രതിനിധിയുണ്ടാകും, അത്രമാത്രം.
വൈ.എസ്. രാജശേഖര റെഡ്ഡി ആന്ധ്രാ രാഷ്ട്രീയത്തിന്റെ ഉയരങ്ങളിലെത്തിയത് പുലിവെന്തലയിൽനിന്നാണ്. മുഖ്യമന്ത്രി പദത്തിലേക്ക് ഉറ്റുനോക്കുന്ന മകൻ വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയും നിയമസഭയിലേക്കുള്ള തന്റെ കന്നിയങ്കം ഇവിടെ കുറിച്ചിരിക്കുകയാണ്. പക്ഷേ, ജഗൻ അങ്കത്തട്ടിലിറങ്ങുകയില്ല. പകരം പ്രചാരണം നടത്തുന്നത് ഭാര്യ വൈ.എസ്. ഭാരതിയാണ്. കഴിഞ്ഞ അര നൂറ്റാണ്ടായി ജനങ്ങൾക്ക് വേണ്ടി വാതിൽ തുറന്നിട്ടിരിക്കുന്ന വൈ.എസ്.ആർ കുടുംബത്തിന് അവർക്കിടയിലേക്ക് വോട്ട് ചോദിച്ച് ചെല്ലേണ്ട കാര്യമില്ലെന്നാണ് ഭാരതി 'കേരളകൗമുദി"യോട് പറഞ്ഞത്.
മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ മാത്രമാണ് ജഗൻ എത്തിയത്. വോട്ട് ചെയ്യാൻ നാളെയെത്തും. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ മണ്ഡലത്തിലെയും ജില്ലയിലെയും പ്രചാരണത്തിന് നേതൃത്വം നൽകുന്നത് പുലിവെന്തലയിൽതന്നെ ജനിച്ചുവളർന്ന ഭാരതിയാണ്. ഡോക്‌ടർമാരായ ഗംഗി റെഡ്ഡിയുടെയും സുഗുണയുടെയും മകളായ ഭാരതിയെ 1996ലാണ് ജഗൻ വിവാഹം ചെയ്തത്. സുഗുണയും രാജശേഖര റെഡ്ഡിയും മെഡിക്കൽ കോളേജിൽ സഹപാഠികളായിരുന്നു.
മണ്ഡലത്തിലെയും ജില്ലയിലെയും മുദ്രാവാക്യങ്ങൾ മാറിയിട്ടില്ല. "കടപ്പ പുലി ബിഡ്ഡ, സീമക്കേ മുദ്ദു ബിഡ്ഡ' (കടപ്പ പുലിയുടെ മകൻ, റായലസീമയുടെ പൊന്നോമന പുത്രൻ) ഇതായിരുന്നു രാജശേഖര റെഡ്ഡി ആദ്യമായി മത്സരിക്കുമ്പോൾ ഇറക്കിയിരുന്ന മുദ്രാവാക്യം. "കടപ്പ പുലി' എന്ന അറിയപ്പെട്ടിരുന്ന വൈ.എസ്. രാജാറെഡ്ഡിയാണ് പുലിവെന്തലയിൽ വൈ.എസ്.ആർ കുടുംബത്തിന്റെ ആധിപത്യം സ്ഥാപിച്ചത്. വ്യവസായിയായിരുന്ന രാജാ റെഡ്ഡി സൗജന്യമായി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രിയും സ്ഥാപിച്ച് തന്റെ രാഷ്ട്രീയ സാമ്രാജ്യത്തിന് അടിക്കല്ലുകൾ പാകിയപ്പോൾ രാജശേഖരയും ജഗനും ചെങ്കോൽ കൈമാറ്റം സുഗമമായി. ഇപ്പോൾ പുലി ബിഡ്ഡ, ജഗൻ അണ്ണ (പുലിയുടെ മകൻ ജഗൻ അണ്ണൻ).
വീട്ടമ്മയുടെ വേഷം അഴിച്ചുവച്ച് തനി രാഷ്‌ട്രീയക്കാരിയായി രാവിലെ ആറര മണിക്ക് തന്നെ ഭാരതി മണ്ഡലത്തിലിറങ്ങും. 2012ൽ ജഗൻ ജയിലിലായതോടെയാണ് ഭാരതി പുതിയ റോളെടുത്തത്. അതുവരെ പെൺമക്കളായ ഹർഷയും വർഷയുമായിരുന്നു ഭാരതിയുടെ വീട്ടിലെ സ്ഥാനാർത്ഥികൾ. ഭാരതിക്ക് പുറമേ വൈ.എസ്.ആർ കുടുംബത്തിലെ മറ്റ് അംഗങ്ങളും പ്രചാരണരംഗത്തുണ്ട്. പുലിവെന്തലയിലല്ലെന്നു മാത്രം. മറ്റ് മണ്ഡലങ്ങളിലാണ് ഇവർ മേൽനോട്ടം വഹിക്കുന്നത്.
ജഗന്റെ ഉടമസ്ഥതയിലുള്ള സാക്ഷി എന്ന ദിനപ്പത്രം, ടിവി ചാനൽ, ഭാരതി സിമന്റ്സ് എന്നിവയുടെ മേൽനോട്ടവും ഇപ്പോൾ വൈ.എസ്.ഭാരതിയാണ് വഹിക്കുന്നത്. ക്രിസ്തുമത വിശ്വാസിയായ ഭാരതി എല്ലാത്തിനുമിടയിൽ പള്ളിയിൽ പോകാനും അമ്പലത്തിൽ പോയി വോട്ട് ഉറപ്പിക്കാനും ശ്രമിക്കുന്നുമുണ്ട്.
പുലി ബന്ധുക്കൾ പിന്നെയുമുണ്ട്
ജഗന് പുറമേ അരഡസനോളം കുടുംബാംഗങ്ങളും മത്സരരംഗത്തുണ്ട്. ജഗന്റെ അമ്മയും വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ഭാര്യയുമായ വൈ.എസ്. വിജയമ്മ വിശാഖപട്ടണം ലോക്‌സഭാ മണ്ഡലത്തിൽ നിന്നാണ് ജനവിധി തേടുന്നത്. വിജയമ്മയുടെ സഹോദരനും കടപ്പ മേയറുമായ പി. രവീന്ദ്രനാഥ് റെഡ്ഡി കമലാപുരം മണ്ഡലത്തിലുണ്ട്. വിജയമ്മയുടെ സഹോദരീ ഭർത്താവ് വൈ.വി. സുബ്ബാ റെഡ്ഡിയാകട്ടെ ഒംഗോളിൽ നിന്ന് മത്സരിക്കുമ്പോൾ അടുത്ത ബന്ധുവായ മുൻ മന്ത്രി ബാലിനേനി ശ്രീനിവാസ റെഡ്ഡി ഒംഗോളിൽ നിന്നുള്ള നിയമസഭാ സ്ഥാനാർത്ഥിയാണ്. തന്റെ സിറ്റിംഗ് സീറ്റായ കടപ്പ ലോക്‌സഭാ മണ്ഡലത്തിലും വൈ.എസ് എന്ന ചുരുക്കപ്പേര് പേരിനൊപ്പമുള്ള ആളെ തന്നെ കണ്ടെത്താനും ജഗൻ മറന്നില്ല. രാജശേഖര റെഡ്ഡിയുടെ പിതൃസഹോദര പുത്രനായ വൈ.എസ്. ഭാസ്‌കർ റെഡ്ഡിയുടെ മകൻ വൈ.എസ്. അവിനാശ് റെഡ്ഡിയാണ് ഇവിടെ സ്ഥാനാർത്ഥി.
പേരിനൊപ്പം വൈ.എസ്. ഉണ്ടെങ്കിൽ വിജയം
1978 മുതൽ ആറ് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുള്ള വ്യക്തിയാണ് തിരഞ്ഞെടുപ്പിൽ തോൽവി അറിഞ്ഞിട്ടില്ലാത്ത വൈ.എസ്. രാജശേഖരറെഡ്ഡി. ഇതിനിടെ നാല് തവണ കടപ്പ മണ്ഡലത്തിൽ നിന്ന് ലോക്‌സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. വൈ.എസ്.ആർ ദേശീയ രാഷ്ട്രീയത്തിലേക്ക് പോയപ്പോൾ സഹോദരൻ വൈ.എസ്. വിവേകാനന്ദ റെഡ്ഡി രണ്ട് തവണയും പിതൃസഹോദരൻ ഡോ. വൈ.എസ്. പുരുഷോത്തമ റെഡ്ഡി ഒരു തവണയും മണ്ഡലത്തിൽ നിന്ന് വിജയിച്ചു. മരണത്തിന് മൂന്ന് മാസങ്ങൾക്ക് മുൻപ് നടന്ന തിരഞ്ഞെടുപ്പിൽ 68,000 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് വൈ.എസ്.ആർ ഇവിടെ നിന്ന് വിജയിച്ചത്. അദ്ദേഹം മരിച്ച ശേഷം ഭാര്യ വൈ.എസ്. വിജയമ്മ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് കോൺഗ്രസ് വിട്ട് പുതിയ പാർട്ടി ഉണ്ടാക്കിയതോടെ നടന്ന ഉപതിരഞ്ഞെടുപ്പിൽ പ്രധാന എതിരാളിയായി മത്സരിച്ച വൈ.എസ്.വിവേകാനന്ദ റെഡ്ഡിയെ വിജയമ്മ റെക്കോഡ് ഭൂരിപക്ഷമായ 85000 വോട്ടിന് പരാജയപ്പെടുത്തി.
പരസ്യ പ്രചാരണം അവസാനിച്ചു
ആന്ധ്രാപ്രദേശിലെ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകൾക്കുള്ള പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു. നാളെയാണ് വോട്ടെടുപ്പ്. സംസ്ഥാനത്തെ 25 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും 175 നിയമസഭാ സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുക.
No comments:
Post a Comment